Latest News

മഞ്ജു വാര്യരെ അഭിനന്ദിച്ച് കുട്ടിക്കന്‍ ജയചന്ദ്രന്‍ ഇട്ട പോസ്റ്റിനെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയായി നടന്റെ ഭാര്യയുടെ വോയ്സ് മെസേജ്;എന്തിനാ പ്രാക്ക് വാങ്ങി  കാന്‍സര്‍ വന്ന് ചാവാന്‍ നില്‍ക്കുന്നതെന്ന വോയ്‌സ് സന്ദേശം സോഷ്യല്‍മീഡിയ വഴി പുറത്ത് വിട്ട് യുവതി; നടന്റെ പോസ്റ്റില്‍ നിറയുന്നത് സ്ത്രീവിരുദ്ധതയെന്ന് വിമര്‍ശനം

Malayalilife
 മഞ്ജു വാര്യരെ അഭിനന്ദിച്ച് കുട്ടിക്കന്‍ ജയചന്ദ്രന്‍ ഇട്ട പോസ്റ്റിനെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയായി നടന്റെ ഭാര്യയുടെ വോയ്സ് മെസേജ്;എന്തിനാ പ്രാക്ക് വാങ്ങി  കാന്‍സര്‍ വന്ന് ചാവാന്‍ നില്‍ക്കുന്നതെന്ന വോയ്‌സ് സന്ദേശം സോഷ്യല്‍മീഡിയ വഴി പുറത്ത് വിട്ട് യുവതി; നടന്റെ പോസ്റ്റില്‍ നിറയുന്നത് സ്ത്രീവിരുദ്ധതയെന്ന് വിമര്‍ശനം

കഴിഞ്ഞ ദിവസം നടി മഞ്ജുവാര്യര്‍ നടത്തിയ ബൈക്ക്‌റൈഡിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പുതിയ ചര്‍ച്ചക്ക് വഴിതുറന്നിരുന്നു. നിരവധി പേര്് നടിക്ക് പിന്തുണയറിയിച്ച്കുറിപ്പുകളും പങ്ക് വച്ചിരുന്നു. അത്തരത്തില്‍ കുറിപ്പ് എഴുതിയവരില്‍ ഒരാളായിരുന്നു നടന്‍ കുട്ടിക്കല്‍ ജയചന്ദ്രനും.

മാസത്തിലെ പതിനഞ്ച് ദിവസം മാസമുറ ആകാത്തതിന്റെ കുറ്റവും, ബാക്കി പതിനഞ്ച് ദിവസം അത് കഴിഞ്ഞതിന്റെ കുറ്റവും ഇടയ്‌ക്കെങ്ങാനും ഒരു ദിവസം കിട്ടിയാല്‍ അതില്‍ പിസിഓഡിയെയും കൂട്ടുപിടിച്ച് മടിച്ചിരിക്കുന്ന സ്ത്രീകള്‍ നമ്മുടെ സമൂഹത്തില്‍ ഉണ്ടെങ്കില്‍. ജീവിക്കാന്‍ സാഹസം വേണ്ടി വരുന്നതിനാല്‍, യോജിച്ച് പോകാന്‍ പറ്റാത്ത ബന്ധത്തില്‍ കടിച്ച് തൂങ്ങി ഭാര്‍ത്താവ് കൊണ്ടു വരുന്ന ഭക്ഷണവും കഴിച്ച് അയാളെ സംശയരോഗിയാക്കി; മറ്റുള്ളവരുടെ ഭാര്യമാര്‍ക്ക് ആശ്വാസത്തിന്റെ മൊത്തവ്യാപാരവുമായി ദൂരങ്ങളില്‍ കാത്തിരിക്കുന്ന കരിങ്കോഴികളുമായി സമാധാനക്കരാറുണ്ടാക്കുന്ന സ്ത്രീകള്‍ നമുക്കിടയില്‍ ഉണ്ടെങ്കില്‍. (ഉണ്ടോയെന്നറിയില്ല) 'ഉണ്ടെങ്കില്‍'
അത്തരക്കാര്‍ക്ക് അപവാദമാണ് മഞ്ജുവാര്യര്‍. ഉള്ളത് അംഗീകരിക്കണം എന്ന മനോഭാവാര്‍ത്ഥം എഴുതുന്നത് എന്നുമായിരുന്നു ജയചന്ദ്രന്റെ കുറിപ്പ്.

പോസ്റ്റ് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. വലിയ വിമര്‍ശനങ്ങളാണ് ജയചന്ദ്രനെതിരെ ഉയരുന്നത്. സസ്ത്രീകളുടെ മാനസികാവസ്ഥയെക്കുറിച്ചോ ശാരീരികാവസ്ഥയെക്കുറിച്ചോ വ്യക്തമായ അറിവില്ലെങ്കില്‍ ഇത്തരം തെ
റ്റായ പോസ്റ്റുകള്‍ എഴുതരുതെന്നാണ് പലരും എഴുതുന്നത്. എന്നാല്‍ ജയചന്ദ്രന്റെ പോസ്റ്റിന് കമന്റ് ചെയ്ത യുവതിക്ക് അദ്ദേഹത്തിന്റെ ഭാര്യ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വീണ്ടും ചര്‍ച്ചക്ക് വഴിവെക്കുന്നത്..

എന്തിനാണ് വെറുതെ ഓരോന്ന് പറഞ്ഞ് പ്രാക്ക് വാങ്ങി കാന്‍സര്‍ വന്ന് ചാവാന്‍ നില്‍ക്കുന്നത്' എന്നാണ് ശബ്ദ സന്ദേശത്തിലൂടെ ജയചന്ദ്രന്റെ ഭാര്യ ബസന്തി ചോദിക്കുന്നത്. സരിത സരിന്‍ എന്ന യുവതിക്കണ് ബസന്തിയുടെ സന്ദേശമെത്തിയത്. തനിക്ക് മാത്രമല്ല ജയചന്ദ്രന്റെ പോസ്റ്റിനെതിരെ കമന്റ് ഇട്ട പലര്‍ക്കും കാന്‍സര്‍ വരുമെന്ന് സന്ദേശം അയച്ചിട്ടുണ്ടെന്നും യുവതി പറയുന്നു. ഓഡിയോ സന്ദേശം അടങ്ങുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് സരിത ഇക്കാര്യം വ്യക്തമാക്കിയത്.

ജയചന്ദ്രന്റെ ഭാര്യയുടെ സന്ദേശമായി പ്രചരിക്കുന്നത് ഇങ്ങനെയാണ്: ഞങ്ങളുടെ വീട്ടിലെ പ്രശ്‌നങ്ങള്‍ ഞങ്ങള്‍ തീര്‍ത്തോളാം മോളേ, ഞാന്‍ കൂട്ടിക്കല്‍ ജയചന്ദ്രന്റെ ഭാര്യയാണ്. നീയൊക്കെ നിന്റെ വീട്ടിലെ കാര്യം നോക്ക്. ഒരാള്‍ ഒരു പോസ്റ്റ് ഇട്ട് കഴിഞ്ഞാല്‍ അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറയുക. അത് മനസിലായിട്ടില്ലെങ്കില്‍ മിണ്ടാതെ ഇരിക്കുക. എന്തിനാ വെറുതെ ഓരോന്ന് പറഞ്ഞ് പ്രാക്ക് വാങ്ങി ക്യാന്‍സര്‍ വന്ന് ചാവാന്‍ നിക്കുന്നത്. എന്റെ ഭര്‍ത്താവിന്റെ കാര്യം ഞാന്‍ നോക്കിക്കോളാം നീ നിന്റെ വീട്ടിലെ കാര്യം നോക്ക്' എന്നാണ് ബസന്തി പറയുന്നത്.

ബസന്തിയുടെ വോയ്‌സ്‌നോട്ട് പങ്കുവച്ച് സരിത എന്ന യുവതി ഫെയ്‌സ്ബുക്കില്‍ കുറിച്ച പോസ്റ്റ് ചുവടെ:

'ഒരു സ്ത്രീയെ അഭിനന്ദിക്കുന്നുവെന്നേ വ്യാജനെ സ്ത്രീ വിരുദ്ധത എഴുതി വയ്ക്കുക. അത്തരം സ്ത്രീകള്‍ സമൂഹത്തില്‍ ഉണ്ടോന്ന് ഉറപ്പില്ല എന്നാലും പറയുന്നുവെന്നാണ് പോസ്റ്റ്, സമൂഹത്തില്‍ ഉണ്ടോന്ന് ഉറപ്പില്ലാത്ത കാര്യം എഴുതി വയ്ക്കണേല്‍ മിസ്റ്റര്‍ കൂജയ്ക്ക് അത് സ്വന്തമായി ഉണ്ടായ അനുഭവം ആണോന്ന് സംശയം തോന്നിയത് ഒരു തെറ്റാണോ?

ഇങ്ങനെ ആശയങ്ങളോട് പൊരുത്തക്കേട് പറയുന്നവര്‍ക്ക് വരുന്നവരെ പ്രാകി കാന്‍സര്‍ വരുത്തുന്ന ദിവ്യ ശക്തിയുള്ള കൂജയുടെ ഭാര്യയോടാണ്, നിങ്ങള്‍ക്ക് അയാള്‍ എഴുതി വച്ചിരിക്കുന്നതിലെ തെറ്റ് എന്താണെന്ന് മനസ്സിലാക്കാന്‍ പറ്റാത്ത അജ്ഞത മനസിലാക്കാം. കാരണം സ്വന്തം ഭര്‍ത്താവ് എന്ത് പറഞ്ഞാലും അതിലെ തെറ്റും ശരിയും പറയാനുള്ള സ്വാതന്ത്ര്യം നിങ്ങള്‍ക്ക് ഉണ്ടോന്ന് അറിയില്ല. പക്ഷേ ഒരു സമൂഹത്തെ ബാധിക്കുന്ന കാര്യം പറയുമ്പോള്‍ തിരുത്തുക എന്നൊരു ധാര്‍മികത ഉള്ളത് കൊണ്ട് പറയുന്നു ആരെങ്കിലും പ്രാകുമ്പോഴോ, ആരുടെയെങ്കിലും പ്രാക്ക് കിട്ടിയാലോ വരുന്ന രോഗം അല്ല 'കാന്‍സര്‍'. സ്ത്രീവിരുദ്ധത പറഞ്ഞതും പോരാഞ്ഞിട്ട് കാന്‍സര്‍ രോഗം ബാധിക്കുന്നത് ശാപം കിട്ടിയത് കൊണ്ടാണെന്നുള്ള സ്റ്റേറ്റ്‌മെന്റ് കൂടി 

എന്‍ബി: എനിക്ക് മാത്രം അല്ല അവിടെ എതിര്‍പ്പ് പ്രകടിപ്പിച്ച എല്ലാര്‍ക്കും ക്യാന്‍സര്‍ വരുമെന്ന് ഇന്‍ബോക്‌സില്‍ കൂജ അറിയിച്ചിട്ടുണ്ട്

സരിതയ്ക്കു പിന്തുണയുമായി സഫി അലി താഹ എന്ന എഴുത്തുകാരിയുമെത്തി. ബസന്തിയുടെ വോയ്‌സ്‌നോട്ട് പങ്കുവച്ചായിരുന്നു സഫിയുടെ മറുപടി.

''ഇതൊരു പോസ്റ്റില്‍ അഭിപ്രായം പറഞ്ഞതിന് സരിത സരിന് കിട്ടിയ മറുപടിയാണ്. പോസ്റ്റ് എന്താണെന്ന് വെച്ചാല്‍ അങ്ങേയറ്റം സ്ത്രീ വിരുദ്ധതയാണ്. ചത്ത് കിടക്കുന്നവരും മറുപടി പറഞ്ഞുപോകും.കൂട്ടിക്കല്‍ ജയചന്ദ്രന്‍ എന്നൊരാള്‍ ഇട്ട പോസ്റ്റില്‍ കമന്റ് ചെയ്ത എല്ലാവര്‍ക്കും പുള്ളിക്കാരന്റെ ഭാര്യ മറുപടി കൊടുത്തിട്ടുണ്ട്. അവര്‍ ചിലതില്‍ പ്രത്യേകിച്ചു പറയുന്നുണ്ട്, നമ്മളെ കാരണം നിങ്ങള്‍ക്ക് റീച് കിട്ടുന്നു എങ്കില്‍ നല്ലത് തന്നെയെന്ന്

എന്തായാലും എനിക്ക് റീച്ചും ഡോളറും ഒന്നും പ്രശ്‌നമല്ലാത്തതിനാല്‍ ഇതിവിടെ കിടക്കട്ടെ. ഒരു സ്ത്രീയെ ഇത്തരത്തില്‍ ശപിക്കാന്‍ തനിക്ക് ആകുമെങ്കില്‍, തന്റെ ഭര്‍ത്താവ് എഴുതിയ വരികളിലെ മൂഡ് സ്വിങ്, പീരീഡ്സിലെ പ്രശ്‌നങ്ങള്‍, സ്ത്രീ വിരുദ്ധത, ദൂരെയുള്ള ആണുങ്ങള്‍ മുഴുവന്‍ മറ്റുള്ളവരുടെ ഭാര്യമാരെ പാട്ടിലാക്കാന്‍ ഇരിക്കുന്ന കരിങ്കോഴി എന്നൊക്കെ പറഞ്ഞത്  അയാളുടെ അനുഭവം തന്നെയായിരിക്കും എന്ന് പറയാന്‍ മറ്റുള്ളവര്‍ക്കും കഴിയുമല്ലോ അപരിചിതയായ ഒരു സ്ത്രീ പബ്ലിക്ക് പോസ്റ്റില്‍ പ്രതികരിച്ചതിന് മറുപടിയായി ഇത്തരത്തില്‍ ഒരു മറുപടി ഇട്ട കൂട്ടിക്കല്‍ ജയചന്ദ്രന്റെ ഭാര്യയുടെ മനോനില എന്താണ് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

അയാള്‍ അത് എഴുതിയതില്‍ ഒരു അതിശയവുമില്ല. കാരണം അയാളുടെ അനുഭവം എഴുതാന്‍ അയാള്‍ക്ക് അധികാരമുണ്ടല്ലോ ? ഇല്ലെങ്കില്‍ എന്തിനാണ് ആ സ്ത്രീ ഇങ്ങനെ മറുപടി കൊടുക്കുന്നത്??

എന്‍ബി :ഞാന്‍ കമന്റ് ഇട്ടിട്ടുണ്ട്, എനിക്കും ഒരു മറുപടി  അവര്‍ തരുമെന്ന് പ്രതീക്ഷിക്കുന്നു. അവര്‍ പറഞ്ഞ തരത്തിലൊരു അസുഖം ഈ ലോകത്ത് ആര്‍ക്കും വരാതിരിക്കാന്‍ പ്രാര്‍ഥിക്കുന്ന മനുഷ്യരാണ് എല്ലാവരും
        

koottickal jayachandran wife basanthi audio

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES