Latest News

ജയകൃഷ്ണന്‍ മാസ്റ്ററിനെ പഠിപ്പിച്ചുകൊണ്ടിരുന്ന ക്ലാസ് മുറിയിലിട്ടു വെട്ടിക്കൊന്നത് കണ്ട കുഞ്ഞുങ്ങളുടെ മനോനില ഒരു പാര്‍ട്ടിയും പരിശോധിച്ചില്ല;  എത്രയോ രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നു;ഇവിടെ മയക്കു മരുന്നിന്റെ തേരോട്ടം ആണ്; അത് അവസാനിപ്പിക്കാതെ ഒരുകൊലപാതകങ്ങളും ഇല്ലാതാവുന്നില്ല; സീമാ ജി നായരുടെ കുറിപ്പ് ചര്‍ച്ചയാകുമ്പോള്‍

Malayalilife
 ജയകൃഷ്ണന്‍ മാസ്റ്ററിനെ പഠിപ്പിച്ചുകൊണ്ടിരുന്ന ക്ലാസ് മുറിയിലിട്ടു വെട്ടിക്കൊന്നത് കണ്ട കുഞ്ഞുങ്ങളുടെ മനോനില ഒരു പാര്‍ട്ടിയും പരിശോധിച്ചില്ല;  എത്രയോ രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നു;ഇവിടെ മയക്കു മരുന്നിന്റെ തേരോട്ടം ആണ്; അത് അവസാനിപ്പിക്കാതെ ഒരുകൊലപാതകങ്ങളും ഇല്ലാതാവുന്നില്ല; സീമാ ജി നായരുടെ കുറിപ്പ് ചര്‍ച്ചയാകുമ്പോള്‍

കേരളത്തില്‍ അക്രമവാസനയുള്ള കുട്ടികളുടെ എണ്ണം കൂടാന്‍ കാരണം അമിതമായി വയലന്‍സുള്ള സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നതുകൊണ്ടാണെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ അടുത്തിടെ റിലീസ് ചെയ്ത മാര്‍ക്കോയ്ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ചിരുന്നു. ഉണ്ണി മുകുന്ദന്‍ ടൈറ്റില്‍ റോളിലെത്തിയ സിനിമ വയലന്‍സിന് വലിയ പ്രാധാന്യം നല്‍കിയാണ് ചിത്രീകരിച്ചത്. അടുത്തിടെ മാര്‍ക്കോ ഒടിടിയിലും റിലീസ് ചെയ്തിരുന്നു

തുടര്‍ച്ചയായി നടന്ന ലഹരി- അക്രമ, കൊലപാതകങ്ങള്‍ക്ക് എല്ലാം സിനിമ കാരണമായി എന്ന വിമര്‍ശനങ്ങള്‍ക്കും പരാതികള്‍ക്കും പിന്നാലെയായിരുന്നു നടപടി. എന്നാല്‍ ചിത്രത്തെ നിരോധിച്ച നടപടിയെ രൂക്ഷമായി വിമര്‍ശിക്കുകയാണ് നടി സീമ ജി നായര്‍..

ലഹരിയും പകയുള്ള രാഷ്ട്രീയവുമാണ് കൊലപാതകങ്ങള്‍ക്ക് കാരണമെന്നും അല്ലാതെ സിനിമ നിരോധിച്ചത് കൊണ്ട് ഒരു കുറ്റകൃത്യങ്ങളും ഇല്ലാതാവുന്നില്ലെന്നും അവര്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം.ജയകൃഷ്ണന്‍ മാസ്റ്ററിനെയും, ടിപിയെയും വെട്ടിക്കൊന്നപ്പോഴൊന്നും മാര്‍ക്കോ ഇറങ്ങിയിരുന്നില്ലെന്നും , ഇവിടെ മയക്കു മരുന്നിന്റെ തേരോട്ടം ആണെന്നും സീമ പറയുന്നു. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം.


GOODMORNING .കുറച്ചു ദിവസങ്ങള്‍ ആയി ചിലകാര്യങ്ങള്‍ എഴുതണം എന്ന് കരുതി,ചിലര്‍ക്ക് ഇതു മോശം ആകും ,ചിലര്‍ക്ക് ശരിയാവും ,ചിലര്‍ക്ക് തെറ്റാവും .മാര്‍ക്കോ എന്ന സിനിമയെ കൂട്ടം കൂടി ആക്രമിക്കുന്നത് പോലെ എനിക്ക് തോന്നിയിരുന്നു ,ആ സിനിമയാണ് പലതിനും കാരണം ,അത് നിരോധിക്കുന്നു അങ്ങനെ പോകുന്നു പുകിലുകള്‍ ..ഇനി അടുത്ത കാര്യത്തിലേക്കു കടക്കട്ടെ KT.ജയകൃഷ്ണന്‍ മാസ്റ്ററിനെ 1999ല്‍ കുഞ്ഞുങ്ങളുടെ മുന്നിലിട്ട് പഠിപ്പിച്ചുകൊണ്ടിരുന്ന ക്ലാസ് മുറിയിലിട്ടു വെട്ടിക്കൊന്നത് ,അന്നത് കണ്ട കുഞ്ഞുങ്ങളുടെ മനോനില ഒരു പാര്‍ട്ടിയും പരിശോധിച്ചില്ല ..ആ കുഞ്ഞുങ്ങള്‍ ,അവരുടെ മരണം വരെ ആ സീന്‍ ഓര്‍ത്തിരിക്കും ..2012 ല്‍ രാഷ്ട്രീയ വിയോജിപ്പിന്റെ ഭാഗമായി T.P ചന്ദ്ര ശേഖര്‍ എന്ന മനുഷ്യനെ .(അദ്ദേഹം ഒറ്റക്കായിരുന്നു )ഒറ്റക്ക് പോകുകയായിരുന്ന ഒരു മനുഷ്യനെ കൊല്ലാന്‍ ഒരു കൂട്ടം ആള്‍കാരായിരുന്നു ഉണ്ടായിരുന്നത് ..കാറിടിച്ചു വീഴ്ത്തി ,ബോംബെറിഞ്ഞു '51' വെട്ടു വെട്ടിതിരിച്ചറിയാനാവാത്ത വിധം വികൃതമാക്കി കൊന്നു ..(അന്നൊന്നും മാര്‍ക്കോ ഇറങ്ങിയിട്ടില്ല )..2012 FEB 20 ന് അരിയില്‍ ഷുക്കൂര്‍ എന്ന പയ്യനെ രണ്ടര മണിക്കൂര്‍ ബന്ദിയാക്കി വിചാരണ ചെയ്തു കൊലപ്പെടുത്തി ..2019 പെരിയ ഇരട്ടക്കൊലയില്‍ ശരത് ലാലും ,കൃപേഷും ക്രൂരമായി കൊലചെയ്യപ്പെട്ടു ,2018 ജൂലൈ മാസത്തില്‍ എറണാകുളം മഹാരാജാസ് കോളേജില്‍ വെച്ച് അഭിമന്യു എന്ന 21 വയസുകാരന്‍ കുത്തേറ്റുമരിച്ചു .

.ഇങ്ങനെ എത്രയോ രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നു ..ഇതിന്റെ കാരണങ്ങള്‍ നിസ്സാരം ആയിരുന്നു ..കഴിഞ്ഞ ദിവസം പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി സംഘടന ഒരു സമരത്തിന്റെ ഭാഗമായിമുദ്രാവാക്യം വിളിക്കുന്നത് കേട്ടു ,നേതൃത്വം നല്‍കുന്നത് ഒരു പെണ്‍കുട്ടി ..'കയ്യും  വെട്ടും ,കാലും  വെട്ടും ,വേണ്ടി വന്നാല്‍ തലയുംവെട്ടും അതേറ്റു പറയാന്‍ നൂറ് കണക്കിന് കുട്ടികളും ..മയക്കു മരുന്നിനെ ക്കാളും ഭീകരംആയിട്ടാണ് ഇത് injuct ചെയ്യപ്പെടുന്നത് ,അത് രക്തത്തില്‍ കലരുകയാണ് ,എന്തുചെയ്യാനുംപ്രപ്തര്‍ ആക്കുകയാണീ  കാംപസ് രാഷ്ട്രീയം .മാര്‍ക്കോ സിനിമയില്‍ കൊല ചെയ്യപ്പെട്ട എല്ലാരും ഇവിടെ ജീവനോടെ ഉണ്ട് ,ഏതു സിനിമയില്‍ കൊന്നവരും ഇവിടെ ജീവനോടെ ഉണ്ട് ..അവരെല്ലാം ആയുസെത്തി തന്നെയാണ് മരിച്ചത് ..(മുകളില്‍ എഴുതിയ ആരും ഇവിടെ ജീവനോടെ ഇല്ല ..ഒരു സിനിമയെ നിരോധിക്കുമ്പോള്‍ എവിടുന്നു അത് കാണാന്‍ പറ്റും എന്ന് പുതു തലമുറ തേടിപ്പോവും ,വീണ്ടും അതിനു കിട്ടുന്നത് പബ്ലിസിറ്റി ആണ് ,അതുകാണാനുള്ള ആവേശം ആണ് ..ഇവിടെ മയക്കു മരുന്നിന്റെ തേരോട്ടം ആണ് ..അത് അവസാനിപ്പിക്കാതെ ഒരുകൊലപാതകങ്ങളും ഇല്ലാതാവുന്നില്ല ,

അതിന്റെ ഒപ്പമാണ് 'പകയുള്ള രാഷ്ട്രീയവും '..ഇത് രണ്ടുമാണ് പ്രധാന വിഷയം ..സിനിമകളെ നിരോധിക്കാന്‍ ആണെങ്കില്‍ ഇവിടെ ഇറങ്ങുന്ന ഹോളിവുഡ് ,ബോളി വുഡ് ,കോളി വുഡ് സിനിമകള്‍ നിരോധിക്കേണ്ടിവരും ..കാരണം ഞാനൊക്കെ ജനിച്ചപ്പോള്‍ മുതല്‍ സിനിമയില്‍ കാണുന്നതാണ് കൊല്ലലും ,കൊലയും ..ഒന്നിനെയും ന്യായികരിക്കുന്നില്ല പക്ഷെ ചിലതു എഴുതാതിരിക്കാന്‍ പറ്റില്

 

seema g nair fb post about marcco

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES