അമ്മയ്ക്കൊപ്പം സ്‌കൂളില്‍ എത്തി ഒന്നരവയസുകാരി; പൂച്ചയെ കണ്ട് അതിന്റെ പിറകെ അടുക്കളയിലേക്ക് എത്തി; തിളച്ച പാലിലുള്ള ചെമ്പിലേക്ക് വീണ് അക്ഷിത; ഒന്നരവയസുകാരിക്ക് സംഭവിച്ചത്

Malayalilife
അമ്മയ്ക്കൊപ്പം സ്‌കൂളില്‍ എത്തി ഒന്നരവയസുകാരി; പൂച്ചയെ കണ്ട് അതിന്റെ പിറകെ അടുക്കളയിലേക്ക് എത്തി; തിളച്ച പാലിലുള്ള ചെമ്പിലേക്ക് വീണ് അക്ഷിത; ഒന്നരവയസുകാരിക്ക് സംഭവിച്ചത്

കുഞ്ഞ് കുട്ടികള്‍ നമ്മളുടെ അടുത്ത് ഉള്ളപ്പോള്‍ എപ്പോഴും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം അവര്‍ക്ക് അപകടം പറ്റാന്‍ സാധ്യത വളരെ കൂടുതല്‍. കുഞ്ഞ് കുട്ടികള്‍ നടക്കുമ്പോഴും കളിക്കുമ്പോഴും എല്ലാം എല്ലാവും പ്രത്യേകം ശ്രദ്ധ കൊടുക്കേണ്ടതായിട്ടുണ്ട്. കുഞ്ഞുങ്ങള്‍ എവിടെ പോയാലും അവരെ നമ്മള്‍ പിന്തുടര്‍ന്ന് അവര്‍ എന്താണ് ചെയ്യുന്നതെന്ന് ശ്രദ്ധിക്കണം. അല്ലെങ്കില്‍ വലിയ അപകടം തന്നെ ഉണ്ടാകും. ഇപ്പോള്‍ ഒന്നരവയസ്സുകാരിയുടെ അപ്രതീക്ഷിത മരണം ആ പ്രദേശത്ത് വലിയ ദുഃഖത്തിലാഴത്തിയിരിക്കുകയാണ്. ശ്രദ്ധതെറ്റിയപ്പോള്‍ ഉണ്ടായ അപകടം ഒരു കുഞ്ഞിന്റെ മരണത്തിലാണ് വന്ന് എത്തിയിരിക്കുന്നത്.

വെറും ഒന്നരവയസ്സുള്ള അക്ഷിത എന്ന കുഞ്ഞാണ് അപകടത്തില്‍പെട്ടത്. പ്രദേശത്തെ സ്‌കൂളില്‍ ജോലി ചെയ്യുന്ന കൃഷ്ണവേണി എന്ന സ്ത്രീയുടെ മകളാണ് അക്ഷിത. സെപ്റ്റംബര്‍ 20-ന് സ്‌കൂളിന്റെ അടുക്കളയില്‍ അമ്മ ജോലി ചെയ്യുന്ന സമയത്തായിരുന്നു ദുരന്തം. അടുക്കളയില്‍ തിളച്ച പാല്‍ നിറച്ച ഒരു വലിയ ചെമ്പ് വെച്ചിരുന്നു. ആരും കരുതാതെ പോയപ്പോള്‍, കുഞ്ഞ് കളിക്കുന്നതിനിടെ അബദ്ധത്തില്‍ ആ ചെമ്പിനുള്ളിലേക്ക് വീണു. പാല്‍ വളരെ ചൂടായിരുന്നതിനാല്‍ കുഞ്ഞിന് ഗുരുതരമായി പൊള്ളലേറ്റു. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരുക്കുകള്‍ അത്രയും ഗുരുതരമായിരുന്നു. ദിവസങ്ങളോളം ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒടുവില്‍ കുഞ്ഞ് ചികിത്സയ്ക്കിടെ മരണത്തിന് കീഴടങ്ങി. ഈ സംഭവം പ്രദേശവാസികളെയും സ്‌കൂള്‍ ജീവനക്കാരെയും ഞെട്ടിച്ചിരിക്കുകയാണ്.

സംഭവം നടന്ന ദിവസം അക്ഷിത അമ്മ കൃഷ്ണവേണിയോടൊപ്പം സ്‌കൂളിലേക്കെത്തുകയായിരുന്നു. അമ്മ സ്‌കൂളിലെ അടുക്കളയില്‍ ജോലി ചെയ്യുന്നതിനാല്‍, കുഞ്ഞും അവളുടെ കൂടെയുണ്ടായിരുന്നു. ആദ്യം അമ്മയുടെ കൈപിടിച്ച് അടുക്കളയിലേക്ക് എത്തിയ അക്ഷിത കുറച്ച് നേരം കഴിഞ്ഞ് പുറത്തേക്കു പോയി. എല്ലാവരും കരുതിയത് കുട്ടി പുറത്താണ് കളിക്കുന്നതെന്ന്. എന്നാല്‍, കുറച്ച് മിനിറ്റുകള്‍ക്കുശേഷം കുഞ്ഞ് വീണ്ടും ഒറ്റയ്ക്കു അടുക്കളയിലേക്ക് തിരികെയെത്തി. ഒരു പൂച്ചയെ പിന്തുടര്‍ന്ന് ഓടിയെത്തിയതാണെന്ന് പിന്നീട് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായി. ആദ്യം പൂച്ച അടുക്കളയിലേക്ക് വരുന്നതും, പിന്നില്‍ കുട്ടി ഓടിയെത്തുന്നതും ദൃശ്യങ്ങളില്‍ കാണാം. അതേസമയം, അടുക്കളയില്‍ തിളച്ച പാല്‍ നിറച്ച ഒരു വലിയ ചെമ്പ് വെച്ചിരുന്നതിനാല്‍ സ്ഥലം അപകടകരമായിരുന്നു. പൂച്ച ചെമ്പിനരികില്‍ എത്തിയപ്പോള്‍, പിന്നില്‍ വന്ന കുട്ടിയും അവിടേക്കെത്തി. നടക്കുന്നതിനിടെ തട്ടിമുട്ടിയതിനാല്‍ കുഞ്ഞ് അബദ്ധത്തില്‍ പാല്‍ നിറച്ച ചെമ്പിനുള്ളിലേക്ക് വീണു.

കുഞ്ഞ് ചൂടേറിയ പാലില്‍ വീണയുടന്‍ വേദനയില്‍ കരഞ്ഞു വിളിച്ചു. സിസിടിവി ദൃശ്യങ്ങളില്‍ കുട്ടി കരഞ്ഞുകൊണ്ട് എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നതും വ്യക്തമാണ്. കുറച്ച് നിമിഷങ്ങള്‍ക്കകം അമ്മ കൃഷ്ണവേണി ശബ്ദം കേട്ട് ഓടിയെത്തി. പേടിച്ച അമ്മ ഉടന്‍ തന്നെ കുട്ടിയെ ചെമ്പിനുള്ളില്‍ നിന്ന് പുറത്തെടുത്തു. ഈ എല്ലാം നടന്നത് ഏതാനും മിനിറ്റുകള്‍ക്കുള്ളിലാണ്. അമ്മയും സ്‌കൂളിലെ മറ്റു ജീവനക്കാരും ഉടന്‍ തന്നെ കുഞ്ഞിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും പൊള്ളലേറ്റ പരുക്കുകള്‍ വളരെ വലുതായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ ആദ്യം അനന്ത്പുര്‍ സര്‍ക്കാര്‍ ആശുപത്രിയിലും പിന്നീട് കുര്‍ണൂല്‍ സര്‍ക്കാര്‍ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരുന്നത്. ചികിത്സയിലിരിക്കെ കഴിഞ്ഞദിവസം മരണത്തിന് കീഴടങ്ങുകയായിരുന്നു. ആന്ധ്രാപ്രദേശിലാണ് സംഭവം.

ഈ ദുഃഖകരമായ സംഭവം നമ്മെ എല്ലാവരെയും വലിയൊരു പാഠം പഠിപ്പിക്കുന്നു. കുട്ടികള്‍ എപ്പോഴും കൗതുകമുള്ളവരാണ്. അവര്‍ക്ക് ചുറ്റുമുള്ള വസ്തുക്കളെ കണ്ടാല്‍ അറിയണമെന്ന തോന്നും, കളിക്കാനോ സ്പര്‍ശിക്കാനോ ആഗ്രഹിക്കും. എന്നാല്‍, അവരുടെ ഈ സ്വഭാവമാണ് പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാകുന്നത്. വീട്ടിലോ സ്‌കൂളിലോ, പ്രത്യേകിച്ച് അടുക്കള പോലെയുള്ള സ്ഥലങ്ങളില്‍, അപകടം സംഭവിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. 

child death boiled milk school

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES