സ്വന്തമാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ദിലീപേട്ടന്‍ എന്നെയും കൊണ്ട് ആത്മഹത്യ ചെയ്യും; തല്‍ക്കാലം നിശാലിനെ വിവാഹം കഴിക്കണം അത് കഴിഞ്ഞ് ഡിവോഴ്‌സ് ആകാമല്ലോ; അന്നു രാത്രി കാവ്യ ആത്മഹത്യയ്ക്ക് ശ്രമിച്ചു; പല്ലിശ്ശേരിയുടെ വെളിപ്പെടുത്തല്‍ അധ്യായം- 12

Malayalilife
topbanner
സ്വന്തമാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ദിലീപേട്ടന്‍ എന്നെയും കൊണ്ട് ആത്മഹത്യ ചെയ്യും; തല്‍ക്കാലം നിശാലിനെ വിവാഹം കഴിക്കണം അത് കഴിഞ്ഞ് ഡിവോഴ്‌സ് ആകാമല്ലോ; അന്നു രാത്രി കാവ്യ ആത്മഹത്യയ്ക്ക് ശ്രമിച്ചു; പല്ലിശ്ശേരിയുടെ വെളിപ്പെടുത്തല്‍ അധ്യായം- 12

ദിലീപിന്റെയും കാവ്യാമാധവന്റെയും മനസാക്ഷി സൂക്ഷിപ്പുകാരിയാണ് സുജാ കള്ളത്തരങ്ങളില്ലാത്ത മനസ്സ്. മറ്റുള്ളവരുടെ ഉയര്‍ച്ചയില്‍ സന്തോഷിക്കുന്നവള്‍. പലരുടെയും രഹസ്യം നിധിപോലെ സൂക്ഷിച്ചിരുന്ന സുജക്ക് കഴിവിനനുസരിച്ച് സിനിമയില്‍ വളരാന്‍ കഴിഞ്ഞില്ല. എങ്കിലും കുറെ സിനിമകളില്‍ അഭിനയിച്ചു. സൗന്ദര്യമാണ് ഒരു പരിധിവരെ സിനിമയില്‍ പിടിച്ചു നില്‍ക്കാന്‍ സുജയെ സഹായിച്ചത്.
ദിലീപ് അവസാന വാക്കു പറഞ്ഞെങ്കിലും സുജുമായി സംസാരിക്കാന്‍ കാവ്യ അവളുടെ അഭിപ്രായങ്ങള്‍ വിലപ്പെട്ടതാണ്. കാവ്യ പറയുന്നത് മുഴുവന്‍ കേട്ടിരുന്ന സുജക്ക് പെട്ടെന്നു മറുപടി പറയാന്‍ കഴിഞ്ഞില്ല. അവളുടെ മൗനം കാവ്യയെ ടെന്‍ഷനടിപ്പിച്ചു.

നീ എന്താടി ഒന്നും പറയാത്തത്?
പെട്ടെന്ന്, എന്തെങ്കിലും പറഞ്ഞാല്‍ പോരല്ലോ. എല്ലാ വശങ്ങളും ആലിചിക്കണം. ദിലീപേട്ടന് മഞ്ജു ചേച്ചിയും മകളും ഉണ്ട്. മലയാളികളുടെ പ്രിയങ്കരിയാണ് മഞ്ജു ചേച്ചി. വിവാഹ ശേഷം മഞ്ജു ചേച്ചിയുടെ സിനിമാ ഭാവി ഇല്ലാതാക്കിയത് ദിലീപേട്ടനാണെന്ന് എല്ലാവര്‍ക്കും അറിയാം. അങ്ങനെയുള്ള അവസരത്തില്‍ നിങ്ങള്‍ രണ്ടു പേരും വിവാഹിതരാകുന്നത് ദിലീപേട്ടന്റെയും നിന്റെയും ഭാവിയെ ബാധിക്കും. പക്ഷെ, നിനക്ക് ഇതല്ലാതെ മറ്റു മാര്‍ഗ്ഗവുമില്ല. ഭാര്യാ ഭര്‍ത്താക്കന്മാരെ പോലെല്ലെ ഇരുവരും ജീവിക്കുന്നത്. മഞ്ജു ചേച്ചി അതറിയാവുന്നതു തന്നെ ഭാഗ്യമാണ്.
പിന്നെ ഞാന്‍ എന്തു ചെയ്യണം?
തല്‍ക്കാലം നിശാലിനെ വിവാഹം കഴിക്കണം. അതു കഴിഞ്ഞ് ഡിവോഴ്സ് ആകാമല്ലോ. അതിനു വേണ്ടതൊക്കെ ചെയ്യാന ദിലീപേട്ടന്‍ മിടുക്കനാണ്.

നിശാലിനെ കല്ല്യാണം കഴിക്കരുതെന്ന താക്കീതാണു നല്‍കിയിട്ടുള്ളത്. അതുകൊണ്ടാണ് എനിക്കു പേടി. എന്നെ സ്വന്തമാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഒരു പക്ഷ, എന്നെയും കൊണ്ട് ദിലീപേട്ടന്‍ ആത്മഹത്യ ചെയ്യും.
കാവ്യയുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. ഒപ്പം അകാരണമായ ഭയവും.

ദിലീപേട്ടന്‍ അതൊന്നും ചെയ്യില്ല. പക്ഷെ ആഗ്രഹിച്ചത് നേടിയെടുക്കാന്‍ പലതും ചെയ്യും. അതു നിനക്കുറിവുള്ളതല്ലെ.
ഒരു മാറ്റവുമില്ലാതെ തുടരുന്നു. എന്റെ കഴുത്തില്‍ താലികെട്ടിയിട്ടില്ല എന്നു മാത്രം. പക്ഷ ദിലീപേട്ടന് ഒരു കുടുംബമുണ്ടെന്നു ഞാന്‍ ഓര്‍ക്കേണ്ടതായിരുന്നു.
സിനിമയില്‍ പല നടികളുമായും പലര്‍ക്കും ബന്ധമുണ്ടായിരിക്കും. അവരെന്നും കല്ല്യാണം കഴിക്കാറില്ലല്ലോ. നീയും അതു ഓര്‍ക്കണമായിരുന്നു.
എല്ലാം ഞാന്‍ ഓര്‍മ്മിച്ചിരുന്നു. ഞങ്ങളുടെ ബന്ധം കൂടുതല്‍ വളരുമ്പോള്‍ എനിക്കു പേടിയായിരുന്നു. സത്യസന്ധയായ ഒരു ഭാര്യയായി മറ്റൊരു പുരുഷന്റെ ജീവിതത്തിലേക്ക് എനിക്കു ചെല്ലാന്‍ കഴിയില്ലെന്നും വിചാരിച്ചിരുന്നു. ഈ ബന്ധം അവസാനിപ്പിക്കുക എന്നു വിചാരിച്ചതാണ് എന്നാല്‍ ദിലീപേട്ടന്റെ പെരുമാറ്റവും ആ വിരലുകളുടെ കുസൃതിയും എന്നെ വീണ്ടും ദിലീപേട്ടനോടടുപ്പിച്ചു.

മീശമാധവന്‍ നിങ്ങളെ ശരിക്കും ഒന്നാക്കിയതല്ലെ.
അതെ, ചന്ദ്രനുദിക്കുന്ന ദിക്കില്‍ എല്ലാം ആരംഭിച്ചിരുന്നു. ഞാനതെല്ലാം ശരിക്കും ആസ്വദിച്ചു. മീശമാധവന്‍ മുതലാണ് വേര്‍പിരിയാന്‍ പറ്റില്ലെന്ന തോന്നലുണ്ടാക്കിയത്.
എനിക്കറിയാം ദിലീപേട്ടന്‍ എല്ലാ കാര്യവും എന്നോടും പറഞ്ഞിട്ടുണ്ട്. ചിരിക്കിടയില്‍ സുജ പറഞ്ഞപ്പോള്‍ കാവ്യ തുറിച്ചു നോക്ക.
എല്ലാം പറഞ്ഞിട്ടുണ്ടോ.
നിന്റെ അരയില്‍ നിന്നും അരഞ്ഞാണം ഊരിയെടുത്ത കഥയല്ലെ.
പെട്ടെന്നു കാവ്യ നാണം കൊണ്ടു തലകുനിച്ചു ചിരിച്ചു.

 

സ്ത്രീകളെ വശീകരിക്കാന്‍ ദിലീപേട്ടന്‍ മിടുക്കനാണ്. മീശമാധവന്‍ ദിലീപേട്ടന്റെ സ്വന്തം ടീമിനന്റെതല്ലെ. അവിടെ എല്ലാ സ്വാതന്ത്ര്യവും ഉണ്ടായിരുന്നു. എന്റെ അരയില്‍ നിന്നും അരഞ്ഞാണം ഊരിയെടുക്കുമ്പോള്‍ തിരക്കഥയില്‍ ഇല്ലാത്ത അഭിനയം ഉണ്ടാകും എന്നു പറഞ്ഞിരുന്നു. ഞാന്‍ തെറ്റായി ഒന്നും വിചാരിച്ചില്ല. ചിത്രീകരണ സമയം കട്ട് പറഞ്ഞിട്ടും ദിലീപേട്ടന്റെ കൈകള്‍ എന്റെ അരയില്‍ കുസൃതികള്‍ കാണിച്ചു. അത്തരം കുസൃതികളാണ് എന്നെ അടിമയാക്കി മാറ്റിയത്.

ഞാനൊരു കാര്യം പറയാം. ജീവിതം ഓരോരുത്തര്‍ക്കും വിലപ്പെട്ടതാണ്. സിനിമയില്‍ ഇത്തരം ബന്ധങ്ങള്‍ സ്വാഭാവികമാണ്. സിനിമ കഴിയുമ്പോള്‍ അതു മറക്കുകയാണ് പലരും. സഹകരിക്കുന്നവര്‍ തമ്മില്‍ മറ്റൊരു ബന്ധത്തെകുറിച്ചു ചിന്തിക്കാനും പാടില്ല. അതുകൊണ്ട് വരുന്നിടത്തു വച്ചു കാണാം. നിശാലുമായുള്ള നിന്റ വിവാഹം നടക്കട്ടെ. നമ്മള്‍ തമ്മില്‍ സംസാരിച്ചത് ദിലീപേട്ടന്‍ അറിയട്ടെ.
സുജ കാവ്യക്ക് ധൈര്യം പകര്‍ന്നു.
ഇരു വീട്ടുകാരും  വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. ക്ഷണിക്കേണ്ടവരെയെല്ലാം ക്ഷണിച്ചു. കാവ്യയും സന്തോഷവതിയായിരുന്നു. സുജയുടെ ഉപദേശം കൂടുതല്‍ മനക്കരുത്തു പകര്‍ന്നിരുന്നു.

ദിലീപിന്റെ പല പ്രാവശ്യം കാവ്യ വിളിച്ചു. ഫോണ്‍ എടുത്തില്ല. പിനനീട് മഞ്ജുവാര്യരെ വിളിച്ചു. എന്റെ കല്ല്യാണത്തിനു മറ്റൊരും വന്നില്ലെങ്കിലും മഞ്ജു ചേച്ചി വരണം.
ഞാന്‍ വരും നിന്റെ കാര്യത്തില്‍ എനിക്കത്ര മാത്രം സന്തോഷമുണ്ട്.
ദിലീപേട്ടനെ വിളിച്ചിട്ടു കിട്ടുന്നില്ല. മഞ്ചുചേച്ചി ചേട്ടനെയും കൊണ്ടു വന്നേക്കണം.
കാവ്യക്കുറിച്ചുള്ള എല്ലാ തെറ്റിദ്ധാരണകളും സംശയങ്ങളും മാറിയ നിമിഷമായിരുന്നു. മഞ്ചു ശരിക്കും സന്തോഷിച്ചു. ദിലീപിനെ സംശയിച്ചതില്‍ മഞ്ചു സ്വയം കുറ്റപ്പെടുത്തി.

കാവ്യ നിശാല്‍ വിവാഹത്തിന് 5 ദിവസം മുമ്പ് ദിലീപ് മദ്യപിച്ച് ബോധം കെട്ടു ഭ്രാന്തനെപ്പോലെ അലറി ജീവിക്കണോ ആത്മഹത്യ ചയ്യണോ എന്ന് ചിന്തിച്ച നിമിഷം ആരൊക്കെയോ സംഘം ചേര്‍ന്ന് ദിലീപിനെ പരാജയപ്പെടുത്തി എന്ന തോന്നല്‍.
അവസാനം ദിലീപ് ഒരു തീരുമാനമെടുത്തു കാവ്യയെ വിളിച്ചു. ഈ വിവാഹത്തില്‍ നിന്നും പിന്മാറണം. എന്റെ വാക്കു ധിക്കരിച്ചാല്‍ നീ അനുഭവിക്കും. ഒരു ദിവസം പോലും അവനോടൊപ്പം ജീവിക്കാന്‍ ