Latest News

ലോകത്തൊരു പെണ്ണും വിവാഹശേഷം തന്റെ പൂർവ്വകാമുകനെ കാണാൻ ആഗ്രഹിക്കുകയില്ല

Pratheesh
ലോകത്തൊരു പെണ്ണും വിവാഹശേഷം തന്റെ പൂർവ്വകാമുകനെ കാണാൻ ആഗ്രഹിക്കുകയില്ല

ലോകത്തൊരു പെണ്ണും വിവാഹശേഷം തന്റെ പൂര്‍വ്വകാമുകനെ കാണാന്‍ ആഗ്രഹിക്കുകയില്ല....., മാത്രമല്ല ഇനി അഥവ യാദൃശ്ചികമായി കണ്ടാല്‍ തന്നെ അവിടുന്ന് മെല്ലെ മാറുകയോ മറ്റെന്തെങ്കിലും മറയാക്കി മറഞ്ഞു നില്‍ക്കുകയോ മാത്രമേ ചെയ്യൂ., എന്നിട്ടും പന്ത്രണ്ടു വര്‍ഷങ്ങക്കിപ്പുറം.., അവള്‍ക്ക് എന്നെ ഒരിക്കല്‍ കൂടി കാണണമത്രെ..., ഒരേയൊരു പകല്‍ മാത്രം തമ്മില്‍ പഴയത് പോലെ ചിലവഴിച്ചാലോ എന്നതാണ് ഓഫര്‍..., ഒരു രഹസ്യസമാഗമം... അവളുടെ ഓഫര്‍ സ്വീകരിക്കണമോ വേണ്ടയോ എന്നൊരു സംശയം .. അത് മറ്റൊന്നും കൊണ്ടല്ല, അവള്‍ക്ക് എന്തോ ഒരു ഉദ്ദേശ്യലക്ഷ്യം ഉണ്ട്..., അതല്ലാതെ ഇത്രയും വര്‍ഷത്തിനിപ്പുറം വീണ്ടും ഇങ്ങനെയൊരു കൂടിക്കാഴ്ച അവള്‍ വെറുതെ പ്ലാന്‍ ചെയ്തതാവില്ല എന്നുറപ്പ്..., ഒന്നുകില്‍ അവളുടെ ജീവിതം ഞാനില്ലാതെയും സുഖകരവും സന്തോഷവുമായി മുന്നോട്ടു പോകുന്നുണ്ടെന്നു കാണിക്കാന്‍... അല്ലെങ്കില്‍ ഇതുവരെ നേടിയതും സ്വന്തമാക്കിയതുമെല്ലാം അക്കമിട്ടു നിരത്തി അന്നവള്‍ എന്നോട് ചെയ്തതെല്ലാം അവളുടെ ജീവിതത്തില്‍ ശരിയായിരുന്നു എന്ന് കാണിക്കാന്‍... കുറച്ചു നേരത്തെ ആലോചനകള്‍ക്ക് ശേഷം ഞാനും അവളെ കാണാന്‍ തീരുമാനിച്ചു. അതു മറ്റൊന്നും കൊണ്ടല്ല...,

ഒരിക്കല്‍ കൂടി അവളെ കാണാന്‍ ഒരു മോഹം എന്തെങ്കിലും കെണിയും കൊണ്ടാവും അവള്‍ വരുകയെന്ന് അറിയാമായിരുന്നിട്ടും. അവളെ കാണാന്‍ തീരുമാനിച്ചതു മുതല്‍, മനസ്സിന്റെ ഉള്ളില്‍ ഉറക്കിക്കെടുത്തിയ പ്രണയത്തിന്റെ ആ പഴയ പൂക്കാലം വീണ്ടും തളിരിട്ടു. അവളുമായി പ്രണയിച്ചിരുന്ന കാലത്തു കേട്ടിരുന്ന ശ്രുതിമധുരമായ പാട്ടുകള്‍ ഞാന്‍ മൊബൈലില്‍ വീണ്ടും കേട്ടു, ആ പാട്ടുകള്‍ക്കെല്ലാം ആ കാലത്തെയും ദിവസത്തെയും പോലും അതേ ആവേശത്തോടെ തിരിച്ചു നല്‍കാന്‍ ആവുമെന്നു കാലം തെളിയിച്ചു തന്നു. അല്ലെങ്കിലും വേര്‍പിരിക്കാനും വെട്ടി മുറിക്കാനുമൊക്കെയല്ലെ പലര്‍ക്കും പറ്റൂ അതല്ലാതെ അന്ന് പരസ്പരം തമ്മില്‍ അനുഭവിച്ചു കൊണ്ടിരുന്ന ആ അനുഭൂതിയെ മാത്രം നമ്മളില്‍ നിന്നടര്‍ത്തി മാറ്റാന്‍ ആരെ കൊണ്ടും സാധിക്കില്ലാല്ലോ..., വീണ്ടും കണ്ടുമുട്ടാന്‍ പഴയ അതെ ഇടങ്ങള്‍ തന്നെയാണ് വീണ്ടും ഞങ്ങള്‍ തിരഞ്ഞെടുത്തത്. അതില്‍ എന്റെതായ ഒരാഗ്രഹപൂര്‍ത്തീകരണം കൂടി ബാക്കിയുണ്ടായിരുന്നു. ആ നാട്ടില്‍ സ്റ്റീല്‍ന്റെ കപ്പും സോസറിലുമായി ബ്രൂ കോഫീ കിട്ടുന്നൊരു കടയുണ്ടായിരുന്നു. അവിടെ അവളോടൊത്തിരുന്നു ഒരു കാപ്പി കുടിക്കണം എന്നൊരാഗ്രഹം മാത്രം അന്ന് സാധിച്ചില്ല...., നടക്കില്ലെന്നു കരുതി കൈവിട്ട ആ മോഹം പിന്നെയും തന്നേ തേടിവന്നിരിക്കുന്നു...., അങ്ങിനെ ഇന്നതും സാധ്യമായിരിക്കുന്നു.. ഇന്നവളോടൊത്ത് അതെയിടത്തു നിന്ന് കാപ്പി കുടിക്കുന്നതിനിടയിലും ഞാനവളെ ശ്രദ്ധിക്കുകയായിരുന്നു...

ആ പതിനെട്ടു വയസ്സുക്കാരിയില്‍ നിന്ന് ഇപ്പോഴത്തെ മുപ്പതു വയസ്സുക്കാരിയിലേക്കു എത്തിയപ്പോള്‍ അവളുടെ കുട്ടിത്വമെല്ലാം നഷ്ടമായിരിക്കുന്നു.. ഇപ്പോഴവളെ ഒരു സ്ത്രീ എന്ന് പറയുന്നതായിരിക്കും ശരി. .. എനിക്ക് അംഗീകരിക്കാന്‍ എന്തോ ആവുന്നില്ല ഇത് പഴയ അവള്‍ തന്നെയാണെന്ന്...., അതിനിടയിലും ഞാന്‍ അവളോടു ചോദിച്ചു. ഇത്ര വര്‍ഷങ്ങള്‍ക്കു ശേഷം ഇപ്പോള്‍ വീണ്ടും എന്താ എന്നെ കാണണമെന്ന് ഒരു മോഹമെന്ന്..? അതിനു അവള്‍ പറഞ്ഞ മറുപടി ഇന്നു ഉച്ചക്ക് മൂന്നുമണി വരെ നമുക്ക് സമയമുണ്ടാലോ സാവധാനം പറയാമെന്ന്..., പിന്നെ ഞാനൊന്നും ചോദിച്ചില്ല. പഴയ വഴികളിലൂടെയെല്ലാം വീണ്ടും ഞങ്ങള്‍ നടന്നു. ആര്‍ക്കും ലഭിക്കാത്ത ഒരു അപ്പൂര്‍വ്വതയായിട്ടാണ് എനിക്ക് ഇതെല്ലാം തോന്നിയത് സമയം മെല്ലെ കടന്നു പോയി. സംസാരിച്ചതെല്ലാം വിവാഹശേഷം നടന്ന അവളുടെ കാര്യങ്ങള്‍ മാത്രമായിരുന്നു. ഉച്ചയോടെ ഞങ്ങള്‍ പോയത് ഒരു ഉഡുപ്പി ഹോട്ടലിലേക്കായിരുന്നു. ഊണിനൊപ്പം സ്‌പെഷ്യല്‍ ആയി തൈര് കൊണ്ട് വെച്ചപ്പോള്‍ തന്നെ അവള്‍ അത്ഭുതം കൂറി. അത് കണ്ടപ്പോള്‍ പോക്കറ്റില്‍ ഞാന്‍ കരുതിയ അവള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട കടുമാങ്ങ അച്ചാറിന്റെ പാക്കറ്റ് പൊട്ടിച്ചു അവളുടെ പ്ലേറ്റില്‍ ഒഴിച്ച് കൊടുത്തപ്പോള്‍ അവളൊന്നു ഞെട്ടി., അവള്‍ക്ക് ഏറ്റവും പ്രിയമുള്ളതായിരുന്നു അതെല്ലാം പിന്നെ ഹോട്ടലുകളില്‍ കടുമാങ്ങ അച്ചാര്‍ പൊതുവേ കിട്ടാറില്ലലോ... അതാ ഞാനത് പുറത്തു നിന്നു വാങ്ങി കൈയില്‍ വെച്ചത്.., അവളുടെ ഇഷ്ടങ്ങളായ ചോറും തൈരും കടുമാങ്ങ അച്ചാറും ഒന്നും ഞാന്‍ മറന്നിട്ടില്ല എന്നതായിരുന്നു അവളുടെ കണ്ണിലെ വലിയ അത്ഭുതം. അവള്‍ എന്നോട് പറഞ്ഞു എന്റെ ഇഷ്ടങ്ങള്‍ എല്ലാം ഞാന്‍ തന്നെ മറന്നിട്ടു വളരെയധികം കാലമായെന്ന്..,

ഇപ്പോള്‍ എല്ലാം ഭര്‍ത്താവിന്റെയും കുഞ്ഞുങ്ങളുടെയും ഇഷ്ടങ്ങള്‍ മാത്രമാണെന്ന്., അതിനു മറുപടിയായി ഞാന്‍ ചോദിച്ചു അതില്‍ ഞാനും പെടില്ലേയെന്ന്....? ആ ചോദ്യം അവള്‍ ഒട്ടും പ്രതീക്ഷിച്ചതല്ലായിരുന്നു. അതു കേട്ട് ഒന്നു മൗനമായെങ്കിലും അവള്‍ എന്തോ ഓര്‍ത്തെടുത്ത പോലെ അവളെന്നെ നോക്കി പുഞ്ചിരിച്ചു. കുറച്ചു നേരത്തെ ആലോചനക്കു ശേഷം അവളെന്നോടു ചോദിച്ചു.... കുറച്ചുകാലമായി ഒരു ചോദ്യം എന്നെ വല്ലാതെ അലട്ടുന്നു ഞാനത് ചോദിച്ചാല്‍ നീ സത്യം പറയുമോയെന്ന് ? ഞാനവളെ തന്നെ നോക്കി എന്നിട്ടവളോട് ഞാന്‍ പറഞ്ഞു നിന്നോട് സത്യസന്ധമായിരിക്കാനാണ് ഞാന്‍ എന്നും ശ്രമിച്ചിട്ടുള്ളതെന്ന്...! അതുകേട്ടതും അവള്‍ എന്നോട് ചോദിച്ചു. നിന്റെയുള്ളില്‍ എന്നോടുള്ള ആ പഴയ ഇഷ്ടം ഇപ്പോഴും അതേപ്പടി നിന്നിലുണ്ടോയെന്ന്...? അപ്പോള്‍ അതാണ് കാരണം അവള്‍ക്കറിയേണ്ടതും