Latest News

ഭിന്നശേഷി കുട്ടികള്‍ മാതാപിതാക്കളുടെ പാപത്തിന്റെ ഫലമെന്ന കടുവയിലെ ഡയലോഗിനെതിരെ പരാതി ; വിവാദ പരമാര്‍ശങ്ങള്‍ക്കെതിരെ  സംസ്ഥാന ഭിന്നശേഷി കമ്മീഷന്‍; ഷാജി കൈലാസിനും സുപ്രിയയ്ക്കും ഉള്‍പ്പെടെ നോട്ടീസ്

Malayalilife
ഭിന്നശേഷി കുട്ടികള്‍ മാതാപിതാക്കളുടെ പാപത്തിന്റെ ഫലമെന്ന കടുവയിലെ ഡയലോഗിനെതിരെ പരാതി ; വിവാദ പരമാര്‍ശങ്ങള്‍ക്കെതിരെ  സംസ്ഥാന ഭിന്നശേഷി കമ്മീഷന്‍; ഷാജി കൈലാസിനും സുപ്രിയയ്ക്കും ഉള്‍പ്പെടെ നോട്ടീസ്

ലയാള ചിത്രം കടുവക്കെതിരെ വീണ്ടും പരാതികള്‍ ഉയരുകയാണ് . ചിത്രത്തിനെതിരെ നിലവില്‍ രംഗത്തെത്തിയിരിക്കുന്നത് സംസ്ഥാന ഭിന്നശേഷി കമ്മീഷണറാണ് . ചിത്രത്തിലുള്ള ഭിന്നശേഷിക്കാരെയും മാതാപിതാക്കളെയും അവഹേളിച്ചുള്ള പരാമര്‍ശത്തിനെതിരെയാണ് ഭിന്നശേഷി കമ്മീഷണര്‍ രംഗത്തെത്തിയത്.

നായകന്‍ വില്ലനോട് പറഞ്ഞ ഡയലോഗ് ആണ് വില്ലനാകുന്നത്.'കടുവ' സിനിമയുടെ സംവിധായകന്‍ ഷാജി കൈലാസ്, നിര്‍മാതാക്കളായ സുപ്രിയ മേനോന്‍, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവര്‍ക്ക് നോട്ടീസ് നല്കാന്‍ ഉത്തരവിട്ടിരിക്കുകയാണ് സംസ്ഥാന ഭിന്നശേഷി കമ്മീഷണര്‍ എസ്.എച്ച്. പഞ്ചാപകേശന്‍

മാതാപിതാക്കള്‍ ചെയ്യുന്ന പാപങ്ങളുടെ ഫലമാണ് കുട്ടികളുടെ വൈകല്യം എന്ന ചിത്രത്തിലെ പരാമര്‍ശത്തിന്റെ പേരിലാണ് നോട്ടീസ് അയച്ചത്.
അതേസമയം ചിത്രത്തിനെതിരെ ആരേപണവുമായി ജോസ് കുരുവിനാക്കുന്നേല്‍ എന്ന വ്യക്തിയും അദ്ദേഹത്തിന്റെ ചെറുമകനും രംഗത്തെത്തിയിരുന്നു. തന്റെ ജീവിതമാണ് സിനിമയെന്ന് ചൂണ്ടിക്കാട്ടിയാണ് ജോസ് കുരുവിനാക്കുന്നേല്‍ എത്തിയത്. 

സിനിമയ്ക്കും അണിയറപ്രവര്‍ത്തകര്‍ക്കും എതിരെയാണ് ചെറുമകന്‍ ആരോപണം ഉയര്‍ത്തിയത്. കടുവ എന്ന സിനിമയുടെ കഥ ജിനു എബ്രഹാമിന്റെ സൃഷ്ടിയല്ലെന്നും പാലായിലെ മുന്‍ തലമുറയിലെ മിക്കവര്‍ക്കും അറിയാവുന്ന ഒരു കഥയാണിതെന്നുമാണ് ആരോപണം ഉയര്‍ന്നത്.

ഈ ഡയലോഗിനെതിരെ സമൂഹ മാധ്യമങ്ങളില്‍ വലിയ വിമര്‍ശനം ഉയരുന്നുണ്ട്. സിനിമയിലെ ഡയലോഗിനെതിരെ ഡോക്ടര്‍ ഫാത്തിമ അസ്ല പങ്കുവെച്ച കുറിപ്പ് ഏറെ ശ്രദ്ധ നേടുന്നുണ്ട്. ചെയ്തു കൂട്ടുന്ന പാപങ്ങളുടെ ഫലമാണ് ഡിസേബിള്‍ഡ് കുട്ടികള്‍ ജനിക്കുന്നത് എന്ന് അര്‍ഥം വരുന്ന ഡയലോഗ് കേട്ടപ്പോള്‍ സങ്കടം വന്നുവെന്ന് അസ്ല പറയുന്നു.

ഡോക്ടര്‍ ഫാത്തിമ അസ്ലയുടെ കുറിപ്പിന്റെ പൂര്‍ണ്ണ രൂപം:

ഇന്നലെ തന്നെ കടുവ കണ്ടിരുന്നു.. ഫിറു ടിക്കറ്റ് എടുക്കാന്‍ ഓടി പോയപ്പോള്‍ തിയേറ്ററിലേക്ക് ഉള്ള സ്റ്റെപ് നോക്കി കുറേ നേരം ഇരുന്നു.. സ്റ്റെപ്പുകള്‍ ഉണ്ടാക്കുന്നതിനും റാമ്പ് ഉണ്ടാക്കുന്നതിനും ഒരേ പൈസ ആയിരിക്കോ, ഇച്ചിരി പൈസ കൂടിയാലും റാമ്പ് ഉണ്ടെങ്കില്‍ എനിക്കും ആരുടെയും സഹായം ഇല്ലാതെ കയറായിരുന്നല്ലോ എന്നൊക്കെ ചിന്തിച്ച്, കണ്ണ് നിറച്ചാണ് സിനിമ കാണാന്‍ കയറിയത്..

അപ്പൊ ദേ.. ആദ്യം തന്നെ ' നമ്മള് ചെയ്ത് കൂട്ടുന്ന പാപങ്ങളുടെ ഫലമായാണ് ഡിസേബിള്‍ഡ് കുട്ടികള്‍ ജനിക്കുന്നത് ' എന്ന് അര്‍ഥം വരുന്ന മാസ്സ് ഡയലോഗ്. ആള്‍ക്കാര്‍ ഇപ്പോഴും ഇങ്ങനെ ഒക്കെ തന്നെയാവോ ചിന്തിച്ചു വെച്ചിട്ടുണ്ടാവുക എന്നോര്‍ത്തപ്പോ പിന്നെയും സങ്കടം തോന്നി.. പണ്ട് ഒരാള്‍ 'കഴിഞ്ഞ ജന്മത്തില്‍ ഞാന്‍ ചെയ്ത പാപത്തിന്റെ ഫലമായാണ് ഇങ്ങനെ ആയി പോയത് ' എന്ന് പറഞ്ഞത് ഓര്‍മ്മ വന്നു..ഉമ്മച്ചിയോ അപ്പയോ അല്ലെങ്കില്‍ അവരെ പോലുള്ള ഏതെങ്കിലും പാരന്റ്‌സ് ഇത് പോലുള്ള കുത്ത് വാക്കുകള്‍ കേട്ടിട്ടുണ്ടാവുമോ എന്ന് ഓര്‍ത്ത് പേടി തോന്നി.

ഡിസേബിള്‍ഡ് ഫ്രണ്ട്‌ലി ആയ, സഹതാപവും മുറിവേല്‍പ്പിക്കലുകളും ഇല്ലാത്ത ലോകമെത്ര ദൂരയാണ്.. അല്ലേ..'സിനിമയാണ്, അങ്ങനെ കണ്ടാല്‍ മതി ' എന്നൊക്കെ എനിക്കും അറിയാം, പക്ഷെ ചിലതൊക്കെ നെഞ്ചിലേക്ക് നേരെ അങ്ങ് കൊള്ളും, തേച്ചാലും മായ്ച്ചാലും പോവാത്ത ഇന്നലകള്‍, വേദനകള്‍ കണ്ണിന്റെ മുന്നിലേക്ക് വരും.. നമ്മളാരുമല്ലന്ന തോന്നലുണ്ടാക്കും.. അതോണ്ട് മാത്രം ഇത് ഇവിടെ എഴുതിയിടുന്നു.

Read more topics: # കടുവ
state-disability-commission-against-kaduva

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES