Latest News

നെഞ്ചോട് ചേര്‍ത്ത് വളര്‍ത്തിയ കുഞ്ഞിനെ പറിച്ചെടുത്തപോലെ കൊണ്ടുപോയപ്പോള്‍ അയാളെ കൊല്ലുകയായിരുന്നു ആ പെണ്‍കുട്ടി;കുഞ്ഞിന്റെ നല്ല ബാല്യത്തെയും അമ്മ നശിപ്പിച്ചു; ഇതില്‍ നഷ്ടം ഈ അച്ഛനും മകനും മാത്രമേയുള്ളു. ബസ് കണ്ടക്ടര്‍ രഞ്ജീഷിന്റെ വിയോഗം ഒരു നാടിന് തന്നെ നൊമ്പരമാകുന്നു; വേദനയായി ഭാഗ്യലക്ഷ്മിയുടെ വാക്കുകള്‍ 

Malayalilife
നെഞ്ചോട് ചേര്‍ത്ത് വളര്‍ത്തിയ കുഞ്ഞിനെ പറിച്ചെടുത്തപോലെ കൊണ്ടുപോയപ്പോള്‍ അയാളെ കൊല്ലുകയായിരുന്നു ആ പെണ്‍കുട്ടി;കുഞ്ഞിന്റെ നല്ല ബാല്യത്തെയും അമ്മ നശിപ്പിച്ചു; ഇതില്‍ നഷ്ടം ഈ അച്ഛനും മകനും മാത്രമേയുള്ളു. ബസ് കണ്ടക്ടര്‍ രഞ്ജീഷിന്റെ വിയോഗം ഒരു നാടിന് തന്നെ നൊമ്പരമാകുന്നു; വേദനയായി ഭാഗ്യലക്ഷ്മിയുടെ വാക്കുകള്‍ 

ഇടുക്കി കുമളിയിലെ സ്വകാര്യ ബസ് കണ്ടക്ടറായ രഞ്ജീഷിന്റെ അപ്രതീക്ഷിത വിയോഗം ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്നും ഇനിയും മുക്തരാകാതെ നാടും നാട്ടുകാരും. മകനെ വിട്ടുപിരിഞ്ഞതിലുള്ള കടുത്ത മാനസിക വിഷമത്തെ തുടര്‍ന്ന് ഒരാഴ്ച മുന്‍പ് വിഷം കഴിച്ച രഞ്ജീഷ് ബുധനാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്. രഞ്ജീഷിന്റെ മരണവാര്‍ത്തയറിഞ്ഞ് സോഷ്യല്‍ മീഡിയയിലുടനീളം അദ്ദേഹത്തെക്കുറിച്ചുള്ള വികാരനിര്‍ഭരമായ പോസ്റ്റുകളും ഓര്‍മ്മപ്പെടുത്തലുകളും നിറയുകയാണ്. ഈ വിയോഗം വലിയ രീതിയില്‍ നോവിക്കുന്നുവെന്ന് പ്രമുഖ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും പ്രതികരിച്ചു. 

 രഞ്ജീഷിന്റെ മരണം തന്നെ ഏറെ വേദനിപ്പിച്ചുവെന്നും ഇത് ആത്മഹത്യയാണെങ്കിലും യഥാര്‍ത്ഥത്തില്‍ ഒരു കൊലപാതകമാണെന്നും ഭാഗ്യലക്ഷ്മി ഫേസ്ബുക്കില്‍ കുറിച്ചു. എട്ട് വര്‍ഷക്കാലം നെഞ്ചോട് ചേര്‍ത്ത് വളര്‍ത്തിയ കുഞ്ഞിനെ, ശരീരത്തിന്റെ ഒരു ഭാഗം മുറിച്ചു മാറ്റുന്നതുപോലെ പറിച്ചെടുത്തുകൊണ്ട് പോയപ്പോള്‍ ആ പെണ്‍കുട്ടി അയാളെ കൊല്ലുകയായിരുന്നു. കുഞ്ഞിന് എന്നെങ്കിലും സ്വന്തം അച്ഛന്റെ അടുത്തേക്ക് വരാന്‍ പോലും ആകാത്ത വിധം ആ മകന്റെ ബാല്യത്തെയും ആ അമ്മ കൊന്നുകളഞ്ഞുവെന്ന് ഭാഗ്യലക്ഷ്മി കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. 

അച്ഛന്റെ മനസ്സില്‍ നിന്ന് മകന്റെ ഓര്‍മ്മകള്‍ ഒരിക്കലും മാഞ്ഞുപോകില്ലെന്നും ഈ ദാരുണമായ സംഭവത്തില്‍ ആ അച്ഛനും മകനും മാത്രമാണ് നഷ്ടമുണ്ടായതെന്നും അവര്‍ കുറിച്ചു. മറ്റൊരാളുടെ മരണത്തിന് നമ്മള്‍ കാരണക്കാരാവാതിരിക്കുക എന്ന ഓര്‍മ്മപ്പെടുത്തലോടെയാണ് ഭാഗ്യലക്ഷ്മി തന്റെ വാക്കുകള്‍ അവസാനിപ്പിച്ചത്.  വര്‍ഷങ്ങളായി മകനും പ്രായമായ മാതാപിതാക്കള്‍ക്കും ഒപ്പമായിരുന്നു രഞ്ജീഷിന്റെ താമസം. ആറ് വര്‍ഷം മുന്‍പ് വിദേശത്ത് ജോലിക്കായി പോയ ഭാര്യ മറ്റൊരാളുമായി ബന്ധത്തിലാവുകയും രഞ്ജീഷുമായുള്ള ദാമ്പത്യം ഉപേക്ഷിക്കുകയുമായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ മാസം നാട്ടിലെത്തിയ യുവതി, കുട്ടിയെ വിട്ടുകിട്ടണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചു. 

കോടതി ഉത്തരവ് പ്രകാരം എട്ടുവയസ്സുകാരനായ മകനെ അമ്മയ്‌ക്കൊപ്പം വിട്ടുനല്‍കേണ്ടി വന്നത് രഞ്ജീഷിനെ മാനസികമായി തകര്‍ത്തു. തന്റെ ജീവനായിരുന്ന മകനെ പിരിഞ്ഞു ജീവിക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് രഞ്ജീഷ് ജീവനൊടുക്കാന്‍ തീരുമാനിച്ചതെന്ന് ബന്ധുക്കള്‍ സാക്ഷ്യപ്പെടുത്തുന്നു. ഒരു കുടുംബത്തിന്റെ മുഴുവന്‍ പ്രതീക്ഷയും സന്തോഷവും തല്ലിക്കെടുത്തിയ ഈ സംഭവം കുമളി ഗ്രാമത്തെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.
 

bhagyalakshmi emotional note About bus conductor

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES