കൊല്ലം സ്വദേശിയായ വിസ്മയയുടെ മരണം ഏവരെയും അക്ഷരാർത്ഥത്തിൽ ഞെട്ടിച്ച ഒന്നായിരുന്നു. വിസ്മയയുടെ മരണത്തിൽ പ്രതികരണവുമായി നിരവധി പേരായിരുന്നു രംഗത്ത് എത്തിയിരുന്നത്. അത്തരത്തിൽ വിസ്മയുടെ മരണത്തിൽ പ്രതികരണവുമായി നടൻ ജയറാം രംഗത്ത് എത്തുകയും ചെയ്തു. ഇന്ന് നീ നാളെ എന്റെ മകള്‍ എന്നാണ് സ്ത്രീധന പ്രശ്‌നം മൂലം ആത്മഹത്യ ചെയ്ത വിസ്മയയുടെ മരണത്തില്‍ ജയറാം കുറിച്ച വാക്കുകള്‍. എന്നാൽ താരത്തിന്റെ വാക്കുകൾക്ക് പിന്നാലെ സമൂഹമാധ്യമത്തില്‍ ജയറാമിനെ ട്രോളിയും വിമര്‍ശിച്ചും നിരവധി പേര്‍ ആണ് രംഗത്ത് എത്തിയിരിക്കുന്നത്. താരത്തിനെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് ഇപ്പോൾ കാരണമായിരിക്കുന്നത് മകള്‍ മാളവികയ്‌ക്കൊപ്പം ജയറാം അഭിനയിച്ച മലബാര്‍ ഗോള്‍ഡിന്റെ പരസ്യമാണ്. എന്നാൽ ഇപ്പോള്‍ ജയറാമിനെ പിന്തുണച്ച് നടനും എംപിയുമായ സുരേഷ് ഗോപി രംഗത്തെത്തിയിരിക്കുകയാണ്.
സ്വര്‍ണ്ണ പരസ്യത്തില്‍ അഭിനയിച്ചു എന്ന കാരണത്താല്‍ ജയറാമിന് വിസ്മയയുടെ മരണത്തില്‍ ദുഖം പങ്കുവെക്കാന്‍ അവകാശമില്ലെ എന്നാണ് സുരേഷ് ഗോപിയുടെ ചോദ്യം. താരത്തിന്റെ പ്രതികരണം ഒരു മാധ്യമത്തിന് അനുവദിച്ച ചർച്ചയിലൂടെയായിരുന്നു. സ്വര്‍ണ്ണം സ്ത്രീധനത്തിന് വേണ്ടി മാത്രമല്ല വില്‍ക്കപ്പെടുന്നത്. അത് നമ്മുടെ സാമ്പദ്‌വ്യവസ്ഥയുടെ ഒരു നട്ടെല്ലാണ്. അതൊരു വിപണന ഉത്പന്നമാണ്. ജയറാം കഞ്ചാവ് പോലെ ബാന്‍ ചെയ്ത വസ്തുവിന്റെ പരസ്യമല്ലല്ലോ ചെയ്തതെന്നും സുരേഷ് ഗോപി അതോടൊപ്പം തുറന്ന് പറഞ്ഞത്.
‘മരിച്ച പെണ്‍കുട്ടിയെയും കുടുംബത്തിനെയും പിന്തുണച്ച് രംഗത്തെത്തിയ ചില സെലിബ്രിറ്റീസും സൈബര്‍ ആക്രമണം നേരിടുന്നു. ജയറാമിനൊരു അവകാശമില്ലെ ഒരു പെണ്‍കുട്ടിയുടെ അച്ഛനെന്ന നിലയ്ക്ക് ഒരു വേദന പങ്കുവെക്കാന്‍. അദ്ദേഹം ഒരു പരസ്യം ചെയ്തു എന്ന് പറയുന്നത് ശരി തന്നെയാണ്. സ്വര്‍ണ്ണം സ്ത്രീധനത്തിന് വേണ്ടി മാത്രമല്ല വില്‍ക്കപ്പെടുന്നത്. അത് നമ്മുടെ സാമ്പദ്‌വ്യവസ്ഥയുടെ ഒരു നട്ടെല്ലാണ്. അതൊരു വിപണന ഉത്പന്നമാണ്. അല്ലതെ ബാന്‍ ചെയ്തിരിക്കുന്ന ഒരു പൊരുളൊന്നുമല്ല. കഞ്ചാവ് പോലെ ബാന്‍ ചെയ്ത ഒന്നിന് വേണ്ടിയല്ല അദ്ദേഹം പരസ്യം ചെയ്തിട്ടുള്ളത്. ഈ വിസ്മമയുയുടെ അര്‍ച്ചനയുടെ ഉത്തരയുടെ ഒക്കെ ഒരു ജീവ ഹാനിയില്‍ വേദന കൊള്ളാനുള്ള അവകാശം അദ്ദേഹത്തിനില്ലെ? ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള ചര്‍ച്ചകള്‍ നടന്ന് കൊണ്ടിരിക്കുമ്പോള്‍ ഇത്തരം വിമര്‍ശനങ്ങള്‍ അതിന്റെ അന്തസത്തയെ കെടുത്തിക്കളയുകയാണ് ചെയ്യുന്നത്.’