Latest News

അവസരങ്ങള്‍ നഷ്ടപ്പെട്ട് മരണത്തെ മുന്നില്‍ കണ്ട സമയത്താണ് മംമ്ത വിളിക്കുന്നത്;  നടിയുടെ വേദനകള്‍ നേരിട്ട് കണ്ട് കൂടെ കരയുകയും ദൈവങ്ങളെ ശപിക്കുകയും ചെയ്തു;മംമ്തയുടെയും ഭാവനയുടെയും ആളാണെന്ന് പറഞ്ഞ് അവസരങ്ങള്‍ നഷ്ടമായി; രഞ്ജു രഞ്ജിമാര്‍ ജീവിതം പറയുമ്പോള്‍

Malayalilife
അവസരങ്ങള്‍ നഷ്ടപ്പെട്ട് മരണത്തെ മുന്നില്‍ കണ്ട സമയത്താണ് മംമ്ത വിളിക്കുന്നത്;  നടിയുടെ വേദനകള്‍ നേരിട്ട് കണ്ട് കൂടെ കരയുകയും ദൈവങ്ങളെ ശപിക്കുകയും ചെയ്തു;മംമ്തയുടെയും ഭാവനയുടെയും ആളാണെന്ന് പറഞ്ഞ് അവസരങ്ങള്‍ നഷ്ടമായി; രഞ്ജു രഞ്ജിമാര്‍ ജീവിതം പറയുമ്പോള്‍

ലയാളികള്‍ക്ക് സുപരിചിതയായ മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് രഞ്ജു രഞ്ജിമാര്‍. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് രഞ്ജു രഞ്ജിമാര്‍.തന്റെ ജീവിതത്തെക്കുറിച്ചും സിനിമ രംഗത്തെ സുഹൃത്ത് വലയങ്ങളെക്കുറിച്ചും രഞ്ജു രഞ്ജിമാര്‍ പലതവണ മനസ് തുറന്ന്് സംസാരിച്ചിട്ടുള്ള രഞ്ജു രഞ്ജിമാര്‍ ഭാവന, മംമ്ത മോഹന്‍ദാസ് എന്നിവരെ കുറിച്ച് സംസാരിച്ചതാണ് ശ്രദ്ധ നേടുന്നത്.

നടി മുക്ത, ജ്യോതിര്‍മയി, ശ്വേതാ മേനോന്‍. ഭാവന എന്നിവരെ പറ്റിയും താരം പങ്ക വക്കുന്നുണ്ട്. അഭിപ്രായങ്ങളും നിലപാടുകളും തുറന്ന് പറഞ്ഞത് കാരണം അവസരങ്ങള്‍ നഷ്ടപ്പെട്ട താന്‍ മരണത്തെ മുന്നില്‍ കണ്ട സമയത്താണ് മംമ്ത മോഹന്‍ദാസ് തന്നെ വര്‍ക്കിന് വിളിക്കുന്നത്. അതൊരു കച്ചിത്തുരുമ്പായിരുന്നു. രുദ്രംഗി എന്ന തെലുങ്ക് സിനിമയില്‍ തനിക്ക് മേക്കപ്പ് ചെയ്യാനാണ് മംമ്ത രഞ്ജുവിനെ വിളിക്കുന്നത്. തനിക്ക് പറ്റുന്ന ഡേറ്റ് നോക്കിയാണ് സിനിമയില്‍ മംമ്തയുടെ സീനുകള്‍ എടുത്തതെന്ന് രഞ്ജു പറയുന്നു. അത്രയും ഫ്രീഡം തന്ന ആര്‍ട്ടിസ്റ്റാണ്.

അപ്പോള്‍ എങ്ങനെ മംമ്തയെ മറക്കാന്‍ പറ്റും. താന്‍ മംമ്തയുടെയോ മംമ്ത തന്റെയോ അഭിപ്രായങ്ങളില്‍ ഇടപെട്ടിട്ടില്ല. മംമ്തയുടെ കൂടെ ചേര്‍ന്നത് കാെണ്ട് തന്നെ പല ആര്‍ട്ടിസ്റ്റുകളും എന്നെ ഒഴിവാക്കി. അവള്‍ മംമ്തയുടെ ആളാണെന്ന് പറയും. ചിലര്‍ അവള്‍ ഭാവനയുടെ ആളാണെന്ന് പറയും. ഇവര്‍ രണ്ട് പേരുടെയും ഇടയില്‍ നിന്നത് കൊണ്ട് ലക്ഷങ്ങള്‍ നഷ്ടമായെന്നല്ല പറയുന്നത്. എന്റെ പ്രൊഫഷന്‍ നഷ്ടമായെന്നാണ്. ഞാന്‍ സ്വയം ആര്‍ജിച്ചെടുത്ത എന്റെ സ്‌കില്‍ ആണ്.

ആ ഉമ്മയുടെ പ്രാര്‍ഥനകള്‍ ഫലിച്ചിട്ടുണ്ടാവും; ഗിന്നസ് പക്രു എന്റെ റോള്‍ മോഡല്‍ ഞാന്‍ തന്നെയാണ്. എങ്ങനെയൊക്കെയോ ഇല്ലാണ്ടാക്കാന്‍ ശ്രമിച്ചപ്പോഴും താന്‍ എങ്ങനെയോ മുന്നോട്ട് വന്നെന്നും രഞ്ജു രഞ്ജുമാര്‍ വ്യക്തമാക്കി. നടി പ്രിയാമണിയെക്കുറിച്ചും രഞ്ജു രഞ്ജിമാര്‍ സംസാരിച്ചു. വളരെ ഫ്രീഡം ലഭിക്കുന്ന ആര്‍ട്ടിസ്റ്റാണ്. വിശേഷങ്ങള്‍ പറയും. ഗോസിപ്പുകളോ സിനിമാ രംഗത്തെ കാര്യങ്ങളോ അല്ല. ഞങ്ങളുടെ കാര്യങ്ങള്‍ പറയും. കളിയും ചിരിയും ബഹളവുമാണ്.

ചില സെലിബ്രിറ്റികള്‍ ലൊക്കേഷനില്‍ വന്നാല്‍ നീണ്ട ലിസ്റ്റ് കൊടുക്കും. പക്ഷെ പ്രിയാമണി ഒരു ഗ്ലാസ് വെള്ളം പോലും ചോദിക്കില്ല. അവിടെ എന്താണോ തരുന്നത്, അത് മതിയെന്നാണ്. അതുകൊണ്ടൊക്കെ തനിക്ക് വളരെ ഇഷ്ടമാണ്. ഭാവനയുടെ കൂടെ പോകുമ്പോള്‍ കുറേ പൊട്ടത്തരങ്ങള്‍ പറഞ്ഞ് ചിരിക്കും. വര്‍ഷത്തില്‍ ഒരു വര്‍ക്കെങ്കിലും ഞാനും ഭാവനയും ചെയ്യും. സമയം കിട്ടാത്തത് കൊണ്ട് അധികം വര്‍ക്കുകള്‍ ചെയ്യാറില്ല.

പക്ഷെ വര്‍ഷത്തില്‍ ഒന്നോ രണ്ടോ വര്‍ക്ക് ചെയ്യും. ആ ദിവസം മെമ്മറിബിള്‍ ആയിരിക്കും. ശ്വേത ചേച്ചിയോടൊപ്പം പോകുമ്പോള്‍ ഞങ്ങള്‍ ലോകകാര്യങ്ങള്‍ സംസാരിക്കും. മിസ് ഇന്ത്യ, മിസ് വേള്‍ഡ് സമയത്തെ കാര്യങ്ങള്‍ മംമ്ത മോഹന്‍ദാസിന്റെ കൂടെയാണെങ്കില്‍ അവള്‍ എനിക്ക് യൂറോപ്യന്‍ കള്‍ച്ചര്‍ പറഞ്ഞ് തരും. തന്റെ ഭാഷ നന്നാകാന്‍ സഹായിച്ചിട്ടുള്ള ആളാണ് മംമ്തയെന്നും രഞ്ജു രഞ്ജിമാര്‍ വ്യക്തമാക്കി.

മാനസികമായും സാമ്പത്തികമായുമെല്ലാം. ലോക്ഡൗണിന്റെയും വെള്ളപ്പൊക്ക ത്തിന്റെയും സമയത്ത് ഭക്ഷണത്തിന് വേണ്ടി ട്രാന്‍സ് കമ്മ്യൂണിറ്റികള്‍ ഒരുപാട് ബുദ്ധിമുട്ടിയിട്ടുണ്ട്. ആ സമയത്ത് ഭാവനയ്ക്ക് മെസേജ് അയച്ചപ്പോള്‍ എനിക്ക് ഭാവന പൈസ അയച്ച് തന്നു. മഞ്ജു ചേച്ചിയും ജയേട്ടനും ഉണ്ണി മുകുന്ദനുമെല്ലാം പൈസ അയച്ച് തന്നു. ഇവരെ ഒരിക്കലും എനിക്ക് മായ്ച്ച് കളയാന്‍ പറ്റില്ലെന്നും താരം പങ്ക് വക്കുന്നു.

RENJU RENJIMAR about life

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES