Latest News

ഹരിദാസേ.. ഞാന്‍ തങ്കമണിയെ കണ്ടെടോ'; കുട്ടന്‍ തമ്പുരാനും തങ്കമണിയും ദുബൈ എയര്‍പോര്‍ട്ടില്‍ വീണ്ടും കണ്ടുമുട്ടി; 33 വര്‍ഷത്തിന് ശേഷം രംഭയെ കണ്ട ചിത്രം ചിത്രം മനോജ് കെ ജയന്‍ 

Malayalilife
 ഹരിദാസേ.. ഞാന്‍ തങ്കമണിയെ കണ്ടെടോ'; കുട്ടന്‍ തമ്പുരാനും തങ്കമണിയും ദുബൈ എയര്‍പോര്‍ട്ടില്‍ വീണ്ടും കണ്ടുമുട്ടി; 33 വര്‍ഷത്തിന് ശേഷം രംഭയെ കണ്ട ചിത്രം ചിത്രം മനോജ് കെ ജയന്‍ 

മലയാള സിനിമയില്‍ സംഗീതം കൊണ്ടും പ്രകടനം കൊണ്ടും വിസ്മയം തീര്‍ത്ത 'സര്‍ഗം' പുറത്തിറങ്ങിയിട്ട് മൂന്ന് പതിറ്റാണ്ടുകള്‍ പിന്നിടുന്നു. ഹരിഹരന്‍-ലോഹിതദാസ് കൂട്ടുകെട്ടില്‍ പിറന്ന ഈ ക്ലാസിക് ചിത്രത്തിലെ അനശ്വര കഥാപാത്രങ്ങളായ കുട്ടന്‍ തമ്പുരാനും തങ്കമണിയും 33 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും കണ്ടുമുട്ടിയത് സിനിമാ പ്രേമികള്‍ക്കും കൗതുകമായി. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ചുണ്ടായ ഈ അപ്രതീക്ഷിത കൂടിക്കാഴ്ചയുടെ ചിത്രം മനോജ് കെ. ജയന്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. 

'ഹരിദാസേ.. ഞാന്‍ തങ്കമണിയെ കണ്ടെടോ' എന്ന സര്‍ഗത്തിലെ കുട്ടന്‍ തമ്പുരാന്റെ ശൈലിയിലുള്ള ക്യാപ്ഷനോടെയാണ് മനോജ് കെ. ജയന്‍ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. സിനിമയില്‍ വിനീത് അവതരിപ്പിച്ച ഹരിദാസ് എന്ന കഥാപാത്രത്തെ സ്മരിച്ചുകൊണ്ടുള്ള ഈ കുറിപ്പ് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ വൈറലായി. 1992-ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ തകര്‍ത്തഭിനയിച്ച കുട്ടന്‍ തമ്പുരാനെയും തങ്കമണിയെയും കാലം മാറ്റമില്ലാതെ കാത്തുവെച്ചിരിക്കുന്നുവെന്നാണ് ആരാധകരുടെ കമന്റുകള്‍. 

മനോജ് കെ. ജയന്‍ എന്ന നടന്റെ കരിയറിലെ ഏറ്റവും വലിയ നാഴികക്കല്ലായിരുന്നു കുട്ടന്‍ തമ്പുരാന്‍. ആ കഥാപാത്രത്തിലൂടെ ആ വര്‍ഷത്തെ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന പുരസ്‌കാരവും അദ്ദേഹം സ്വന്തമാക്കി. രംഭ എന്ന നടിയുടെ അരങ്ങേറ്റം കുറിച്ച സിനിമ കൂടിയായിരുന്നു സര്‍ഗം. ചിത്രത്തിലെ നിഷ്‌കളങ്കയായ തങ്കമണിയെ അവതരിപ്പിച്ചതിന് പിന്നാലെ തെന്നിന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്ക് രംഭ അതിവേഗം വളര്‍ന്നു. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ മുന്‍നിര നായികയായി തിളങ്ങിയ രംഭ, വിവാഹശേഷം സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെങ്കിലും മലയാളികള്‍ക്ക് അവര്‍ ഇപ്പോഴും 'സര്‍ഗ'ത്തിലെ തങ്കമണിയാണ്. 

സിനിമയിലെ ഹൃദയസ്പര്‍ശിയായ ഗാനങ്ങളും വിനീത്-മനോജ് കെ. ജയന്‍ കൂട്ടുകെട്ടിന്റെ വൈകാരികമായ രംഗങ്ങളും ഇന്നും പ്രേക്ഷകമനസ്സുകളില്‍ മായാതെ നില്‍ക്കുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം പഴയകാല സ്മരണകള്‍ ഉണര്‍ത്തിക്കൊണ്ട് താരങ്ങള്‍ ഒത്തുചേര്‍ന്നപ്പോള്‍ അത് ഒരു സിനിമയുടെ വിജയാഘോഷത്തേക്കാള്‍ വലിയ വികാരമായി മാറി. സര്‍ഗത്തിലെ സംഗീതവും കഥാപാത്രങ്ങളും ഇന്നും പുതുമയോടെ നിലനില്‍ക്കുന്നു എന്നതിന്റെ തെളിവാണ് ഈ ചിത്രത്തിന് ലഭിക്കുന്ന സ്വീകാര്യത.

manoj k jayan meet with rambha

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES