Latest News

കണ്ണും കരളിലൂടെ കമലാഹസന്‍; അനുഭവങ്ങള്‍ പാളീച്ചകളിലൂടെ മമ്മൂട്ടി; ഓടയില്‍ നിന്നില്‍ ബാലതാരമായി സുരേഷ് ഗോപി; സത്യന്റെ കരുത്ത് വെള്ളിത്തിരയിലേക്ക് പകര്‍ത്തിയ ചലച്ചിത്രകാരന്‍; ഓടയില്‍ നിന്ന് എന്ന കേശവദേവ് കൃതിയെ അറിഞ്ഞത് തമിഴ് പരിഭാഷയിലൂടെ; സേതുമാധവന്‍ സാഹിത്യത്തെ സ്‌കീനിലെത്തിച്ച പ്രതിഭ; ഈ സംവിധായകന്റെ ഓര്‍മ്മകള്‍ക്ക് മരണമില്ല

Malayalilife
topbanner
  കണ്ണും കരളിലൂടെ കമലാഹസന്‍; അനുഭവങ്ങള്‍ പാളീച്ചകളിലൂടെ മമ്മൂട്ടി; ഓടയില്‍ നിന്നില്‍ ബാലതാരമായി സുരേഷ് ഗോപി; സത്യന്റെ കരുത്ത് വെള്ളിത്തിരയിലേക്ക് പകര്‍ത്തിയ ചലച്ചിത്രകാരന്‍; ഓടയില്‍ നിന്ന് എന്ന കേശവദേവ് കൃതിയെ അറിഞ്ഞത് തമിഴ് പരിഭാഷയിലൂടെ; സേതുമാധവന്‍ സാഹിത്യത്തെ സ്‌കീനിലെത്തിച്ച പ്രതിഭ; ഈ സംവിധായകന്റെ ഓര്‍മ്മകള്‍ക്ക് മരണമില്ല

മലാഹസനേയും മമ്മൂട്ടിയേയും സമ്മാനിച്ച സംവിധായകന്‍. സത്യന്‍ എന്ന നടനിലെ അഭിനയ വൈഭവം പരമാവധി വിനിയോഗിച്ച ചലച്ചിത്രകാരന്‍. പ്രശസ്ത സംവിധായകന്‍ കെ.എസ് സേതുമാധവന്‍ അന്തരിക്കുമ്ബോള്‍ കളമൊഴിയുന്നത് ദക്ഷിണേന്ത്യന്‍ സിനിമാ കുലപതിയാണ്. സാഹിത്യത്തെ സ്‌ക്രീനിലെത്തിച്ച്‌ സൂപ്പര്‍ ഹിറ്റുകള്‍ ംഒരുക്കി.

മലയാളത്തിനു പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലും സേതുമാധവന്‍ ചലച്ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ചലച്ചിത്ര ലോകത്ത് നല്‍കിയ സമഗ്രസംഭാവനകളെ പരിഗണിച്ച്‌ 2009ലെ ജെ.സി ഡാനിയേല്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. പാലക്കാട് സുബ്രഹ്മണ്യം-ലക്ഷ്മി ദമ്ബതികളുടെ മകനായി 1931ലാണ് സേതുമാധവന്റെ ജനനം.തമിഴ്‌നാട്ടിലെ വടക്കേ ആര്‍ക്കോട്ടിലും പാലക്കാട്ടുമായിരുന്നു ബാല്യം. പാലക്കാടു് വിക്ടോറിയ കോളേജില്‍ നിന്നും സസ്യശാസ്ത്രത്തില്‍ ബിരുദം നേടി. സിനിമയില്‍ എത്തിയതു സംവിധായകന്‍ കെ രാംനാഥിന്റെ സഹായി ആയിട്ടായിരുന്നു . എല്‍ വി പ്രസാദ്, എ എസ് എ സ്വാമി, സുന്ദര്‍ റാവു, നന്ദകര്‍ണി എന്നീ സംവിധായകരുടെ കൂടെ നിന്നു സംവിധാനം പഠിച്ചു.

സേതുമാധവന്‍ 1960ല്‍ വീരവിജയ എന്ന സിംഹള ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി. മലയാളത്തില്‍ സാഹിത്യകൃതികളെ അടിസ്ഥാനമാക്കി ഏറ്റവും കൂടുതല്‍ സിനിമകള്‍ പുറത്തിറക്കിയിട്ടുള്ള കെ.എസ് സേതുമാധവന്‍ തന്റെ ആദ്യ ചിത്രമായ ജ്ഞാനസുന്ദരിക്കു ശേഷം പുറത്തിറക്കിയ 'കണ്ണും കരളും' നിരവധി സ്ഥലങ്ങളില്‍ നൂറിലധികം ദിവസങ്ങള്‍ പ്രദര്‍ശിപ്പിച്ച്‌ ഹിറ്റായി മാറി. തുടര്‍ന്ന് നിരവധി ജനപ്രീതിയാര്‍ജ്ജിച്ച ചിത്രങ്ങളൊരുക്കിയെങ്കിലും 1965ലാണ് സേതുമാധവന്റെ ഏറ്റവും ശ്രദ്ധേയമായ ചില ചിത്രങ്ങള്‍ (ഓടയില്‍ നിന്ന്,ദാഹം) പുറത്തു വന്നത്.

കേശവദേവിന്റെ 'ഓടയില്‍ നിന്ന്' എന്ന നോവലിന്റെ തമിഴ് പരിഭാഷ വായിച്ചാണ് ആ സിനിമ അതേ പേരില്‍ എടുക്കാന്‍ സേതുമാധവന്‍ തീരുമാനിക്കുന്നത്. ജനകീയസിനിമയായി ഉയര്‍ന്നതിനോടൊപ്പം തന്നെ സേതുമാധവന് സംവിധായകനെന്ന നിലയില്‍ ഏറെ നിരൂപകപ്രശംസയും നേടിക്കൊടുത്ത ചിത്രമായിരുന്നു 'ഓടയില്‍ നിന്ന്', 'ദാഹം' എന്നീ ചിത്രങ്ങള്‍.

മലയാളത്തില പ്രശസ്തമായിരുന്ന മഞ്ഞിലാസിന്റെ ബാനറില്‍ ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ സംവിധാനം ചെയ്യുന്നതും അതോടൊപ്പം തന്നെ മഞ്ഞിലാസിന്റെ പ്രധാന നടനായിരുന്ന സത്യന്റെ ചില കരുത്തുറ്റ കഥാപാത്രങ്ങളെ അണിയിച്ചൊരുക്കിയതും സേതുമാധവനായിരുന്നു. നാലു തവണ മികച്ച സംവിധായകനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. മലയാളത്തില്‍ 1961ല്‍ പുറത്തിറങ്ങിയ ജ്ഞാനസുന്ദരി ആണ് ആദ്യചിത്രം. കെ.എസ്. സേതുമാധവന്‍ സംവിധാനം ചെയ്ത അനുഭവങ്ങള്‍ പാളിച്ചകളില്‍ മമ്മൂട്ടി ആദ്യമായി അഭിനയിച്ചു. കണ്ണും കരളും എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടാണ് കമലാഹസന്‍ സിനിമയില്‍ എത്തിയത്.

ബാലതാരമായി കമല്‍ഹാസനെ ആദ്യമായി മലയാള സിനിമയില്‍ അവതരിപ്പിച്ചത് കെ.എസ് സേതുമാധവനായിരുന്നു. കന്യാകുമാരി എന്ന ചിത്രത്തിലൂടെ കമല്‍ഹാസനെ നായകനായി അവതരിപ്പിച്ചതും സേതുമാധവനായിരുന്നു. 1965 ല്‍ ഓടയില്‍ നിന്ന് എന്ന ചിത്രത്തിലൂടെ ബാലതാരമായി സുരേഷ് ഗോപിയേയും അദ്ദേഹം അവതരിപ്പിച്ചു. സിനിമയെ സാഹിത്യത്തോട് അടുപ്പിച്ച സംവിധായകനായിരുന്നു. ഏറ്റവും കൂടുതല്‍ സാഹിത്യകൃതികള്‍ സിനിമയാക്കിയ സംവിധായകനുമാണ്. അനുഭവങ്ങള്‍ പാളിച്ചകള്‍, ഓപ്പോള്‍, ചട്ടക്കാരി, അരനാഴിക നേരം, പണി തീരാത്ത വീട്. കന്യാകുമാരി, വേനല്‍കിനാവുകള്‍, ഓടയില്‍ നിന്ന്, സ്ഥാനാര്‍ത്ഥി സാറാമ്മ, മിണ്ടാപ്പെണ്ണ്, അഴകുള്ള സെലീന തുടങ്ങിയ എക്കാലവും ഓര്‍മ്മിക്കപ്പെടുന്ന സിനിമകള്‍ ഒരുക്കിയ സംവിധായകനായിരുന്നു.

സേതുമാധവന്‍ സംവിധാനം ചെയ്ത ഓടയില്‍ നിന്ന്, അടിമകള്‍, കരകാണാക്കടല്‍, പണിതീരാത്ത വീട് തുടങ്ങിയ ചിത്രങ്ങള്‍ക്ക് മികച്ച മലയാള ചിത്രങ്ങള്‍ക്കുള്ള ദേശീയപുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ഭാര്യ വല്‍സല, മക്കള്‍ സോനുകുമാര്‍,സന്തോഷ്,ഉമ എന്നിവര്‍.

Director ks sethumadhavan special report

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES