Latest News

ഇനിയുള്ള സിനിമകളില്‍ ഞാന്‍ നായികയാവാമെന്ന് പറഞ്ഞ് കുറേ മുദ്രപത്രങ്ങളില്‍ ഒപ്പ് ഇടിച്ചൂ;അങ്ങോട്ട് കല്യാണം കഴിച്ച് പോകാന്‍ താല്‍പര്യം ഇല്ലാത്തത് കൊണ്ട് വിവാഹാലോചന നിരസിച്ചു; രക്ഷപ്പെടാന്‍ വേണ്ടി പോലീസ് പ്രൊട്ടക്ഷന്‍ വരെ ചോദിക്കേണ്ട അവസ്ഥയിലേക്ക് താനെത്തി; പ്രണയം നിരസിച്ചതിന്റെ പേരില്‍ നടനില്‍ നിന്ന് നേരിട്ട ക്രൂരതകള്‍ പറഞ്ഞ് അഞ്ജലി നായര്‍

Malayalilife
ഇനിയുള്ള സിനിമകളില്‍ ഞാന്‍ നായികയാവാമെന്ന് പറഞ്ഞ് കുറേ മുദ്രപത്രങ്ങളില്‍ ഒപ്പ് ഇടിച്ചൂ;അങ്ങോട്ട് കല്യാണം കഴിച്ച് പോകാന്‍ താല്‍പര്യം ഇല്ലാത്തത് കൊണ്ട് വിവാഹാലോചന നിരസിച്ചു; രക്ഷപ്പെടാന്‍ വേണ്ടി പോലീസ് പ്രൊട്ടക്ഷന്‍ വരെ ചോദിക്കേണ്ട അവസ്ഥയിലേക്ക് താനെത്തി; പ്രണയം നിരസിച്ചതിന്റെ പേരില്‍ നടനില്‍ നിന്ന് നേരിട്ട ക്രൂരതകള്‍ പറഞ്ഞ് അഞ്ജലി നായര്‍

ബാലതാരമായി എത്തി മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് അഞ്ജലി നായര്‍. മാനത്തെ വെള്ളിത്തേര്, ബന്ധനം തുടങ്ങി കുറച്ച് ചിത്രങ്ങളില്‍ ബാലതാരമായി അഭിനയിച്ചു. തുടര്‍ന്ന് പരസ്യങ്ങളില്‍ സജീവമായി. ചെറുതും വലുതുമായി നിരവധി കഥാപാത്രങ്ങളിലൂടെ താരം പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. ടെലിവിഷന്‍ ഷോ ആങ്കറിംഗ് , മോഡലിംഗ് എന്നീ രംഗങ്ങളില്‍ നിന്നാണ് അഞ്ജലി സിനിമയിലേക്കെത്തുന്നത്. 2010 ല്‍ 'നെല്ല് എന്ന തമിഴ് സിനിമയില്‍ നായിക ആയാണ് അഞ്ജലി സിനിമാ രംഗത്തെത്തുന്നത്.

നടിയുടെ വിവാഹമോചനവും അതിന് ശേഷം രണ്ടാം വിവാഹവുമെല്ലാം സോഷ്യല്‍ മീഡിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ അഞ്ജലി തനിക്ക് ജീവിതത്തില്‍ നേരിടേണ്ടി വന്ന ഏറ്റവും വലിയ അപകടത്തെക്കുറിച്ച് തുറന്ന് പറയുകയാണ്. വാക്കുകള്‍ ഇങ്ങനെ

'2009 ല്‍ തമിഴിലാണ് ഞാന്‍ ആദ്യമായി അഭിനയിക്കുന്നത്. ആ സിനിമയിലെ വില്ലനായി അഭിനയിച്ച നടന്‍ എന്നോട് പ്രണയാഭ്യര്‍ഥന നടത്തി. ആ സിനിമയുടെ സഹനിര്‍മാതാക്കളില്‍ ഒരാള്‍ കൂടിയായിരുന്നു അദ്ദേഹം. ഷൂട്ട് ഇല്ലെങ്കില്‍ പോലും സെറ്റില്‍ വരാനും ബാക്കി കാര്യങ്ങളില്‍ ഇടപെടാനുമൊക്കെ പുള്ളിയ്ക്ക് സ്വതന്ത്ര്യമുണ്ടായിരുന്നു. എന്റെ ചേച്ചി നടിയാണ്. അവര്‍ ഭരതരാജിന്റെ മകനെ വിവാഹം കഴിച്ച് തമിഴ്നാട്ടിലേക്ക് പോയിരുന്നു. അതുപോലെ അഞ്ജലിയ്ക്കും എന്റെ പ്രണയം സ്വീകരിച്ചാല്‍ എന്താണെന്നാണ് പുള്ളി ചോദിച്ചത്. അദ്ദേഹത്തിന്റെ ജെനുവിനായിട്ടുള്ള ചോദ്യം അങ്ങനെയായിരുന്നു. പക്ഷേ എനിക്ക് അങ്ങോട്ട് കല്യാണം കഴിച്ച് പോകാന്‍ തീരെ താല്‍പര്യം ഇല്ലാത്തത് കൊണ്ടാണ് അത് നിരസിച്ചത്. നാട്ടില്‍ അച്ഛനോടും അമ്മയോടും കൂടെ ജീവിക്കണമെന്നാണ് ഞാന്‍ ആഗ്രഹിച്ചത്. സിനിമയ്ക്ക് വേണ്ടി ചെന്നൈയിലേക്ക് പോയി എന്നല്ലാതെ ആ രീതികളോട് ഒട്ടും പൊരുത്തപ്പെടാന്‍ എനിക്ക് സാധിക്കുകയില്ല. 

പക്ഷേ അയാളെ കൊണ്ട് ഭയങ്കര ഉപദ്രവമാണ് പിന്നീട് ഉണ്ടായത്. ഞാന്‍ അഭിനയിക്കുന്ന സിനിമകളുടെ ലൊക്കേഷനില്‍ വരിക, എന്നിട്ട് ഭക്ഷണമോ വെള്ളമോ പോലും ഇല്ലാതെ മണിക്കൂറുകളോളം എന്നെയും നോക്കി അവിടെ ഇരിക്കും. പിന്നെ ഞാന്‍ യാത്ര ചെയ്യുന്ന വാഹനങ്ങളെ കുറിച്ച് മനസിലാക്കി അവിടെ എത്തും. ട്രെയിനില്‍ കൂടെ കയറി തള്ളിയിടാന്‍ നോക്കി. ബാഗ് എടുത്തോണ്ട് ഓടും. ഒടുവില്‍ ഇദ്ദേഹത്തില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടി പോലീസ് പ്രൊട്ടക്ഷന്‍ വരെ ചോദിക്കേണ്ട അവസ്ഥയിലേക്ക് താനെത്തി. ട്രെയിനില്‍ നിന്ന് കൊണ്ട് പോയ ബാഗ് അദ്ദേഹത്തിന്റെ സഹോദരി എത്തിച്ച് തരാമെന്നാണ് പറഞ്ഞത്. അങ്ങനെ പുള്ളിയുടെ അനിയത്തി വിളിച്ചിട്ട് ഞാന്‍ അങ്ങോട്ട് പോയി. അയാള്‍ അവിടെ ഇല്ലെന്നും മലേഷ്യയിലേക്ക് പോയതാണെന്നും പറഞ്ഞിരുന്നു. വീട്ടില്‍ എത്തിയപ്പോള്‍ സിനിമയുടെ പോസ്റ്റര്‍ കാണിച്ച് തരാമെന്ന് പറഞ്ഞ് അകത്തേക്ക് ക്ഷണിച്ചു. മെയിന്‍ ഡോര്‍ കയറിയതും പുള്ളിക്കാരി പുറത്ത് നിന്ന് ഡോര്‍ ലോക്ക് ആക്കി. നോക്കുമ്പോള്‍ അകത്ത് ആ വില്ലന്‍ നില്‍ക്കുകയാണ്.

ആദ്യം പുള്ളി കൈയ്യില്‍ കരുതിയ വടി കൊണ്ട് എന്റെ മുട്ടിനിട്ട് അടിച്ചു. കൈയ്യില്‍ കത്തിയും ഉണ്ട്. അതോടെ എന്റെ ജീവിതം അവിടെ തീര്‍ന്നെന്ന് കരുതി. മരിച്ച് പോകുമെന്ന് തന്നെ കരുതി. അമ്മയും സിനിമയുടെ ബാക്കി പ്രവര്‍ത്തകരും പുറത്ത് നില്‍പ്പുണ്ടെങ്കിലും ഒച്ച വെക്കാന്‍ തന്നെ പേടിയായി. ഇനിയുള്ള സിനിമകളില്‍ ഞാന്‍ നായികയാവാമെന്ന് പറഞ്ഞ് കുറേ മുദ്രപത്രങ്ങളില്‍ ഒപ്പ് ഇടിച്ചൂ, ഒരു പ്രണയലേഖനം എഴുതിപ്പിച്ചു. ഇടയ്ക്ക് ഫോണ്‍ കൈയ്യില്‍ കിട്ടിയതോടെ അമ്മയെ വിളിച്ചു. അങ്ങനെയാണ് ഞാന്‍ രക്ഷപെട്ടത്.' ഇതായിരുന്നു അഞ്ജലിയുടെ വാക്കുകള്‍.

ഇത് കേട്ടതോടെ സോഷ്യല്‍ മീഡിയ ഒന്നടങ്കം ഞെട്ടിയിരിക്കുകയാണ്. ഇത്രയും വലിയ അവസ്ഥയിലൂടെ അഞ്ജലി കടന്ന് പോയിട്ടുണ്ടോ എന്ന് വിശ്വസിക്കാനാകാതെ ഇരിക്കുകയാണ് ആരാധകര്‍.


 

anjali nair says about bad experience

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES