ആദ്യമായി തിയേറ്ററിൽ ലോക്ക്ഡൗണിന് ശേഷം റിലീസ് ചെയ്ത മലയാള ചിത്രം ആണ് 'വെള്ളം.' പ്രജേഷ് സെന്നിന്റെ ജയസൂര്യ അഭിനയിച്ച രണ്ടാമത്തെ ചിത്രമാണ് ഇന്ന് റിലീസായ വെള്ളം എന്ന സിനിമ. വടക്കന്‍ കേരളത്തില്‍ അമിത മദ്യപാനികളെ വിളിക്കുന്ന ചുരുക്കപ്പേരാണ്. അങ്ങനെയൊരു മദ്യപാനിയുടെ കഥാപാത്രം ഒരു കേടുപാടുമില്ലാതെ കാണിക്കാന്‍ ചിത്രത്തിന് സാധിച്ചു. തന്റെ ജീവിതത്തിലൂടെയും വെള്ളം സിനിമയിലെ മുരളിയെ പോലൊരാള്‍ കടന്ന് പോയിട്ടുണ്ടെന്ന് രോഷിത് ശ്രീപുരി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. മദ്യപന്‍മാരുടെ ജീവിതവും അമിതാസക്തിയും, വെറും അഭിനയവും, അതിനാടകീയവുമാവുമായി തോന്നുന്നത് ആ ജീവിതം അടുത്ത് കാണാന്‍ ശ്രമിക്കാത്തത് കൊണ്ടാണെന്നും രോഷിത് ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം,mvo
വെള്ളം' എല്ലാര്‍ക്കുമിഷ്ടപ്പെടമെന്നില്ല .. ചിലര്‍ക്കത് അമിതാഭിനയവും ,അതിനാടകീയവുമാവും ..
'വെള്ളം' ഇഷ്ടമാവണമെങ്കില്‍ മുരളിയേപ്പൊലൊരാള്‍ ,ഓര്‍മ്മ വെച്ച നാള്‍ മുതല്‍ നിങ്ങളുടെ ജീവിതത്തിലുണ്ടാവണം ..
അയാളുമായിനിങ്ങള്‍ക്ക് ....രക്തബന്ധത്തില്‍
കുറയാത്തൊരടുപ്പമുണ്ടാവണം ..
ഓര്‍മ്മ മുളച്ച കുട്ടിക്കാലത്ത് അയാള്‍ നിങ്ങളെ 'കുഞ്ഞാ' .. ന്ന് വിളിച്ചിരിക്കണം ...
മുടിമുറിക്കാനും ,അമ്ബലപ്പറമ്ബില്‍ ബലൂണ് വാങ്ങിത്തരാനും നിങ്ങളെ
പഴയ 'ഒരുവണ്ടി സൈക്കിളി'ന്റെ മുന്‍ സീറ്റിലിരുത്തി കൊണ്ടുപോയിട്ടുണ്ടാവണം ..
നിഷ്‌കളങ്കമായ ഒരു ചിരി കൊണ്ടും ,നെറ്റിയിലൂര്‍ന്നുവീഴുന്ന മുടി കൊണ്ടും എല്ലാര്‍ക്കുമയാള്‍ അനിഷേധ്യനായിരിക്കണം ...
'കുടിക്കാത്ത സമയത്ത് ഇയാളെപ്പോലൊരു പളുങ്കു മനുഷ്യനെ ഈ ഭൂമിയലതുവരെ കണ്ടിട്ടില്ലാ' ന്ന തോന്നല്‍ എല്ലാര്‍ക്കുമെന്ന പോലെ നിങ്ങള്‍ക്കുമുണ്ടാവണം ..
മരണ വീട്ടിലെ പന്തലിന് മുകളിലും
കല്യാണ വീട്ടിലെ കലവറക്കുള്ളിലും ആരേയും ബോധിപ്പിക്കാനില്ലാതെ ,എല്ലാം ചെയ്യുന്ന അയാളെ കാണണം ..
പന്തിയിലെ അവസാനത്തെ ആള്‍ക്കും സാമ്ബാറൊഴിച്ചു കൊടുത്ത ശേഷം
ഇരുട്ടിന്റെ മറവിലിരുന്ന് അയാള്‍ എന്തൊക്കെയോ കഴിച്ചെന്നു വരുത്തിയതായറിയണം ..
ചെരിപ്പിടാത്ത കാല് നിലത്തുറയ്ക്കാതെ പോകുമ്ബോള്‍ ,ഫോട്ടോയ്ക്ക് നിക്കുന്നില്ലേന്ന ചോദ്യത്തോട് ,
നീട്ടിയ താടി സ്വയംപിടിച്ചു വലിച്ചയാള്‍ പ്രതിഷേധിക്കുന്നത് കാണണം ...
'ഓനെ രക്ഷപ്പെടുത്താന്‍ ആര്‍ക്കും കഴിയുലലേന്ന് ' ചോദിച്ച് സാരിത്തുമ്ബില്‍ കണ്ണ്
തുടച്ചിരുന്ന അയാളുടെ അമ്മയെ കാണണം ..
വീട്ടിലൊരു ചടങ്ങും അയാളെക്കൂടാതെ സാധ്യമല്ലെന്ന് ഒരിക്കല്‍ പറഞ്ഞിരുന്ന ബന്ധുക്കള്‍ ,ഗെയ്റ്റ്‌ലയാളുടെ ജട പിടിച്ച തല കാണുമ്ബോള്‍ ,അന്യോന്യം നോക്കി നെടുവീര്‍പ്പിടുന്നതറിയണം ..
'കുഞ്ഞാ .. ഓക്കെന്നെ വേണ്ടാത്തത് ന്റ സാന്നം പൊന്താഞ്ഞിട്ടാണോടാ ?? 'ന്ന്..
ഇടയ്‌ക്കെപ്പൊഴോ കണ്ണു നിറഞ്ഞയാള് ചോദിക്കുന്നത് കേക്കണം ...
കള്ളനെ കെട്ടിയാലും കുടിയനെക്കെട്ടരുതെന്ന് സിനിമയിലെ നായികക്ക് മുന്‍പേ പറഞ്ഞ പലരേയും ,
ജീവിതത്തില്‍ കാണണം ..
ഇവന്റെ മകനായായ് വളരാന്‍ എന്തു പാപം കഴിഞ്ഞ ജന്മത്തില്‍ നീ ചെയ്‌തെന്ന് ചോദിച്ച് , നെടുവീര്‍പ്പൂട്ടി നാട്ടുകാര്‍ വളര്‍ത്തുന്ന അയാളുടെ അരുമ സന്താനത്തെ കാണണം ..
സ്വന്തം അച്ഛന്റെ മരണസമയത്ത്
ചിത കൊളുത്തുന്നതിന് തൊട്ടുമുമ്ബ് ..
രണ്ടു ദിവസം' വെള്ളം ' തൊടാതിരുന്നതിന്റെ ശിക്ഷയായി അപസ്മാരം വന്നു നിലത്തു വീണുരുണ്ട അയാളുടെ ചീര്‍ത്ത ശരീരത്തെ കാണണം..
അങ്ങനെയിരിക്കെ ഒരു ഫോണ്‍ വിളിയുടെ മറുതലയ്ക്കല്‍ അയാള്‍ മരിച്ചു പോയെന്ന വാര്‍ത്ത കേള്‍ക്കണം ..
ശവത്തിനരികില്‍,
ഒരിക്കലയാളെ കിട്ടിയില്ലെങ്കില്‍
മരിച്ചു കളയുമെന്ന് ഭീഷണി മുഴക്കിയപെണ്ണ് ,
ഒരിറ്റു കണ്ണീരു വീഴ്ത്താതെ
ചുമരു ചാരിയിരിക്കുന്നത് കാണണം ..
ഇടയ്ക്കിപ്പൊഴും 'വെള്ളം കുടിയ്ക്കാത്ത സമയത്തെ അയാള്‍' നിങ്ങളുടെ സ്വപ്നത്തില്‍ , ആ പഴയ ഒരുവണ്ടിയുമായി വന്ന് ബെല്ലടിക്കണം ..
അയാളുടെ ചീഞ്ഞതലച്ചോറിന്റെ ഓര്‍മ്മകള്‍ തികട്ടുന്നതിനാല്‍
അയ്യപ്പ ബൈജുവും , കുടിയന്‍ സുരാജും സ്റ്റേജില്‍ വെച്ചു കാട്ടുന്ന തമാശകള്‍ കോപ്രായങ്ങളായി തോന്നി നിങ്ങള്‍ക്കോക്കാനം
വരണം ..
എല്ലാം വരുത്തിക്കൂട്ടുന്നവന്‍ അനുഭവിക്കേണ്ടതല്ലേ എന്ന തോന്നലില്‍ മദ്യാസക്തി മനോരോഗമായി കാണാതെ ചിരിച്ചാര്‍മ്മാദിക്കുന്ന കാഴ്ച്ചക്കാരില്‍ പലരെയും, നിങ്ങള്‍ക്ക് ചെകിടടച്ച് തല്ലാന്‍ തോന്നണം ...
ഇതൊന്നുമിതുവരെ ജീവിതത്തില്‍ കണ്ടിട്ടില്ലാത്ത പക്ഷം ..
'വെള്ളം' നിങ്ങള്‍ക്കൊരു സിനിമ മാത്രമാണ് ...
എന്നെപ്പോലുള്ള മറിച്ചൊരുപാടുപേര്‍ക്ക്
കരളു കത്തിപ്പോകുന്ന മറ്റെന്തോ ഒരു കാഴ്ച്ചയും ...