ആചാരങ്ങളുടെ മുറുക്കിപ്പിടിത്തം ഭേദിക്കുന്നതില്‍ അത്രയൊന്നും വിജയം നേടാന്‍ കഴിഞ്ഞിട്ടില്ലാത്തൊരു ക്ഷേത്രകലയാണ് സോപാന സംഗീതമെന്നറിയാമെങ്കിലും, അര്‍പ്പിതമനസ്സോടെ അതിനെ ഉപാസിച്ചുകൊണ്ടിരിക്കുകയാണ് ഇരിങ്ങാലക്കുടക്കാരിയായ ആശ സുരേഷ്. ഇരിങ്ങാലക്കുട പേഷ്‌ക്കാര്‍ റോഡ് വാരിയാട്ടില്‍ സുരേഷ്‌കുമാറിന്റെ മകളാണ് ആശ. കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ സോപാനസംഗീത അവതരണത്തിലൂടെ ലക്ഷക്കണക്കിന് ആരാധകരെയാണ് ഈ മിടുക്കി സൃഷ്ടിച്ചത്. പൊതുവേ പുരുഷന്‍മാരാണ് ഈ രംഗത്ത് സര്‍വ്വസാധാരണമെങ്കിലും തന്റെ ആലാപന മാധുരികൊണ്ട് ഈ രംഗത്ത് വെന്നിക്കൊടി പാറിക്കുവാന്‍ ആശയ്ക്കു കഴിഞ്ഞു.
കുട്ടിക്കാലത്ത് അമ്പലത്തില്‍ അച്ഛനൊപ്പം തൊഴാന്‍ പോകുമ്പോള്‍ മുതല്‍ ഇടയ്ക്ക ശ്രദ്ധിച്ച് തുടങ്ങിയിരുന്നു. സംഗീതം ഇഷ്ടമായതുകൊണ്ട് തന്നെ പാട്ട് പഠിക്കാന്‍ പോയി. പക്ഷേ നാലാം ദിവസം അച്ഛനോട് ആ മാഷ് പറഞ്ഞത് കുട്ടിക്ക് സംഗീതത്തില്‍ തീരെ വാസനയില്ല എന്നാണ്. അത് അച്ഛനെ വല്ലാതെ വേദനിപ്പിച്ചു. സംഗീതം വിട്ടതോടെ അക്ഷരശേ്‌ളകത്തിന് ചേര്‍ത്തു. തുടര്‍ന്ന് നാരായണീയവും ഭഗവത് ഗീതയും രാമായണവും പഠിച്ചു. പാട്ട് പഠിക്കുമ്പോള്‍ തന്നെ ആകര്‍ഷിച്ച് തുടങ്ങിയതാണ് ഇടയ്ക്ക. ഇടയ്ക്കയോടു തോന്നിയ ഇഷ്ടം ആശ വീട്ടില്‍ അവതരിപ്പിച്ചു. അച്ഛന്‍ സുരേഷ് കുമാറിനും അമ്മ രാജലക്ഷ്മിക്കും സമ്മതം. പെണ്‍കുട്ടികള്‍ ഇടയ്ക്ക കൊട്ടുന്ന പതിവില്ലാത്തതുകൊണ്ടു തന്നെ അധ്യാപകനെ കണ്ടെത്താന്‍ അല്‍പം ബുദ്ധിമുട്ടി. ഒമ്പതാം വയസ്സിലാണ് പഠനത്തിന്റെ തുടക്കം. ഇടയ്ക്ക വാദനത്തിലെ പ്രശസ്തന്‍ ഇരിങ്ങാലക്കുട സ്വദേശി പി.നന്ദകുമാര്‍ മാരാര്‍. ഗുരുവിന് നൂറ്റൊന്നു രൂപ ദക്ഷിണകൊടുത്ത് ആ പാദങ്ങള്‍ തൊട്ടു വന്ദിച്ച് ശിഷ്യയായി ചേര്‍ന്നു.
കൂട്ടുകാരെല്ലാം ആണ്‍കുട്ടികള്‍. എല്ലാവരും മുതിര്‍ന്നവര്‍. ഇടയ്ക്ക പടിക്കാന്‍ ഒരു പെണ്‍കുട്ടി വന്നത് എല്ലാവര്‍ക്കും അത്ഭുതം. സ്‌കൂള്‍ വിട്ടുവന്നതിനുശേഷം വൈകുന്നേരങ്ങളിലായിരുന്നു ക്ലാസ്. ആദ്യം ബാലപാഠങ്ങള്‍. ഏകദേശം ഒരു കൊല്ലത്തോളം കൈവഴക്കത്തിനായി ചതുരക്കട്ടയില്‍ കൊട്ടിപ്പഠിച്ചു. സാധകം പൂര്‍ണ്ണതയിലെത്തിയെന്ന് ഗുരുവിനു തോന്നിയ നാള്‍ ഒരു ഇടയ്ക്കയെടുത്ത് എന്റെ ചുമലില്‍ തൂക്കി തന്നിട്ട് കൊട്ടിക്കോളാന്‍ പരഞ്ഞു. ഗുരുവിനെ മനസ്സില്‍ ധ്യാനിച്ച് സാധകം ചെയ്തപ്രകാരം അങ്ങ് കൊട്ടി. പിന്നീടിങ്ങോട്ട് അതായിരുന്നു ധൈര്യം. ആശിച്ചു മോഹിച്ച് ഇടയ്ക്ക തോളിലേക്കിട്ടപ്പോള്‍ ദേ കിടക്കണു ഇടയ്ക്ക മുട്ടിനു താഴെ. നല്ല ഭാരോം ഉണ്ട്. പിന്നെ വിഷമിപ്പിക്കണ്ടല്ലോ എന്നു കരുതി മാഷ് വള്ളിയില്‍ കെട്ടിട്ട് നീളം ക്രമീകരിച്ച്, പൊടിപ്പിന്റെ എണ്ണമൊക്കെ കുറച്ചു തന്നു. അന്നത്തെ പോലെ തന്നെയാണിന്നും.
ഇക്കണോമിക്‌സ്, ലൈബ്രറി സയന്‍സ് എന്നീ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം നേടിയ ആശ എംഫില്‍ ചെയ്യുന്നതിനുള്ള തയാറെടുപ്പിലാണ്. ആശയുടെ പഠനത്തിനും കലാജീവിതത്തിനും പൂര്‍ണപിന്തുണ നല്‍കി അച്ഛനും അമ്മയും ചേട്ടന്‍ അര്‍ജുനും ഒപ്പമുണ്ട്. ചരിത്രത്തിലാദ്യമായി ആനയെ വര്‍ണിച്ച് ഇടയ്ക്കയി ല്‍ കീര്‍ത്തനം ആലപിച്ചത് ആശയാണ്. ''കൂടല്‍മാണിക്യ സ്വാമിയുടെ ആനയാണ് കൂടല്‍മാണിക്യം മേഘാര്‍ജുനന്‍. ആനയ്ക്കു നല്ലതു വരുത്തണേ എന്നു സംഗമേശനോടുള്ള പ്രാര്‍ഥനയാണ് മാണിക്യകളഭം. താമരച്ചെവിയന്റെ തുണയായി എപ്പോഴും താമരപ്രിയനാം നീ കാത്തീടണേ... എന്നാണ് ആ പാട്ട് അവസാനിപ്പിച്ചിരിക്കുന്നത്. അച്ഛനെഴുതി, ആശ സംഗീതം നല്‍കി, പാടി, അഭിനയിച്ച ആല്‍ബമാണത്.''
ദേവവാദ്യമാണ് ഇടയ്ക്ക. ദേവന്റെ അടുത്തേക്കു പോകാന്‍ സാധിക്കുന്ന ഒരേയൊരു വാദ്യം ഇടയ്ക്കയത്രെ. ഇടയ്ക്കയിലെ കൈ പിടിക്കുന്ന കുറ്റിയെ നട്ടെല്ലെന്നു പറയും. അതു പ്രപഞ്ചമെന്നാണു സങ്കല്‍പം. അവിടെ നല്‍കുന്ന ബലമാണു ശബ്ദം നിശ്ചയിക്കുന്നത്. ഇടയ്ക്കയുടെ ഇരുപുറങ്ങള്‍ സൂര്യനും ചന്ദ്രനുമാണ്. ഇതില്‍ ഒരു പുറത്തു മാത്രമാണു േകാലു െകാണ്ടു െകാട്ടുന്നത്. ഓരോ വട്ടത്തിലും ചരടു കോര്‍ക്കുന്ന ആറു ദ്വാരങ്ങള്‍, ആറു ശാസ്ത്രങ്ങളാണ്. 64 കലകളെ സൂചിപ്പിക്കുന്ന 64 പൊടിപ്പുകളും ഇടയ്ക്കയിലുണ്ട്. നാലു ജീവക്കോലിലാണ് ഈ പൊടിപ്പുകള്‍ കോ ര്‍ത്തിരിക്കുന്നത്. നാലു ജീവക്കോലുകള്‍ നാലു വേദങ്ങളെന്നു വിശ്വാസം.
ഇക്കണോമിക്‌സ്, ലൈബ്രറി സയന്‍സ് എന്നീ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം നേടിയ ആശ എംഫില്‍ ചെയ്യുന്നതിനുള്ള തയാറെടുപ്പിലാണ്. ആശയുടെ പഠനത്തിനും കലാജീവിതത്തിനും പൂര്‍ണപിന്തുണ നല്‍കി അച്ഛനും അമ്മയും ചേട്ടന്‍ അര്‍ജുനും ഒപ്പമുണ്ട്. ഇക്കണോമിക്‌സ്, ലൈബ്രറി സയന്‍സ് എന്നീ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം നേടിയ ആശ എംഫില്‍ ചെയ്യുന്നതിനുള്ള തയാറെടുപ്പിലാണ്. ആശയുടെ പഠനത്തിനും കലാജീവിതത്തിനും പൂര്‍ണപിന്തുണ നല്‍കി അച്ഛനും അമ്മയും ചേട്ടന്‍ അര്‍ജുനും ഒപ്പമുണ്ട്.