Latest News

തുടക്കം 2000 രൂപയില്‍ നിന്ന്;500 രൂപ വരെ കടം ചോദിച്ചിരുന്ന അവസ്ഥയില്‍ നിന്ന് കുടുംബം നോക്കാന്‍ കഴിയുന്നു;വിവാഹം തല്‍ക്കാലം ലൈന്‍ കട്ടാണ്; അത് ഉടന്‍ ഉണ്ടാകില്ല; ഭാവിയില്‍ ഉണ്ടാകുമോ എന്നും ഉറപ്പില്ല; ഇനി ഒരു വീട് വെയ്ക്കണം എന്നതാണ് ലക്ഷ്യം; കരയിച്ച് ഇറക്കിവിട്ട പോലീസ് സ്‌റ്റേഷന് മുന്നില്‍ ഉദ്ഘാടകയുടെ റോളിലെത്തിയത് മധുരപ്രതികാരം; രേണു സുധിക്ക് പറയാനുള്ളത്

Malayalilife
 തുടക്കം 2000 രൂപയില്‍ നിന്ന്;500 രൂപ വരെ കടം ചോദിച്ചിരുന്ന അവസ്ഥയില്‍ നിന്ന് കുടുംബം നോക്കാന്‍ കഴിയുന്നു;വിവാഹം തല്‍ക്കാലം ലൈന്‍ കട്ടാണ്; അത് ഉടന്‍ ഉണ്ടാകില്ല; ഭാവിയില്‍ ഉണ്ടാകുമോ എന്നും ഉറപ്പില്ല; ഇനി ഒരു വീട് വെയ്ക്കണം എന്നതാണ് ലക്ഷ്യം; കരയിച്ച് ഇറക്കിവിട്ട പോലീസ് സ്‌റ്റേഷന് മുന്നില്‍ ഉദ്ഘാടകയുടെ റോളിലെത്തിയത് മധുരപ്രതികാരം; രേണു സുധിക്ക് പറയാനുള്ളത്

അന്തരിച്ച നടന്‍ കൊല്ലം സുധിയുടെ മരണശേഷം സോഷ്യല്‍മീഡിയ വഴി താരമായി മാറിയ ആളാണ് രേണു സുധി. ഭര്‍ത്താവിന്റെ മരണശേഷം ഒട്ടേറെ പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്നുപോയ താരം പതിയെ അഭിനയ ജീവിതത്തിലേക്ക് കടന്നതോടെ  നിരവധി വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരികയും കുറ്റപ്പെടുത്തലുകള്‍ കേള്‍ക്കേണ്ടി വരികയും ചെയ്തിരുന്നു.എന്നാല്‍ ബിഗ് ബോസിലെത്തിയതോടെ താരത്തിന് ഏറെ ആരാധകരെയും നേടാനായി.

ഉദ്ഘാടന പരിപാടികള്‍, ഷോട്ട്ഫിലിമുകള്‍ ഒക്കെയായി തിരക്കേറിയ  രേണു സുധി അടുത്തിടെ ഏഷ്യാനെറ്റിന് നല്കിയ അഭിമുഖത്തിലൂടെ തന്റെ പുതിയ വിശേഷങ്ങള്‍ പങ്ക് വച്ചു.എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ചുനിന്നിരുന്ന സമയമായിരുന്നു ഭര്‍ത്താവിന്റെ മരണത്തിന് ശേഷമുണ്ടായിരുന്നതെന്ന് രേണു പറയുന്നു.വരുമാനമില്ല, കുട്ടികളെ നോക്കാന്‍ ഒരു വഴിയുമില്ല. അന്ന് സുധി ചേട്ടന്റെ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും, സുധി ചേട്ടനെ സ്‌നേഹിക്കുന്ന മലയാളികളും, നമ്മുക്ക് നേരിട്ട് അറിയാത്ത പലരും സഹായിച്ചിട്ടുണ്ട്. അവരോടൊക്കെ നന്ദി മാത്രമേ പറയാനുള്ളൂ. ഏറെ ബുദ്ധിമുട്ടുകള്‍ അനുഭവിച്ച ദിനങ്ങളായിരുന്നു അതൊക്കെ, ഒരിക്കലും അതൊന്നും മറക്കില്ല. അന്ന് പുറമേ നിന്ന് ആശ്വാസിപ്പിക്കാന്‍ ഒരുപാട് ആളുകള്‍ ഉണ്ടായിരുന്നു, പക്ഷേ നമ്മുടെ ഉള്ളിലെ വേദന മറ്റുള്ളവര്‍ക്ക് അറിയില്ലല്ലോയെന്നും താരം പറയുന്നു.

സുധി ചേട്ടന്‍ ഉണ്ടായിരുന്നപ്പോള്‍ ഒരിക്കല്‍ പോലും അഭിനതത്തിലേക്ക് വരണമെന്ന് ആഗ്രഹിച്ചതല്ലെന്നും രേണു പറയുന്നു. സാഹചര്യങ്ങള്‍ കൊണ്ടാണ് ഇങ്ങനെയൊരു അവസരം ലഭിച്ചപ്പോള്‍ വേണ്ട എന്ന വെയ്ക്കാത്തത്. ഒരു വരുമാനം ആകുമല്ലോ എന്ന് കരുതി മാത്രമാണ് ഇതിലേയ്ക്ക് എത്തിയത്. മറ്റുള്ളവരെ എത്ര നാള്‍ ഇങ്ങനെ ബുദ്ധിമുട്ടിക്കും എന്നു കരുതിയും സ്വന്തം കാലില്‍ നില്‍ക്കണം എന്ന ആഗ്രഹവും ഉള്ളതു കൊണ്ട് മാത്രമാണ് അഭിനയത്തിലേക്ക് തിരിഞ്ഞത്. പക്ഷേ ഇപ്പോള്‍ ഇതന്റെ പാഷന്‍ കൂടിയായി മാറിയെന്നും താരം പറയുന്നു.

തുടക്കത്തില്‍ ആല്‍ബമൊക്കെ ചെയ്യുന്ന സമയത്ത് കിട്ടിയിരുന്നത് വെറും 2000- 3000 രൂപയാണ്. അന്ന് ഈ റീലുകള്‍ കണ്ടിട്ട് അടുത്ത സുഹൃത്തുക്കള്‍ പോലും പറഞ്ഞത് അവരുടെ വീട്ടുക്കാര്‍ക്ക് പോലും ഇതൊന്നും ഇഷ്ടപ്പെടുന്നില്ല, ഇതൊക്കെ നിര്‍ത്തൂ എന്നാണ്. പക്ഷേ അന്ന് ഞാന്‍ വീട്ടില്‍ തന്നെ ഇരുന്നിരുന്നെങ്കില്‍ ഇന്നത്തെ രേണു സുധിയായി മാറാന്‍ കഴിയില്ലായിരുന്നുവെന്ന് രേണു പറയുന്നു.

ബിഗ് ബോസ് പോലെയുള്ള ഒരു വലിയ പ്ലാറ്റ്‌ഫോമില്‍ പലരും അങ്ങോട്ട് ശ്രമിച്ചിട്ടാണ്, അതും വര്‍ഷങ്ങളുടെ കഠിന ശ്രമം കൊണ്ടാണ് എത്തിയത്. എന്നെ ഇങ്ങോട്ട് വിളിക്കുകയായിരുന്നു. ലാലേട്ടന്റെയൊപ്പം വേദിയില്‍ നില്‍ക്കാന്‍ കഴിഞ്ഞു, ലാലേട്ടന്റെ കൈ പിടിച്ചാണ് വീട്ടില്‍ നിന്നും പുറത്തിറങ്ങിയതും. ഇതൊക്കെ ജീവിതത്തില്‍ മറക്കാന്‍ പറ്റാത്ത അനുഭവങ്ങളായിരുന്നു. 35 ദിവസം വരെ ബിഗ് ബോസ് വീട്ടില്‍ നില്‍ക്കുമെന്ന് ഒരിക്കലും കരുതിയതല്ല. പിന്നെ ഇറങ്ങി വന്നതില്‍ നിരാശയുമില്ല. കൃത്യ സമയത്താണ് ഞാന്‍ പുറത്തിറങ്ങിയത് എന്നാണ് എനിക്ക് തോന്നുന്നത്. കുറച്ച് കൂടി നിന്നിരുന്നെങ്കില്‍ മാനസികമായി പ്രശ്‌നമായേനേ. കാരണം എനിക്ക് എന്റെ മക്കളെ കാണാതിരിക്കാന്‍ കഴിയില്ലായിരുന്നു. പിന്നെ ബിഗ് ബോസ് ഹൗസ് കൊണ്ട് എനിക്ക് നേട്ടങ്ങള്‍ മാത്രമേ സംഭവിച്ചിട്ടുള്ളൂ.

ജീവിതത്തില്‍ ദുബൈ കാണാന്‍ കഴിയുമെന്ന് ഒരിക്കല്‍ പോലും കരുതിയിരുന്നില്ല. ദുബൈ, ബഹ്‌റിനിലൊക്കെ പല പരിപാടികളുടെ പ്രെമോഷനും ഉദ്ഘാടനങ്ങള്‍ക്കും പോകാന്‍ കഴിഞ്ഞത് ബിഗ് ബോസ് താരം എന്ന നിലയില്‍ തന്നെയാണെന്നാണ്  വിശ്വസിക്കുന്നതെന്നും താരം പറയുന്നു.

തുടക്കത്തില്‍ എന്റെ റീല്‍ വീഡിയോകളും മറ്റും കണ്ട് എന്നെ കളിയാക്കിയവര്‍ ഇന്ന് മാറ്റി പറഞ്ഞു തുടങ്ങി. തളരാതെ പിടിച്ചുനില്‍ക്കുന്ന ഞാന്‍ പലര്‍ക്കും ഒരു മാത്യകയാണെന്ന് പോലും സന്ദേശങ്ങള്‍ കിട്ടാറുണ്ട്. അതൊക്കെ കാണുമ്പോള്‍ ഒരുപാട് സന്തോഷം തോന്നും. പരിഹസിച്ചവര്‍ക്ക് ജീവിതത്തില്‍ ഒരു ഉയര്‍ച്ചയും ഉണ്ടായിട്ടില്ല. ആര് എന്ത് എന്നെ പറഞ്ഞാലും എന്നെ അതൊന്നും ബാധിക്കില്ല. കാരണം ഞാന്‍ അതിലും വലുത് അനുഭവിച്ചിട്ട് വന്നവളാണ്. അത് തന്നെയാണ് എന്റെ വിജയവും.

ഉദ്ഘാടനങ്ങളില്‍ അതിഥിയായി ക്ഷണിക്കപ്പെടുമെന്നോ, ഒരു നാട മുറിക്കാനുള്ള അവസരം ലഭിക്കുമെന്നോ സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല. ബഹ്‌റിനിലെ ഒരു റെസ്റ്റോറെന്റാണ് ആദ്യമായി ഉദ്ഘാടനം ചെയ്തത്. അതിന് ശേഷമാണ് നാട്ടില്‍ പോലും ഉദ്ഘാടന പരിപാടികള്‍ കിട്ടിയത്. എല്ലാവരോടും നന്ദി മാത്രമേയുള്ളൂ. വന്ന വഴി ഞാന്‍ മറക്കാറില്ല, എന്നെ ചേര്‍ത്തു നിര്‍ത്തയവരെയും ഒരിക്കലും മറക്കില്ല. ഉദ്ഘാടനങ്ങളില്‍ പാടാന്‍ ആവശ്യപ്പെടുമ്പോള്‍ പാടുന്നു എന്നേയുള്ളൂ. പാട്ട് പഠിച്ചിട്ടില്ല, പക്ഷേ പാടാന്‍ ഇഷ്ടമാണ്. ചുറ്റുമുള്ളവരുടെ പ്രോത്സാഹനം കൊണ്ട് പാടുന്നൂ എന്ന് മാത്ര ഉള്ളൂവെന്നും രേണു പറയുന്നു.

കോടികളൊന്നും സാമ്പത്തിക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും 500 രൂപ വരെ കടം ചോദിച്ചിരുന്ന അവസ്ഥ എനിക്ക് ഉണ്ടായിരുന്നു. അത്തരമൊരു സാഹചര്യം നിലവില്‍ ഇല്ല. കുട്ടികളുടെ കാര്യങ്ങള്‍ നോക്കാനും കുടുംബം നോക്കാനും കഴിയുന്നുണ്ട്. മാനേജര്‍ ഒരു പെണ്‍കുട്ടിയുണ്ട്, കരീഷ്മ. അവളാണ് കാര്യങ്ങളൊക്കെ നോക്കുന്നതെന്നും രേണു പറയുന്നു.

പല്ലി, എലി, പാറ്റ എന്നൊക്കെ വിളിച്ചവര്‍ തന്നെ രേണു മാറി പോയെന്നും സുന്ദരിയായെന്നും പറയുമ്പോള്‍ ഒരു സന്തോഷമുണ്ട്. പല്ലി ഇപ്പോള്‍ സുന്ദരിയായെന്ന് കഴിഞ്ഞ ദിവസം കൂടി ഒരു കമന്റ് കണ്ടു. എനിക്ക് അത് കണ്ടപ്പോള്‍ ചിരി വന്നു. ബോഡി ഷെയിമിങ് ഒന്നും പണ്ടും എന്നെ ബാധിച്ചിട്ടില്ല. കാരണം അതിലും വലിയ വിഷമങ്ങള്‍ ഞാന്‍ അനുഭവിച്ചിട്ടുണ്ട്. അപ്പോള്‍ ഇത്തരം കമന്റുകള്‍ക്കൊന്നും എന്റെ മനസിനെ മുറിവേല്‍പ്പിക്കാന്‍ കഴിയില്ലെന്നും രേണു പറയുന്നു,ചില യൂട്യൂബര്‍മാര്‍ നാല് ചുവരുകള്‍ക്കുള്ളില്‍ ഒരു ക്യാമറയുടെ മുമ്പിലിരുന്ന് എന്നെ വിമര്‍ശിക്കുന്നു. എനിക്ക് ഇരിക്കാന്‍ സമയമില്ല, ഞാന്‍ പറക്കുകയാണെന്നും രേണു പറഞ്ഞു,

ചങ്ങനാശ്ശേരിയില്‍ ഒരു ഉദ്ഘാടനത്തിന് കഴിഞ്ഞ ദിവസം പോയ കഥയും രേണു പറയുന്നത് ഇങ്ങനെ. ഈ സ്ഥാപനത്തിന്റെ എതിര്‍വശത്തുള്ള പൊലീസ് സ്റ്റേഷന് മുന്നില്‍ ഞാന്‍ കരഞ്ഞുകൊണ്ട് നിന്ന ഒരു സമയമുണ്ടായിരുന്നു. ഇപ്പോള്‍ അതേ പൊലീസ് സ്റ്റേഷന്റെ എതിര്‍വശത്തുള്ള സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് എന്നെ ക്ഷണിക്കുമ്പോള്‍ എനിക്ക് അത് മധുര പ്രതികാരം തന്നെയാണ്. ആ ഉദ്യോഗസ്ഥന്മാരൊന്നും ഇപ്പോള്‍ അവിടെയില്ല. അപവാദ പ്രചാരണം നടത്തിയ യുട്യൂബ് വ്‌ലോഗര്‍ക്കെതിരെ പരാതി നല്‍കാനാണ് ഞാന്‍ അന്ന് ചങ്ങനാശ്ശേരി തൃക്കൊടിത്താനം പൊലീസ് സ്റ്റേഷനില്‍ എത്തിയത്. എന്നാല്‍, പരാതി നല്‍കാനെത്തിയ എന്നോട് പൊലീസ് ഉദ്യോഗസ്ഥര്‍ ദേഷ്യപ്പെടുകയായിരുന്നു. ഇന്ന് ആ പൊലീസ് സ്റ്റേഷനെതിരെ എന്നെ കാണാന്‍ ആളുകള്‍ എത്തി, അതൊക്കെ മധുര പ്രതികാരം എന്ന് മാത്രമേ പറയാനുള്ളുവെന്നും രേണു പറഞ്ഞു.

വിവാഹം തല്‍ക്കാലം ലൈന്‍ കട്ടാണ്. അത് ഉടന്‍ ഉണ്ടാകില്ല. ഭാവിയില്‍ ഉണ്ടാകുമോ എന്നും ഇപ്പോള്‍ ഉറപ്പില്ല. ഇനി ഒരു വീട് വെയ്ക്കണം എന്നതാണ് ലക്ഷ്യം. അതാണ് സ്വപ്‌നവും എന്ന് രേണു കൂട്ടിച്ചേര്‍ത്തു.

ഭാര്യ രേണു സുധി, ജീവിതത്തിലെ പ്രതിസന്ധികളെ അതിജീവിച്ച് മുന്നേറുന്നതിനിടെ ഒരു പഴയ അനുഭവം പങ്കുവെച്ചത് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നു. കഴിഞ്ഞ ദിവസം ചങ്ങനാശ്ശേരിയില്‍ ഒരു ബ്യൂട്ടി പാര്‍ലര്‍ ഉദ്ഘാടനം ചെയ്യാന്‍ എത്തിയപ്പോഴാണ് അവര്‍ ഈ കാര്യം വെളിപ്പെടുത്തിയത്. ചടങ്ങില്‍ സംസാരിക്കുന്നതിനിടെ രേണു പറഞ്ഞ വാക്കുകള്‍ ഇങ്ങനെയായിരുന്നു: 'ഇന്നത്തെ ഈ ഉദ്ഘാടനം എനിക്കൊരു മധുരപ്രതികാരം കൂടിയാണ്.' തനിക്കെതിരെ അപവാദ പ്രചാരണം നടത്തിയ ഒരു വ്‌ലോഗര്‍ക്കെതിരെ പരാതി നല്‍കാന്‍ മുമ്പ് ചങ്ങനാശ്ശേരിയിലെ തൃക്കൊടിത്താനം പോലീസ് സ്റ്റേഷനില്‍ എത്തിയിരുന്ന സംഭവം അവര്‍ ഓര്‍ത്തെടുത്തു. കൂടുതല്‍ കണ്ടെത്തുക സ്വദേശി അന്ന്, പോലീസ് ഉദ്യോഗസ്ഥര്‍ തന്നോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് രേണു മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരയുന്ന വീഡിയോ വൈറലായിരുന്നു. നീതി ലഭിച്ചില്ലെന്ന് പറഞ്ഞ് അവര്‍ വിഷമിച്ചുനിന്ന അതേ പോലീസ് സ്റ്റേഷന് എതിര്‍വശത്തുള്ള സ്ഥാപനത്തിന്റെ ഉദ്ഘാടകയായിട്ടാണ് ഇന്ന് രേണു എത്തിയിരിക്കുന്നത്. അന്ന് കരഞ്ഞുകൊണ്ട് നിന്ന സ്ഥലത്തിന്റെ ഓപ്പോസിറ്റ് തന്നെ ഇങ്ങനെയൊരു ചടങ്ങിന് തന്നെ വിളിച്ചതിനെ അവര്‍ 'മധുരപ്രതികാരം' എന്ന് വിശേഷിപ്പിച്ചു. 'ആ ഉദ്യോഗസ്ഥന്മാര്‍ ഇപ്പോള്‍ അവിടെ ഇല്ല, പുതിയ ഉദ്യോഗസ്ഥരുണ്ട്. ഞാന്‍ അവരെയല്ല പറയുന്നത്. നല്ല ഉദ്യോഗസ്ഥരും ഉണ്ട്. എന്നാല്‍ അന്ന് അങ്ങനെ അല്ലായിരുന്നു,' രേണു പറഞ്ഞു. കൂടുതല്‍ കണ്ടെത്തുക സ്വദേശി കൊല്ലം സുധിയുടെ മരണശേഷം അഭിനയ രംഗത്തേക്ക് കടന്നുവന്ന രേണു, വിമര്‍ശനങ്ങളും പരിഹാസങ്ങളും നേരിട്ടിരുന്നു. ഈ പ്രതിസന്ധികള്‍ക്കിടയിലും അവര്‍ ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയിലും പങ്കെടുത്തു. ഇന്ന് പരിഹസിച്ചവര്‍ക്ക് മുന്നില്‍ അഭിമാനത്തോടെ നില്‍ക്കുന്ന രേണുവിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ കയ്യടി നേടുകയാണ്

Read more topics: # രേണു
renu sudhi says about new life

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES