അവര്‍ക്ക് പണത്തോട് ആര്‍ത്തി; എത്ര കിട്ടിയാലും അയാര്‍ക്ക് മതിയാകില്ല; സഹോദരിയും പിതാവും പീഡിപ്പിച്ചു; ഇത്രയും സഹിച്ചത് മകളെ ഓര്‍ത്ത് മാത്രം; സ്ത്രീധനത്തിന്റെ പേരില്‍ മാനസിക പീഡനം; വിപഞ്ചിക നിതീഷില്‍ നിന്ന് അനുഭവിച്ചത്കൊടിയപീഡനം

Malayalilife
അവര്‍ക്ക് പണത്തോട് ആര്‍ത്തി; എത്ര കിട്ടിയാലും അയാര്‍ക്ക് മതിയാകില്ല; സഹോദരിയും പിതാവും പീഡിപ്പിച്ചു; ഇത്രയും സഹിച്ചത് മകളെ ഓര്‍ത്ത് മാത്രം; സ്ത്രീധനത്തിന്റെ പേരില്‍ മാനസിക പീഡനം; വിപഞ്ചിക നിതീഷില്‍ നിന്ന് അനുഭവിച്ചത്കൊടിയപീഡനം

സ്ത്രീധനത്തിന്റെ പേരില്‍ നിരവധി ആളുകളാണ് ജീവിതത്തില്‍ കൊടിയ പീഡനങ്ങള്‍ അനുഭവിക്കുന്നത്. ആരോടും ഒന്നും പറയാതെ എല്ലാം ഉള്ളില്‍ ഒതുക്കി ജീവിക്കുന്ന നിരവധി ആളുകള്‍ ഉണ്ട്. പക്ഷേ ഒരു ഘട്ടം എത്തുമ്പോള്‍ എന്ത് ചെയ്യണം എന്ന് അറിയാതെ പകച്ച് നില്‍ക്കുകയാണ് ചെയ്യാറ്. കുട്ടികളുടെ ഭാവിയെ കരുതി ഡിവോഴ്‌സിലേക്ക് പോലും കടക്കാന്‍ മടിക്കുന്നവര്‍ നിരവധി. എന്നാല്‍ പിന്നീട് ചിന്തിക്കുമ്പോള്‍ ഈ ജീവിതമേ വേണ്ട എന്ന് കരുതി ആത്മഹത്യയിലേക്ക് കടക്കുന്നവര്‍. അത്തരമൊരു വാര്‍ത്തയുടെ ഞെട്ടലിലാണ് ഷാര്‍ജയില്‍ മലയാളി യുവതി ഒന്നരവയസുകാരിയായ മകളെ കൊന്ന് സ്വന്തമായി തൂങ്ങി മരിച്ച സംഭവം. ഈ വാര്‍ത്ത് എല്ലാവരിലും ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്. വിപഞ്ചികയും വൈഭവിയുമാണ് മരിച്ചത്. വിപഞ്ചിക തന്റെ ഭര്‍ത്താവ് നിതീഷില്‍ നിന്നും അനുഭവിക്കേണ്ടി വന്ന കൊടിയ പീഡനത്തിന്റെ കഥയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. 

ഒരു വര്‍ഷമാലി നിതീഷും വിപഞ്ചികയും അകന്നാണ് താമസിക്കുന്നത്. മകള്‍ പിറന്നതില്‍ തെട്ട് അയള്‍ക്ക് വിപഞ്ചികയെ വേണ്ടായിരുന്നു. ജീവിതത്തില്‍ സമ്മര്‍ദ്ദങ്ങളെല്ലാം അവള്‍ ഉറ്റക്കാണ് അനുഭവിച്ചിരുന്നത്. കുട്ടിയെ നോക്കുന്നതും ഒറ്റയ്ക്ക്. ഭര്‍ത്താവിന് അയാളുടെ കാര്യം മാത്രം. പട്ടിക്കുഞ്ഞിനെ പോലെയാണ് നിതീഷിന്റെ വീട്ടില്‍ കുഞ്ഞ് കിടന്നിരുന്നത്. ഏതൊരമ്മയ്ക്ക് സഹിക്കാനാകും ഈ കാഴ്ച. ഒരു വര്‍ഷത്തിനിടെ അയാള്‍ കൊച്ചിനെ എടുത്തിരിക്കുന്നത് നാലോ അഞ്ചോ തവണ മാത്രം. പുറത്ത് കൊണ്ടുപോകുന്നത് വരെ വളരെ ചുരുക്കമായിരുന്നു. അതും നാട്ടുകാരെ ബോധിപ്പിക്കാന്‍ വേണ്ടി മാത്രം. അയാള്‍ക്ക് അയാളുടെ പെങ്ങളും അവരുടെ കുട്ടിയുമാണ് വലുത്. അവരെ എല്ലാം അയാള്‍ പുറത്ത് കൊണ്ടുപോകുമായിരുന്നു. അയാളുടെ വായില്‍ നിന്ന് പുറത്ത് വരുന്ന വാക്കുകള്‍ കേള്‍ക്കാന്‍ പോലും അറയ്ക്കുന്നതായിരുന്നു. 

വിപഞ്ചികയും മകളും ആ വീട്ടില്‍ ഒറ്റപ്പെട്ടാണ് കഴിഞ്ഞിരുന്നത്. പണത്തിനോട് വലിയ ആര്‍ത്തിയുള്ള മനുഷ്യനായിരുന്നു നിതീഷ്. ഇഷ്ടം പോലെ പണം ഉണ്ട്. എന്നിട്ടും അയാള്‍ക്ക് അത് പോരാ. വിവാഹത്തിന് ശേഷം ഏഴ് മാസം മാത്രമാണ് നിതീഷ് വിപഞ്ചികയ്ക്ക് ഒപ്പം കഴിഞ്ഞത്. അയാളും സഹോദരിയും പിതാവും വിപഞ്ചികയെ മാനസ്സികമായി പീഡിപ്പിക്കുമായിരുന്നു. എല്ലാം സഹിച്ചാണ് ഇത്രയും കാലം നിന്നത്. കുഞ്ഞിനെ ഓര്‍ത്താണ് എല്ലാം സഹിച്ചത്. അതിന്റെ മുഖം കണ്ടിട്ടെങ്കിലും അയാള്‍ മാറുവെന്ന് കരുതി. മകളെ ഫോണ്‍ വിളിച്ച് കിട്ടാത്തതിനാല്‍ അമ്മ വക്കീലിനെ വിളിച്ചു തനിക്ക് നിതീഷ് അയച്ച വിവാഹമോചന നോട്ടീസ് ലഭിച്ചെന്നും വലിയ വിഷമത്തിലാണെന്നും പറഞ്ഞ് വിപഞ്ചിക സംഭവ ദിവസം രാവിലെ നാട്ടിലേയ്ക്ക് വിളിച്ച് അമ്മ ഷൈലജയോട് പറഞ്ഞിരുന്നു. അവര്‍ വിപഞ്ചികയെ സമാധാനിപ്പിച്ച ശേഷം കുടുംബസുഹൃത്തായ കൊല്ലത്തെ അഭിഭാഷകനെ വിളിച്ച് കാര്യം പറയുകയും മകളെ വിളിച്ച് സമാധാനിപ്പിക്കാനും ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് അഭിഭാഷകന്‍ വിപഞ്ചികയെ ഫോണ്‍ വിളിച്ച് വിഷമിക്കേണ്ടെന്നും പോംവഴിയുണ്ടെന്നും അറിയിച്ച ശേഷം കൂടുതല്‍ കാര്യങ്ങള്‍ രാത്രി സംസാരിക്കാമെന്ന് പറഞ്ഞിരുന്നു. 

എന്നാല്‍, രാത്രി വിശദമായി സംസാരിക്കുന്നതിന് മുന്‍പേ വിപഞ്ചിക കടുംകൈ ചെയ്തു. വിപഞ്ചിക(33)യെയും ഒന്നര വയസുകാരിയായ മകളെയും ചൊവ്വാഴ്ചയാണ് ഷാര്‍ജ അല്‍ നഹ്ദയിലെ ഫ്‌ലാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കുവൈത്ത് പ്രവാസിയായ കൊല്ലം  ചന്ദനത്തോപ്പ് രജിത ഭവനില്‍  മണിയന്‍ പിള്ളയുടെയും ഷൈലജയുടെയും മകളാണ് വിപഞ്ചിക. മകള്‍ വൈഭവിക്ക് ഒന്നര വയസ്സ് ആകുന്നതേയുള്ളൂ. കുടുംബപ്രശ്‌നം കാരണം മകളുടെ കഴുത്തില്‍ കയറിട്ട് തൂക്കിയ ശേഷം മറ്റേ അറ്റത്ത് വിപഞ്ചികയും തൂങ്ങി മരിക്കുകയായിരുന്നു. ദുബായിലെ സ്വകാര്യ കമ്പനിയില്‍ എച്ച് ആര്‍ വിഭാഗത്തില്‍ ജോലി ചെയ്യുന്ന വിപഞ്ചികയും നിതീഷും കഴിഞ്ഞ കുറച്ച് കാലമായി സ്വരച്ചേര്‍ച്ചയിലായിരുന്നില്ല. മാത്രമല്ല ഇരുവരും വെവ്വേറെ സ്ഥലത്തായിരുന്നു താമസിച്ചിരുന്നത്. സ്ത്രീധനത്തിന്റെ പേരില്‍ നിതീഷ് വിപഞ്ചികയെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നതായും വിവാഹമോചനത്തിന് സമ്മര്‍ദം കൊടുത്തിരുന്നു. 

എന്നാല്‍ വിപഞ്ചികയ്ക്ക് വിവാഹമോചനത്തിന് താല്‍പര്യമുണ്ടായിരുന്നില്ല. വിവാഹമോചനമുണ്ടായാല്‍ താന്‍ പിന്നെ ജീവിച്ചിരിക്കില്ലെന്ന് യുവതി വീട്ടുജോലിക്കാരിയോട് എപ്പോഴും പറയുമായിരുന്നു. കഴിഞ്ഞ ദിവസം വിവാഹമോചനവുമായി ബന്ധപ്പെട്ട് വിപഞ്ചികയ്ക്ക് വക്കീല്‍ നോട്ടീസ് ലഭിച്ചിരുന്നതായി പറയുന്നു. അന്ന് രാത്രിയോടെ ഫ്‌ലാറ്റിലെത്തിയ വീട്ടുജോലിക്കാരി കുറേ വിളിച്ചിട്ടും വാതില്‍ തുറക്കാത്തത് കൊണ്ട് നിതീഷിനെ വിവരം അറിയിക്കുകയും അയാള്‍ വന്ന് വാതില്‍ തുറന്നപ്പോള്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയുമായിരുന്നു.

vipanchika vibhavi death story

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES