Latest News

ഷെയ്ക്ക് ഹാന്റ് തരുമ്പോള്‍ കൈവള്ളയില്‍ ചൊറിഞ്ഞു; പലരീതിയില്‍ തന്നെ ടോര്‍ച്ചര്‍ ചെയ്തു; എല്ലാ തെളിവുകളും കയ്യിലുണ്ട്; ജനപ്രിയ സീരിയലില്‍ അഭിനയിക്കവെ സംവിധായകനെ തല്ലാനുണ്ടായ സാഹചര്യത്തെക്കുറിച്ച് ന്രടി ചിലങ്ക പങ്ക് വച്ചത്

Malayalilife
 ഷെയ്ക്ക് ഹാന്റ് തരുമ്പോള്‍ കൈവള്ളയില്‍ ചൊറിഞ്ഞു; പലരീതിയില്‍ തന്നെ ടോര്‍ച്ചര്‍ ചെയ്തു; എല്ലാ തെളിവുകളും കയ്യിലുണ്ട്; ജനപ്രിയ സീരിയലില്‍ അഭിനയിക്കവെ സംവിധായകനെ തല്ലാനുണ്ടായ സാഹചര്യത്തെക്കുറിച്ച് ന്രടി ചിലങ്ക പങ്ക് വച്ചത്

ആത്മസഖി, കസ്തൂരിമാന്‍, കനല്‍പൂവ്, അമ്മ മകള്‍ എന്നീ സീരിയലുകളിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് ചിലങ്ക എസ് ദീതു. പതിനാല് വര്‍ഷത്തോളം സീരിയലില്‍ സജീവമായി നിന്നിരുന്ന ചിലങ്കയെ ഇപ്പോള്‍ സീരിയലുകളില്‍ ഒന്നും കാണാനില്ല. ഭര്‍ത്താവിനൊപ്പം ബിസിനസും മറ്റുമായി തിരക്കിലാണ് താരം. അഭിനയത്തില്‍ നിന്നും ഇടവേളയെടുക്കാന്‍ മറ്റൊരു കാരണം കൂടിയുണ്ട്. ജനപ്രീതിയുള്ള ഒരു സീരിയലില്‍ അഭിനയിച്ചുകൊണ്ടിരിക്കവെ സംവിധായകനില്‍ നിന്നും വളരെ മോശം അനുഭവം ചിലങ്കയ്ക്കുണ്ടായി.

തന്റെ ജീവിതത്തില്‍ ഉണ്ടായ മറക്കാന്‍ ആഗ്രഹിക്കുന്ന കാര്യം കൊണ്ട് സീരിയിലില്‍ നിന്ന് കുറച്ച് അധികം കാലത്തേക്ക് ചിലങ്ക വിട്ട് നിന്നത്. ഒരു പ്രമുഖ സീരിയലില്‍ അഭിനയിച്ചുകൊണ്ടിരിക്കെയാണ് ആ സീരിയലിലെ സംവിധായകന്‍ അതിരുവിട്ട് പെരുമാറാന്‍ തുടങ്ങുന്നത്. സെറ്റില്‍ വരുമ്പോള്‍ കളിയാക്കുക, മോശമായി പെരുമാറുക, ചെയ്യാത്ത കാര്യങ്ങള്‍ ചെയ്തുവെന്ന് പറയുക, മറ്റുള്ളവരുടെ മുന്നില്‍ വച്ച് താഴ്ത്തികെട്ടുന്നത് ഒക്കെ അയാളുടെ സ്ഥിരം പരിപാടിയായിരുന്നു. അയാളുടെ പെരുമാറ്റം അതിരുവിട്ടപ്പോഴാണ് സഹിക്കെട്ട് അടിക്കുന്നത്. അന്ന് അത് വലിയ വാര്‍ത്തയായകുകയും ചെയ്തിരുന്നു. 

ആ സംവിധായകനെ തല്ലിയതാണ് ജീവിതത്തില്‍ ചെയ്ത ഏറ്റവും വലിയ ശരി. ആദ്യമായാണ് ഇത് തുറന്ന് പറയുന്നത്. മറ്റുള്ളവരുടെ കാര്യം അറിയില്ല. ഇത് എന്റെ മാത്രം അനുഭവമാണ്. സഹിക്കാന്‍ പറ്റാത്ത അനുഭവങ്ങള്‍ ഉണ്ടായപ്പോഴാണ് റിയാക്ട് ചെയ്തത്. സംവിധായകനെ തല്ലിയാല്‍ എന്താണ് അടുത്തത് സംഭവിക്കാന്‍ പോകുന്നതെന്നത് സംബന്ധിച്ച് നല്ല ബോധ്യമുണ്ട്. ഒരു ആവേശത്തില്‍ ചെയ്തതല്ല. അതുപോലെ കരുതിക്കൂട്ടി ചെയ്തതുമല്ല. മെന്റലിയും അല്ലാതെയുമുള്ള ടോര്‍ച്ചര്‍ എത്രകാലം ഒരാള്‍ സഹിക്കും?. പല രീതിയില്‍ അയാളില്‍ നിന്നും അപ്രോച്ചുകളുണ്ടായി. പല തരത്തിലുള്ള മെസേജുകള്‍ അയാള്‍ അയച്ചിട്ടുണ്ട്. അതെല്ലാം സ്‌ക്രീന്‍ഷോട്ടാക്കി എടുത്ത് വെച്ചിട്ടുണ്ട്. നിയമപരമായി മുന്നോട്ട് പോകാന്‍ ഇത് സഹായിക്കും. അല്ലാതെ എല്ലാരും പറയുന്നതുപോലെ ഉണ്ട് ഉണ്ട് എന്ന് പറഞ്ഞ് പറ്റിക്കുന്നതല്ല. 

