Latest News

ദുബായില്‍ ജോലി ചെയ്ത സമയത്ത് ഇസ്ലാമിനോട് താത്പര്യം തോന്നി; നീ തലയില്‍ തുണിയിട്ട് നടക്കണമെന്നൊന്നും ഭര്‍ത്താവ് പറയാറില്ല; മതത്തിനോട് ഒരിഷ്ടം തോന്നി അതുകൊണ്ട് മാറി; പത്തരമാറ്റ് സീരിയല്‍ താരം സ്മിത പങ്ക് വച്ചത്‌

Malayalilife
ദുബായില്‍ ജോലി ചെയ്ത സമയത്ത് ഇസ്ലാമിനോട് താത്പര്യം തോന്നി; നീ തലയില്‍ തുണിയിട്ട് നടക്കണമെന്നൊന്നും ഭര്‍ത്താവ് പറയാറില്ല; മതത്തിനോട് ഒരിഷ്ടം തോന്നി അതുകൊണ്ട് മാറി; പത്തരമാറ്റ് സീരിയല്‍ താരം സ്മിത പങ്ക് വച്ചത്‌

ഭര്‍ത്താവ് നിര്‍ബന്ധിച്ചല്ല, ഇസ്ലാമിനോട് ഇഷ്ടം തോന്നിയതിനാലാണ് താന്‍ മതം മാറിയതെന്ന് സീരിയല്‍ താരം സ്മിത. ദുബായില്‍ ജോലി ചെയ്ത സമയത്ത് ഇസ്ലാമിനോട് താത്പര്യം തോന്നുകയും മൂന്നുമാസത്തോളം മതം പഠിച്ച ശേഷം ഇസ്ലാം സ്വീകരിക്കുകയുമായിരുന്നുവെന്ന് സ്മിത ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. 

 തന്റേത് ഇന്റര്‍കാസ്റ്റ് മാര്യേജ് ആണെന്നും ഭര്‍ത്താവ് സ്ട്രിക്റ്റ് ആയ വ്യക്തിയല്ലെന്നും തന്നെ താനായി ജീവിക്കാന്‍ അനുവദിക്കുന്നയാളാണെന്നും സ്മിത പറഞ്ഞു. 'സ്മിതാ, നീ തലയില്‍ തുണിയിട്ട് നടക്കണമെന്നോ മറ്റ് നിയന്ത്രണങ്ങളോ ഭര്‍ത്താവ് പറയാറില്ല. എന്റെ ഇഷ്ടത്തിനാണ് മതം മാറിയത്. ഞാന്‍ ബി.എസ്.സി നഴ്‌സാണ്. അഞ്ചുവര്‍ഷത്തോളം ദുബായില്‍ ജോലി ചെയ്തു. മുസ്ലീം രാജ്യത്ത് നിന്നപ്പോഴാണ് എനിക്ക് ഇസ്ലാമിനോട് ഒരിഷ്ടം തോന്നിയത്. അത് പോയി പഠിച്ചു. മൂന്നുമാസം മതം പഠിച്ചു. ഖുര്‍ആന്‍ ഓതാന്‍ അറിയില്ലെങ്കിലും നിസ്‌കരിക്കാനും മറ്റ് കാര്യങ്ങളുമൊക്കെ അറിയാം.

 അതിനുശേഷമാണ് വിവാഹം കഴിച്ചത്. ഭര്‍ത്താവ് ഷക്കീലിന് വേണ്ടി മതം മാറിയതല്ല. അവരുടെ കൂടെ നില്‍ക്കുമ്പോള്‍ അവരുടെ രീതിയില്‍ പോകാനാണ് ആഗ്രഹം,' സ്മിത കൂട്ടിച്ചേര്‍ത്തു. സ്ലീവ്ലെസ് വസ്ത്രം ധരിക്കുന്ന തന്നെ മുസ്ലീം ആയിട്ട് പോലും എന്തുകൊണ്ട് ഇങ്ങനെ ചെയ്യുന്നു എന്ന് പലരും ചോദിക്കാറുണ്ട്. എന്നാല്‍ ഇത് തന്റെ വ്യക്തിപരമായ ഇഷ്ടമാണെന്നും താരം പറഞ്ഞു. പത്തുവര്‍ഷം മുന്‍പാണ് സ്മിത വിവാഹിതയായത്. ഒമ്പത് വയസ്സുള്ള ഒരു മകനുണ്ട്. തങ്ങള്‍ സന്തോഷത്തോടെ ജീവിക്കുന്നുവെന്നും സ്മിത വ്യക്തമാക്കി. 

തന്റെ പേര് ഇപ്പോഴും സ്മിത സാമുവല്‍ എന്ന് തന്നെയാണ്. പള്ളിയില്‍ ജന്നത്ത് എന്ന പേരും ലഭിച്ചിട്ടുണ്ട്. താന്‍ പള്ളിയില്‍ പോകാറുണ്ട്. അമ്പലത്തില്‍ പോയാലും സമാധാനം കിട്ടുമെങ്കില്‍ അങ്ങോട്ടും പോകുമെന്നും താരം കൂട്ടിച്ചേര്‍ത്തു.

Patharamattu Serial smitha about cast

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES