മക്കളെ വളര്‍ത്തുന്നത് പ്രതീക്ഷകളോടും സ്വപ്‌നങ്ങളോടും കൂടിയാണ് മാതാപിതാക്കള്‍ ചെയ്യുന്നത്. ഓരോ ഘട്ടവും സന്തോഷത്തോടെ കടന്നുപോകട്ടെ എന്ന ആഗ്രഹം എല്ലായ്‌പ്പോഴും ഇരുവരുടേയും മനസ്സില്‍ ഉണ്ടാകും. മലപ്പുറം സ്വദേശിയായ ഉണ്ണിക്കൃഷ്ണനും ഭാര്യ ശാന്തക്കും, കഴിഞ്ഞ ഒന്നര വര്‍ഷം മുമ്പ് അനുഭവിച്ചത് അത്തരമൊരു സന്തോഷമായിരുന്നു. ആ സമയത്താണ് മകള്‍ വൈഷ്ണവിയുടെ ജീവിതത്തിലെ പുതിയ തുടക്കം വിവാഹം കഴിഞ്ഞത്. ഒട്ടും പ്രശ്നങ്ങളില്ലാതെ, സ്‌നേഹത്തോടും അനുഗ്രഹത്തോടും കൂടി മകള്‍ ഇഷ്ടപ്പെടുന്ന ജീവിത വഴിയിലേക്ക് എത്തിയിരുന്നതായിരുന്നു. പക്ഷേ അപ്പോഴാണ് ആ കുടുംബത്തെ തേടി ഞെട്ടിക്കുന്ന ഒരു ദുഃഖവാര്‍ത്ത എത്തുന്നത്. താന്‍ ജീവന് തുല്യം സ്‌നേഹിച്ച മകളുടെ മരണം. സ്വാഭാവിക മരണം എന്ന് കരുതിയത് പക്ഷേ കൊലപാതകം ആയിരുന്നു എന്ന് തെളിഞ്ഞത് പോസ്റ്റുമോര്‍ട്ടത്തിന് ശേഷമാണ്. അതും അവള്‍ സുരക്ഷതമെന്ന് കരുതി കൈ പിടിച്ച് ഏല്‍പ്പിച്ച സ്വന്തം ഭര്‍ത്താവ് തന്നെ.
വൈഷ്ണവിയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയത്തിന്റെ പേരില്‍ ദീക്ഷിത് അവളെ ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു. കൊലയ്ക്ക് ശേഷം സംഭവം സ്വാഭാവികമരണമായി ചിത്രീകരിക്കാനും അയാള്‍ ശ്രമിച്ചു. ഈ സംശയത്തിന്റെ പേരില്‍ തന്നെ, ദീക്ഷിത് തന്റെ ഭാര്യയെ ശ്വാസംമുട്ടിക്കുകയായിരുന്നു. സ്വാഭാവിക മരണം ആണെന്ന് ഉണ്ടാക്കാന്‍ ശ്രമിച്ചെങ്കിലും, ഈ ശ്രമം യാഥാര്‍ത്ഥ്യത്തെ മറയ്ക്കാന്‍ കഴിഞ്ഞില്ല. കൊലപാതകത്തിന് ശേഷം സംഭവത്തെ സാധാരണ മരണമായതായി കാണിക്കാന്‍ പ്രതി ശ്രമിച്ചിരുന്നു, പക്ഷേ അന്വേഷണം പുരോഗമിക്കുന്നതോടെ സത്യം പുറത്തുവരികയായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് വൈഷ്ണവിയെ കാട്ടുകുളത്തെ ഭര്‍തൃവീട്ടില്‍ അവശനിലയില്‍ കണ്ടെത്തിയത്. സംഭവസമയത്ത് ദീക്ഷിത് മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വൈഷ്ണവിക്ക് ശാരീരികാസ്വാസ്ഥ്യമുണ്ടായെന്നും അവശനിലയിലാണെന്നും പറഞ്ഞ് ദീക്ഷിത് തന്നെയാണ് ഭാര്യയുടെ മാതാപിതാക്കളെ വിവരമറിയിച്ചത്. തുടര്‍ന്ന് വൈഷ്ണവിയുടെ അച്ഛനും അമ്മയും സ്ഥലത്തെത്തി. ഇതിനിടെ വൈഷ്ണവിയെ മാങ്ങോട്ടുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
വ്യാഴാഴ്ച രാത്രിയാണ് വൈഷ്ണവിയുടെ അച്ഛന്‍ ഉണ്ണിക്കൃഷ്ണനെ തേടി അപ്രതീക്ഷിതമായി ഒരു ഫോണ്‍ കോള്‍ എത്തിയത്. വൈഷ്ണവിയ്ക്ക് സുഖമില്ലെന്നും ഉടനെ ആശുപത്രിയില്‍ എത്തിക്കണമെന്നുമായിരുന്നു ഭര്‍തൃ വീട്ടില്‍ നിന്നും ഉണ്ണിക്കൃഷ്ണനെ വിളിച്ച് അറിയിച്ചത്. കേട്ടപാതി കേള്‍ക്കാത്ത പാതി പാതിരരാത്രി തന്നെ മകളുടെ ഭര്‍തൃവീട്ടിലേക്ക് ഓടുകയായിരുന്നു ഉണ്ണിക്കൃഷ്ണന്‍. അവിടെ എത്തിയപ്പോള്‍ കണ്ടത് പ്രാണനു വേണ്ടി പിടയുന്ന മകളേയും. ഉടന്‍ തന്നെ വൈഷ്ണവിയെ കോരിയെടുത്ത് ആശുപത്രിയിലേക്കും ഓടുകയായിരുന്നു. എന്നാല്‍ മാങ്ങോടുള്ള സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണത്തിനു കീഴടങ്ങുകയായിരുന്നു ആ 26കാരി പെണ്‍കുട്ടി. മകള്‍ അത്യാസന്ന നിലയില്‍ ആ വീട്ടില്‍ കഴിഞ്ഞിട്ടും എത്രയും പെട്ടെന്ന് ആശുപത്രിയില്‍ പോലും എത്തിക്കാതെ അതു നോക്കിനില്‍ക്കുകയായിരുന്നു ഭര്‍ത്താവും വീട്ടുകാരും. അതുകൊണ്ടു തന്നെ മകളെ അവര്‍ അപായപ്പെടുത്തിയതാണെന്ന് ഉണ്ണിക്കൃഷ്ണനും പറയുന്നു.
യുവതിയുടെ മരണത്തില്‍ തുടക്കംമുതലേ ദുരൂഹതയുള്ളതിനാല്‍ പോലീസ് വിശദമായ അന്വേഷണമാണ് നടത്തിയത്. അസ്വാഭാവിക മരണത്തിനാണ് പോലീസ് ആദ്യം കേസെടുത്തത്. തുടര്‍ന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്. ഇതോടെ ദീക്ഷിതിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും ഇയാള്‍ കുറ്റംസമ്മതിക്കുകയുമായിരുന്നു. മലപ്പുറം പെരിന്തല്‍മണ്ണ ആനമങ്ങാട് ചോലക്കല്‍വീട്ടില്‍ ഉണ്ണികൃഷ്ണന്റെയും ശാന്തയുടെയും മകളാണ് വൈഷ്ണവി. 2024 മേയ് 19-നായിരുന്നു വൈഷ്ണവിയുടെയും ദീക്ഷിതിന്റെയും വിവാഹം. കല്യാണം കഴിഞ്ഞ് ഒന്നരവര്‍ഷമായെങ്കിലും ദമ്പതിമാര്‍ക്കിടയില്‍ പ്രശ്നങ്ങളുണ്ടായിരുന്നോ എന്നത് ആര്‍ക്കുമറിയില്ല.
വൈഷ്ണവിയുടെ മൃതദേഹം ജില്ലാ ആശുപത്രിയിലെത്തിച്ച് ഇന്‍ക്വസ്റ്റ് നടത്തി. ഇന്നലെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുനല്‍കിയപ്പോള്‍ ചങ്കുപൊട്ടുന്ന വേദനയോടെയാണ് ഉണ്ണിക്കൃഷ്ണനും ഭാര്യയും മകളുടെ മൃതദേഹം ഏറ്റുവാങ്ങിയത്. ഏറെ സ്വപ്‌നങ്ങളോടെ വളര്‍ത്തിക്കൊണ്ടു വന്ന മകള്‍ ജീവച്ഛവമായി മുന്നില്‍ കിടന്ന കാഴ്ച അവരെ സംബന്ധിച്ച് ജീവിതം അവസാനിച്ചതിനു തന്നെ തുല്യമായിരുന്നു. വൈഷ്ണവിയുടെ വേര്‍പാടില്‍ അസ്വാഭാവിക മരണത്തിനു കേസെടുത്ത പൊലീസ് സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുകയായിരുന്നു.