അയാളില്‍ നിന്നും മോശം അനുഭവങ്ങളും ടോര്‍ച്ചറും സഹിക്കാന്‍ കഴിയാതെ എന്നും ഭര്‍ത്താവിനെ വിളിച്ച് ഞാന്‍ കരയുമായിരുന്നു. സങ്കടം സഹിക്കാന്‍ കഴിയാതെ അദ്ദേഹം ഈ വര്‍ക്കില്‍ നിന്നും പോരാനും പറഞ്ഞിട്ടുണ്ട്. പക്ഷേ ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയ്ക്ക് നമ്മള്‍ കമ്മിറ്റ് ചെയ്ത കാര്യങ്ങള്‍ തീര്‍ക്കുക എന്നത് വളരെ പ്രധാനമാണ്. അതുകൊണ്ട് പെട്ടെന്ന് ഉപേക്ഷിക്കാനും കഴിയില്ല. മാത്രവുമല്ല ആ പരമ്പരയില്‍ വളരെ പ്രാധാന്യമുള്ള ക്യാരക്ടറുമായിരുന്നു ചെയ്തിരുന്നത്. ഇരുപത് ദിവസത്തോളം ഷൂട്ടുമുണ്ട്. മറ്റ് പല കാര്യങ്ങള്‍ക്ക് വേണ്ടിയും അയാള്‍ ടാര്‍ച്ചര്‍ ചെയ്യുമായിരുന്നു. 

ഷെയ്ക്ക് ഹാന്റ് തരുമ്പോള്‍ അയാള്‍ കൈവള്ളയില്‍ ചൊറിയുമായിരുന്നു. ആ ഒരു ദിവസം തന്നെ അതോട് കൂടി നാശമാകും. ഇതൊന്നും പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. ഇത് കേള്‍ക്കുമ്പോള്‍ ഇത്രയൊക്കെ അനുഭവം ഉണ്ടായിട്ടും സീരിയല്‍ ഉപേക്ഷിക്കാതെ തുടര്‍ന്ന് അഭിനയിച്ചത് എന്തിനാണെന്ന് പലര്‍ക്കും തോന്നും. വര്‍ക്ക് ഉപേക്ഷിച്ച് പോകാതെയായപ്പോള്‍ ജോലിയില്‍ നിന്ന് സ്വമേധയ പിന്മാറാനുള്ള ടോര്‍ച്ചറായിരുന്നു പിന്നീട് അയാള്‍ ചെയ്തത്.

അയാള്‍ ചെയ്ത ക്രൂരതകള്‍ ഭയങ്കരമാണ്. സീനിന് ഇംപോര്‍ട്ടന്‍സില്ലാത്തതിന് തല്ലി, സീന്‍ കട്ട് ചെയ്തതിന് അയാളെ അങ്ങോട്ട് തല്ലി എന്നൊക്കെയാണ് അയാള്‍ പറഞ്ഞ് നടക്കുന്നത്. മറ്റ് പലരുമായി ചേര്‍ത്ത് വെച്ച് കഥകളും ഉണ്ടാക്കി. ഞാന്‍ കാരണം ഷൂട്ട് നടക്കുന്നില്ലെന്നും അയാള്‍ പറഞ്ഞ് നടന്നു. അയാളെ അടിച്ചുവെന്നത് സത്യമാണ്. ക്രെഡിറ്റായി പറയുകയല്ല. സാഹചര്യം കൊണ്ട് ചെയ്ത് പോയതാണ്. അത്രത്തോളം ടോര്‍ച്ചര്‍ ലൊക്കേഷനില്‍ വെച്ച് അനുഭവിച്ചു.

പലതും പുറത്ത് പറയാന്‍ കൊള്ളാത്തതാണ്. അടി കൊടുക്കാതെയും പ്രതികരിക്കാതെയും ഇരുന്നിരുന്നുവെങ്കില്‍ ഇന്നും സീരിയലില്‍ തുടരാന്‍ കഴിയുമായിരുന്നു. മോശം അനുഭവം ഉണ്ടായാല്‍ സ്പോട്ടില്‍ റിയാക്ട് ചെയ്യണം. പത്ത് വര്‍ഷം കഴിഞ്ഞ് പ്രതികരിച്ചിട്ട് കാര്യമില്ല. ഞാന്‍ എന്റെ മോളെപ്പോലെയാണ് കണ്ടത്. അങ്ങനൊരാളോട് ഞാന്‍ ഇത് ചെയ്യുമോയെന്നാണ് പുറത്ത് ഈ വിഷയം സംസാരമായപ്പോള്‍ അയാള്‍ പറഞ്ഞത്. എനിക്കും അത് തന്നെയാണ് ചോദിക്കാനുള്ളത്. മോളെപ്പോലെ കരുതിയ പെണ്‍കുട്ടിയോട് ഇങ്ങനെയാണോ ചെയ്യേണ്ടത്?. എനിക്ക് ഒരു അച്ഛനുണ്ട്. അദ്ദേഹം എന്നെ നന്നായിട്ടാണ് വളര്‍ത്തിയത്. ഇപ്പോഴും നന്നായി സംരക്ഷിക്കുന്നുമുണ്ട്. അതുകൊണ്ട് മറ്റാരും എന്റെ അച്ഛനാവേണ്ട ആവശ്യമില്ല.

actress chilankas deedu reveals

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES