ഒരാളുടെ ജീവന്‍ രക്ഷിക്കുക എന്നതിനേക്കാള്‍ മഹത്തരമായ കാര്യം വേറെയുണ്ടോ എന്ന് ചോദിച്ചാല്‍, അതിന് ഒരേയൊരു ഉത്തരം മാത്രമേ ഉണ്ടാകൂ ഇല്ല എന്നാണ്. കാരണം, മനുഷ്യജീവിതം അത്രയും വിലപ്പെട്ടതാണ്. പണം, അധികാരം, സ്ഥാനമൊന്നും ഒരാളുടെ ജീവന്‍ നഷ്ടമായാല്‍ തിരികെ കിട്ടാനാവില്ല. ജീവിതം നിലനില്‍ക്കുമ്പോഴാണ് സ്വപ്‌നങ്ങളും സന്തോഷങ്ങളും കുടുംബബന്ധങ്ങളും എല്ലാം നിലനില്‍ക്കുന്നത്. അതുകൊണ്ടാണ് ഒരു ജീവനെ രക്ഷിക്കുന്ന പ്രവൃത്തി ഏറ്റവും വലിയ ദാനവും സേവനവുമെന്നു പറയപ്പെടുന്നത്. സമയോചിതമായി ഇടപെട്ട് ഒരാളെ മരണത്തിന്റെ വക്കില്‍നിന്ന് തിരിച്ചുകൊണ്ടുവരാന്‍ കഴിയുന്നത്, രക്ഷിക്കപ്പെട്ടവന്റെയും അവന്റെ കുടുംബത്തിന്റെയും ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത അനുഭവമായി മാറുന്നു. ഇവിടെ ഒരാളുടെ ജീവന്‍ രക്ഷിച്ചിരിക്കുന്നത് ഒരു ബസിന്റെ ഡ്രൈവറും ഒപ്പം അതിലെ യാത്രക്കാരും കണ്ടക്ടറുമാണ്.
'ഷിനുവേ.. നോക്കി നില്‍ക്കാതെ വണ്ടി എടുക്കടാ' എന്ന് കണ്ടക്ടര്‍ രാജേഷ് ബസിന്റെ ഡ്രൈവറായ ഷിനുവിനോട് പറഞ്ഞ നിമിഷം, സാധാരണയായി കുമളി ഏലപ്പാറ റൂട്ടില്‍ പതിവ് വേഗത്തില്‍ മാത്രം ഓടിക്കാറുള്ള കെഎല്‍ 4082797 എന്ന നീല ബസ്, അപ്രതീക്ഷിതമായി പതിവില്ലാത്ത വേഗത്തില്‍ മുന്നോട്ടു പാഞ്ഞു. യാത്രക്കാരുടെ കണ്ണുകള്‍ക്കു മുന്നില്‍ നടന്ന ആ മാറ്റം എല്ലാവരെയും ആശങ്കപ്പെടുത്തുകയും ചെയ്തു. കാരണം, ആ യാത്ര പതിവ് പോലെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാനുള്ളതല്ലായിരുന്നു. ജീവന്‍ രക്ഷിക്കാനുള്ള അടിയന്തര ദൗത്യമായിരുന്നു ബസിനുമുന്നില്‍ തുറന്നുകിടന്നത്. സാധാരണ യാത്രക്കാരെ ഇറക്കാനല്ല, രോഗബാധിതനായ ഒരാളെ കഴിയുന്നത്ര വേഗത്തില്‍ കുമളി സര്‍ക്കാര്‍ ആശുപത്രിയിലെത്തിക്കാനാണ് ആ യാത്ര ആരംഭിച്ചത്. അതുകൊണ്ടാണ് റോഡിലെ ഓരോ വളവും ഇടുങ്ങിയ വഴികളും മറികടന്ന് ബസ് പതിവില്‍ നിന്നും വ്യത്യസ്തമായി ഓടിയത്. ആ നിമിഷം ബസിലെ എല്ലാവരും ഒരേ ആശയത്തിലായിരുന്നു ഒരു ജീവന്‍ രക്ഷിക്കണം, ആശുപത്രിയിലെത്തിക്കണം എന്നത് മാത്രം.
ആ ബസിലെ യാത്രയ്ക്ക് ഏറ്റവും വിഷമകരമായ നിമിഷങ്ങളിലൂടെയാണ് കടന്ന് പോയത്. ഫിറ്റ്സ് വന്ന് വിറച്ച് വിറങ്ങലിച്ച ഒരു മനുഷ്യനെ പോലും, ജീവന്‍ കയ്യില്‍ പിടിച്ചുള്ള ഒരു മരണപ്പാച്ചിലായി മാറിയ അവസ്ഥയില്‍, യാത്രയ്ക്കായി ബസില്‍ കുടുങ്ങിയ ആളുകള്‍ക്ക് അത്ഭുതകരമായ അനുഭവമായിരുന്നു. ഓരോ യാത്രക്കാരും പ്രാര്‍ഥനയോടെ ഇരിക്കുന്ന നിലയിലായിരുന്നു. പോക്കറ്റ് റോഡിലൂടെ, ഒരൊറ്റ കാര്‍ കടന്നുപോകാനും പ്രയാസമായ ഇടുങ്ങിയ വഴികളിലൂടെ, ഡ്രൈവറായ ഷിനു ബസ് ഓടിച്ചു. ഓരോ വളവും, ഓരോ തിരിഞ്ഞ വഴിയും ജാഗ്രതയോടെ കൈകാര്യം ചെയ്തു. യാത്രക്കാര്‍ക്ക് അത്രമേല്‍ ആശങ്കയുണ്ടായിരുന്നു, എന്നാല്‍ ഒരേ ലക്ഷ്യം രോഗബാധിതനെ ആശുപത്രിയിലെത്തിച്ച് ജീവന്‍ രക്ഷിക്കുക. ഈ ചിന്ത മാത്രം മനസ്സില്‍ കൊണ്ടു ഡ്രൈവ് തുടര്‍ന്നു. ആ ബസ് ഓട്ടം എല്ലാവര്‍ക്കും മറക്കാനാകാത്ത ഒരു അനുഭവമായിരുന്നു.
ബസിനുള്ളില്‍ ഉണ്ടായ ആ ആശങ്കാജനക നിമിഷം കുട്ടിക്കാനം സ്വദേശി വിശാഖിനെയാണ് ബാധിച്ചത്. യാത്ര ചെയ്യുന്ന സമയത്ത് ക്ഷീണിതനായി ഇരുന്ന വിശാഖിന് കുറച്ച് അധികം നേരമായി അസ്വസ്ഥതയിലായിരുന്നു. ഈ സമയം വിശാഖിന്റെ അടുത്ത് ഉണ്ടായിരുന്ന കണ്ടക്ടര്‍ രാജേഷ് വെള്ളം കൊണ്ടു എത്തുമ്പോഴേക്കും ആ സമയത്ത് ഫിറ്റ്സ് വന്നു വിറച്ച് വിറങ്ങലിച്ച് അദ്ദേഹം ബസിന്റെ സീറ്റില്‍ വീണുപോയി. അതോടെ ബസിലെ എല്ലാവരും ആശങ്കയിലായി. പക്ഷേ, ഡ്രൈവറായ ഷിനു ഉടനെ തന്നെ നിയന്ത്രണം ബസിന്റെ നിയന്ത്രണം എടുത്തു. തേക്കടി കവലവരെ എത്തിയ ബസ് തിരിച്ചെടുത്ത്, അസുഖബാധിതനെ ഉടന്‍ ആശുപത്രിയിലേക്ക് എത്തിക്കാന്‍ വേണ്ടി പായുകയായിരുന്നു. ഡ്രൈവറിന്റെയും കണ്ടക്ടറുടെയും ജാഗ്രതയും സമയോചിതമായ ഇടപെടലില്‍ ഒരാളുടെ ജീവന്‍ രക്ഷിക്കാനായത്.
അവസരോചിതമായി, കൃത്യസമയത്ത് രോഗബാധിതനായ വിശാഖിനെ ആശുപത്രിയിലേക്ക് എത്തിച്ചത് കൊണ്ട് അവന്റെ ജീവന്‍ രക്ഷിക്കാനാവാന്‍ സാധിച്ചു. അതേസമയം, ബസിലെ യാത്ര മുടങ്ങുമോ എന്ന ചിന്തയെ മറികടന്ന്, ഡ്രൈവറും കണ്ടക്ടറും ചെയ്ത പ്രവര്‍ത്തിയില്‍ ഒരു ജീവനാണ് രക്ഷപ്പെടുത്താന്‍ സാധിച്ചത്. അവരുടെ മനസ്സിലെ ലക്ഷ്യത്തിന് ബസിലെ യാത്രക്കാര്‍ കൂടി തടസ്സമില്ലാതെ നിന്നതോടെ വിശാഖിനെ കൃത്യ സമയത്ത് തന്നെ ആശുപത്രിയില്‍ എത്തിക്കാന്‍ അവര്‍ക്ക് ആയി. സമയം കൃത്യമായി ഉപയോഗിച്ച്, അടിയന്തര നടപടി സ്വീകരിച്ചതുകൊണ്ട്, ഒരു മനുഷ്യജീവന്‍ മരണത്തിന്റെ വക്കില്‍ നിന്നും തിരിച്ചുപിടിച്ചിരിക്കുകയാണ്. അവരുടെ ഈ ജാഗ്രതയും മിടുക്കും ഒരു ജീവനും നഷ്ടപ്പെടാതെ രക്ഷിക്കാനായതിന്റെ ഉദാഹരണമായി മാറി. ഇന്നത്തെ കാലത്ത് കൊല്ലാന്‍ പോലും മടിയില്ലാത്ത ആളുകള്‍ ഉള്ള ഈ ലോകത്ത് ഇത്തരം നല്ല പ്രവര്‍ത്തികള്‍ ചെയ്യുന്ന നല്ലവരായ ആളുകള്‍ ഉണ്ട് എന്നതിനുള്ള തെളിവാണ് ബസിലെ കണ്ടക്ടറും ഡ്രൈവറും. ഇവര്‍ എല്ലാവര്‍ക്കും ഒരു മാതൃകയാണ്.