Latest News

മിനി എസി എന്നു പറയുന്ന ഈ സാധനം വലിയൊരു സ്‌കാം ആണ്;  3000 രൂപയ്ക്ക് വാങ്ങിയ എസിയില്‍ നിന്ന് കാറ്റ് പോലും വരുന്നില്ല, പിന്നെയാണ് തണുപ്പ്;ഒരു കൂളറായിട്ടുപോലും ഉപയോഗിക്കാന്‍ പറ്റില്ല; ദയവായി തട്ടിപ്പില്‍ വീഴരുത്; അനുഭവം പങ്ക് വച്ച് നടി നിലീന്‍ സാന്ദ്ര

Malayalilife
മിനി എസി എന്നു പറയുന്ന ഈ സാധനം വലിയൊരു സ്‌കാം ആണ്;  3000 രൂപയ്ക്ക് വാങ്ങിയ എസിയില്‍ നിന്ന് കാറ്റ് പോലും വരുന്നില്ല, പിന്നെയാണ് തണുപ്പ്;ഒരു കൂളറായിട്ടുപോലും ഉപയോഗിക്കാന്‍ പറ്റില്ല; ദയവായി തട്ടിപ്പില്‍ വീഴരുത്; അനുഭവം പങ്ക് വച്ച് നടി നിലീന്‍ സാന്ദ്ര

ഓണ്‍ലൈന്‍ ഷോപ്പിംഗ് തട്ടിപ്പുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സ്വന്തം അനുഭവം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി നിലീന്‍ സാന്‍ഡ്ര. സോഷ്യല്‍ മീഡിയയില്‍ കണ്ട ആകര്‍ഷകമായ ഒരു പരസ്യം വിശ്വസിച്ച് മിനി എസി ഓര്‍ഡര്‍ ചെയ്ത താരത്തിന് ലഭിച്ചത് ഉപയോഗശൂന്യമായ ഒരു പ്ലാസ്റ്റിക് കളിപ്പാട്ടമാണ്. തനിക്കുണ്ടായ ഈ ചതി മറ്റാര്‍ക്കും സംഭവിക്കരുത് എന്ന ലക്ഷ്യത്തോടെയാണ് നടി വീഡിയോയിലൂടെ കാര്യങ്ങള്‍ വിശദീകരിച്ചത്. 

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ നിരന്തരം പ്രത്യക്ഷപ്പെടുന്ന 'മിനി പോര്‍ട്ടബിള്‍ എസി'യുടെ പരസ്യം കണ്ടാണ് നിലീന്‍ അത് വാങ്ങാന്‍ തീരുമാനിച്ചത്. വെറും 1600 രൂപയ്ക്ക് വീടിനുള്ളില്‍ എസിയുടെ തണുപ്പ് നല്‍കുന്ന അത്ഭുത ഉപകരണം എന്ന നിലയിലായിരുന്നു ഇതിന്റെ പ്രചാരണം. സാധാരണക്കാരെ എളുപ്പത്തില്‍ ആകര്‍ഷിക്കുന്ന രീതിയിലുള്ള വീഡിയോകളും ചിത്രങ്ങളുമാണ് തട്ടിപ്പുകാര്‍ ഇതിനായി ഉപയോഗിച്ചത്.

ഓര്‍ഡര്‍ ചെയ്ത് ദിവസങ്ങള്‍ക്ക് ശേഷം വീട്ടിലെത്തിയ പാഴ്‌സല്‍ തുറന്നു നോക്കിയ നടി ഞെട്ടിപ്പോയി. എസിക്ക് പകരം ഉള്ളില്‍ ഉണ്ടായിരുന്നത് കുട്ടികള്‍ കളിക്കാന്‍ ഉപയോഗിക്കുന്ന തരം ഒരു ചെറിയ പ്ലാസ്റ്റിക് ബോക്‌സ് മാത്രമായിരുന്നു. ഇതിന് എസിയുടെ യാതൊരു ഗുണവുമില്ലെന്ന് മാത്രമല്ല, വെറുമൊരു ഫാന്‍ പോലെയുളള സംവിധാനം പോലും ഇതില്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് താരം വ്യക്തമാക്കി. 1600 രൂപയോളം ഇത്തരത്തില്‍ തനിക്ക് നഷ്ടമായെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

നമ്മുടെ നാട്ടില്‍ ഇപ്പോള്‍ ട്രെന്‍ഡിങ് ആയി നടക്കുന്ന സ്‌കാം ആണ് മിനി എസി എന്നു പറയുന്ന ഈ സാധനം. നിങ്ങളും ഇതിന്റെ റീല്‍സ് കണ്ടിട്ടുണ്ടെങ്കില്‍ വിഡിയോ ചെയ്യണം. ഇതു വലിയൊരു സ്‌കാം ആണ്. ഒരുപാട് പേജുകളില്‍ ഇതിന്റെ വിഡിയോ കണ്ട ഒരു സുഹൃത്ത് പറഞ്ഞിട്ടാണ് അവള്‍ക്കു വേണ്ടി ഞാനിത് വാങ്ങിയത്. മൂവായിരത്തിനടുത്ത് പൈസ ആയി. പെട്ടുപോയെന്ന് പറഞ്ഞാല്‍ മതിയല്ലോ. എന്തിനാണ് ഇത് വാങ്ങിയതെന്ന് സത്യം പറഞ്ഞാല്‍ അറിയില്ല. കാരണം എനിക്ക് അറിയാം എസി ഇങ്ങനല്ല വര്‍ക്ക് ചെയ്യുന്നത്, അത് വര്‍ക്ക് ചെയ്യാന്‍ പുറത്തുവയ്ക്കുന്ന യൂണിറ്റ് വേണം, കംപ്രസര്‍ വേണം. എന്നാലും ഞാനിത് മേടിച്ചുവെന്നതില്‍ എന്നോടു തന്നെ പുച്ഛം തോന്നുന്നു. വന്‍ മണ്ടത്തരമായി പോയി.' നിലീന്‍ സാന്ദ്ര പറയുന്നു.

ഇത് പ്രവര്‍ത്തിക്കില്ലെന്നു പറഞ്ഞ് റിട്ടേണ്‍ ചെയ്യാന്‍ നോക്കിയാല്‍ ഓണ്‍ലൈന്‍ സൈറ്റ് തിരിച്ചെടുക്കില്ല. കഴിഞ്ഞ നാലഞ്ച് ദിവസമായി കസ്റ്റര്‍ കെയറില്‍ വിളിച്ച് എന്റെ ശല്യം സഹിക്കാന്‍ വയ്യാതെയാണോ എന്നറിയില്ല, പേ ബാലന്‍സിലേക്ക് റീ ഫണ്ട് പൈസ ഇട്ടുതന്നു. പക്ഷേ ഇത് എല്ലാവര്‍ക്കും നടന്നെന്ന് വരില്ല. എനിക്ക് സഹിക്കാന്‍ പറ്റാതെ വിളിച്ചു വിളിച്ച് പൈസ തിരിച്ചു തരണമെന്നു പറഞ്ഞപ്പോള്‍ അവര്‍ തന്നതാണ്. ഇതുകൊണ്ട് ഒരു ഉപയോഗവുമില്ല. ഓണ്‍ലൈന്‍ സൈറ്റുകാര്‍ തന്നെ പറഞ്ഞത് ഇത് കളഞ്ഞോളാണ്. ഒരു കൂളറായിട്ടുപോലും ഉപയോഗിക്കാന്‍ പറ്റില്ല. ഒരു കാറ്റ് പോലും വരുന്നില്ല, പിന്നെയാണ് തണുപ്പ്. സാധാരണ ആളുകളാകും ഇത് മേടിക്കുക. വെറും 2700 രൂപയ്ക്ക് എസി കിട്ടും എന്ന് ആഗ്രഹിച്ചാണ് മേടിക്കുന്നത്. ദയവു ചെയ്ത് ഈ തട്ടിപ്പില്‍ ചെന്നുപെടരുത്.' നിലീന്‍ സാന്ദ്ര കൂട്ടിച്ചേര്‍ത്തു.

'ഇത്തരം തട്ടിപ്പ് പരസ്യങ്ങളില്‍ ആരും വീഴരുത്. കുറഞ്ഞ വിലയ്ക്ക് എസി കിട്ടുമെന്ന് കരുതി പണം കളയരുത്. എന്നെപ്പോലെ പലരും ഇതിനോടകം ഈ തട്ടിപ്പിനിരയായിട്ടുണ്ടാകാം. ഓണ്‍ലൈനില്‍ സാധനങ്ങള്‍ വാങ്ങുമ്പോള്‍ വിശ്വസനീയമായ സൈറ്റുകളില്‍ നിന്ന് മാത്രം വാങ്ങാന്‍ ശ്രദ്ധിക്കുക,' നിലീന്‍ സാന്‍ഡ്ര വീഡിയോയില്‍ പറഞ്ഞു. 

ഓണ്‍ലൈന്‍ വിപണിയില്‍ കുറഞ്ഞ വിലയ്ക്ക് ഇലക്ട്രോണിക് ഉപകരണങ്ങള്‍ വാഗ്ദാനം ചെയ്യുന്ന വ്യാജ വെബ്‌സൈറ്റുകള്‍ക്കെതിരെ സൈബര്‍ പോലീസ് നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇത്തരം തട്ടിപ്പുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ അധികൃതരെ അറിയിക്കണമെന്നും പോലീസ് നിര്‍ദ്ദേശിക്കുന്നു. 

അതേസമയം ഇറ്റ്‌സ് എ മെഡിക്കല്‍ മിറാക്കിള്‍ ആണ് നിലീന്‍ സാന്ദ്രയുടെ ഏറ്റവും പുതിയ ചിത്രം. നിലീന്‍ സാന്ദ്രയുടെ ഭാവി വരാനായി ശ്യാമിന്‍ ഗിരീഷ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സംഗീത് പ്രതാപ്, ഷറഫുദ്ധീന്‍, ലിജോ മോള്‍ എന്നിവരാണ് പ്രധാന താരങ്ങള്‍. നിലീന്‍ സാന്ദ്ര തന്നെയാണ് ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത്.

nileen sandra about the online air conditioner

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES