പുറത്തുനിന്ന് നോക്കുന്നവര്‍ക്ക് സിനിമ സന്തോഷത്തിന്‌റെയും ആഹ്ളാദത്തിന്‌റെയും മാത്രം ലോകമാണ്; എന്നാല്‍ മറ്റേത് മേഖലയെയും പോലെ ഇവിടെയും പ്രശ്‌നങ്ങളും തടസങ്ങളും ഉണ്ട്: കുഞ്ചാക്കോ ബോബൻ

Malayalilife
topbanner
പുറത്തുനിന്ന് നോക്കുന്നവര്‍ക്ക് സിനിമ സന്തോഷത്തിന്‌റെയും ആഹ്ളാദത്തിന്‌റെയും മാത്രം ലോകമാണ്; എന്നാല്‍ മറ്റേത് മേഖലയെയും പോലെ ഇവിടെയും പ്രശ്‌നങ്ങളും തടസങ്ങളും ഉണ്ട്: കുഞ്ചാക്കോ ബോബൻ

ലയാള സിനിമ പ്രേമികളുടെ പ്രിയ ചോക്ലേറ്റ് ഹീറോ ആണ് കുഞ്ചാക്കോ ബോബൻ. 1997-ൽ പുറത്തിറങ്ങിയ അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ മലയാളം സിനിമ പ്രേമികളുടെ മനസ്സിൽ ഇടം നേടാൻ താരത്തിന് സാധിക്കുകയും ചെയ്തു. തുടർന്ന് നിരവധി ചിത്രങ്ങളാണ് താരത്തെ തേടി മലയാള സിനിമ മേഖലയിൽ നിന്നും എത്തിയത്. എന്നാൽ ഇപ്പോൾ ആദ്യ കേള്‍വിയില്‍ യെസ് പറയുകയും എന്നാല്‍ ഒരുപാട് ചിന്തിച്ചിട്ടും പറ്റില്ല എന്നു പറഞ്ഞ സിനിമകളെ കുറിച്ചും ചാക്കോച്ചന്‍ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ തുറന്ന് പറയുകയാണ്.

കഠിനാദ്ധ്വാനം ചെയ്തിട്ടും സിനിമയില്‍ രക്ഷപ്പെടാത്ത ഒരുപാട് പേരുണ്ടെന്നും അത്രയൊന്നും പ്രയാസങ്ങള്‍ സഹിക്കാതെ തന്നെ പേരും പ്രശസ്തിയും നേടിയവരെയും ഈ മേഖലയില്‍ കാണാമെന്നും കുഞ്ചാക്കോ ബോബന്‍ പറയുന്നു. ജീവിതത്തില്‍ ഈ രണ്ടു ഘട്ടങ്ങളിലൂടെയും ഞാന്‍ കടന്നുപോയിട്ടുണ്ട്. സിനിമ നല്‍കിയ സന്തോഷവും വിഷമങ്ങളും അനുഭവിച്ചിട്ടുണ്ട്.

യാതൊരു കഠിനാദ്ധ്വാനവുമില്ലാതെ ഒട്ടും താല്‍പര്യമില്ലാതെ സിനിമയിലെത്തി. സൂപ്പര്‍ഹിറ്റ് ചിത്രത്തോടെ സിനിമയില്‍ ഇടംനേടിയ വ്യക്തിയാണ് ഞാന്‍. എന്നാല്‍ രണ്ടാം വരവില്‍ വിജയിക്കാനായി വലിയ ഹോംവര്‍ക്കുകളും കഠിനാദ്ധ്വാനവും വേണ്ടിവന്നു. ഏതുമേഖലയിലും എന്നെ പോലെ കഴിവും അധ്വാനവും ഭാഗ്യവുമെല്ലാം സിനിമയിലും ഒരു ഘടകം മാത്രമാണ്.

പുറത്തുനിന്ന് നോക്കുന്നവര്‍ക്ക് സിനിമ സന്തോഷത്തിന്‌റെയും ആഹ്ളാദത്തിന്‌റെയും മാത്രം ലോകമാണ്. എന്നാല്‍ മറ്റേത് മേഖലയെയും പോലെ ഇവിടെയും പ്രശ്‌നങ്ങളും തടസങ്ങളും ഉണ്ട്. ചാക്കോച്ചന്‍ പറഞ്ഞു. അഞ്ചാം പാതിരുടെ കഥ കേട്ട പാടെ ഒകെ പറയുകയായിരുന്നു എന്ന് നടന്‍ പറയുന്നു. പാട്ടില്ല, ഡാന്‍സില്ല, പ്രണയമില്ല, വലിയ താരനിരയില്ല, എങ്കിലും വണ്‍ലൈന്‍ ത്രില്ലടിപ്പിച്ചു.

അഞ്ചാം പാതിരയുടെ കഥ കേട്ടുകഴിഞ്ഞ ഉടനെ ഞാന്‍ സംവിധായകനോട് ചോദിച്ചത് ഇത് ഏത് കൊറിയന്‍ സിനിമയില്‍ നിന്ന് അടിച്ചെടുത്തതാ എന്നാണ്. ഒരുപാട് ചിന്തിച്ചിട്ടും പറ്റില്ല എന്നുപറഞ്ഞ സിനിമയാണ് അനിയത്തിപ്രാവ്. ആ കഥാപാത്രത്തിന് ഞാന്‍ പറ്റുമോ എന്ന ചിന്തയാണ് നോ പറയാന്‍ പ്രേരിപ്പിച്ചത്. ഏറെ ആലോചനകള്‍ക്ക് ശേഷമാണ് സമ്മതം മൂളിയത്. ചില സിനിമകളും അഭിനയിച്ച കഥാപാത്രങ്ങളും നമ്മുടെ മനസിനെ ആഴത്തില്‍ സ്പര്‍ശിക്കുമെന്നും ചാക്കോച്ചന്‍ പറഞ്ഞു.

Actor kunchako boban words about cinema industry

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES