ദുരൂഹമായ രീതിയില്‍ മരിച്ച ജാഗി ജോണിന്റെ ജീവിതം തകര്‍ത്തത് അച്ഛനെയും ചേട്ടനെയും നഷ്ടമാക്കിയ ഒരു വാഹനാപകടം!

Malayalilife
topbanner
ദുരൂഹമായ രീതിയില്‍ മരിച്ച ജാഗി ജോണിന്റെ ജീവിതം തകര്‍ത്തത്  അച്ഛനെയും ചേട്ടനെയും നഷ്ടമാക്കിയ  ഒരു വാഹനാപകടം!

മോഡലും അവതാരകയുമായി തിളങ്ങുന്ന ജീവിതം നയിക്കവേ ദുരൂഹമായ രീതിയില്‍ മരണത്തെ പുല്‍കിയ ജാഗി ജോണിന്റെ ജീവിതം തകര്‍ത്തത് ഒരു വാഹനാപകടം. ഒന്നര പതിറ്റാണ്ടിനു മുന്‍പ് മംഗലപുരത്ത് നടന്ന ഈ വാഹനാപകടമാണ് ജാഗിയുടെയും കുടുംബത്തിന്റെയും തകര്‍ച്ചയ്ക്ക് വഴിവെച്ചത്. സ്വദേശമായ കൊട്ടാരക്കരയ്ക്ക് പോകാന്‍ കാറുമായി ഇറങ്ങിയപ്പോഴാണ് മംഗലപുരത്ത് വെച്ച് അപകടം നടക്കുന്നത്.

രാത്രിയില്‍ ഇവരുടെ കാര്‍ ഒരു ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഈ അപകടത്തില്‍ ജാഗിയുടെ അച്ഛന്‍ ജോണും സഹോദരന്‍ ജേക്കബും മരിച്ചു. ജാഗിക്കും അമ്മയ്ക്കും ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. തലയ്ക്ക് ഗുരുതരമായ പരുക്കേറ്റ അമ്മ ഗ്രേസി കുറെനാള്‍ വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്നു. പക്ഷെ അപകടം ഇവരുടെ ഓര്‍മ്മ നഷ്ടമാക്കി. ഈ അപകടത്തിന്റെ ആഘാതത്തില്‍ നിന്നും ഗ്രേസി മോചിതയായതുമില്ല. കാര്യഗ്രഹണ ശേഷി പൂര്‍ണമായി നഷ്ടമായ നിലയിലാണ് ഗ്രേസി. അതുകൊണ്ട് തന്നെയാണ് മകള്‍ കണ്‍മുന്നില്‍ കുഴഞ്ഞു വീണിട്ടും ഈ അമ്മയ്ക്ക് നാട്ടുകാരെയോ ബന്ധുക്കളെയോ അറിയിക്കാന്‍ കഴിയാതെ പോയത്.

ബന്ധുക്കള്‍ അങ്ങിനെ ആരും ഇവിടെ വരാറില്ല. ഇന്നലെ തന്നെ ഒരു ഡെന്റല്‍ ഡോക്ടര്‍ വന്നപ്പോഴാണ് ജാഗി മരിച്ച വിവരം അറിയുന്നത്. കോളിങ് ബെല്‍ അടിച്ചിട്ട് ആരെയും കാണത്തിരുന്നതിനെ തുടര്‍ന്ന് അയല്‍വാസികളെ അറിയിച്ചതിനെ തുടര്‍ന്ന് ഇവര്‍ വന്നു നോക്കുമ്‌ബോള്‍ ജാഗി അടുക്കളയില്‍ വീണു കിടക്കുന്ന അവസ്ഥയിലായിരുന്നുവെന്നാണ് അയല്‍വാസികള്‍ ജാഗിയുടെ മരണത്തെ കുറിച്ച് പറഞ്ഞത്

പിന്നെ പൊലീസിനെ അറിയിക്കുകയായിരുന്നു. ജാഗിയെക്കുറിച്ച് അയല്‍വാസികള്‍ക്കോ ബന്ധുക്കള്‍ക്കോ കൂടുതല്‍ ഒന്നും പറയാനില്ല. ജാഗി വളര്‍ത്തു നായയെയും കൂട്ടി ഇടയ്ക്ക് നടക്കാന്‍ ഇറങ്ങുമായിരുന്നു. പക്ഷെ ഇപ്പോള്‍ ആ ദൃശ്യം കാണാറില്ല എന്നാണ് അയല്‍വാസികള്‍ പറയുന്നത്. ജാഗി ചാനല്‍ അവതരണവും സുഹൃത്തുക്കളുമായി കഴിഞ്ഞു പോവുകയായിരുന്നു. അയല്‍വാസികള്‍ ആരെയെങ്കിലും വല്ലപ്പോഴും കണ്ടാല്‍ തന്നെ ജാഗി ഒന്നും പ്രതികരിക്കില്ല. അതുകൊണ്ട് തന്നെ ആരും ജാഗിയുമായി സംസാരിക്കാന്‍ നില്‍ക്കാറുമില്ല.ഭര്‍ത്താവും മകനും വാഹനാപകടത്തില്‍ മരിച്ചതിനെ തുടര്‍ന്ന് അമ്മയ്ക്ക് കൂട്ടായി ഉണ്ടായിരുന്നത് ജാഗിയുടെ ഭര്‍ത്താവായിരുന്നു. ഇതിനിടയില്‍ ജാഗിയും ഭര്‍ത്താവും തമ്മില്‍ പ്രശ്നങ്ങള്‍ വന്നു. കുറച്ചുകാലം അകന്നു തന്നെ ഇവര്‍ ഈ വീട്ടില്‍ തങ്ങിയിരുന്നു. ഈ ഭര്‍ത്താവ് എയര്‍ഗണ്‍കൊണ്ട് നിറയൊഴിച്ചതിന്റെ പേരില്‍ വിവാദത്തിലും പെട്ടിരുന്നു എന്നാണ് ഇവരെ അറിയാവുന്ന പരിസരവാസികള്‍ പറഞ്ഞത്. വീടിന് പുറത്തിറങ്ങിയാണ് ഇയാള്‍ എയര്‍ഗണ്‍ കൊണ്ട് നിറയൊഴിക്കുകയായിരുന്നു. അത് ഏതോ ഒരു ബോര്‍ഡില്‍ പോയി കണ്ടു. നാട്ടുകാര്‍ പരാതിയുമായി രംഗത്തിറങ്ങി. പിന്നീട് ഈ പ്രശ്നം ഒതുക്കിത്തീര്‍ക്കുകയായിരുന്നു.ഇതിനെ തുടര്‍ന്ന് കുടുംബം കൂടുതല്‍ ഒറ്റപ്പെട്ടു.പിന്നീട് ഭര്‍ത്താവുമായി ബന്ധം വേര്‍പ്പെടുത്തി.

ജാഗി തിരുവനന്തപുരത്ത് ഒരു വാണിജ്യ സ്ഥാപനവും ആരംഭിച്ചിരുന്നു.. ടിവി അവതാരകയായതോടെ സജീവമായ ഒരു ജീവിതം ജാഗി ജീവിച്ചു തീര്‍ക്കുകയായിരുന്നു. കുടുംബം ആരും ഇവരെ തേടി വന്നില്ല. ഇവര്‍ കുടുംബത്തെ തേടിയും പോയില്ല. ഇതിന്നിടയിലാണ് കൊച്ചിയിലെ രത്തന്‍ എന്ന യുവാവുമായി ജാഗി അടുത്തു. ഇവര്‍ തമ്മില്‍ വിവാഹം കഴിച്ചിരുന്നില്ല. ലിവിങ് ടുഗതര്‍ ആയി ഇവര്‍ ജീവിച്ചു പോവുകയായിരുന്നു. ഈ ഘട്ടത്തില്‍ തന്നെയാണ് മരണം ജാഗിയെ തേടി എത്തുന്നത്.ജാഗിക്ക് ശത്രുക്കള്‍ ഉണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. കഴുത്തില്‍ വലിയ മുറിവില്ലെന്നാണ് പുറത്തു വരുന്ന സൂചന. മുറിവാണോ മരണ കാരണമെന്ന് ഉറപ്പിക്കാനും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് നിര്‍ണ്ണായകമാണ്. മരണം സ്വാഭാവികമാകുമെന്ന സൂചനയാണ് പൊലീസ് നല്‍കുന്നത്. കുടുംബ സുഹൃത്തായ സംശയം തോന്നി വീട്ടിനുള്ളില്‍ കയറി നോക്കിയത്. അപ്പോഴാണ് ജാഗി മരിച്ച് കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഈ ഡോക്ടറാണ് പുരുഷ സുഹൃത്തിനെ ഫോണ്‍ ചെയ്ത് വിവരം അറിയിച്ചത്. പൊലീസിന് അറിയിക്കന്‍ പുരുഷ സുഹൃത്ത നിര്‍ദ്ദേശിക്കുകയും ചെയ്തു. ഇതോടെയാണ് പൊലീസ് സ്ഥലത്ത് എത്തിയത്.

മറ്റ് സംശയകരമായ ഒന്നും വീട്ടില്‍ നിന്ന് പൊലീസ് കണ്ടെത്തിയതുമില്ല. എങ്കിലും മരിച്ച സെലിബ്രട്ടിയായതു കൊണ്ട് തന്നെ പഴുതടച്ചുള്ള അന്വേഷണമാണ് പൊലീസ് നടത്തുക. ആത്മഹത്യല്ല മരണകാരണമെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ആത്മഹത്യ ചെയ്യേണ്ട കാര്യം ജാഗിക്കില്ലെന്ന് സുഹൃത്തുക്കളും പറയുന്നു. തീര്‍ത്തും പ്രൊഫഷണലായ മോട്ടിവേറ്ററായിരുന്നു ജാഗി. എല്ലാം പൊലീസ് വിശദമായി പരിശോധിക്കും.ജാഗിയുടെ ചില പരാതികള്‍ പൊലീസിന് തന്നെ തലവേദനയായിരുന്നു. തന്റെ ഫോട്ടോകള്‍ ഉപയോഗിച്ച് മാനത്തിന് വിലപേശിയെ ഒരുവനെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ ധീരമായി രംഗത്തെത്തിയ മാഡലും അവതാരികയുമാണ് ജാഗി ജോണ്‍. ജേഗി ജോണ്‍ തന്റെ ഫേസ്ബുക്കില്‍ അപ് ലോഡ് ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് വാട്സ് ആപ്പിലൂടെ മറ്റ് സ്ത്രീകള്‍ക്ക് അയച്ച് കൊടുത്താണ് യുവാവ് അപകീര്‍ത്തികരമായ സന്ദേശം പരത്തുകയും അവഹേളിക്കുകയും ചെയ്തു.

ഈ ചിത്രത്തില്‍ കാണുന്ന സ്ത്രീയ്ക്കാണ് 30 മുതല്‍ 32 വരെ വയസു പ്രായമുള്ള ആണ്‍കുട്ടികളെ വേണം, എന്ന രീതിയിലാണ് ചിത്രങ്ങളുപയോഗിച്ച് മെസേജുകള്‍ യുവാവ് മറ്റ് സ്ത്രീകള്‍ക്ക് അയച്ചുകൊടുത്തത്. പിന്നീടൊരിക്കല്‍ അമ്മ ഭക്ഷണം കഴിക്കുന്ന വീഡിയോ ഇട്ടപ്പോഴും ലൈംഗികമായി ആക്രമണമുണ്ടായി. പൊലീസ് സ്റ്റേഷനില്‍ പോയി പൊട്ടിത്തെറിച്ചാണ് ജാഗി പ്രതികരിച്ചത്. ഭാര്‍ത്താവുംം മകനും മരിച്ച വിധവയെ പോലും വെറുതെ വിടാത്ത സമൂഹത്തോട് ജാഗി പങ്കുവച്ചത് വികാരപരമായ പ്രതികരണമാണ്.മോഡലിംഗില്‍ സജീവമായിരുന്ന ജാഗി ചില പരസ്യചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. പാചകകുറിപ്പുകളിലൂടെയും വീഡിയോകളിലൂടെയും പ്രശസ്തമായി. ഇന്‍സ്റ്റാഗ്രാമില്‍ ആയിരക്കണക്കിന് ആരാധകര്‍ ജാഗിയെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ ജാഗിയെ അറിയുന്നവരെ ഈ മരണം നടുക്കിയിട്ടുണ്ട്. എന്താണ് മരണകാരണം എന്നാണ് ഇവര്‍ തിരക്കുന്നത്. 

Read more topics: # jagy john death
jagy john death

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES