Latest News

കോളേജ് കാലത്ത് മോഹന്‍ലാലിന്റെ ജൂനിയര്‍; കോളേജ് മാഗസിന്‍ എഡിറ്ററായി തുടക്കം; വെള്ളിത്തിരയിലെ ജൈത്രയാത്ര തുടങ്ങിയത് 1982ല്‍; ജീവിതം ആഘോഷമാക്കിയ നടന്‍; അടൂര്‍ ഏനാത്തെ അപകടം കൊണ്ടുപോയത് മോഹന്‍ലാലിന്റെ കളിക്കൂട്ടുകാരനെ; സന്തോഷ് നായരുടെ സിനിമാ ജീവിതത്തിലും നിറഞ്ഞത് സ്നേഹ ബന്ധങ്ങള്‍; ഇതു ഞങ്ങളുടെ കഥ മുതല്‍ മോഹനിയാട്ടം വരെ; സന്തോഷ് നായര്‍ ഇനി നൊമ്പരം 

Malayalilife
കോളേജ് കാലത്ത് മോഹന്‍ലാലിന്റെ ജൂനിയര്‍; കോളേജ് മാഗസിന്‍ എഡിറ്ററായി തുടക്കം; വെള്ളിത്തിരയിലെ ജൈത്രയാത്ര തുടങ്ങിയത് 1982ല്‍; ജീവിതം ആഘോഷമാക്കിയ നടന്‍; അടൂര്‍ ഏനാത്തെ അപകടം കൊണ്ടുപോയത് മോഹന്‍ലാലിന്റെ കളിക്കൂട്ടുകാരനെ; സന്തോഷ് നായരുടെ സിനിമാ ജീവിതത്തിലും നിറഞ്ഞത് സ്നേഹ ബന്ധങ്ങള്‍; ഇതു ഞങ്ങളുടെ കഥ മുതല്‍ മോഹനിയാട്ടം വരെ; സന്തോഷ് നായര്‍ ഇനി നൊമ്പരം 

മലയാള സിനിമയിലെ സൗമ്യസാന്നിധ്യവും നടന്‍ മോഹന്‍ലാലിന്റെ ഉറ്റ സുഹൃത്തുമായ സന്തോഷ് നായര്‍ (65) അന്തരിച്ചു. പത്തനംതിട്ട ഏനാത്ത് വെച്ചുണ്ടായ ദാരുണമായ വാഹനാപകടത്തെത്തുടര്‍ന്ന് ചികിത്സയിലിരിക്കെ ഹൃദയാഘാതം സംഭവിച്ചാണ് അന്ത്യം. സന്തോഷും ഭാര്യയും സഞ്ചരിച്ച കാര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ഭാര്യ ശുഭശ്രീക്കും ലോറി ഡ്രൈവര്‍ക്കും പരുക്കേറ്റിട്ടുണ്ട്. മലയാളത്തിന്റെ വിസ്മയ താരം മോഹന്‍ലാലിന്റെ സിനിമാ പ്രവേശനം തൊട്ടുള്ള സഹയാത്രികനെയാണ് ഈ അപകടത്തിലൂടെ വെള്ളിത്തിരയ്ക്ക് നഷ്ടമായത്. 

തിരുവനന്തപുരം എംജി കോളേജിലെ പഠനകാലത്താണ് മോഹന്‍ലാലും സന്തോഷ് നായരും തമ്മിലുള്ള ആത്മബന്ധം തുടങ്ങുന്നത്. ലാലിന്റെ ജൂനിയറായിരുന്നു സന്തോഷ്. കോളേജ് മാഗസിന്‍ എഡിറ്ററായിരുന്ന സന്തോഷ്, ലാലിനൊപ്പം ക്യാമ്പസ് ജീവിതം ശരിക്കും ആഘോഷിച്ച വ്യക്തിയാണ്. കോളേജ് ഗ്രൗണ്ടിലെ തെങ്ങുകളില്‍ കയറി കരിക്കു പറിച്ചു കുടിച്ചും യുവജനോത്സവ വേദികളില്‍ തകര്‍പ്പന്‍ പ്രകടനങ്ങള്‍ നടത്തിയും അവര്‍ ക്യാമ്പസിനെ ആവേശത്തിലാക്കി. ലാലിന്റെ എല്ലാ കുസൃതികള്‍ക്കും കൂട്ടുനിന്ന 'കട്ടുകാരന്‍' എന്നാണ് ഉറ്റ സുഹൃത്തുക്കള്‍ക്കിടയില്‍ സന്തോഷ് അറിയപ്പെട്ടിരുന്നത്. 

1982-ല്‍ പി.ജെ. വിശ്വംഭരന്‍ സംവിധാനം ചെയ്ത 'ഇതു ഞങ്ങളുടെ കഥ' എന്ന ചിത്രത്തിലൂടെയാണ് സന്തോഷ് നായര്‍ അഭിനയരംഗത്തേക്ക് എത്തിയത്. ശാന്തികൃഷ്ണ താമസം മാറുന്ന വീട്ടിലെ ചെറുപ്പക്കാരനായാണ് അദ്ദേഹം ആദ്യമായി ക്യാമ്പറയ്ക്ക് മുന്നിലെത്തിയത്. മെരിലാന്‍ഡ് സ്റ്റുഡിയോയുടെയും ഛായാഗ്രാഹകന്‍ എസ്. കുമാറിന്റെയും പിന്തുണയോടെ സിനിമാലോകത്ത് ചുവടുറപ്പിച്ചു. വില്ലനായും ഹാസ്യനടനായും സഹനടനായും നൂറിലധികം ചിത്രങ്ങളില്‍ അദ്ദേഹം വേഷമിട്ടു. 1982 മുതല്‍ സിനിമയില്‍ സജീവമായിരുന്നെങ്കിലും 1996, 1997, 1998 വര്‍ഷങ്ങളില്‍ വ്യക്തിപരമായ കാരണങ്ങളാല്‍ അദ്ദേഹം അഭിനയത്തില്‍ നിന്ന് ചെറിയൊരു ഇടവേളയെടുത്തു. 

ഇതൊഴിച്ചാല്‍ മിക്ക വര്‍ഷങ്ങളിലും വെള്ളിത്തിരയില്‍ സന്തോഷ് നായരുടെ സാന്നിധ്യമുണ്ടായിരുന്നു. 'ഇരുപതാം നൂറ്റാണ്ട്' പോലുള്ള ചിത്രങ്ങളിലെ ശ്രദ്ധേയമായ നെഗറ്റീവ് കഥാപാത്രങ്ങള്‍ അദ്ദേഹത്തിന്റെ അഭിനയശേഷി വിളിച്ചോതുന്നതായിരുന്നു. നിലവില്‍ പ്രദര്‍ശനം തുടരുന്ന 'മോഹിനിയാട്ടം' ആണ് അദ്ദേഹം അവസാനമായി അഭിനയിച്ച ചിത്രം. സിനിമയ്ക്കകത്തും പുറത്തും സൗഹൃദങ്ങള്‍ക്ക് വലിയ വില കല്‍പ്പിച്ച വ്യക്തിയായിരുന്നു സന്തോഷ്. തിരുവനന്തപുരത്തെ സി.എന്‍. കേശവന്‍ നായരുടെയും പി. രാജലക്ഷ്മി അമ്മയുടെയും മകനായി 1960 നവംബര്‍ 12-നാണ് ജനനം.

തിരുവനന്തപുരത്തെ സൗഹൃദക്കൂട്ടായ്മകളിലെ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം അവസാന നിമിഷം വരെയും ജീവിതം ആഘോഷമാക്കിയാണ് കടന്നുപോയത്. അടൂര്‍ ഏനാത്തെ വളവില്‍ വെച്ച് നിയന്ത്രണം വിട്ട കാര്‍ ലോറിയിലിടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ അദ്ദേഹത്തെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഹൃദയാഘാതം മരണത്തിലേക്ക് നയിച്ചു. മോഹന്‍ലാലിനെ സംബന്ധിച്ചിടത്തോളം തന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും കൂടെയുണ്ടായിരുന്ന പ്രിയപ്പെട്ട സുഹൃത്തിന്റെ വേര്‍പാട് വലിയൊരു ആഘാതമാണ്. തിരുവനന്തപുരം എംജി കോളേജിനും സിനിമാ പ്രേമികള്‍ക്കും സന്തോഷ് നായരുടെ വിയോഗം ഒരു തീരാനഷ്ടമാണ്. എംജി കോളേജില്‍ മോഹന്‍ലാല്‍ കോമേഴ്സാണ് പഠിച്ചത്. സന്തോഷ് നായര്‍ കണക്കും. 

 പത്തനംതിട്ട ഏനാത്ത് വെച്ചുണ്ടായ ദാരുണമായ വാഹനാപകടത്തെത്തുടര്‍ന്ന് ചികിത്സയിലിരിക്കെ ഹൃദയാഘാതം സംഭവിച്ചാണ് അന്ത്യം. സന്തോഷും ഭാര്യ ശുഭശ്രീയും സഞ്ചരിച്ച കാര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ ഭാര്യ ചികിത്സയിലാണ്. മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന്റെ കോളേജ് കാലം മുതലുള്ള അടുത്ത സുഹൃത്തിനെയാണ് ഈ അപകടത്തിലൂടെ വെള്ളിത്തിരയ്ക്ക് നഷ്ടമായത്. തിരുവനന്തപുരം എംജി കോളേജിലെ പഠനകാലത്താണ് മോഹന്‍ലാലും സന്തോഷ് നായരും തമ്മിലുള്ള ആത്മബന്ധം തുടങ്ങുന്നത്. ലാലിന്റെ ജൂനിയറായിരുന്നു സന്തോഷ്. കോളേജ് മാഗസിന്‍ എഡിറ്ററായിരുന്ന സന്തോഷ്, ലാലിനൊപ്പം ക്യാമ്പസ് ജീവിതം ശരിക്കും ആഘോഷിച്ച വ്യക്തിയാണ്. 

കോളേജ് ഗ്രൗണ്ടിലെ തെങ്ങുകളില്‍ കയറി കരിക്കു പറിച്ചു കുടിച്ചും യുവജനോത്സവ വേദികളില്‍ തകര്‍പ്പന്‍ പ്രകടനങ്ങള്‍ നടത്തിയും അവര്‍ ക്യാമ്പസിനെ ആവേശത്തിലാക്കി. ലാലിന്റെ എല്ലാ കുസൃതികള്‍ക്കും കൂട്ടുനിന്ന 'കട്ടുകാരന്‍' എന്നാണ് ഉറ്റ സുഹൃത്തുക്കള്‍ക്കിടയില്‍ സന്തോഷ് അറിയപ്പെട്ടിരുന്നത്. തിരുവനന്തപുരത്തെ സി.എന്‍. കേശവന്‍ നായരുടെയും പി. രാജലക്ഷ്മി അമ്മയുടെയും മകനായി 1960 നവംബര്‍ 12-നാണ് ജനനം. എംജി കോളേജില്‍ ഗണിതശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം കോളേജ് രാഷ്ട്രീയത്തിലും സജീവമായിരുന്നു. സഹോദരിമാര്‍ ഡോക്ടര്‍മാരായപ്പോള്‍ അഭിനയത്തോടുള്ള അഭിനിവേശം കൊണ്ടാണ് അദ്ദേഹം സിനിമയിലെത്തിയത്.

santhosh nair passes away dies in car accident

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES