Latest News

പ്രകാശേട്ടന്റെ ഏകമകള്‍ അതീവ സുന്ദരിയും; പക്ഷെ കല്യാണം ഉറപ്പിച്ചിരിക്കവേ സംഭവിച്ചത്; പിന്നാലെ അവളെ തേടിയെത്തി കളിക്കൂട്ടുകാരന്‍; മീനുവിനെ കെട്ടാന്‍ യുകെ പയ്യനെത്തിയ കഥ; കിച്ചുവിന്റെയും മീനുവിന്റെയും പ്രണയം, വിവാഹം; ഈ വൈറല്‍ കഥയ്ക്ക് പിന്നിലെ സത്യമിത്

Malayalilife
പ്രകാശേട്ടന്റെ ഏകമകള്‍ അതീവ സുന്ദരിയും; പക്ഷെ കല്യാണം ഉറപ്പിച്ചിരിക്കവേ സംഭവിച്ചത്; പിന്നാലെ അവളെ തേടിയെത്തി കളിക്കൂട്ടുകാരന്‍; മീനുവിനെ കെട്ടാന്‍ യുകെ പയ്യനെത്തിയ കഥ; കിച്ചുവിന്റെയും മീനുവിന്റെയും പ്രണയം, വിവാഹം; ഈ വൈറല്‍ കഥയ്ക്ക് പിന്നിലെ സത്യമിത്

സോഷ്യല്‍ മീഡിയയില്‍ പല വീഡിയോകളും ചിത്രങ്ങളും ഒക്കെ പ്രചരിക്കാറുണ്ട്. അതു സത്യമാണോ നുണയാണോ എന്നറിയും മുന്നേ തന്നെ ലക്ഷക്കണക്കിനു പേരിലേക്ക് എത്തുകയും ചെയ്യും. അങ്ങനെയൊരു കഥയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. വാഹനാപകടത്തില്‍ മകനെ നഷ്ടപ്പെട്ട  പ്രകാശട്ടേന്റെയും അരയ്ക്ക് കീഴ്‌പ്പോട്ട് തളര്‍ന്നു പോയ മകള്‍ മീനുവിന്റെയും കഥ. അതിങ്ങനെയാണ്: കാന്‍സര്‍ വന്നാണ് പ്രകാശേട്ടന്റെ ഭാര്യ മരണപ്പെട്ടത്. കയ്യിലുണ്ടായിരുന്നതെല്ലാം വിറ്റും കടം വാങ്ങിയും ഭാര്യയെ ചികില്‍സിച്ചിട്ടും ഫലമുണ്ടായില്ല. ആ കുടുംബത്തെ സാമ്പത്തികമായി തകര്‍ത്തു തരിപ്പണമാക്കിയാണ് ആ രോഗം ഭാര്യയേയും കൊണ്ട് കടന്നുകളഞ്ഞത്. രണ്ട് മക്കളായിരുന്നു പ്രകാശേട്ടന്. ഒരാണും ഒരു പെണ്ണും. 5 വര്‍ഷങ്ങള്‍ക്ക് മുന്നേ മോള്‍ടെ കല്യാണം ഉറപ്പിച്ചിരിക്കുന്ന സമയത്താണ് ഒരു അജ്ഞാത വാഹനത്തിന്റെ രൂപത്തില്‍ വിധി വീണ്ടും ആ കുടുംബത്തെ വേട്ടയാടുന്നത്.

ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന പ്രകാശേട്ടന്റെ മക്കളെ ഏതോ ഒരു ലോറി ഇടിച്ചു തെറിപ്പിച്ചു കടന്നുപോയി. ആ അപകടത്തില്‍ മകന്‍ തലക്ഷണം മരിച്ചു ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ട മകള്‍ അരക്ക് താഴേക്ക് തളര്‍ന്നു വീല്‍ ചെയറിലുമായി. അതോടെ ആ വിവാഹവും മുടങ്ങി. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി പ്രകാശേട്ടന്‍ മകള്‍ക്ക് വിവാഹമാലോചിച്ചു വരികയാണ്. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ മകള്‍ക്ക് ആരുമില്ലാതെയായിപ്പോകും. അതിന് മുന്നേ അവളെ ആരുടെയെങ്കിലും കൈപിടിച്ചേല്‍പ്പിക്കണം. ജീവിതത്തില്‍ പ്രകാശേട്ടന് ആകെയുള്ള ആഗ്രഹവും ആശങ്കയും അതായിരുന്നു. പക്ഷെ, അരക്ക് താഴോട്ട് തളര്‍ന്നുപോയ പെണ്‍കുട്ടിയെ കെട്ടാന്‍ ആരും വന്നില്ല. വന്നവര്‍ക്ക് വലിയ ഡിമാന്‍ഡുകളും. അങ്ങനെ ഒരു കച്ചവട വിവാഹത്തിന് മകള്‍ മീനുവിനും താല്‍പര്യമില്ലായിരുന്നു.

അങ്ങനെയിരിക്കുമ്പോഴാണ് ഒരു യുകെ പയ്യന്റെ ആലോചനയുമായി ബ്രോക്കര്‍ വരുന്നത്. പ്രകാശേട്ടന് അത് ഒട്ടും അങ്ങോട്ട് ഉള്‍കൊള്ളാനായില്ല. പ്രകാശേട്ടന്‍ ബ്രോക്കറോട് വീണ്ടും ഒന്നുകൂടെ ചോദിച്ചു ഉറപ്പിച്ചു. പ്രകാശേട്ടന്‍ മകള്‍ മീനുവിനോട് ഇതേ കുറിച്ച് ചോദിച്ചപ്പോള്‍ അവള്‍ക്കും ഒന്നുമറിയില്ല. സന്ദീപ് എന്നായിരുന്നു പയ്യന്റെ പേര്. ആ പേരില്‍ ഒരാളേ പോലും മകള്‍ക്ക് പരിചയമില്ല. അവരുടെ സ്ഥലവുമായി ഒരു 100 km ദൂരമെങ്കിലും ഉണ്ടാകും പയ്യന്റെ വീട്. ഒരു രീതിയിലും അങ്ങോട്ട് വിശ്വസിക്കാന്‍ പറ്റുന്നില്ല. എന്തോ വരട്ടെ എന്ന് കരുതി മകളുടെ അനുവാദം വാങ്ങി പ്രകാശേട്ടന്‍ പെണ്ണുകാണലിനുള്ള സമ്മതം അറിയിച്ചു.

അങ്ങനെ പെണ്ണുകാണാന്‍ വരുമെന്ന് അറിയിച്ച ആ ദിവസം വന്നെത്തി. ടെന്‍ഷനടിച്ചു ഇരിക്കുമ്പോഴതാ മുറ്റത്തൊരു മുന്തിയ കാര്‍ വന്ന് നിന്നു. അധികമാരും ഉണ്ടായിരുന്നില്ല പയ്യനും ബ്രോക്കെറും മാത്രം. നല്ല സുന്ദരനായൊരു ചെറുപ്പക്കാരന്‍. പ്രകാശേട്ടന് ആളെ മനസ്സിലായില്ലെങ്കിലും മകള്‍ മീനാക്ഷിക്ക് ഒറ്റനോട്ടത്തില്‍ തന്നെ ആളെ പിടികിട്ടി. ''ഡാ കിച്ചൂ നീയെന്താ ഇവിടെ''. മകളുടെ ആ ചോദ്യം കേട്ടപ്പോഴാണ് പ്രകാശേട്ടനും ആളെ മനസ്സിലാകുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തങ്ങളുടെ അയല്‍ക്കാരായിരുന്ന വീട്ടിലെ കുട്ടി കിച്ചുവാണ് ഈ വന്നിരിക്കുന്നത്. അയല്‍പക്കത്തെ വീട്ടില്‍ വാടകക്ക് താമസിച്ചിരുന്ന അവര്‍ പിന്നീട് വീട് മാറി അവരുടെ നാട്ടിലേക്ക് പോയിരുന്നു. പിന്നേ ഇന്നാണ് കാണുന്നത്. കിച്ചുവും മീനുവും മീനുവിന്റെ സഹോദരന്‍ കിരണും കളികൂട്ടുകാരായിരുന്നു.

അന്ന് മീനുവിനോട് തോന്നിയ ഒരു അടുപ്പമാണ് കിച്ചുവിന്. അത് പ്രണയമായിരുന്നു എന്നവന് അറിയില്ലായിരുന്നു. അത് അവന്‍ മനസിലാക്കിയപ്പോഴേക്കും വര്‍ഷങ്ങള്‍ ഒരുപാട് കടന്ന് പോയിരുന്നു. കിച്ചുവും മീനുവും അന്ന് ഒരുപാട് നേരം വാതോരാതെ സംസാരിച്ചു. അതൊരു പെണ്ണുകാണല്‍ ചടങ്ങാണെന്ന് പോലും ഇരുവരും മറന്നുപോയിരുന്നു. പതുക്കെ അവള്‍ കിച്ചുവിനെ ഈ വിവാഹത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ പരമാവധി ശ്രമിച്ചു. എന്നാല്‍ കിച്ചു അതിനൊരുക്കമല്ലായിരുന്നു. പതുക്കെ പതുക്കെ ആ ബാല്യകാല പ്രണയം വിവാഹത്തിലേക്ക് എത്തി. പുതിയ ജീവിതത്തിലേക്ക് കടക്കുന്ന കിച്ചുവിനും മീനുവിനും എന്റെ എല്ലാവിധ ആശംസകളും. നിങ്ങടെ തന്നെ കഥ എഴുതുക എന്നതിനേക്കാള്‍ നല്ലൊരു വിവാഹാസമ്മാനം നിങ്ങടെ കളിക്കൂട്ടുകാരിക്ക് നല്‍കാനില്ല - രേഷ്മ രാജ് എന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ഈ കുറിപ്പ്. അതേസമയം, ഇതൊരു കഥയാണോ യഥാര്‍ത്ഥ ജീവിതമാണോ എന്നുറപ്പിക്കാന്‍ ആര്‍ക്കും സാധിച്ചിട്ടുമില്ല.

meenu kichu real love story

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES