Latest News

കഴിഞ്ഞ അഞ്ചുമാസം വേദന നിറഞ്ഞത്; പല രാത്രികളിലും ഉറങ്ങാന്‍ കഴിഞ്ഞില്ല'; മാനസികമായി തകര്‍ന്നു; പോരാട്ടത്തില്‍ ഉറച്ചുനില്‍ക്കും; 'ട്രസ്റ്റിങ് ദ പ്രോസസ്' നിയമ നടപടികളില്‍ പൂര്‍ണ വിശ്വാസം; രഞ്ജിത്തിനെതിരായ കുറ്റപത്രത്തിന് പിന്നാലെ നിശബ്ദത വെടിഞ്ഞ് അതിജീവിത

Malayalilife
കഴിഞ്ഞ അഞ്ചുമാസം വേദന നിറഞ്ഞത്; പല രാത്രികളിലും ഉറങ്ങാന്‍ കഴിഞ്ഞില്ല'; മാനസികമായി തകര്‍ന്നു; പോരാട്ടത്തില്‍ ഉറച്ചുനില്‍ക്കും; 'ട്രസ്റ്റിങ് ദ പ്രോസസ്' നിയമ നടപടികളില്‍ പൂര്‍ണ വിശ്വാസം; രഞ്ജിത്തിനെതിരായ കുറ്റപത്രത്തിന് പിന്നാലെ നിശബ്ദത വെടിഞ്ഞ് അതിജീവിത

ചലച്ചിത്ര മേഖലയെ ഉലച്ച ലൈംഗികാതിക്രമക്കേസില്‍ സംവിധായകന്‍ രഞ്ജിത്തിനെതിരെ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെ, നീണ്ട അഞ്ചുമാസത്തെ മൗനം വെടിഞ്ഞ് അതിജീവിത രംഗത്ത്. തന്റെ ജീവിതത്തിലെ ഏറ്റവും ദുഷ്‌കരവും വേദനാജനകവുമായ ഘട്ടത്തിലൂടെയാണ് കഴിഞ്ഞ അഞ്ചുമാസമായി കടന്നുപോയതെന്ന് ഇന്‍സ്റ്റഗ്രാം കുറിപ്പിലൂടെ താരം വെളിപ്പെടുത്തി. മാനസികമായി പൂര്‍ണ്ണമായും തകര്‍ന്നുപോയ അവസ്ഥയിലും നിയമനടപടികളിലുള്ള വിശ്വാസം കൈവിടാതെ, പോരാട്ടത്തില്‍ ഉറച്ചുനില്‍ക്കുമെന്നാണ് അതിജീവിത പ്രഖ്യാപിച്ചിരിക്കുന്നത്. 

ട്രസ്റ്റിങ് ദ പ്രോസസ്' എന്ന തലക്കെട്ടോടെയാണ് അതിജീവിത കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന നിയമപരമായ നടപടിക്രമങ്ങളെ പൂര്‍ണമായി വിശ്വസിക്കുന്നു എന്നാണ് ഇതിലൂടെ അര്‍ത്ഥമാക്കുന്നത്. കഴിഞ്ഞ അഞ്ചുമാസം ഏറെ വേദന നിറഞ്ഞതായിരുന്നുവെന്നും, പല രാത്രികളിലും ഉറങ്ങാന്‍ കഴിഞ്ഞിരുന്നില്ലെന്നും അവര്‍ തുറന്നുപറയുന്നു. മാനസികമായി പൂര്‍ണമായും തകര്‍ന്നുപോയ അവസ്ഥയില്‍ തനിക്ക് താങ്ങും തണലുമായി നിന്നത് ഉറ്റസുഹൃത്തുക്കളും കുടുംബാംഗങ്ങളുമാണ്. അവരുടെ പിന്തുണയാണ് തനിക്ക് വലിയ അനുഗ്രഹമായതെന്നും അവര്‍ നന്ദിയോടെ ഓര്‍ക്കുന്നു. ഒട്ടേറെ പ്രതിസന്ധികള്‍ക്കിടയിലും താന്‍ ജീവിതത്തിലേക്ക് തിരിച്ചു വരികയാണെന്നും പോരാട്ടത്തില്‍ ഉറച്ചുനില്‍ക്കുമെന്നും അവര്‍ വ്യക്തമാക്കി. 

രഞ്ജിത്തിനെതിരെ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെയാണ് അതിജീവിതയുടെ പ്രതികരണം വന്നിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. രഞ്ജിത്തിനെ പ്രതിചേര്‍ത്തുകൊണ്ട് തന്നെയാണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. കേസ് അന്വേഷണത്തില്‍ ശക്തമായ തെളിവുകള്‍ ലഭിച്ചുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഈ നിയമപോരാട്ടം ഒരുവശത്ത് നടക്കുമ്പോഴും, രഞ്ജിത്ത് സംവിധാനം ചെയ്ത പുതിയ സിനിമ ഉടന്‍ തിയേറ്ററുകളിലെത്താന്‍ ഒരുങ്ങുകയാണ്. രഞ്ജിത്ത് തന്റെ സിനിമാ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമ്പോള്‍, മൗനം വെടിഞ്ഞ് അതിജീവിത രംഗത്തുവന്നത് വലിയ ശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ്. 

അതേസമയം, നിയമപോരാട്ടം ഒരുവശത്ത് ശക്തമായി തുടരുമ്പോഴും, ആരോപണവിധേയനായ സംവിധായകന്‍ രഞ്ജിത്ത് തന്റെ പുതിയ സിനിമാ പ്രവര്‍ത്തനങ്ങളുമായി സജീവമായി മുന്നോട്ട് പോകുകയാണ്. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമ റിലീസിന് ഒരുങ്ങുന്നതായാണ് വിവരം. 'ലോ ആന്‍ഡ് ഓര്‍ഡര്‍' എന്നാണ് ഈ ചിത്രത്തിന് പേരിട്ടിരിക്കുന്നത് എന്നത് നിലവിലെ സാഹചര്യത്തില്‍ ഏറെ കൗതുകമുണര്‍ത്തുന്നതാണ്. 

ഈ സിനിമാ പേരിലൂടെ ഡയറക്ടര്‍ യഥാര്‍ത്ഥത്തില്‍ എന്താണ് ഉദ്ദേശിച്ചത് എന്ന ചര്‍ച്ചകള്‍ ഇപ്പോള്‍ സിനിമാ വൃത്തങ്ങളിലും സോഷ്യല്‍ മീഡിയയിലും സജീവമായിട്ടുണ്ട്. തനിക്കെതിരെ ഉയര്‍ന്ന നിയമനടപടികള്‍ക്കുള്ള ഒരു മറുപടിയാണോ അതോ കേവലം ഒരു സിനിമാ പശ്ചാത്തലമാണോ ഇതിന് പിന്നിലെന്നാണ് ഉയരുന്ന ചോദ്യം. ഏതായാലും, ഇരയും പ്രതിയും ഒരേസമയം 'നിയമവാഴ്ച'യില്‍ പ്രതീക്ഷ അര്‍പ്പിക്കുന്നത് രണ്ടു തരത്തിലാണെന്നത് ഈ സാഹചര്യത്തെ കൂടുതല്‍ നാടകീയമാക്കുന്നു. ഫോര്‍ട്ട് കൊച്ചിയിലെ ഷൂട്ടിങ് ലൊക്കേഷനില്‍ കാരവാനില്‍ വച്ച് മോശമായി പെരുമാറിയെന്ന നടിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നീട് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തിരുന്നു. 

ജയിലിലായിരുന്ന രഞ്ജിത്ത് അടുത്തിടെയാണ് ജാമ്യം ലഭിച്ചത്. മാനഭംഗം, ലൈംഗികാതിക്രമം, തടഞ്ഞുവെയ്ക്കല്‍, അശ്ലീല ആംഗ്യം കാണിക്കല്‍ എന്നീ നാല് വകുപ്പുകള്‍ ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ മാര്‍ച്ച് 28-ാം തിയ്യതിയാണ് പരാതി ലഭിക്കുന്നത്. aപിന്നാലെ എറണാകുളം നോര്‍ത്ത് വനിതാ സ്റ്റേഷനില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. തൊടുപുഴയില്‍വെച്ച് അറസ്റ്റിലായ രഞ്ജിത് നിലവില്‍ ജാമ്യത്തിലാണ്. കൊച്ചി ഡിസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്. നിലവില്‍ ജാമ്യത്തിലിറങ്ങി തന്റെ പുതിയ സിനിമയായ 'ലോ ആന്‍ഡ് ഓര്‍ഡര്‍' പൂര്‍ത്തിയാക്കുന്ന തിരക്കിലാണ് രഞ്ജിത്ത്. എന്നാല്‍, കേസില്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടതോടെ വരും ദിവസങ്ങളില്‍ വിചാരണ നടപടികളിലേക്ക് കോടതി കടക്കും. 

അന്വേഷണ സംഘം സമര്‍പ്പിച്ച ശാസ്ത്രീയ തെളിവുകളും മൊഴികളും വിചാരണ വേളയില്‍ രഞ്ജിത്തിന് കടുത്ത വെല്ലുവിളിയാകുമെന്നാണ് നിയമവിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. താന്‍ ഒരിക്കലും തോറ്റുകൊടുക്കില്ലെന്നും നീതി ലഭിക്കുന്നതുവരെ പോരാടുമെന്നുമുള്ള അതിജീവിതയുടെ നിലപാടും, സിനിമാ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്ന രഞ്ജിത്തിന്റെ നീക്കങ്ങളും മലയാള ചലച്ചിത്ര ലോകത്ത് വലിയ ചര്‍ച്ചകള്‍ക്കാണ് വഴിതുറന്നിരിക്കുന്നത്.

Read more topics: # രഞ്ജിത്ത്
ranjith sexual assault case survivor POST

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES