'വേട്ടയാടി മതിയായില്ലെങ്കില്‍ കുഞ്ഞുങ്ങളുമായി കവലയില്‍ വരാം; ഒറ്റ വെട്ടിന് തീര്‍ത്തേക്കണം': നന്മയുള്ള, ഒരുപാട് കരുതലുള്ള കേരളത്തിലെ ഒരു പ്രമുഖ ചാനലായ ഏഷ്യാനെറ്റിലെ മുന്‍ മാധ്യമപ്രവര്‍ത്തകയുടെ ചങ്കു പൊട്ടിയുള്ള വാക്കുകളാണിത്. സിവില്‍ പൊലീസ് ഓഫീസറുടെ ഭാര്യ കൂടിയായ ആ സ്ത്രീയുടെ ടോപ്പ് scary ആയിട്ടുള്ള പോസ്റ്റ് അടിവരയിട്ടുറപ്പിക്കുന്നുണ്ട് എന്താണ് റിയല്‍ ഫാസിസം എന്ന്. അത് എത്രമേല്‍ ശക്തമാണ് ഇവിടുത്തെ പാര്‍ട്ടി ഗ്രാമമായ കണ്ണൂരിലെന്ന്. ഭയത്തോടെയല്ലാതെ അവരുടെ പോസ്റ്റ് വായിച്ചു തീര്‍ക്കാനാവില്ല.
എന്താണ് അവര്‍ ചെയ്ത കുറ്റം? കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കാതെ എതിര്‍ പ്രസ്ഥാനത്തില്‍ വിശ്വസിച്ചു. അവരുടെ ഭര്‍ത്താവ് സിവില്‍ പൊലീസ് ഓഫീസര്‍ യു.ഡി.എഫ്. അനുഭാവമുള്ള പൊലീസ് സംഘടനയില്‍ പ്രവര്‍ത്തിച്ചു. ആ ഒരൊറ്റ കാരണം കൊണ്ട് സ്വാതന്ത്ര്യം , ജനാധിപത്യം , സോഷ്യലിസം എന്നത് ചെങ്കൊടി തുഞ്ചത്ത് വെറുതെ തൂക്കിയിട്ട അലങ്കാരമാണെന്ന് ഇതുവരേയ്ക്കും തെളിയിച്ചുക്കൊണ്ടിരിക്കുന്ന കിരാതപാര്‍ട്ടി അവരെ നിരന്തരമായി വേട്ടയാടിക്കൊണ്ടേയിരിക്കുന്നു. ഇടതുപക്ഷം എതിര്‍ചേരിയിലുള്ള ശബ്ദമുയര്‍ത്തുന്ന ഇരകളെ വേട്ടയാടിപ്പിടിക്കാന്‍ സ്ഥിരം നെയ്യുന്ന ആദ്യവലയാണ് 'അവിഹിതം ' . ആ വലയ്ക്കുള്ളില്‍ ഒതുങ്ങാത്ത ഇരകളെ പിന്നീട് മാനസികമായി മറ്റു പല രീതിയിലും പീഡിപ്പിച്ച ശേഷം ഒടുവില്‍ അവരെ നാട്ടില്‍ നിന്നും ഓടിക്കും. അതിലും തോല്ക്കുന്നില്ലെന്നു കണ്ടാല്‍ പിന്നെ ഇന്നോവയുടെ വരവായി. പിന്നെ 51 വെട്ടായി .
വിനീതയും ഭര്‍ത്താവും നിലവില്‍ അവസാനത്തെ സ്റ്റേജിലെത്തി നില്ക്കുന്നു. അവിഹിതവും വേട്ടയാടലും ഒറ്റപ്പെടുത്തലും നാടുകടത്തലുമൊക്കെ കഴിഞ്ഞു. എന്നിട്ടും അവര്‍ ഭയന്നില്ല. പിന്മാറിയില്ല.ഇപ്പോഴിതാ ഈ പോസ്റ്റും. എതിര്‍ചേരിയിലുള്ളത് ആകാശ് തില്ലങ്കരി ആയതിനാല്‍ തന്നെ അവര്‍ ഭയക്കണം. ഭയന്നേ തീരൂ. നാളെ ടി.പിക്ക് സംഭവിച്ചതു പോലെ എന്തെങ്കിലും ഈ കുടുംബത്തിനു സംഭവിച്ചാലും ഇവിടെ ഒന്നും സംഭവിക്കില്ല. ആരും പ്രതികള്‍ക്കെതിരെ ശബ്ദമുയര്‍ത്തില്ല. അവര്‍ക്കെതിരെ വിരല്‍ ചൂണ്ടാന്‍ ഒരു കൈയും പൊന്തില്ല.ഭയവും കിറ്റും ലഹരിയും ഒരു ജനതയെ അത്രമേല്‍ അടിമകളാക്കി കഴിഞ്ഞു. ഭയപ്പെടുത്തുന്ന ഫാസിസമാണിത്.
ഒരുപാട് ചോദ്യങ്ങള്‍ ഒരുപാട് പേരോട് ചോദിക്കേണ്ടതുണ്ട്. ഒരു കാര്യവുമില്ലെന്നറിയാതെയല്ല . എന്നിരുന്നാലും ആത്മരോഷത്താല്‍ പുകയുന്ന അവനവന്റെയുള്ളിലെ മനസാക്ഷിയോട് കൂറ് പുലര്‍ത്താനെങ്കിലും ചിലത് പറയാതെ വയ്യ. കേരളത്തിലെ ആദ്യത്തെ സ്വകാര്യ ചാനലിലെ , കോടികളുടെ ടേണ്‍ ഓവറുള്ള ഒരു മാധ്യമസ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന ഒരു മാധ്യമപ്രവര്‍ത്തക താനനുഭവിച്ചുപ്പോരുന്ന ഭീതിജനകമായ നേരനുഭവത്തിന്റെ സാക്ഷ്യപ്പെടുത്തല്‍ നടത്തിയിട്ടും ഇവിടുത്തെ ഭരണപക്ഷ അടിമകളായ എത്ര മാധ്യമങ്ങള്‍ അഥവാ ചാനല്‍ ഇതൊരു വന്‍ വിവാദവിഷയമാക്കി? പി.ആര്‍.വര്‍ക്കുകളുടെ അമരത്തിരുന്ന് തമ്ബാന് ജയ് വിളിക്കുന്ന അപര്‍ണ്ണമാര്‍ക്കും സനീഷുമാര്‍ക്കും സ്വന്തം സഹപ്രവര്‍ത്തകയ്ക്ക് സമാധാനപരമായി ജീവിക്കാന്‍ കഴിയാത്തതെന്തുകൊണ്ടെന്നു മനസ്സിലാക്കാന്‍ കഴിയാത്തതെന്തേ?
ഇവിടുത്തെ ബഹുഭൂരിപക്ഷം പത്രപ്രവര്‍ത്തക സഖാക്കളും വായ തുറക്കില്ല. കാരണം അവര്‍ക്കറിയുന്ന ഫാസിസവും അസഹിഷ്ണുതയും ഉത്തരേന്ത്യയിലാണ്. അത് യോഗിയുടെയും മോദിയുടെയും വീട്ടുപടിക്കലാണ്. ഇവിടെ ഒക്കെ കരുതലും നന്മയും മാത്രമാണ്. ഉത്തര്‍പ്രദേശില്‍ വ്യാജരേഖയുമായി കലാപമുണ്ടാക്കാന്‍ ഇറങ്ങിപുറപ്പെട്ടവനു വേണ്ടി കണ്ണീരൊഴുക്കാന്‍ ഒരു മാധ്യമപ്പട തന്നെ ഇവിടെയുണ്ട്. പക്ഷേ കണ്‍മുന്നിലെ സഹപ്രവര്‍ത്തകയ്ക്കു വേണ്ടി അവര്‍ വായ തുറക്കില്ല.
അഭിപ്രായസ്വാതന്ത്ര്യക്കാരും ഫാസിസ്റ്റു വിരുദ്ധരും വനിതാ മതിലിനകത്തായിപ്പോയതിനാല്‍ അവര്‍ ഇത് കാണില്ല . സംഭവം അങ്ങ് ഉത്തരേന്ത്യയിലായിരുന്നുവെങ്കില്‍ പന്തം കൊളുത്തി പ്രകടനവും ഐക്യദാര്‍ഢ്യവുമായി മാനവവാദികള്‍ അരങ്ങുതകര്‍ത്തേനേ. നിയമസഭ മുതല്‍ പഞ്ചായത്ത് വരെ സംയുക്ത പ്രമേയവും പ്രതിഷേധവും ധര്‍ണ്ണയുമുണ്ടായേനേ.
മാധ്യമ പിമ്ബുകള്‍ രാവിലെ മുതല്‍ രാത്രി വരെ ചര്‍ച്ചയും ഹാഷ്ടാഗും വ്യാജ വാര്‍ത്തയുമായി റേറ്റിങ് കൂട്ടിയേനേ. തമിഴന്‍ വൈരമുത്തുവിനെതിരേ പ്രമേയം പാസാക്കുകയും കൂട്ട ഒപ്പിടുകയും പിന്നീടാ പുരസ്‌കാരമെടുത്ത് അറബികടലിലെറിഞ്ഞ സ്ത്രീസുരക്ഷാവാദികളൊന്നും ഈ കുടുംബത്തെ കാണില്ല . പ്രതിസ്ഥാനത്ത് സിപിഎമ്മോ ഇസ്ലാമിസ്റ്റുകളോ വന്നാല്‍ പിന്നെ സര്‍വ്വം നിശബ്ദം . നീതി സ്വപ്നത്തില്‍ പോലും പ്രതീക്ഷിക്കേണ്ടതില്ല.
ഏതു കൊടുംകുറ്റവാളിയും പച്ചവെള്ളം ചവച്ചരച്ചു കുടിക്കുന്ന നിഷ്‌കുവും നിരപരാധിയുമാകുന്ന , എന്നാല്‍ ഏതു വലിയ നിരപരാധിയും കൊടുംകുറ്റവാളിയാകുന്ന കേരളത്തിലെ ഒരേ ഒരു പ്രിവിലേജിന്റെ പേരാണ് സിപിഎം മെമ്ബര്‍ഷിപ്പ് അഥവാ സിപിഎം അനുഭാവം .!പ്രബുദ്ധമെന്ന് പറയപ്പെടുന്ന കേരളത്തിന്റെ ഭയാനകമായ ഒരു അവസ്ഥയാണ് ഫാസിസത്തെ വിരട്ടി ഓടിക്കാന്‍ നടക്കുന്നവര്‍ ഒരു കുടുംബം തകര്‍ക്കുന്ന കാഴ്ച. ട്രോട്സ്‌കി മുതല്‍ ടിപി വരെ കമ്മ്യൂണിസ്റ്റ് ഫാസിസതിന്റെ ഇരകളാണ് . ഇപ്പോഴിതാ ഈ കുടുംബവും ! അനുഭവിക്കുക മനുഷ്യരേ??