Latest News

സമ്പാദിച്ച പണമടക്കം അച്ഛന്റെ ചികിത്സയ്ക്ക് ചിലവായി; അനിയത്തിയുടെ വിവാഹത്തിന് സേവ് ചെയത പണം പോലും ചെലവാക്കി; ബിഗ്‌ബോസില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചത് അവസ്ഥ കൊണ്ട്; വസ്ത്രവ്യാപാരം തുടങ്ങാനുള്ള പിന്തുണ ലഭിച്ചത് മുന്‍ കാമുകനായ വ്യക്തിയില്‍ നിന്ന്; ആര്യ വിശേഷങ്ങള്‍ പങ്ക് വക്കുമ്പോള്‍

Malayalilife
സമ്പാദിച്ച പണമടക്കം അച്ഛന്റെ ചികിത്സയ്ക്ക് ചിലവായി; അനിയത്തിയുടെ വിവാഹത്തിന് സേവ് ചെയത പണം പോലും ചെലവാക്കി; ബിഗ്‌ബോസില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചത് അവസ്ഥ കൊണ്ട്; വസ്ത്രവ്യാപാരം തുടങ്ങാനുള്ള പിന്തുണ ലഭിച്ചത് മുന്‍ കാമുകനായ വ്യക്തിയില്‍ നിന്ന്; ആര്യ വിശേഷങ്ങള്‍ പങ്ക് വക്കുമ്പോള്‍

ഐ ആം വിത്ത് ധന്യ വര്‍മ' എന്ന ഷോയിലെത്തി തന്റെ വിവാഹ വിശേഷങ്ങളും ബിസിനസ് വിശേഷങ്ങളും അടക്കം പങ്ക് വച്ചിരിക്കുകയാണ്  നടിയും അവതാരകയുമായ ആര്യ. അഭിമുഖത്തിനിടയില്‍ താന്‍ ബിഗ് ബോസിലെത്താനുണ്ടായ കാരണവും താരം പങ്ക് വച്ചു.

''2019 ലാണ് ഞാന്‍ ബിഗ് ബോസിലേക്ക് പോകുന്നത്. ആ സമയത്തെ എന്റെ അവസ്ഥ കൊണ്ട് പോയതാണ്. 2018 ലാണ് അച്ഛന്‍ മരിക്കുന്നത്. അദ്ദേഹം മരിക്കുന്ന സമയത്ത് ഞാന്‍ മഴവില്‍ മനോരമയിലും സീ ചാനലിലും പ്രോഗ്രാം ചെയ്യുന്നുണ്ടായിരുന്നു. അച്ഛന്റെ ചികിത്സക്കു വേണ്ടി ഒരുപാട് പണം ചെലവായി. അച്ഛന്‍ അനിയത്തിയുടെ വിവാഹത്തിന് സൂക്ഷിച്ചു വെച്ചിരുന്ന പണവും എന്റെ പണവും എല്ലാം ആശുപത്രിയില്‍ ചെലവാക്കി. അതിനു പുറമേ കടം വാങ്ങുകയും ചെയ്തു. ബിഗ് ബോസിലേക്കുള്ള കോള്‍ വരുന്ന സമയത്ത് എനിക്ക് ഒരു വര്‍ക്കും ഇല്ലായിരുന്നു. ഇനി എന്തു ചെയ്യും എന്നറിയാതെ ഇല്ലാതിരിക്കുമ്പോഴായിരുന്നു ആ ഓഫര്‍ വരുന്നത്. സാമ്പത്തികമായി വളരെ മികച്ച ഓഫര്‍ കൂടിയായിരുന്നു അത്. അതുകൊണ്ടാണ് പോകാം എന്ന് തീരുമാനിച്ചത്'', ആര്യ അഭിമുഖത്തില്‍ പറഞ്ഞു.

''ബിഗ്‌ബോസില്‍ പോയപ്പോഴാണ് എനിക്ക് നല്ല ക്ഷമ ഉണ്ടെന്ന് തിരിച്ചറിഞ്ഞത്. നമ്മളെ പിന്തുണക്കാന്‍ ആരും ഇല്ല, എല്ലാവരും മത്സരാര്‍ത്ഥികളാണ്. 75 ദിവസം ഞാന്‍ അവിടെ പിടിച്ചുനിന്നു. അത്രയും ദിവസം നിന്നതില്‍ എനിക്ക് വളരെ അധികം അഭിമാനമുണ്ട്. അവിടെ ഒരാഴ്ച പോലും പിടിച്ചുനിന്നവരെ ഓര്‍ത്ത് എനിക്ക് അഭിമാനമുണ്ട്'', ആര്യ കൂട്ടിച്ചേര്‍ത്തു.

സോഷ്യല്‍ മീഡിയയിലെ സൈബര്‍ ആക്രമണങ്ങളെ അതിജീവിക്കാന്‍ തനിക്ക് സാധിച്ചിട്ടുണ്ടെന്നും ആര്യ പറഞ്ഞു. ചില വിമര്‍ശനങ്ങള്‍ പ്രശ്‌നമില്ല, എന്നാല്‍ നമ്മളുടെ കുടുംബത്തെയൊക്കെ ആക്രമിക്കുമ്പോള്‍ വളരെ അധികം ബുദ്ധിമുട്ടും. എന്നാല്‍ ഇപ്പോള്‍ ഇത്തരത്തിലുള്ള സൈബര്‍ വിമര്‍ശനങ്ങളെ കണ്ടില്ലെന്ന് നടിക്കാന്‍ ഞാന്‍ പഠിച്ചു. ഒരുപക്ഷെ ഇത്തരം കാര്യങ്ങള്‍ യൂസ്ഡ് ആയതുകൊണ്ടായിരിക്കാം. സൈബര്‍ അധിക്ഷേപങ്ങളോട് റിയാക്ട് ചെയ്യാത്തത് കൊണ്ടായിരിക്കാം കമന്റുകള്‍ എല്ലാം കുറഞ്ഞുവന്നു. ആദ്യമൊക്കെ ഞാന്‍ എപ്പോഴും പ്രതികരിക്കുമായിരുന്നു. പിന്നെ തിരിച്ചറിഞ്ഞു ഇതിന്റെ ആവശ്യമില്ലെന്ന്', ആര്യ പറഞ്ഞു.

തനിച്ച് ജീവിക്കാമെന്നൊക്കെ ആളുകള്‍ പറയും. എന്നാല്‍ എനിക്ക് അത് എളുപ്പമല്ല. ഞാന്‍ വളരെ ഇമോഷ്ണല്‍ വ്യക്തിയാണ്. എല്ലാം പങ്കുവെയ്ക്കാന്‍ ഒരാള്‍ വേണം എനിക്ക്. ജീവിതത്തിന്റെ അവസാനം വരെ അങ്ങനെ ഒരാള്‍ ഉണ്ടെങ്കില്‍ അതല്ലേ നല്ലത് എന്ന് തോന്നിയിട്ടുണ്ട്. എന്റെ ചുറ്റിലും ഉള്ള പലരും വളരെ നന്നായി ജീവിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ചില സുഹൃത്തുക്കള്‍ കല്ല്യാണം കഴിഞ്ഞവരാണെന്ന് തോന്നില്ല. അത്രയും അടിച്ച് പൊളിച്ച് കഴിയുന്നുണ്ടാകും.അപ്പോള്‍ അങ്ങനെയൊരു ലൈഫ് എനിക്കും വേണമെന്ന് തോന്നി. ഇപ്പോള്‍ വളരെ അധികം സന്തോഷത്തിലാണ് ഞാന്‍', ആര്യ ബഡായി പറഞ്ഞു.

തന്റെ വസ്ത്രവ്യാപാര ബിസിനസിലെക്ക് എത്തിച്ചേര്‍ന്നതിനെക്കുറിച്ചും ആര്യ പങ്ക് വച്ചു. പത്ത് സാരികളുമായിട്ടാണ് ഓണ്‍ലൈന്‍ വഴി വില്പ്പന ആരംഭിച്ചതെന്നും ഇതിന് തനിക്ക് പിന്തുണ നല്കിയത് മുന്‍ കാമുകനായിരുന്ന വ്യക്തിയാണെന്നും താരം പങ്ക് വക്കുന്നു.

Read more topics: # ആര്യ
arya badai reveals bigg boss

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES