Latest News

സീരിയലിലൂടെ എത്തി അവതാരകയായി; കോമഡി സ്റ്റാറിലൂടെ കരിയറില്‍ ഉയര്‍ച്ച; 30ാം വയസില്‍ വിവാഹം; കുട്ടികള്‍ വെണ്ടെന്ന് വച്ചതാണോ എന്ന നിരന്തര ചോദ്യം; മോഹന്‍ലാലിനോട് ചോദിക്കാന്‍ പാടില്ലാത്ത ചോദ്യം ചോദിച്ചതിന് വിമര്‍ശനം; മീര അനില്‍ വിശേഷങ്ങള്‍ പങ്ക് വക്കുമ്പോള്‍

Malayalilife
സീരിയലിലൂടെ എത്തി അവതാരകയായി; കോമഡി സ്റ്റാറിലൂടെ കരിയറില്‍ ഉയര്‍ച്ച; 30ാം വയസില്‍ വിവാഹം; കുട്ടികള്‍ വെണ്ടെന്ന് വച്ചതാണോ എന്ന നിരന്തര ചോദ്യം; മോഹന്‍ലാലിനോട് ചോദിക്കാന്‍ പാടില്ലാത്ത ചോദ്യം ചോദിച്ചതിന് വിമര്‍ശനം; മീര അനില്‍ വിശേഷങ്ങള്‍ പങ്ക് വക്കുമ്പോള്‍

ലയാളത്തിലെ ടെലിവിഷന്‍ സീരിയലിലൂടെ കടന്ന് വന്ന് പിന്നീട് റിയാലിറ്റി ഷോ അവതാരകയെന്ന നിലയില്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ വ്യക്തിയാണ് മീര അനില്‍.കോമഡി സ്റ്റാര്‍സ് എന്ന ഷോയില്‍ ആങ്കറായി എത്തിയതോടെയാണ് മീര ജനശ്രദ്ധ നേടുന്നത്. പിന്നീട് സിനിമാ ഇവന്റുകളും താര ഇ്ന്റര്‍വ്യൂകളുമായി തിരക്കുകളിലാണ് മീര അനില്‍. പലപ്പോഴും അനുചിതമായ ചോദ്യങ്ങള്‍ അതിഥികളോട് ചോദിക്കുന്നു എന്ന പേരില്‍ വ്യാപക വിമര്‍ശനം കേള്‍ക്കേണ്ടി വന്ന ആങ്കറുമാണ് . 

എന്റെ അച്ഛനോ കുടുംബത്തിലുളളവരോ സിനിമയില്‍ നിന്നുളളവരല്ലെന്നും 
കോമഡി സ്?റ്റാറിലൂടെയാണ് തന്റെ കരിയര്‍ മാറിമറിഞ്ഞതെന്നും മീര പറയുന്നു.ആദ്യം മുഖ്യ അവതാരകയായിട്ടല്ല വന്നത്.മത്സരാര്‍ത്ഥികളെ പരിചയപ്പെടുത്തുന്ന ജോലി മാത്രമായിരുന്നു എന്റേത്.സ്?റ്റേജിന്റെ അടുത്ത് പോലും എന്നെ ഷൂട്ട് ചെയ്തിരുന്നില്ല, പലരും എന്നെ അടിച്ചുതളിക്കാരി ജാനു എന്ന് കളിയാക്കുമായിരുന്നുവെന്നും താരം പറയുന്നു.

2020 ലാണ് മീര അനില്‍ വിവാഹിതയായത്. വിഷ്ണു എന്നാണ് ഭര്‍ത്താവിന്റെ പേര്. ഞാന്‍ ഈ മേഖലയിലേക്ക് ഇറങ്ങുമ്പോഴും എല്ലാവര്‍ക്കും സംശയമായിരുന്നു. 21 വയസില്‍ കല്യാണം കഴിച്ച് കുട്ടികളായി സെറ്റില്‍ഡ് ചെയ്യണമെന്നായിരുന്നു അച്ഛന്. 25 ആയിട്ടും കല്യാണം കഴിക്കുന്നില്ല. 27 ആയി 28 ആയി 29 ന്റെ വക്കിലെത്തിയപ്പോള്‍ ആത്മഹത്യാഭീഷണി തുടങ്ങി. 30 ലാണ് ഞാന്‍ കല്യാണം കഴിക്കുന്നത്. കേരളത്തിന്റെ ചാര്‍ട്ട് വെച്ച് ഞാനെല്ലാം വളരെ വൈകിയാണ് ചെയ്തത്. ഒരു ഗ്രൂപ്പിന് ഫിറ്റ് ഇന്‍ ചെയ്യാന്‍ വേണ്ടി സ്ത്രീകള്‍ നില്‍ക്കേണ്ട. ശരിയാണെന്ന തോന്നുന്ന കാര്യങ്ങള്‍ ചെയ്യുക. വിജയം നിങ്ങളുടെ കൂടെയുണ്ടാകും.

ഇപ്പോള്‍ ഞാന്‍ ഫേസ് ചെയ്യുന്ന ഏറ്റവും വലിയ ചോദ്യം കുഞ്ഞുങ്ങളെക്കുറിച്ച് പ്ലാനിംഗില്ലേ എന്നാണ്. അഞ്ച് വര്‍ഷമായില്ല, കുട്ടികള്‍ വേണ്ടെന്ന് വെച്ചതാണോ എന്നൊക്കെ നിരന്തരം ചോദ്യങ്ങളുണ്ട്. അതൊക്കെ പേഴ്‌സണലാണെങ്കിലും നമ്മളെല്ലാവരും ഒരു പബ്ലിക് പ്രോപ്പര്‍ട്ടിയാണ്. അപ്പോള്‍ അവര്‍ക്ക് ചോദിക്കാനുള്ള റൈറ്റ്‌സ് ഉണ്ട്. വേറെ എന്തെങ്കിലും... എന്ന് ചില ചേച്ചിമാര്‍ ചോദിക്കും. വളരെ സെന്‍സിറ്റീവായ കാര്യങ്ങളൊക്കെ ചോദിക്കും

രാം ചരണും ഭാര്യയും പറഞ്ഞത് പോലെ കുഞ്ഞുണ്ടാകാന്‍ നിങ്ങള്‍ക്കെപ്പോഴാണോ ശരിയായ സമയമെന്ന് തോന്നുന്നത് അപ്പോഴാണ് തീരുമാനിക്കേണ്ടതെന്നും മീര അനില്‍ പറഞ്ഞു. വേദികളില്‍ കാണുന്ന തനിക്ക് മറ്റൊരു വശമുണ്ടെന്ന് അറിയിക്കാന്‍ അവസരം ലഭിക്കാറില്ലെന്നും വൈറല്‍ ചോദ്യങ്ങളുമായി വരുന്ന തനിക്ക് ട്രോളുകള്‍ നേരിടേണ്ട സാഹചര്യമാണെന്നും മീര അനില്‍ അഭിമുഖത്തില്‍ പറയുന്നുണ്ട്.

ഒറ്റ രാത്രി കൊണ്ട് വിജയം വന്ന ആളല്ല ഞാന്‍. കണ്ണിറുക്കി ചിരിച്ചപ്പോള്‍ താരമായതിന്റെ പ്രത്യാഘാതങ്ങള്‍ പ്രിയ തന്നെ പറഞ്ഞിട്ടുണ്ട്. കണ്‍സിസ്റ്റന്‍സി മെയിന്റെയിന്‍ ചെയ്യുന്നതാണ് വിജയം. വിജയം നേടി ടോപ് 10 ല്‍ പോയിക്കൊണ്ടിരിക്കുക, അത് നിലനിര്‍ത്തുക എന്ന് പറയുന്നത് ചെറിയ കാര്യമല്ല. ഇതൊന്നും തന്നെ ഒരു രാത്രി കൊണ്ട് സംഭവിച്ചതല്ല. ആറാം വയസില്‍ സ്റ്റേജിലെത്തി ഡാന്‍സ് ചെയ്തയാളാണ് ഞാന്‍. ഇത്രയും പേര്‍ എന്നെ ഒരു സ്റ്റേജില്‍ നോക്കി നില്‍ക്കുന്നത് അഭിമുഖീകരിക്കാന്‍ എനിക്ക് ബുദ്ധിമുട്ടുണ്ടായിരുന്നില്ല.

ഒരുപാട് വായിക്കുന്ന ആളായിരുന്നു. ഇപ്പോഴും സമയം കിട്ടിയാല്‍ പത്രം ഒരു മണിക്കൂര്‍ ഉറപ്പായും വായിക്കും. ഹാര്‍ഡ് വര്‍ക്ക് ചെയ്ത് കൊണ്ടേയിരിക്കുക. കൃത്യമായ അവസരത്തിലേക്ക് എത്തുമ്പോള്‍ 100 ശതമാനമാകും. ഒരു ദിവസം രാത്രി കൊണ്ട് സംഭവിച്ചതല്ല. നല്ലൊരു അവാര്‍ഡ് നൈറ്റ് ഹോസ്റ്റ് ചെയ്യാന്‍ കുറഞ്ഞത് രണ്ടാഴ്ചത്തെ തയ്യാറെടുപ്പ് ഞാന്‍ നടത്തും. ഇന്ന് ഉച്ചയ്ക്കുള്ള അഭിമുഖത്തിന് ഇന്നലെ രാത്രി 12 മണി വരെ പ്രിപ്പയര്‍ ചെയ്തു. കുറേക്കാലമായില്ലേ എന്ന് വിഷ്ണു എന്നോട് ചോദിക്കും.

ഇപ്പോഴും എനിക്ക് സ്റ്റേജില്‍ കയറുന്നതിന് മുമ്പ് ഭയമുണ്ട്. കാരണം ഒരു തവണ കയറിയപ്പോള്‍ കേരളം കണ്ട ഏറ്റവും വലിയ സാഹിത്യകാരനായ എംടി വാസുദേവന്‍ നായര്‍ എന്റെ മുന്നിലിരിക്കുകയാണ്. അദ്ദേഹത്തിന്റെ 50 വര്‍ഷങ്ങളാണ് ആഘോഷിക്കുന്നത്. എന്റെ പ്രയോ?ഗം ശരിയാണോ ഉച്ചാരണം തെറ്റാണോ എന്ന ചിന്തകള്‍ മനസിലൂടെ പൊയ്‌ക്കൊണ്ടിരുന്നു. തയ്യാറെടുത്തിട്ടുണ്ടെങ്കില്‍ ഈ ഭയം കുറയ്ക്കാന്‍ പറ്റുമെന്നും മീര അനില്‍ പറഞ്ഞു.

ഏറ്റവും വന്ന സൈബര്‍ ബുള്ളിയിംഗ് വന്നത് ഞാന്‍ ലാലേട്ടനോട് ചോദിക്കാന്‍ പാടില്ലാത്ത ചോദ്യം ചോദിച്ചു എന്നതായിരുന്നു. ഇതിന്റെ പിന്നിലുള്ള കാര്യങ്ങള്‍ ആരും അറിയുന്നില്ല. ഡയരക്ടേര്‍സിന്റെ കമാന്‍ഡുകള്‍ മനസിലെടുത്തായിരിക്കും പ്രസന്റ് ചെയ്യേണ്ടത്. ഇതൊരിക്കലും നമ്മുടെ പേഴ്‌സണല്‍ ചോയ്‌സുകള്‍ ആകാറില്ല. വേണ്ടിയിരുന്നില്ല എന്ന് തോന്നിയ കാര്യങ്ങള്‍ ഒരുപാടുണ്ട്. ചാക്കോച്ചന്റെ 25 വര്‍ഷങ്ങള്‍ ആഘോഷിക്കുന്ന വലിയ ഇവന്റുണ്ടായിരുന്നു. ഞങ്ങള്‍ക്ക് കൃത്യമായുള്ള നിര്‍ദ്ദേശം കിട്ടു. ചാക്കോച്ചനെ ഇമോഷണലാക്കണം എന്ന് ഡയരക്ടറുടെ ഓര്‍ഡറുണ്ടെങ്കില്‍ അത് ചെയ്‌തേ മതിയാകൂ.

എനിക്ക് ചാക്കോച്ചനെ ഇഷ്ടമാണ്, വേദനിക്കുന്നത് കാണാന്‍ പറ്റില്ല എന്നതെല്ലാം അവിടെ പ്രസക്തമല്ല. അത്രയും സന്തോഷമുള്ള നിമിഷത്തില്‍ ചാക്കോച്ചന്റെ അച്ഛനെ പറ്റി ഞാന്‍ ചോദിച്ചു. ചാക്കോച്ചന്‍ അന്ന് നോക്കിയ നോട്ടം ഇന്നും എന്റെ മനസില്‍ തറച്ച് കയറി നില്‍ക്കുന്നുണ്ട്. പിന്നെ പല ചോദ്യങ്ങളും അവരോട് ഡിസ്‌കസ് ചെയ്തിട്ടായിരിക്കും കയറി ഇരിക്കുന്നത്. അമ്പെയ്ത്തുകള്‍ വരുമ്പോള്‍ എല്ലാം ഞാന്‍ ഏറ്റുവാങ്ങുക എന്നേയുള്ളൂ. അതിപ്പോള്‍ ശീലമായി. നമ്മള്‍ ആരാണെന്ന് നമുക്ക് ചുറ്റും നില്‍ക്കുന്ന അഞ്ച് പേര്‍ക്ക് അറിഞ്ഞാല്‍ പോരെ. എല്ലാവരെയും അറിയിച്ച് മുന്നോട്ട് പോകാന്‍ ഈ ജോലിയില്‍ സാധിക്കില്ല.

കുട്ടിക്കാലത്ത് നടന്‍ ജഗന്നാഥ വര്‍മ പറഞ്ഞ വാക്കുകള്‍ ഉണങ്ങാത്ത മുറിവായതിനെക്കുറിച്ചും മീര സംസാരിച്ചു. റിജക്ഷന്‍ വന്നിട്ടുണ്ട്. ജഗന്നാഥന്‍ എന്ന ആക്ടറുണ്ട്. കഥകളി സംഗീതവും ലളിത സംഗീതവും പഠിപ്പിക്കുന്ന ഗുരുവാണ്. എന്റെ അച്ഛന്‍ എന്നെ പാട്ട് പഠിപ്പിക്കാന്‍ ഇദ്ദേഹത്തിന്റെ മുന്നില്‍ കൊണ്ട് പോയി. ഇരുന്ന ഉടനെ അദ്ദേഹം പറഞ്ഞത് ഒരു പാട്ട് പാടാനാണ്.


ആറാം ക്ലാസിലോ ഏഴാം ക്ലാസിലോ ആണ് ഞാനന്ന് പഠിക്കുന്നത്. പാട്ട് കഴിയുന്നതിന് മുമ്പേ നിര്‍ത്താന്‍ പറഞ്ഞു. ഈ കുട്ടിക്ക് പാടാന്‍ പറ്റില്ല, ശബ്ദം വളരെ മോശമാണ്. പാട്ടിന് വേണ്ടി സര്‍ കൊണ്ട് നടക്കേണ്ട. വെറുതെ നിങ്ങളുടെ സമയം കളയാവുന്നതേയുള്ളൂ എന്ന് പുള്ളി പറഞ്ഞു. പിന്നീട് തനിക്കെവിടെയും പാടാന്‍ ആത്മവിശ്വാസമുണ്ടായില്ല. ഇന്നും ആ മുറിവ് ഉണങ്ങിയിട്ടില്ലെന്നും മീര അനില്‍ പറഞ്ഞു.

മോശം സമീപനങ്ങള്‍ വന്നാല്‍ സ്ത്രീകള്‍ മനസിലാക്കേണ്ടതുണ്ടെന്നും മീര അനില്‍ പറയുന്നുണ്ട്. എല്ലായിടത്തും ചൂഷണം നടക്കുന്നുണ്ട്. പക്ഷെ മീഡിയയില്‍ ആയത് കാെണ്ട് ഇതെല്ലാം കൂടുതലായി മുന്നോട്ട് വരുന്നു. തൊട്ടടുത്ത വീട്ടില്‍ ഇത് സംഭവിച്ചു എന്ന് പറഞ്ഞാല്‍ ആര്‍ക്കും കൗതുകമില്ല. അറിയപ്പെടുന്ന ഒരാള്‍ക്ക് വന്നാല്‍ വാര്‍ത്തയാകുന്നു. ഒരു സ്ത്രീക്ക് ഒരു പുരുഷന്റെ നോട്ടവും അംഗ ചലനങ്ങളും മാറുമ്പോള്‍ അയാളുടെ ഉദ്ദേശ്യം എന്താണെന്ന് അറിയാന്‍ പറ്റും. റേപ്പ് അല്ല ഞാന്‍ ഉദ്ദേശിക്കുന്നത്. അല്ലാതെയുള്ള എന്ത് സമീപനവും ലോകം കണ്ട സ്ത്രീക്ക് മനസിലാകുമെന്നും മീര അനില്‍ പറഞ്ഞു.

Read more topics: # മീര അനില്‍..
anchor meera anil life story

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES