Latest News

മകന്റെ ഒന്നാം പിറന്നാള്‍ ആഘോഷിച്ച് ആദിത്യനും അമ്പിളി ദേവിയും

Malayalilife
മകന്റെ ഒന്നാം പിറന്നാള്‍ ആഘോഷിച്ച് ആദിത്യനും അമ്പിളി ദേവിയും

മിനിസ്‌ക്രീന്‍ സീരിയല്‍ ആരാധകര്‍ക്ക് സുപരിചിതരായ താരങ്ങളാണ് നടന്‍ ആദിത്യന്‍ ജയനും അമ്പിളി ദേവിയും. ജനുവരിയില്‍ വിവാഹിതരായ ഇരുവരും സന്തോഷജീവിതം നയിക്കുകയാണ്. മൂത്തമകന്‍ അമര്‍നാഥ് എന്ന അപ്പുവിന് കൂട്ടായി ഇവരുടെ ജീവിതത്തില്‍ ഇപ്പോള്‍ ഒരു മകന്‍ കൂടിയുണ്ട്. അര്‍ജ്ജുനെന്നാണ് കുഞ്ഞിന്റെ പേര്.പുനര്‍വിവാഹത്തിന്റെ പേരില്‍ ഇരുവരും കടുത്ത വിമര്‍ശനങ്ങള്‍ നേരിട്ട ഇവര്‍ ഇപ്പോള്‍ ആരെയും അസൂയപ്പെടുത്തുന്ന ദാമ്പത്യമാണ് നയിക്കുന്നത്.  വീട്ടിലേക്ക് കുഞ്ഞനുജന്‍ എത്തിയത് ആഘോഷമാക്കുന്നത് അപ്പൂസ് തന്നെയാണ്. സ്‌കൂളില്‍ പോലും പോകാതെയാണ് അനുജന്റെ കാര്യങ്ങള്‍ നോക്കാനും ഓമനിക്കാനും അപ്പുക്കുട്ടന്‍ ഓടിനടക്കുന്നതെന്ന് നേരത്തെ ആദിത്യന്‍ പറഞ്ഞിരുന്നു. തന്റെ രണ്ടു മക്കളുടെയും ചിത്രങ്ങള്‍ പങ്കുവച്ച് ആദിത്യനും അമ്പിളിയും എത്താറുണ്ട്.
അര്‍ജ്ജുന്റെ ചിത്രങ്ങളും വിശേഷങ്ങളും ഇവര്‍ പങ്കുവയ്ക്കാറുണ്ട്.

അര്‍ജ്ജുന്റെ ചോറൂണിന്റെ ചിത്രങ്ങള്‍ പങ്കുവച്ച് ഇവര്‍ എത്തിയിരുന്നു. കുഞ്ഞുമുണ്ടുമുടുത്ത അച്ഛന്റെയും അമ്മയുടെയും കൈപിടിച്ചു പിച്ചവെക്കുന്ന അര്‍ജ്ജുന്റെ ചിത്രം ആരാധകര്‍ ഏറ്റെടുത്തിരുന്നു. മൂത്ത മകന്‍ അപ്പുവിനും ആദിത്യനെ ജീവനാണ്. മകനൊപ്പമുളള ചിത്രങ്ങള്‍ ആദിത്യന്‍ പങ്കുവയ്ക്കാറുണ്ട്. പലപ്പോഴും തന്റെ സന്തോഷങ്ങളും ചിത്രങ്ങളുമൊക്കെ ആരാധകരുമായി പങ്കുവയ്ക്കുന്ന ആളാണ് ആദിത്യന്‍. ഇപ്പോള്‍ അഭിനയത്തില്‍ നിന്നും മാറിനില്‍ക്കുന്ന അമ്പിളി മക്കളെ നോക്കിയും നൃത്ത വിദ്യാലയവുമായും തിരക്കിലാണ്. ഇപ്പോള്‍ തങ്ങളുടെ മകന്‍ അര്‍ജ്ജുന്റെ ഒന്നാം പിറന്നാള്‍ ആഘോഷിക്കുകയാണ് ആദിത്യനും അമ്പിളിയും. നൃത്തവിദ്യാലയത്തിലാണ് പിറന്നാള്‍ ആഘോഷം. ആഘോഷത്തിന്റെ ചിത്രങ്ങളും കുറിപ്പും ആദിത്യന്‍ പങ്കുവച്ചിട്ടുണ്ട്.

39 വര്‍ഷം മുന്നേ ഉള്ള ഒരു നവംബര്‍ മാസം ഞങ്ങള്‍ക്ക് ഒരുപാട് വേദന തന്ന ഒരു മാസമാണ് എന്നാല്‍ 39 വര്‍ഷം കഴിഞ്ഞു ഞങ്ങള്‍ക്ക് ഈശ്വരന്‍ അതെ നവംബര്‍ മാസം സന്തോഷിക്കാന്‍ ഒരു അവസരം തന്നത് ഞങ്ങളുടെ അര്‍ജുന്‍ മോന്റെ ഒന്നാം പിറന്നാളാണ്????ഒരു  ആര്‍ഭാടമില്ലാതെ ഞങ്ങള്‍ കുറച്ചുപേരു മാത്രം ഒപ്പം കുറച്ചുപേരുടെ പ്രാര്‍ത്ഥനയും,എന്റെ  മോനെ അനുഗ്രഹിച്ച പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും എന്റെ വടക്കുംനാഥനും എന്റെ നന്ദി.

ഓണ്‍സ്‌ക്രീന്‍ ദമ്പതികളായിരുന്ന ആദിത്യനും അമ്പിളി ദേവിയും 2019 ജനുവരിയിലാണ് വിവാഹിതരായത്. കഴിഞ്ഞ വര്‍ഷം നിരവധി വിവാദങ്ങളിലൂടെയും സൈബര്‍ ആക്രമണങ്ങളിലൂടെയും ആദിത്യനും അമ്പിളിയും കടന്നുപോയിരുന്നു. അതില്‍ പലതിനും മറുപടിയായി ആദിത്യന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പുകളും സൈബര്‍ ലോകത്ത് ചര്‍ച്ചയായിരുന്നു. ഇപ്പോള്‍ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷ നിമിഷങ്ങളിലൂടെയാണ് ഈ താരദമ്പതികള്‍ കടന്നുപോകുന്നത്.

ambili devi and adithyan celebrates arjuns birthday

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

മാലിന്യനിര്‍മാര്‍ജനമടക്കമുള്ള മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ല; കന്നഡ ബിഗ് ബോസിന്റെ സെറ്റിന് പൂട്ടിട്ട് സര്‍ക്കാര്‍ റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ കന്നഡ പതിപ്പ് ചിത്രീകരിക്കുന്ന ജോളിവുഡ് സ്റ്റുഡിയോസ് ആന്‍ഡ് അഡ്വഞ്ചേഴ്സ് അടച്ചുപൂട്ടാന്‍ ഉത്തരവിട്ട് കര്‍ണാടക മലിനീകരണ നിയന്ത്രണ ബോര്‍ഡ്. നിയമങ്ങള്‍ പാലിക്കാത്തതിനും അനുമതിയില്ലാതെ പ്രവര്‍ത്തിച്ചതിനും ഉള്‍പ്പെടെയാണ് നടപടി. ബിഗ് ബോസ് മത്സരാര്‍ഥികളോടെല്ലാം വീടൊഴിഞ്ഞ് പുറത്തുപോകാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. കര്‍ണാടക മലിനീകരണ നിയന്ത്രണബോര്‍ഡ് ഇന്നലെ പുറപ്പെടുവിച്ച നോട്ടിസിലാണ് ബിഗ് ബോസ് കന്നഡ സ്റ്റുഡിയോ എത്രയും വേഗം അടച്ചുപൂട്ടാന്‍ ഉത്തരവിട്ടത്. പരിസ്ഥിതിമാനദണ്ഡങ്ങള്‍ ലംഘിച്ചാണ് സ്റ്റുഡിയോ പ്രവര്‍ത്തിക്കുന്നത്. മാലിന്യനിര്‍മാര്‍ജനമടക്കമുള്ള മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്നും കഴിഞ്ഞ ദിവസം ബോര്‍ഡ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ വ്യക്തമായി. ഇവിടെ നിന്നുള്ള മാലിന്യങ്ങള്‍ പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാക്കുന്നെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. കന്നഡ ബിഗ് ബോസിന്റെ 12-ാം സീസണ്‍ ആണിത്. കന്നഡ താരം കിച്ച സുദീപ് ആണ് കന്നഡ ബിഗ് ബോസ് ഹോസ്റ്റ് ചെയ്യുന്നത്. ഷോ നിര്‍ത്തിവെച്ചതോടെ സാങ്കേതിക പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 700-ല്‍ അധികം ആളുകളാണ് ജോലി നഷ്ടപ്പെട്ട് വീട്ടിലേക്ക് മടങ്ങിയത്. കഴിഞ്ഞ ആറുമാസമായി ടെക്‌നീഷ്യന്‍മാര്‍ ഉള്‍പ്പെടെ മൂന്ന് ഷിഫ്റ്റുകളിലായി തുടര്‍ച്ചയായി ജോലി ചെയ്യുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അഞ്ച് കോടിയിലേറെ ചെലവഴിച്ചാണ് ഈ ബിഗ് ബോസിന്റെ സെറ്റ് നിര്‍മിച്ചത്. നിയമലംഘനത്തിന് നോട്ടീസ് നല്‍കിയിട്ടും അണിയറപ്രവര്‍ത്തകര്‍ ഷോ തുടര്‍ന്നെന്നും ആരും നിയമത്തിന് അതീതരല്ലെന്നും വനം വകുപ്പ് മന്ത്രി ഈശ്വര്‍ ഖണ്ഡ്രെ ബെംഗളൂരുവില്‍ പറഞ്ഞു. അതേസമയം, ഇനി പ്രവര്‍ത്തിക്കാന്‍ അനുവദിക്കരുതെന്നാവശ്യപ്പെട്ട് പരിസ്ഥിതിപ്രവര്‍ത്തകര്‍ സ്റ്റുഡിയോക്കുമുന്നില്‍ പ്രതിഷേധപ്രകടനം നടത്തി.