അതാണ്.....! അല്ലെങ്കിലും ഈ ഒരു സംശയം എല്ലവരിലും ഉള്ളതാണ്..., തങ്ങള്‍ തന്നെ സ്വയം വലിച്ചെറിഞ്ഞു കളയുന്നതാണെങ്കിലും അവര്‍ക്കുള്ളില്‍ ഇപ്പോഴും താനുണ്ടോ എന്നറിയാനുള്ള ഒരു അടങ്ങാത്ത വെമ്പല്‍..., കാലം കൂടും തോറും അതറിയാനുള്ള ആകാംക്ഷയും അവരില്‍ പതിന്‍മടങ്ങായി വര്‍ദ്ധിക്കും....! അവര്‍ക്ക് തന്നെയറിയാം, നമ്മുടെ മറുപടി എന്തായിരിക്കുമെന്നും, അവരെ മറന്നോ മറികടന്നോ മറ്റൊരാള്‍ നമ്മുക്കുള്ളില്‍ ആ സ്ഥാനം സ്ഥാപിക്കില്ലായെന്നും, എന്നാലും നമ്മുടെ നാവിന്‍ തുമ്പില്‍ നിന്നു തന്നെ അവര്‍ക്ക് അത് കേള്‍ക്കണം.

എന്റെ മറുപടിക്കായി കാത്തു നില്‍ക്കുന്ന അവളെ നോക്കി ഞാന്‍ പറഞ്ഞു പുറത്തിറങ്ങിയതിന് ശേഷം ഒരു മറുപടി തരാമെന്ന്. അത് സമ്മതമായി തലയാട്ടി കൊണ്ട് അവള്‍ ആഹാരം കഴിക്കാന്‍ ആരംഭിച്ചു ഓരോ മണിയും വളരെ ആസ്വദിച്ചാണ് അവള്‍ കഴിക്കുന്നത്, ഭക്ഷണശേഷം ഞങ്ങള്‍ അവിടെ നിന്നും ഇറങ്ങി ഇനിയും ഒരു മണിക്കൂര്‍ കൂടി ബാക്കിയുണ്ട്. അവിടെ നിന്ന് ഞാനവളെ നേരെ കൊണ്ടുപോയത് ഒരു ഐസ്‌ക്രീം പാര്‍ലറിലേക്കാണ്. അവിടെ വെച്ചു അവളെ ഒന്നു നോക്കി കൊണ്ട് ഞാന്‍ ഫലൂദ ഓര്‍ഡര്‍ കൊടുത്തപ്പോള്‍ അവളുടെ മുഖത്തു ഒരു ചിരി തട്ടി കളിച്ചു. ആ പുഞ്ചിരിയുടെ അര്‍ത്ഥം പഴയതൊന്നും മറന്നിട്ടില്ലാല്ലെ...? എന്നായിരുന്നു അവശേഷിക്കുന്ന സമയം അത്രയും അവള്‍ കഴിക്കുന്നത് നോക്കി ഞാനും ഞാന്‍ കഴിക്കുന്നത് നോക്കി അവളും വെറുതെ പുഞ്ചിരിതൂകി ഇരിക്കുകയായിരുന്നു. സംസാരങ്ങളെല്ലാം പാതി വഴിയില്‍ മുറിഞ്ഞു കൊണ്ടേയിരുന്നു. എങ്കിലും സമയം വളരെ പെട്ടന്നു കടന്നു പോയി സമയം മൂന്നുമണിയായി അതോടെ പറഞ്ഞ സമയം അവസാന നിമിഷങ്ങളിലെക്കെത്തി വീണ്ടും തമ്മില്‍ പിരിയാനായി ഞങ്ങള്‍ അവിടെ നിന്നിറങ്ങി. ഐസ്‌ക്രീം പാര്‍ലറിന് പുറത്തിറങ്ങിയതോടെ അവള്‍ വീണ്ടും ആ ചോദ്യം ആവര്‍ത്തിച്ചു. അപ്പോള്‍ ഞാന്‍ അവളോടു പറഞ്ഞു ഞാനൊരു കഥ പറയാം... അത് കേട്ടത് ശേഷം നിനക്ക് തീരുമാനിക്കാം പോരെ....? അവള്‍ തലയാട്ടി അതിന് സമ്മതം അറിയിച്ചു.... തുടര്‍ന്നവളോട് ഞാന്‍ പറയാനാരംഭിച്ചു.. നീ പോയതിനു ശേഷമുള്ള രണ്ടു വര്‍ഷം എനിക്ക് എല്ലാറ്റിനോടും വെറുപ്പായിരുന്നു, മാത്രമല്ല ലോകത്തുള്ള ഒരു പെണ്ണിനെയും വിശ്വാസവും ഇല്ലാതായി. അവസാനം എല്ലാം തല്‍ക്കാലത്തേക്ക് മറക്കാനും നിന്റെ ഓര്‍മകളില്‍ നിന്ന് രക്ഷ നേടാനും വേണ്ടിയാണ് കോഴിക്കോട് നിന്നും കൊച്ചിയിലേക്ക് വണ്ടി കയറിയത്., പറയത്തക്ക വല്യ ജോലിയൊന്നും ഇല്ല.

എന്നാലും ഭക്ഷണത്തിനും താമസത്തിനും പിന്നെ അല്ലറ ചില്ലറ ചിലവുകള്‍ക്കുമുള്ള നല്ലൊരു ജോലിയായിരുന്നു അത്.. മൂന്നുമാസം അതു വെച്ചു പിടിച്ചു നിന്നതോടെ പതിയെ പതിയെ ആ മണ്ണില്‍ എന്റെ വേരുറക്കുകയായിരുന്നു... ഒരു ദിവസം കൂട്ടുകാരനോടൊത്ത് ഒരു ഹോസ്പിറ്റലില്‍ ബ്ലഡ് കൊടുക്കാന്‍ പോയപ്പോള്‍ അവിടെ ഉള്ള ഒരു സിസ്റ്റര്‍ കൂടെയുള്ള കൂട്ടുകാരന്റെ നമ്പര്‍ വാങ്ങി. ആവശ്യം വരുമ്പോള്‍ വീണ്ടും വിളിക്കാനായിരുന്നു അത്......! കുറച്ച് ദിവസങ്ങള്‍ക്കു ശേഷം മറ്റൊരാള്‍ക്ക് ബ്ലഡിനു വേണ്ടി വിളിച്ചപ്പോള്‍ അവന്‍ എത്തിപ്പെടാനാവാത്ത വിധം കുറച്ചു ദൂരെയായിരുന്നു അവനതു പറഞ്ഞെങ്കിലും വളരെ അത്യാവശ്യമാണെന്നും ഒരു ജീവന്റെ പ്രശ്‌നമാണെന്നും പറഞ്ഞ് സിസ്റ്റര്‍ നിര്‍ബദ്ധിച്ചതോടെ പണി പാതിവഴിയിലിട്ട് അവന്‍ വന്നു ആ സംഭവം ഒരു വഴിത്തിരിവായി..., തുടര്‍ന്ന് അവര്‍ തമ്മില്‍ വലിയ കമ്പിനി ആയി. പിന്നെ വിളികളും ചാറ്റിങ്ങുമായി ആ ബന്ധം ആഴമേറിയതായി. സ്വന്തം കഥകള്‍ പരസ്പരം പറഞ്ഞു പറഞ്ഞു തീര്‍ന്നതോടെ അവര്‍ക്കിടയില്‍ പിന്നെ പറയാന്‍ ചുറ്റുമുള്ള വിഷയങ്ങള്‍ കടന്നു വന്നു അതോടെ അവന്‍ എന്റെ കഥയെടുത്ത് ചില പൊടിപ്പും തൊങ്ങലും വെച്ച് പല പല പാര്‍ട്ടുകളാക്കി അവള്‍ക്ക് പറഞ്ഞു കൊടുത്തു. കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം ഒരു ഒഴിവു ദിവസം അവര്‍ തമ്മില്‍ കാണാമെന്നു അവര്‍ തീരുമാനിച്ചു...! അവന്‍ എന്നോട് ഒന്നും പറഞ്ഞില്ല ഒരാളെ കാണാനുണ്ടെന്നും പറഞ്ഞ് എന്നെയും കൂട്ടി പോയി. അവിടെ ചെന്നപ്പോള്‍ ആണ് സംഗതി ഞാനറിയുന്നത്...., അവന്‍ അവളുടെ കൂടെ അവള്‍ക്കു കൂട്ടു വന്ന അവളുടെ കൂട്ടുകാരിയെ എന്റെയടുത്തേല്‍പ്പിച്ച് അവര്‍ തമ്മില്‍ സൊള്ളാന്‍ പോയി. കുരങ്ങന്റെ കൈയ്യില്‍ മുഴുത്തേങ്ങ കിട്ടിയ കണക്കെ ഞാനവള്‍ക്കു കാവലിരുന്നു തമ്മില്‍ സംസാരിക്കാന്‍ ഒന്നുമില്ലാതെ ഇടക്കിടെ ഞങ്ങള്‍ പരസ്പരം നോക്കി ചിരിച്ചു. കുറച്ചു നേരം നിന്ന് കാലു കുഴഞ്ഞപ്പോള്‍ ഞാന്‍ അവളെയും വിളിച്ചു ഒരിടത്തു ചെന്നിരുന്നു..., അവര്‍ അത്ര പെട്ടന്നൊന്നും വരില്ലെന്നു മനസ്സിലായതോടെ ഞാന്‍ പോയി മില്‍മാ ബൂത്തില്‍ നിന്ന് രണ്ട് കാപ്പി വാങ്ങി കൊണ്ടുവന്നു ഒന്നവള്‍ക്കു കൊടുത്തു. അവള്‍ ചിരിച്ചു കൊണ്ട് അത് വാങ്ങുകയും കുടിക്കുകയും ചെയ്തു.., രണ്ട് മണിക്കൂറോളം പരസ്പര ബന്ധമില്ലാത്ത എന്തൊക്കയോ ഞങ്ങളും സംസാരിച്ചു. കൂടുതലും പുഞ്ചിരിയിലൂടെയുള്ള ഉത്തരങ്ങളാണു അവളെനിക്കു നല്‍കിയത്..

, ആകെ ഓര്‍മയുള്ളത് അവളുടെ പേര് മാത്രമായിരുന്നു ദുര്‍ഗ്ഗാ ലക്ഷ്മി ' എന്നാല്‍ കഥയിലെ യഥാര്‍ത്ഥ ട്വിസ്റ്റ് അന്ന് തിരിച്ചു റൂമില്‍ എത്തിയ ശേഷമാണ് അവന്‍ പറഞ്ഞത്....! അവന്‍ അവന്റെ അവളോടു പറഞ്ഞ കാര്യങ്ങള്‍ അവന്‍ പറഞ്ഞതിനേക്കാള്‍ കുറച്ചുക്കൂടി പൊടിപ്പും തൊങ്ങലും വയ്ച്ചു അവള്‍ അതെപടി ദുര്‍ഗ്ഗയോട് പറഞ്ഞു.. എന്റെ കഥകളറിഞ്ഞ ദുര്‍ഗ്ഗക്ക് എന്നോട് ഒരു സോഫ്റ്റ് കോണര്‍ വളര്‍ന്നു....! എന്നെ കാണാതെയും അവളില്‍ ഞാന്‍ നിറഞ്ഞു...., അവള്‍ എന്നെ രഹസ്യമായി പ്രണയിക്കാന്‍ തുടങ്ങി..., എന്റ കാര്യങ്ങളെ കൂടുതലായി അറിയാന്‍ അവള്‍ താല്‍പ്പര്യം കാണിച്ചതോടെ ഇവര്‍ക്കു മനസ്സിലായി ദുര്‍ഗ്ഗയില്‍ ഞാന്‍ വളരെ ആഴത്തിലാണ് പതിഞ്ഞിട്ടുള്ളതെന്ന്..., അതൊടെ ദുര്‍ഗ്ഗക്ക് എന്നെ കാണാന്‍ വേണ്ടി അവര്‍ മനഃപൂര്‍വം സൃഷ്ടിച്ചതായിരുന്നു ആ കൂടിക്കാഴ്ച എന്നറിഞ്ഞതോടെ., എനിക്കമ്പരപ്പായിരുന്നു. എന്തു ചെയ്യണം എന്നറിയാതൊ നില്‍ക്കുകയായിരുന്ന അന്ന് രാത്രി എന്റെ മൊബൈലിലേക്ക് I AM DURGA ' എന്നൊരു മെസ്സേജ് വന്നു. തുടര്‍ന്ന് രണ്ടും മൂന്നും മെസ്സേജ് വേറെയും വന്നു...! ഒരു പെണ്ണ് ചതിച്ചു എന്ന് വെച്ച് ലോകത്തുള്ള സകല പെണ്ണുങ്ങളും അങ്ങനെയല്ല.....! ഒരു പ്രണയം ജനിക്കുമ്പോള്‍ അതിന്റെ കൂടെ ഒരു ഭയവും കൂടി ജനിക്കുന്നു. ഇവ രണ്ടും നേര്‍ക്കു നേര്‍ വരുമ്പോള്‍ ജയം പലപ്പോഴും ഭയത്തോടൊപ്പം ആയിരിക്കുകയും ചെയ്യും....!

അത് മറ്റൊന്നും കൊണ്ടല്ല, ഏതൊരു പെണ്ണിന്റേയും ഹൃദയത്തില്‍ പ്രണയം തളിരിടുമ്പോള്‍ തന്നെ വീട്ടുകാര്‍ സമ്മതിക്കില്ലായെന്ന ഉള്‍ഭയം കൊണ്ട് സ്വന്തം ഇഷ്ടങ്ങള്‍ നടക്കുമോ ഇല്ലയോയെന്ന പാതി മനസ്സുമായാണ് അവള്‍ തന്റെ പ്രണയം തുടങ്ങുന്നതു തന്നെ അതു കൊണ്ടു തന്നെ പാതി മനസ്സു കൊണ്ടു സൃഷ്ടിക്കപ്പെടുന്ന സ്‌നേഹം പാതി വഴിയില്‍ തന്നെ അവസാനിക്കുന്നു....! ഒരു കണക്കിന് അങ്ങിനെയുള്ളവര്‍ അര്‍ഹിക്കുന്നത്തും അതാണ്.. അതു കൊണ്ടാണ് അങ്ങിനെ വിട്ടു പോകുന്നവര്‍ അവന്‍ ഇപ്പോഴും തന്നെ ആലോചിച്ചിരിക്കുന്നുണ്ടാവുമോ...? എന്നോര്‍ത്ത് തന്റെ സ്വകാര്യ വേളകളില്‍ തുറന്നിട്ട ജനല്പാളിയിലൂടെ പുറം കാഴ്ച്ചകളിലേക്ക് നോക്കി അവനേയോര്‍ത്ത് കണ്ണീര്‍ പൊഴിച്ചുകൊണ്ടിരിക്കേണ്ടിവരുന്നത്...., ഒരു പെണ്ണ് അവളുടെ മുലപ്പാല്‍ നിങ്ങളുടെ കുഞ്ഞിനു മാത്രമേ കൊടുക്കുകയുള്ളൂയെന്ന് ദൃഢതയോടെ മനസ്സില്‍ ഉറപ്പിച്ചിട്ടുണ്ടെങ്കില്‍ ആ അവള്‍ നിങ്ങളെ ചതിക്കില്ല ' എത്ര അടിയും പിടിയും തൊഴിയും ഏല്‍ക്കേണ്ടി വന്നാലും എത്ര തന്നെ ക്രൂരമായി അപമാനിക്കപ്പെട്ടാലും ജീവന്റെ ഒരു കണികയെങ്കിലും അവളില്‍ അവശേഷിക്കുന്നുണ്ടെങ്കില്‍ അത് നിങ്ങള്‍ക്കു മാത്രമുള്ളതായിരിക്കും...! അതാണ് യഥാര്‍ത്ഥ പെണ്ണ്......! വാക്കിന് ഉരുക്കിന്റെ ശക്തിയുള്ള പെണ്ണ്....! എനിക്ക് നിങ്ങളെ ഇഷ്ടമാണ് അത് മറ്റെല്ലാവരും വിചാരിക്കും പോലെ സഹതാപം കൊണ്ടൊന്നുമല്ല....., സ്വന്തം കാമുകി തന്നെക്കാള്‍ പണവും പത്രാസുമുള്ള മറ്റൊരുത്തന്റെ കല്ല്യാണാലോചനക്ക് സമ്മതം മൂളി അയാളെ വിവാഹം കഴിക്കാന്‍ തയ്യാറായപ്പോള്‍..., ആ വിഷമം സഹിക്കാനാവാതെ അതെ കല്യാണത്തിന്റെ മുഹൂര്‍ത്തസമയത്ത് തന്നെ ഒരു മുഴം കയറില്‍ ജീവിതം അവസാനിപ്പിച്ച ഒരേട്ടന്റെ അനിയത്തിക്കുട്ടി കൂടിയാണ് ഞാന്‍...! മറ്റാരെക്കാളും ആ വേദനയും മനസ്സും എനിക്ക് നന്നായി മനസ്സിലാവും എന്ന്.! ഞാന്‍ കഥ പറഞ്ഞു നിര്‍ത്തി.........!

പതിയെ അവളെ ഒന്നു നോക്കി വീണ്ടും തുടര്‍ന്നു.., അവള്‍ കാണ്‍കേ ഞാന്‍ മുന്നിലേക്ക് ചൂണ്ടിക്കാട്ടി അവിടെ ഒരു കാറിന്റെ അടുത്തു സാരിയുടുത്തു നില്‍ക്കുന്ന ഒരു പെണ്‍കുട്ടിയെ കാണിച്ചു കൊണ്ടു ഞാന്‍ അവളോടു പറഞ്ഞു ' ഞാന്‍ കെട്ടിയ താലിയാണ് അവളുടെ കഴുത്തില്‍ കിടക്കുന്നതെന്നും ' അവളെന്നെ കൂട്ടി കൊണ്ടു പോകാന്‍ വന്നതാണെന്നും...., അത് കേട്ടതും അവള്‍ എന്നോട് ചോദിച്ചു ദുര്‍ഗ്ഗ......? അതെ എന്ന് ഞാന്‍ തലയാട്ടി സമ്മതിച്ചു കൊണ്ട് ഞാനവളില്‍ നിന്നറങ്ങി ദുര്‍ഗ്ഗയിലേക്ക് നടന്നു ഞങ്ങള്‍ പോകുന്നതും നോക്കി അവള്‍ അവിടെ തന്നെ നിന്നു..., എന്തായാലും അവളുടെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം അവള്‍ക്കു കിട്ടിയാലും ഇല്ലെങ്കിലും ഒന്നുറപ്പാണ്., അവള്‍ വന്നത് ഭര്‍ത്താവറിയാതെ ആണെങ്കില്‍., ഞങ്ങള്‍ക്കിടയില്‍ രഹസ്യങ്ങളൊന്നുമില്ലെന്ന് അവള്‍ തീര്‍ച്ചയായും മനസ്സിലാക്കിയിരിക്കും...! കാരണം..., ' കാമുകി ഒരു കളവാണ്.., ഭാര്യ ഒരു സത്യവും....!

short story-old love affair-never thinking- about after new marriage

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES