Latest News

അകത്താക്കുമെന്ന് പലവട്ടം പറഞ്ഞിട്ടുണ്ട്; ഞാനതൊന്നും കാര്യമാക്കിയെടുത്തില്ല; മൊബൈല്‍ ഞാന്‍ ഒളിപ്പിച്ചു വച്ചിട്ടില്ല; അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി;;ആരോപണ വിധേയരായവരെ മാറ്റി നിര്‍ത്താം എന്നാണ് തീരുമാനിച്ചിരിക്കുന്നത്; ലൈംഗികാതിക്രമ പരാതിയെ കുറിച്ച്‌ നടന്‍ ബിജു സോപാനത്തിന് പറയാനുള്ളത്

Malayalilife
അകത്താക്കുമെന്ന് പലവട്ടം പറഞ്ഞിട്ടുണ്ട്; ഞാനതൊന്നും കാര്യമാക്കിയെടുത്തില്ല; മൊബൈല്‍ ഞാന്‍ ഒളിപ്പിച്ചു വച്ചിട്ടില്ല; അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി;;ആരോപണ വിധേയരായവരെ മാറ്റി നിര്‍ത്താം എന്നാണ് തീരുമാനിച്ചിരിക്കുന്നത്; ലൈംഗികാതിക്രമ പരാതിയെ കുറിച്ച്‌ നടന്‍ ബിജു സോപാനത്തിന് പറയാനുള്ളത്

ഉപ്പും മുളകും പരമ്പരയിലെ പ്രധാന താരങ്ങളായ ബിജു സോപാനം, എസ്പി ശ്രീകുമാര്‍ എന്നിവര്‍ക്കെതിരെ ഉണ്ടായ ലൈംഗിക അതിക്രമ പരാതി വലിയ വിവാദമായി മാറിയിരുന്നു, സംഭവത്തെ തുടര്‍ന്ന് ബിജുവും ശ്രീകുമാറും പരമ്പരയില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ടിരിക്കുകയാണ്. ഇപ്പോള്‍ തനിക്കെതിരായി ഉയര്‍ന്ന ലൈംഗികാതിക്രമ പരാതിയില്‍ വിശദീകരണവുമായി എത്തുകയാണ് നടന്‍ ബിജു സോപാനം. 

ഇത്രയും വര്‍ഷത്തെ തന്റെ കലാജീവിതത്തിന് ഇടയില്‍ ആദ്യമായിട്ടാണ് ഇത്തരം ഒരു ആരോപണം നേരിടേണ്ടി വന്നത്. അതോടെ പേടിച്ചു പോയി. ഞാന്‍ മാത്രമല്ല, എനിക്ക് ഒരു കുടുംബമുണ്ട്, ഭാര്യയും മകളും അമ്മയുമുണ്ട്. ഒരുപാട് സഹോദരിമാരും സ്ത്രീ സുഹൃത്തുക്കളുമുണ്ട്. അവരുടെയൊക്കെ ഇടയിലൊക്കെ നമുക്ക് ഇറങ്ങി നടക്കാന്‍ പറ്റുമോ? പക്ഷെ പരാതിയില്‍ പറയുന്നത് പോലത്തെ ഒരു സംഭവം ഇല്ല എന്നുള്ളത് തന്നെയായിരുന്നു തന്റെ ധൈര്യമെന്നും ബിജു സോപാനം പറയുന്നു.

ഇങ്ങനെ ഒരു സംഭവം ഇല്ലെന്ന് ഞാന്‍ പറഞ്ഞാല്‍ ആര് വിശ്വസിക്കും. അവിടെ നമ്മള്‍ നിയമത്തിന്റെ വഴിക്ക് പോകണം. നിയമവ്യവസ്ഥയില്‍ എനിക്ക് വിശ്വാസം ഉള്ളതുകൊണ്ട് അവര്‍ പറയുന്നത് പോലെയെ എനിക്ക് നില്‍ക്കാന്‍ പറ്റുകയുള്ളു. അധികം വായിട്ട് അലയ്ക്കാതെ എന്താണ് നിയമപരമായി ചെയ്യേണ്ടതെന്ന് നോക്കി അത് കൃത്യമായി ചെയ്യുകയായിരുന്നു. ആ സമയത്ത് സംസാരിക്കേണ്ടതില്ലെന്ന ബുദ്ധിപരമായ നിര്‍ദേശവും ഉണ്ടായിരുന്നു. ഇപ്പോള്‍ സംസാരിക്കാനുള്ള സമയമായി. പക്ഷെ അതിനും പരിധിയുണ്ട്.

ലൈംഗികാതിക്രമം എന്നുള്ളതാണ് പരാതി. അതിപ്പോള്‍ എത്രയോ മിനിട്ടോളം സൂക്ഷിച്ച് നോക്കിയാലും കൈ ഓങ്ങിയാലും ലൈംഗികാത്രികമം ആണല്ലോ. ലൈംഗികാത്രികമത്തോടൊപ്പം തന്നെ അതെല്ലാം വീഡിയോയില്‍ പകര്‍ത്തി എന്നുള്ളതുമാണ് എനിക്കെതിരായ കേസ്. ഇതൊക്കെ കേട്ട് മിഥുനത്തില്‍ ഇന്നസെന്റ് ചേട്ടന്‍ നില്‍ക്കുന്നത് പോലെ കൈയും കെട്ടി നില്‍ക്കാനുള്ള കാരണം ഞാന്‍ ഒന്നും ചെയ്തിട്ടില്ലെന്ന ധൈര്യത്തിലാണെന്നും അദ്ദേഹം പറയുന്നു. വീഡിയോ പകര്‍ത്തി എന്ന് ആരോപിക്കപ്പെടുന്ന മൊബൈല്‍ ഫോണ്‍ ഞാന്‍ ഒളിപ്പിച്ച് വെച്ചിട്ടുണ്ടോ? ഇല്ല, അത് ഞാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. അവര്‍ അത് കൃത്യമായി പരിശോധിക്കട്ടെ. ഡിലീറ്റ് ചെയ്താലും കണ്ടുപിടിക്കാനുള്ള സാങ്കേതിക വിദ്യയുണ്ട്. ആ റിപ്പോര്‍ട്ട് പുറത്ത് വരാനുള്ള സമയം എനിക്ക് തരണം. എന്താണ് ഇതിന് പിന്നിലെ കാരണം എന്നൊന്നും അറിയില്ല. എന്റെ കരിയര്‍ നശിപ്പിക്കുന്നത് പോലുള്ള ഒരു ആരോപണമാണ്. ഇത്തരം ഒരു പരാതി കൊടുത്താല്‍ കുറച്ച് കാലത്തേക്ക് എങ്കിലും ഞാന്‍ എന്തൊക്കെ ബുദ്ധിമുട്ട് നേരിടേണ്ടി വരുമെന്ന് അവര്‍ക്ക് അറിയാലോ. ഞാന്‍ എന്ത് ലൈംഗികാതിക്രമമാണ് നടത്തിയതെന്ന് പരാതി കൊടുത്തവര്‍ സ്വന്തം മനസാക്ഷിയോട് ചോദിക്കണം.


ഞാന്‍ ചെയ്തിട്ടില്ലെന്ന കാര്യത്തില്‍ എനിക്ക് നല്ല ഉറപ്പുണ്ട്. പിന്നെ കോടതി വഴി തന്നെ എന്റെ നിരപരാധിത്വം തെളിയുമ്പോള്‍ ആളുകള്‍ക്കും വിശ്വാസമാകും. ശ്രീകുമാറിനെതിരേയും ആരോപണമുണ്ട്. സെറ്റില്‍ വാ തുറന്ന് സംസാരിക്കാത്ത ഒരു വ്യക്തിയാണ് അവന്‍. തിരക്കഥ വായിക്കാന്‍ മാത്രമേ അവന്‍ വാ തുറക്കുകയുള്ളു. അത്തരത്തില്‍ ആരുടേയും കാര്യത്തില്‍ ഇടപെടാതെ മാറി നില്‍ക്കുന്നവനാണ് ശ്രീകുമാറെന്നും ബിജു സോപാനം പറയുന്നു. ഈഗോ വിഷയങ്ങള്‍ ഒരുപാട് ഉണ്ടായിട്ടുണ്ട്. അവിടെ ചെറിയ ഒരു കോക്കസ് ഉണ്ട്. ഇവനെ അകത്താക്കുമെന്ന് പറഞ്ഞതായി പലരും പറഞ്ഞ് ഞാന്‍ അറിഞ്ഞിട്ടുണ്ട്. എന്തൊക്കെ ആയാലും കലാകാരന്മാര്‍ അല്ലേ. അതുകൊണ്ട് തന്നെ ഇത്രയും ക്രൂരമായി ചിന്തിക്കില്ല എന്നുള്ളതായിരുന്നു നമ്മുടെ വിശ്വാസം. എല്ലാം തുറന്ന് പറയണമെങ്കില്‍ കേസ് കഴിയട്ടെ എന്ന് മാത്രമേ പറയാനുള്ളു. ആരേയും വ്യക്തിപരമായി വിമര്‍ശിക്കാനില്ല. ഈ വിഷയത്തില്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് എനിക്ക് കൃത്യമായ ബോധ്യമുണ്ട്. അത് പ്രേക്ഷകരോട് ഇപ്പം പറഞ്ഞാല്‍ അവര്‍ വിശ്വസിക്കണമെന്നില്ല. എന്നാല്‍ കോടതി അവസാനം എന്ത് പറയുമെന്ന് നോക്കാം.

സീരിയലിലെ മക്കള്‍ക്ക് ഈ കേസൊക്കെ വിഷമമായി. അവര്‍ നിസാഹായവസ്ഥയിലാണ്. എനിക്ക് നിയമം മതി. കോടതിയില്‍ പോയി ഞാന്‍ നിരുപരാധിത്വം തെളിയിക്കും. മറ്റൊരാള്‍ക്കും ഒന്നും ഇതില്‍ ചെയ്യാനില്ല. ഞാന്‍ അറസ്റ്റ് ഭയന്നിട്ടില്ല. കേസ് വന്നപ്പോള്‍ ഭയന്നു. കാരണം എനിക്കെന്ത് എഫ് ഐ ആര്‍ കേസ്? കേസ് വന്നപ്പോള്‍ ജീവിതത്തെ ബാധിച്ചോയെന്ന് ചോദിച്ചാല്‍ 27 വര്‍ഷമായി അഭിനയിക്കുന്നയാളാണ്, എത്ര പേരുടെ കൂടെ അഭിനയിച്ചയാളാണ് ഞാന്‍. വൈരാഗ്യ ബുദ്ധിയോടെയാണ് എനിക്കെതിരെ കേസ് കൊടുത്തത്. ബാലു ചേട്ടന്‍ ഇത് ചെയ്യുവോ , എന്താണ് സത്യം എന്ന് തുറന്നുപറഞ്ഞൂടെ ചേട്ടാ എന്നൊക്കെയാണ് ചോദ്യങ്ങള്‍. പറയാന്‍ പറ്റാത്ത അവസ്ഥയാണ്. അതുകൊണ്ടാണ് മിണ്ടാനാകാത്തത്. നിരാലംബരായ സ്ത്രീകള്‍ക്ക് വേണ്ടി ശക്തമായ നിയമങ്ങള്‍ ഇവിടെ വേണം. പക്ഷെ അത് ഏത് രീതിയില്‍ ഉപയോഗപ്പെടുത്തിയെന്നാണ്.

കേസ് വന്നപ്പോള്‍ സിനിമയിലും സീരിയലിലും അഭിനയിച്ചതിനേക്കാള്‍ റീച്ച് കിട്ടി. ഇപ്പോഴും ഞാന്‍ അടങ്ങിയിരിക്കുന്നത് എനിക്ക് എന്നെ നന്നായി അറിയുന്നത് കൊണ്ടാണ്. സ്ഥാപനത്തിന് ദുഷ്‌പേരുണ്ടാകുന്ന കേസാണല്ലോ, അവര്‍ അതുകൊണ്ട് മാറ്റി നിര്‍ത്തിയതില്‍ കുഴപ്പമില്ല. അതാണ് അവര്‍ ചെയ്യേണ്ടത്. അവര്‍ പറഞ്ഞത് നിരുപരാദിത്വം തെളിയട്ടെ എന്നിട്ട് പ്രവര്‍ത്തിക്കാമെന്നാണ്. വിഷമം ഉണ്ട്. പക്ഷെ അതിനെ നേരിടാനുള്ള ചങ്കൂറ്റം ഞാന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന ബോധ്യമാണ്. 

എനിക്കെതിരെ പോകുമ്പോള്‍ എന്റെ കരിയറിനെ ബാധിക്കുമെന്ന് അറിയാത്ത ആളല്ലല്ലോ പരാതി കൊടുത്തത്. എന്നെ ആക്രമിച്ചുവെന്നല്ല, ലൈംഗികാതിക്രമം എന്നാണ്. ലൈംഗികമായി പീഡിപ്പിച്ചുവെന്നൊക്കെയാണ് കേട്ടത്. കേസ് ഭാര്യക്കും മകള്‍ക്കുമൊക്കെ വിഷമം ഉണ്ടാക്കി. ഞാന്‍ ഇവിടെ വന്ന് കരഞ്ഞ് കാണിച്ചാല്‍ കാര്യമുണ്ടോ? ആര്‍ക്കാണ് സന്തോഷം ഉണ്ടാകുക? കേസിനെ കുറിച്ച് അറിഞ്ഞ് വന്നപ്പോള്‍ ആകെ പേടിയായി പോയി. എന്റെ ജീവിതത്തിലെ ആദ്യ സംഭവമാണ്. മുന്‍കൂര്‍ ജാമ്യം ലഭിക്കാന്‍ വലിയ പാടുണ്ടായില്ല. കോടതിക്ക് പെട്ടെന്ന് തന്നെ കാര്യം മനസിലായി. എന്നേയും ശ്രീകുമാറിനേയും ചേര്‍ക്കാന്‍ കാരണം എന്താണെന്ന് ഞങ്ങള്‍ക്ക് അറിയില്ല. ഞാനും ശ്രീകുമാറും അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ്. ഈ കേസൊക്കെ അവന് ചിരിയാണ്. അവന്‍ ആരോടും അധികം സംസാരിക്കാത്ത ആളാണ്. കലാകാരനായി തുടരാന്‍ തന്നെയാണ് തീരുമാനം. കേസ് വന്നപ്പോള്‍ ആരും മാറ്റി നിര്‍ത്തിയിട്ടൊന്നുമില്ല. 

എന്നെ അറിയുന്നവര്‍ എന്നെ ചേര്‍ത്ത് നിര്‍ത്തിയിട്ടുണ്ട്. കരിയറിനെ അതിനാല്‍ യാതൊരു തരത്തിലും ബാധിച്ചില്ല. കേസിലെ ഏറ്റവും വലിയ തെളിവ് മൊബൈലാണ്. അടികൂടിയത് അതില്‍ പകര്‍ത്തിയെന്നാണ് കേസ്. അപ്പോള്‍ തെളിവ് അതില്‍ കാണുമല്ലോ, സിസിടിവി ഉണ്ടോ അവിടെ എന്ന് അറിയില്ല. ഉണ്ടായെങ്കിലെന്ന് ആഗ്രഹിച്ചിട്ടുണ്ട്. നിരന്തരം പീഡിപ്പിച്ചുവെന്നാണ് പരാതി. എങ്ങനെയാണ് നിരന്തരം പീഡിപ്പിക്കുക? ഒരിക്കല്‍ നോ പറഞ്ഞാല്‍ തീരില്ലേ, നോ പറയേണ്ടിടത്ത് നോ പറയണം. പരാതി കൊടുത്ത ആളുടെ പേര് പറഞ്ഞാല്‍ അടക്കം അത് നിയമപ്രശ്‌നമാണ്. അതുകൊണ്ട് കേസിനെ കുറിച്ച് മിണ്ടരുതെന്ന് നിയമപരമായ നിര്‍ദേശം ഉണ്ടായിരുന്നു. ഇപ്പോള്‍ കേസ് കരയ്ക്കടുക്കാറായി. അതിനാലാണ് പ്രതികരിക്കുന്നത്. 

എന്തുകൊണ്ടാണ് കേസിനെ കുറിച്ച് പറയാത്തത് എന്നും എന്താണ് സംഭവിച്ചതെന്ന് എന്ന യാഥാര്‍ഥ്യം അറിയാനും പ്രേക്ഷകര്‍ക്ക് ആഗ്രഹം കാണും. പക്ഷെ പറയാന്‍ സാധിക്കാത്തത് അങ്ങനെ പറയാന്‍ പാടില്ലാത്തതിനാലാണ്. നൂറ് ശതമാനം എനിക്ക് വിശ്വാസമുണ്ട് ഞാന്‍ നിരപരാധിയാണെന്ന്. അതുകൊണ്ടാണ് എന്നെ ഒരുതരത്തിലും ബാധിക്കാത്തത്, എനിക്കെതിരായ കുറ്റം ഞാന്‍ കോടതി വഴി തെളിയിക്കും', ബിജു സോപാനും കൂട്ടിച്ചേര്‍ത്തു

Read more topics: # ബിജു സോപാനം
biju sopanam responds allegatiosn

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES