Latest News

ഒരു ദിവസം മമ്മൂട്ടി എന്നെ കാരവാനിലേക്ക് വിളിപ്പിച്ചു; ചെന്നയുടന്‍ എന്നോട് ചോദിച്ചത്  താനെന്ന് മുതലാടോ എന്നെ നിങ്ങള്‍, നിങ്ങള്‍ എന്ന് സംബോധന ചെയ്യാന്‍ തുടങ്ങിയതെന്നാണ്; ഈ ചോദ്യത്തോടെ സൗഹൃദം കൂടി; ടി ജി രവിക്ക് പറയാനുള്ളത്

Malayalilife
ഒരു ദിവസം മമ്മൂട്ടി എന്നെ കാരവാനിലേക്ക് വിളിപ്പിച്ചു; ചെന്നയുടന്‍ എന്നോട് ചോദിച്ചത്  താനെന്ന് മുതലാടോ എന്നെ നിങ്ങള്‍, നിങ്ങള്‍ എന്ന് സംബോധന ചെയ്യാന്‍ തുടങ്ങിയതെന്നാണ്; ഈ ചോദ്യത്തോടെ സൗഹൃദം കൂടി; ടി ജി രവിക്ക് പറയാനുള്ളത്

രുകാലഘട്ടത്തില്‍ മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ വില്ലന്‍ വേഷങ്ങള്‍ അവതരിപ്പിച്ചിരുന്നത് ടി ജി രവിയായിരുന്നു. എണ്‍പതുകളിലെ മലയാള സിനിമകളില്‍ അദ്ദേഹം ഒരു അഭിവാജ്യ ഘടകം തന്നെയായിരുന്നു.ഉത്തരയനം എന്ന സിനിമയിലൂടെ ആണ് അദ്ദേഹം അഭിനയ രംഗത്തേക്ക് എത്തുന്നത്..

മലയാളത്തിലെ സൂപ്പര്‍ താരങ്ങളുമായി വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ അഭിനയിച്ച് തുടങ്ങിയ നടന്‍ അവരുമായി അടുത്ത സൗഹൃദം പുലര്‍ത്തുന്ന ഒരാള്‍ കൂടിയാണ്. അദ്ദേഹം. ഏറെ നാളുകള്‍ സിനിമയില്‍ നിന്നു മാറിയ ശേഷം അടുത്ത കാലത്തായി അദ്ദേഹം വീണ്ടും സിനിമയില്‍ സജീവമായിരിക്കുകയാണ്. അദ്ദേഹം അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ മമ്മൂട്ടിയെ കുറിച്ച് പങ്ക് വച്ചതാണ് വൈറലായി മാറുന്നത്.

വര്‍ഷങ്ങള്‍ ഒരുപാട് കഴിഞ്ഞെങ്കിലും സൗഹൃദത്തില്‍ മാറ്റം വരുത്താത്ത വ്യക്തിയാണ് മമ്മൂട്ടിയെന്ന് അദ്ദേഹം പറഞ്ഞു.ദ പ്രീസ്റ്റില്‍ മമ്മൂട്ടിയുടെ കൂടെ അഭിനയിച്ചു. മമ്മൂട്ടി വരുമ്പോള്‍ അദ്ദേഹത്തോട് സംസാരിക്കാന്‍ പല ആള്‍ക്കാരും പോകും. ഞാന്‍ ചെന്നപ്പോള്‍ വാ ഇരിക്കടോ എന്ന് പറഞ്ഞു. ഇദ്ദേഹത്തിനൊപ്പം എല്ലാവരും ഉണ്ടാകുമ്പോള്‍ ഞാന്‍ നിങ്ങള്‍ എന്നും പറഞ്ഞിട്ടാണ് സംസാരിക്കാറ്. അങ്ങനെ സംസാരിച്ചൊക്കെ കഴിഞ്ഞ് പോയി. പുള്ളി ഒരു ദിവസം എന്നെ കാരവാനിലേക്ക് വിളിപ്പിച്ചു. ചെന്നയുടന്‍ എന്നോട് ചോദിച്ചു, താനെന്ന് മുതലാടോ എന്നെ നിങ്ങള്‍, നിങ്ങള്‍ എന്ന് സംബോധന ചെയ്യാന്‍ തുടങ്ങിയത്.

ഞാന്‍ സിനിമയില്‍ നിന്ന് വിട്ടുപോകുന്നതിന് മുമ്പ് നമ്മള്‍ ഒന്നിച്ചുണ്ടായിരുന്നു. എടോ, താന്‍ എന്നൊക്കെ നമ്മള്‍ സംസാരിക്കാറുണ്ട്. ഇന്ന് ഞാന്‍ നില്‍ക്കുന്ന സ്ഥിതിയില്‍ നിങ്ങള്‍ ഒരുപാട് മേലെയാണ്, ജനങ്ങളുടെ മുന്നില്‍ പ്രത്യേകിച്ചും. അവരൊക്കെ ഇരിക്കുമ്പോള്‍ എടോ എന്നൊക്കെ വിളിക്കുന്നത് ശരിയല്ലെന്ന് തോന്നിയെന്ന് ഞാന്‍ പറഞ്ഞു. അപ്പോള്‍ അദ്ദേഹം ചിരിച്ചു.

അത് എനിക്ക് വലിയൊരു പാഠമായിരുന്നു. കാരണം അദ്ദേഹമത് ചോദിക്കണമെങ്കില്‍ നേരത്തെ ഉണ്ടായിരുന്ന സൗഹൃദത്തില്‍ മാറ്റം വന്നോ എന്ന് അദ്ദേഹത്തിന് തോന്നിയിട്ടാകാം. ഏറ്റവും അടുത്ത, ആത്മാര്‍ത്ഥതയുള്ള സുഹൃത്തിന്റെ മനസിലെ ചിന്തയല്ലേ അത്. ഈ ചോദ്യത്തോടെ പുള്ളിയോടുള്ള സൗഹൃദം കൂടി.'- ടിജി രവി പറഞ്ഞു.
 

tg ravis share friendship with mammootty

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES