Latest News

ഓപ്പറേഷന്‍ സിന്ദൂറിലെ പെണ്‍കരുത്ത്; ഇന്ത്യന്‍ ആര്‍മിയില്‍ ചേരണമെന്ന് പറഞ്ഞപ്പോള്‍ കട്ടക്ക് കൂടെ നിന്ന് അച്ഛന്‍; സിഡിസി പരീക്ഷ ജയിച്ച് ജോലി ലഭിച്ച കേരളത്തിലെ ഏക വനിത; ഈ പുലിക്കുട്ടിയുടേത് അത്യപൂര്‍വ്വ നേട്ടം; കരുനാഗപ്പള്ളിക്കാരി അഞ്ജുവിന്റെ കഥ

Malayalilife
ഓപ്പറേഷന്‍ സിന്ദൂറിലെ പെണ്‍കരുത്ത്; ഇന്ത്യന്‍ ആര്‍മിയില്‍ ചേരണമെന്ന് പറഞ്ഞപ്പോള്‍ കട്ടക്ക് കൂടെ നിന്ന് അച്ഛന്‍; സിഡിസി പരീക്ഷ ജയിച്ച് ജോലി ലഭിച്ച കേരളത്തിലെ ഏക വനിത; ഈ പുലിക്കുട്ടിയുടേത് അത്യപൂര്‍വ്വ നേട്ടം; കരുനാഗപ്പള്ളിക്കാരി അഞ്ജുവിന്റെ കഥ

ഇന്ത്യന്‍ ആര്‍മിയില്‍ ചേരണമെന്ന മകളുടെ ആഗ്രഹത്തിന് അച്ഛനും കൂടി കട്ടക്ക് കൂടെ നിന്നപ്പോള്‍ മകള്‍ സമ്മാനിച്ചത് രാജ്യത്തിനും നാടിനും അഭിമാനം. കോട്ടയം ഗാന്ധിനഗര്‍ പോലീസ് സബ് ഇന്‍സ്പെക്ടര്‍ പുതിയവിള തെക്ക് ഉല്ലാസ് ഭവനത്തില്‍ പ്രദീപ് ലാലിന്റെയും ഉഷാകുമാരിയുടെയും മകളായ അഞ്ചു പ്രദീപാണ്(25) അഭിമാനകരമായ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. അഞ്ജു പ്രദീപിനു കരസേനയില്‍ ലഫ്റ്റനന്റായി നേരിട്ട് നിയമനം. അച്ഛനും മകളും സംസ്ഥാന കേന്ദ്ര സര്‍വീസുകളിലാണെങ്കിലും ഉയര്‍ന്ന റാങ്കിലാണ് അഞ്ജു.

രാജ്യത്തിന്റെ പ്രധാന ദൗത്യസേനയിലേക്ക് എത്തണമെന്ന വലിയ ലക്ഷ്യത്തോടെ മകള്‍ മുന്നോട്ട് നീങ്ങിയപ്പോള്‍, എല്ലാ ഘട്ടത്തിലും അവളുടെ പിന്‍തുണയായി അച്ഛന്‍ ഉറച്ചുനിന്നു. നിരവധി പരീക്ഷണങ്ങളും, പരിശീലനങ്ങളുമടക്കമുള്ള കഠിനമായ വഴികളിലൂടെ കടന്നുപോകേണ്ടി വന്നപ്പോഴും മകളുടെ മനസ്സില്‍ പേടിയും നിരാശയും പടരാതെ തളരാതിരിക്കാന്‍ ശ്രമിച്ചത് ആ അച്ഛനായിരുന്നു. അവളുടെ ഓരോ വിജയതികുന്നതിലും പിതാവിന്റെ പിന്തുണയും ആത്മവിശ്വാസവും വലിയ പങ്കു വഹിച്ചു. കഠിന പരിശ്രമം, ആത്മവിശ്വാസം, ആത്മത്യാഗം ഇവയൊക്കെ പഠിപ്പിച്ചത് അച്ഛന്‍ തന്നെയായിരുന്നു. ഒടുവില്‍ രാജ്യത്തിന്റെ അഭിമാനമായ സേനയിലെ അംഗമായി മാറിയ മകളുടെ നേട്ടത്തിന് പിന്നില്‍ വിയര്‍പ്പുമുതല്‍ പ്രാര്‍ത്ഥനവരെ പങ്കിട്ട അച്ഛന്റെ സ്‌നേഹവും ധൈര്യവുമുണ്ട്. മകള്‍ ഉയരങ്ങളിലേക്ക് പറക്കുമ്പോള്‍ അവളുടെ പാതയെ തെളിച്ച ദീപമായി പിതാവ് നിലകൊണ്ടു.

അഞ്ജുവിന്റെ ജീവിതത്തിലെയും കരിയറിലെയും ഏറ്റവും വലിയ പ്രേരണയും പാഠവും തന്നത് അച്ഛനാണ്. ജീവിതത്തിലെ ഓരോ വഴിത്തിരിവിലും അച്ഛന്‍ തന്നെയാണ് അവളെ കൈപിടിച്ചു മുന്നോട്ട് നയിച്ചത്. എന്ത് തീരുമാനമായാലും ആദ്യം വിശ്വസിച്ചത് അച്ഛനാണ്. വിജയത്തിനായി കഠിനമായി പരിശ്രമിക്കേണ്ടത്, തിരിച്ചടികള്‍ വരുമ്പോള്‍ അതില്‍ നിന്നും പഠിച്ചുകൊണ്ട് വീണ്ടും മുന്നോട്ട് പോവേണ്ടത്, എല്ലാം അച്ഛനില്‍ നിന്നാണ് അഞ്ജു പഠിച്ചത്. പലരും പഠിച്ച വിദ്യാലയങ്ങളെയോ പരിശീലകരെയോ 'ഗുരു' എന്നു വിളിക്കുമ്പോള്‍, അഞ്ജു അതിനേക്കാള്‍ ബലമുള്ള സ്വാധീനമായി തന്റെ അച്ഛനെ കാണുകയാണ്. തന്റെ ഉള്ളിലെ കഴിവുകള്‍ തിരിച്ചറിഞ്ഞു വിശ്വസിക്കാന്‍ വഴി തെളിച്ചത്, ലക്ഷ്യത്തോട് അനുരാഗം പുലര്‍ത്താന്‍ പഠിപ്പിച്ചത് അച്ഛന്‍ തന്നെയാണെന്ന് അവള്‍ അഭിമാനത്തോടെയാണ് പറയുന്നു.

യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ നടത്തിയ, ആറര ലക്ഷം പേര്‍ എഴുതിയ കംബൈന്‍ഡ് ഡിഫെന്‍സ് സര്‍വീസ് (സിഡിസി) പരീക്ഷയില്‍ ജയിച്ച് ഇത്തവണ ജോലി നേടിയ കേരളത്തിലെ ഏക വനിതയെന്ന പ്രത്യേകതയുമുണ്ട്. പുതിയതായി നിയമനം കിട്ടിയ 17 വനിതകളില്‍ കരസേനയില്‍ ഏവിയേഷന്‍ കോറിലേക്ക് നിയമിക്കപ്പെട്ട ഒരേയൊരു വനിത അഞ്ജുവാണ്. കരുനാഗപ്പള്ളി ശ്രീബുദ്ധ സെന്‍ട്രല്‍ സ്‌കൂളിലെ അധ്യാപികയായ അമ്മ ഉഷാകുമാരി പഠിച്ചത് അഹമ്മദാബാദിലെ സൈനിക സ്‌കൂളിലാണ്.

പട്ടാളത്തിലായിരുന്ന, ഉഷാകുമാരിയുടെ അച്ഛന്‍ കെ.സുകുമാരന്‍, മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍ കലാം ഡിഫന്‍സ് റിസര്‍ച് ആന്‍ഡ് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷനില്‍ (ഡിആര്‍ഡിഒ) ചീഫ് എക്‌സിക്യൂട്ടീവായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ പഴ്‌സനല്‍ സ്റ്റാഫില്‍ അംഗമായിരുന്നു. ചെന്നൈയിലെ പാസിങ് ഔട്ട് പരേഡ് കാണാന്‍ പ്രദീപും ഉഷയും പോയിരുന്നു. അഞ്ജു ഓണത്തിനു വീട്ടിലെത്തും. അച്ഛന്‍ മകളെ സല്യൂട്ട് ചെയ്യുന്ന അഭിമാനനിമിഷത്തിനു കാത്തിരിക്കുകയാണെന്നു ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനിലെ പ്രദീപിന്റെ സഹപ്രവര്‍ത്തകര്‍.

karunagapalli native anju pradeep story

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES