Latest News

മുഖത്ത് വീണ് തൊലി പോയ പാടുകള്‍; കിടക്കുന്നത് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍; മൂത്തമകള്‍ പൂര്‍ണ്ണമായും ഉപേക്ഷിച്ചു; ജിഷയുടെ അമ്മ തെരുവില്‍; ജിഷയുടെ അമ്മ രാജരാജേശ്വരി ഇപ്പോഴത്തെ ജീവിതം

Malayalilife
മുഖത്ത് വീണ് തൊലി പോയ പാടുകള്‍; കിടക്കുന്നത് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍; മൂത്തമകള്‍ പൂര്‍ണ്ണമായും ഉപേക്ഷിച്ചു; ജിഷയുടെ അമ്മ തെരുവില്‍; ജിഷയുടെ അമ്മ രാജരാജേശ്വരി ഇപ്പോഴത്തെ ജീവിതം

2016 ഏപ്രില്‍ 28നു നിയമ വിദ്യാര്‍ഥിയായ ജിഷ പെരുമ്പാവൂരിലെ വീട്ടില്‍ കൊല്ലപ്പെട്ടത് കേരളത്തെയാകെ പിടിച്ചു കുലുക്കിയ സംഭവമാണ്. ആസാം സ്വദേശി അമിറുള്‍ ഇസ്ലാം കനാല്‍ പുറമ്പോക്കിലെ യുവതിയുടെ വീട്ടില്‍ അതിക്രമിച്ച് കടന്നാണ് കൃത്യം നടത്തിയത്. അതിക്രൂരമായ ബലാത്സംഗത്തിനിരയായാണ് ജിഷ കൊല്ലപ്പെട്ടതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നു. 38 മുറിവുകളാണ് യുവതിയുടെ ശരീരത്തിലുണ്ടായിരുന്നത്.തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവില്‍ അതേവര്‍ഷം ജൂണ്‍ പതിനാറിനാണ് പ്രതി പിടിയിലായത്. മാസങ്ങള്‍ നീണ്ട വിചാരണയ്ക്കൊടുവില്‍ വിചാരണക്കോടതി ഇയാള്‍ക്ക് വധശിക്ഷ വിധിച്ചു.

മകളെ നഷ്ടപ്പെട്ട ജിഷയുടെ അമ്മ രാജേശ്വരിക്കു വേണ്ടി കേരളം ഒരേ മനസ്സോടെ സഹായഹസ്തങ്ങളുമായെത്തി. പണവും നിയമ പിന്തുണയും ലഭിച്ചു. പക്ഷേ, വര്‍ഷങ്ങള്‍ക്കിപ്പുറം രാജേശ്വരിയെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വരുന്ന വാര്‍ത്തകള്‍ ഹൃദയഭേദകമാണ്. രാജേശ്വരി ഇപ്പോള്‍ തുണയേതുമില്ലാതെ തെരുവിലാണ് ജീവിക്കുന്നത്. എറണാകുളത്താണ് രാജേശ്വരി ജീവിക്കുന്നത്. അതും തെരുവില്‍. ബേ്‌ളാക്ക് കാണുമ്പോള്‍ ആ വണ്ടികള്‍ മാറ്റി വിടാറുണ്ട് ഈ അമ്മ. കൊച്ചി മറൈന്‍ ഡ്രൈവില്‍ ഇട്ടാപ്പൊട്ടി വില്‍പ്പന ചെയ്താണ് ജീവിക്കുന്നത്. അത് വാങ്ങാന്‍ കാശ് നല്‍കിയത് മറൈന്‍ ഡ്രൈവില്‍ ബോട്ട് ഓടിക്കുന്ന ചേട്ടന്‍മാരൊക്കെ കൂടിയാണ്. ജീവിക്കാനുള്ള കാശ് പോലും രാജേശ്വരിക്കില്ല.

പകലാണ് ഉറങ്ങുന്നത്. രാത്രിയില്‍ ചിലവഴിക്കുന്നത് മറൈന്‍ ഡ്രൈവില്‍. ഉറങ്ങാറില്ല. കാരണം വെള്ളമടിച്ച് നടക്കുന്ന ആളുകള്‍ വന്ന് ശല്യം ചെയ്യാന്‍ എത്താറുണ്ട്. അതുകൊണ്ട് ഉറങ്ങാറില്ല. പിന്നെ എന്തെങ്കിലും പ്രശ്‌നം ഉണ്ടായാല്‍ പോലീസുകാരുടെ എടുത്ത് പോയി പറയും. അവരാണ് വന്ന് ഈ ശല്യം ഉണ്ടാക്കുന്നവരെ പിടിക്കുകയും ചോദ്യം ചെയ്യുകയും ചെയ്യും. ഇടയ്ക്ക് ഹോം നേഴ്‌സായിട്ട് ജോലിക്ക് പോയിരുന്നു. കേസിന്റെ പേരില്‍ സര്‍ക്കാര്‍ തരാമെന്ന് പറഞ്ഞ പൈസ ഇതുവരെ ലഭിച്ചിട്ടില്ല. കാശ് കിട്ടി എന്ന് പറയുന്നത് പച്ചക്കള്ളം. പത്ത് പൈസ എടുക്കാന്‍ ഇല്ല എന്നാണ് രാജേശ്വരി പറയുന്നത്. ലക്ഷങ്ങള്‍ സഹായം കിട്ടി എന്ന് പറയുന്ന സ്ത്രീയാണ് ഇപ്പോള്‍ പത്ത് പൈസ കൈയ്യില്‍ എടുക്കാന്‍ ഇല്ലാതെ തെരുവില്‍ കഴിയുന്നത്.

മുഖമാകെ വീണുരഞ്ഞ് തൊലി പോയ പാടുകള്‍ ഉണ്ട്. ബസില്‍ നിന്നും ഇറങ്ങിയപ്പോള്‍ വീണതാണെന്നാണ് വിവരം. മൂത്ത മകള്‍ നോക്കാറുപോലുമില്ല. മകളെ കൊന്നവര്‍ അനുഭവിക്കുവെന്ന് പറഞ്ഞ് അവര്‍ പൊട്ടിക്കരഞ്ഞു. ഭക്ഷണം കഴിച്ച ശേഷം പാത്രം കഴുകാനായി പോകുമ്പോഴാണ് അവരെ ശ്രദ്ധിക്കുന്നത്. ആദ്യം മനസ്സിലായില്ലെങ്കിലും പിന്നെ ആരെന്ന് കൃത്യം മനസ്സിലായി. കിട്ടിയ പൈസ ഒക്കെ തീര്‍ന്നു എന്നാണ് അവര്‍ പറയുന്നത്. മറൈന്‍ ഡ്രൈവില്‍ നിന്ന് മാറി ഇപ്പോള്‍ ആറ് ദിവസമായി കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലാണ് കിടപ്പ്.

മകളുടെ മരണശേഷം ലഭിച്ച തുകയെല്ലം രാജേശ്വരി ധൂര്‍ത്തടിച്ചു കളഞ്ഞിരുന്നു എന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അവര്‍ അതെല്ലാം നിഷേധിക്കുകയാണ് ചെയ്തത്. ആശുപത്രികളിലും വീടുകളിലും ജോലിയെടുത്താണ് താനും മകളും ജീവിച്ചിരുന്നത്. അതിനാല്‍ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനുള്ള ഓട്ടത്തിനിടയില്‍ സ്വന്തം രൂപത്തെക്കുറിച്ചൊന്നും താന്‍ ചിന്തിച്ചിരുന്നില്ല. മകള്‍ മരിച്ചതിന് ശേഷം ദിവസങ്ങളോളം പോലീസുകാരാണ് തനിക്ക് ഭക്ഷണം നല്‍കിയിരുന്നത്. മകളുടെ മരണശേഷം താന്‍ വീടുകളില്‍ ജോലിക്ക് പോകുന്നില്ല.

ജിഷയുടെ മരണശേഷം ധാരാളം പണം ലഭിച്ചിരുന്നു. പക്ഷേ അതിനെക്കുറിച്ചൊന്നും തനിക്കറിയില്ലെന്നാണ് രാജേശ്വരി പറഞ്ഞത്. ബാങ്ക് അക്കൗണ്ടുകളെല്ലാം കളക്ടറുടെയും തന്റെയും പേരിലുള്ള ജോയിന്റ് അക്കൗണ്ടുകളാണ്. അതിനാല്‍ ഔദ്യോഗിക അനുമതിയില്ലാതെ ഒരു ചില്ലിക്കാശു പോലും അതില്‍ നിന്നെടുക്കാനാകില്ല. മതിയായ കാരണമുണ്ടെങ്കില്‍ മാത്രമേ പണം പിന്‍വലിക്കാനാകു. ഇതിനിടെ പണയം വച്ച സ്വര്‍ണ്ണമെടുക്കാന്‍ കുറച്ച് പണം പിന്‍വലിച്ചു. പിന്നീട് 12000 രൂപ പലിശയിനത്തില്‍ ലഭിച്ചു. ആ പണം ദൈനംദിന ചെലവുകള്‍ക്കായി ഉപയോഗിക്കുകയായിരുന്നു. മകളെ നഷ്ടപ്പെട്ട താന്‍ ഒരു രോഗി കൂടിയാണ്. കടുത്ത പ്രമേഹവും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവുമുണ്ട്. പലതവണ ആശുപത്രിയില്‍ കിടന്നിട്ടുമുണ്ട്. അതിനാല്‍ ദരിദ്രമായ ചുറ്റുപാടില്‍ ജീവിച്ച തനിക്ക് പണത്തിന്റെ വില നന്നായി അറിയാമെന്നും രാജേശ്വരി നേരത്തെ വെളിപ്പെടുത്തിയിരുന്നു.

jisha mother rajeswari life story

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES