Latest News

മകന്‍ സിനിമയിലേക്ക് വന്നത് താല്‍പര്യമില്ലാതെ; ആദ്യ ചിത്രത്തിന്റെ സെറ്റില്‍ അവന്റെ ചേട്ടന്‍ വഴക്ക് പറയുമായിരുന്നു; അന്ന് ധനുഷ് വീട്ടിലെത്തി അമ്മയുടെ മടിയില്‍ തലചായിച്ച് കരഞ്ഞിരുന്നു; ധനുഷിന്റെ സിനിമാ ജീവിതത്തെകുറിച്ച് പറഞ്ഞ് അച്ഛന്‍

Malayalilife
മകന്‍ സിനിമയിലേക്ക് വന്നത് താല്‍പര്യമില്ലാതെ; ആദ്യ ചിത്രത്തിന്റെ സെറ്റില്‍ അവന്റെ ചേട്ടന്‍ വഴക്ക് പറയുമായിരുന്നു; അന്ന് ധനുഷ് വീട്ടിലെത്തി അമ്മയുടെ മടിയില്‍ തലചായിച്ച് കരഞ്ഞിരുന്നു; ധനുഷിന്റെ സിനിമാ ജീവിതത്തെകുറിച്ച് പറഞ്ഞ് അച്ഛന്‍

തന്റെ മകന്‍ ധനുഷിന്റെ സിനിമാ ജീവിതത്തിന്റെ തുടക്കത്തെക്കുറിച്ച് സംവിധായകനും പിതാവുമായ കസ്തൂരി രാജ തുറന്നു പറഞ്ഞു. പുതിയ ചിത്രമായ 'ഇഡ്‌ലി കടൈ' തിയറ്ററുകളില്‍ പ്രദര്‍ശനം തുടങ്ങി വിജയത്തിലേക്ക് നീങ്ങുമ്പോഴാണ് കസ്തൂരി രാജയുടെ പഴയ ഓര്‍മ്മകള്‍ വീണ്ടും ചര്‍ച്ചയാകുന്നത്.

ഒരു യൂട്യൂബ് ചാനലിനോടുള്ള അഭിമുഖത്തിലാണ് അദ്ദേഹം മക്കള്‍ നല്ല രീതിയില്‍ പഠനം പൂര്‍ത്തിയാക്കി മറ്റേതെങ്കിലും മേഖലയില്‍ കരിയര്‍ ആരംഭിക്കണമെന്നത് തന്റെ ആഗ്രഹമായിരുന്നുവെന്ന് വ്യക്തമാക്കിയത്. പക്ഷേ, വിധിയ്ക്ക് വേറെയൊരു പദ്ധതി ഉണ്ടായിരുന്നു. അവസാനം സിനിമ തന്നെയാണ് അവരെ ആകര്‍ഷിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ധനുഷിന്റെ ആദ്യ ചിത്രം *'തുള്ളുവതോ ഇളമൈ'*യില്‍ ആദ്യം നായകനായി തിരഞ്ഞെടുക്കപ്പെട്ടിരുന്നത് നടന്‍ ഉദയ് കിരണ്‍ ആയിരുന്നു. പക്ഷേ, അദ്ദേഹം പിന്മാറിയതോടെ ധനുഷ് ആ സ്ഥാനം ഏറ്റെടുത്തു. സിനിമയിലേക്കുള്ള ധനുഷിന്റെ പ്രവേശനത്തില്‍ തന്നെ വലിയ താല്പര്യമില്ലായിരുന്നെന്നും നിര്‍ബന്ധിച്ച് സമ്മതിപ്പിക്കേണ്ടി വന്നതായും കസ്തൂരി രാജ പറഞ്ഞു.

ഷൂട്ടിംഗ് സമയത്ത് ധനുഷിന്റെ സഹോദരനായ സെല്‍വര്‍ആഘവന്‍ ഏറെ ദേഷ്യത്തോടെയാണു പെരുമാറിയിരുന്നതെന്ന് അദ്ദേഹം ഓര്‍മ്മിച്ചു. അന്ന് ധനുഷ് വീട്ടിലെത്തി അമ്മയുടെ മടിയില്‍ കരഞ്ഞിരുന്നതായും അദ്ദേഹം പറഞ്ഞു. ''എനിക്ക് സിനിമ വേണ്ട. ആരാണെങ്കിലും തെറ്റു ചെയ്താല്‍ എന്നെയാണ് കുറ്റം പറയുന്നത്''  ഇതാണ് ധനുഷിന്റെ വാക്കുകള്‍ ആയിരുന്നെന്ന് കസ്തൂരി രാജ വ്യക്തമാക്കി.

പുറമെ തിളക്കമുള്ളതുപോലെ തോന്നിയാലും, സിനിമയുടെ ലോകം വേദനയും കഠിന പരിശ്രമവുമാണ് നിറഞ്ഞതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

kasthori raj about dhanush first movie

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES