Latest News

ചൂടുവെള്ളത്തില്‍ വീണ പൂച്ച പച്ചവെള്ളം കണ്ടാലോടുമെന്ന പഴഞ്ചോല്ല് മാത്രമാണ് താനുദ്ദേശിച്ചത്; അത് പെണ്‍കുട്ടിയുടെ അവസ്ഥ വ്യാഖ്യാനിച്ചതാണ് ; പാര്‍വ്വതി അത് മോശമെന്ന് വ്യഖ്യാനിച്ചത് അതിന്റെ അര്‍ത്ഥമറിയാത്തതുകൊണ്ടാകാം; ആ പെണ്‍കുട്ടി എന്റെ ചങ്കാണ്; നടി പാര്‍വ്വതി നടത്തിയ ആരോപണത്തിനെതിരെ തുറന്നടിച്ച് നടന്‍ ബാബുരാജ്

Malayalilife
ചൂടുവെള്ളത്തില്‍ വീണ പൂച്ച പച്ചവെള്ളം കണ്ടാലോടുമെന്ന പഴഞ്ചോല്ല് മാത്രമാണ് താനുദ്ദേശിച്ചത്; അത് പെണ്‍കുട്ടിയുടെ അവസ്ഥ വ്യാഖ്യാനിച്ചതാണ് ; പാര്‍വ്വതി അത് മോശമെന്ന് വ്യഖ്യാനിച്ചത് അതിന്റെ അര്‍ത്ഥമറിയാത്തതുകൊണ്ടാകാം; ആ പെണ്‍കുട്ടി എന്റെ ചങ്കാണ്;  നടി പാര്‍വ്വതി നടത്തിയ ആരോപണത്തിനെതിരെ തുറന്നടിച്ച് നടന്‍ ബാബുരാജ്

ടിയെ അക്രമിച്ച സംഭവം മലയാള സിനിമാ രംഗത്ത് വിവാദ ചൂട് കടുപ്പിച്ചിരിക്കേ കഴിഞ്ഞ ദിവസം ഡബ്ല്യുസിസി അംഗങ്ങളായ പാര്‍വ്വതി, പത്മപ്രിയ, രേവതി, രമ്യാ നമ്പീശന്‍, അഞ്ജലി മേനോന്‍ തുടങ്ങിയവര്‍ പത്ര സമ്മേളനം നടത്തിയത് ഏറെ ചര്‍ച്ചയായിരുന്നു. ഇതില്‍ താര സംഘടനയായ അമ്മയുടെ ഭാരവാഹികള്‍ക്കെതിരെ ശക്തമായ ആരോപണങ്ങളാണ് നടിമാര്‍ ഉന്നയിച്ചത്. അക്രമിക്കപ്പെട്ട നടിയെ ചൂടുവെള്ളത്തില്‍ വീണ പൂച്ചയെന്ന് നടന്‍ ബാബുരാജ് പറഞ്ഞിരുന്നുവെന്നും ഇത് അധിക്ഷേപിക്കുന്ന തരത്തിലാണെന്നുമുള്ള രീതിയിലാണ് നടി പ്രതികരിച്ചത്. എന്നാല്‍ ഇതേക്കുറിച്ച് നടന്‍ ബാബുരാജ് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ബാബുരാജ് ഇക്കാര്യം വ്യക്തമാക്കിയത്.

ഡബ്ല്യൂസിസിക്ക് പ്രത്യേക അജണ്ടയുണ്ടെന്ന് ബാബുരാജ് വ്യക്തമാക്കി. ആക്രമിക്കപ്പെട്ട നടിയെ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ല. ചൂടു വെള്ളത്തില്‍ വീണ പൂച്ച പച്ച വെള്ളം കണ്ടാലോടുമെന്ന പഴഞ്ചൊല്ല് മാത്രമാണ് താനുദ്ദേശിച്ചത്. ആ പെണ്‍കുട്ടിയുടെ അവസ്ഥയെയാണ് താന്‍ അത്തരത്തില്‍ വ്യാഖ്യാനിച്ചത്. ആ നടി മുമ്പ് തൊട്ടേ എന്റെ നല്ലൊരു സുഹൃത്താണ്. ഇവരേക്കാളൊക്കെ മുമ്പ് ഞങ്ങള്‍ തമ്മില്‍ പരിചയവുമുണ്ട്. ഞാനിപ്പോഴും പെണ്‍കുട്ടിയുമായി ഫോണില്‍ സംസാരിക്കാറുള്ളതുമാണ്. ആ പെണ്‍കുട്ടി എന്റെ ചങ്കാണ്, സഹോദരിയാണ്. അവരെ അത്തരത്തില്‍ വിശേഷിപ്പിച്ചത് എന്ത് അര്‍ഥത്തിലെന്ന് തെളിയിക്കുന്ന മുഴുവന്‍ വീഡിയോയും എന്റെ പക്കലുണ്ട്. എന്നെക്കൂടാതെ ആ കുട്ടിയോട് അടുത്തു നില്‍ക്കുന്ന രചന നാരായണന്‍കുട്ടി, ആസിഫ് അലി തുടങ്ങിയവരും സംഘടനയിലുള്‍പ്പെടുന്ന പലരുമായി അകറ്റാനോ മറ്റോ ഉള്ള പ്രത്യേക അജണ്ട വച്ചാണ് അവര്‍ സംസാരിക്കുന്നതെന്നും ബാബുരാജ് പറഞ്ഞു.

പാര്‍വതി അതു മോശമെന്ന് വ്യാഖ്യാനിച്ചത് അതിന്റെ അര്‍ഥമറിയാത്തതു കൊണ്ടാകാമെന്നും ബാബുരാജ് പറഞ്ഞു. ഞാനുള്‍പ്പെടെയുള്ള എ എംഎംഎ എക്‌സിക്യൂട്ടീവ് സംഘടനയിലെ ഭൂരിഭാഗം അംഗങ്ങള്‍ക്കും പെണ്‍കുട്ടിക്കു വേണ്ടി ചങ്കു കൊടുക്കാന്‍ തയ്യാറാണ്. അന്നത്തെ ആ ആക്രമണ സംഭവത്തില്‍ ആ കുട്ടിക്ക് പൂര്‍ണ പിന്‍തുണയുമായി തന്നെയാണ് ഞാന്‍ രംഗത്തു വന്നത്. എന്നിട്ടും ഇത്തരം തെറ്റായ വ്യാഖ്യനങ്ങള്‍ നടത്തുന്നതിനു പിന്നില്‍ മറ്റുദ്ദേശങ്ങളാകാമെന്നും ബാബുരാജ് പറഞ്ഞു. മോഹന്‍ലാല്‍ നടിമാര്‍ എന്നു വിളിച്ചുവെന്നാരോപിച്ചായിരുന്നു സമ്മേളനത്തിലുന്നയിക്കപ്പെട്ട മറ്റൊരു വിമര്‍ശനം. എന്റെ ഭാര്യ ഒരു നടിയാണ്. നടിയെ നടിയെന്നല്ലാതെ മറ്റെന്തു വിളിക്കും? വക്കീലിനെ വക്കീലെന്നും ഡോക്ടറെ ഡോക്ടറെന്നു തന്നെയല്ലേ പറയുക? എഎംഎംഎ എന്ന സംഘടനയുടെ പ്രസിഡന്റെന്ന നിലയില്‍ മോഹന്‍ലാലിനെതിരെ തിരിയുന്നതും തെറ്റാണെന്നും ബാബുരാജ് പറഞ്ഞു.

അയാളെന്നും അദ്ദേഹമെന്നുമാണ് ലാലേട്ടനെ അവര്‍ വിശേഷിപ്പിച്ചത്. അത് തീര്‍ത്തും തെറ്റാണെന്നും ബാബുരാജ് പറഞ്ഞു. വെറുതെ 'ഓലപ്പാമ്പ്' കാണിച്ചു പേടിപ്പിക്കുകയുമാണ്. ദുരിതാശ്വാസ നിധിയിലേക്ക് നേരത്തെ സംഭാവന ചെയ്ത അമ്പതു ലക്ഷത്തിനു പുറമേ ഒരു കോടി രൂപ കൂടി സമാഹരിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്. എന്തു കൊണ്ട് അത്തരം വിഷയങ്ങളൊന്നും ചര്‍ച്ച ചെയ്യുന്നില്ലെന്നും ബാബുരാജ് ആരാഞ്ഞു. ഡബ്ല്യൂസിസിയുടെ നേതൃത്വത്തില്‍ ശനിയാഴ്ച്ച നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പ്രതിഷേധസ്വരങ്ങളുടെ പെരുമഴയായിരുന്നു.

ആക്രമിക്കപ്പെട്ട നടിയെ പിന്‍തുണച്ച് നടിമാരായ രേവതി, പാര്‍വ്വതി, പത്മപ്രിയ തുടങ്ങിയവര്‍ തുറന്ന ചര്‍ച്ചകളുമായി എത്തിയിരുന്നു. നേരത്തെ എഎംഎംഎയുടെ നേതൃത്വത്തില്‍ നടന്ന ഒരു ചര്‍ച്ചക്കിടയില്‍ ബാബുരാജ് ആക്രമിക്കപ്പെട്ട നടിയെ അപമാനിക്കുന്ന തരത്തിലാണ് വിശേഷിപ്പിച്ചതെന്ന് പാര്‍വതി പറഞ്ഞു. ആക്രമിക്കപ്പെട്ട നടിക്കു വേണ്ടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയപ്പോള്‍ അന്നതിനെ പിന്‍തുണച്ച വ്യക്തിയാണ് പിന്നീട് അവരെ ഇങ്ങനെ വ്യാഖ്യാനിച്ചതെന്ന് പാര്‍വ്വതി സമ്മേളനത്തിനിടെ പറഞ്ഞിരുന്നു.

actor-baburaj-lashes-parvathy-and-wcc

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES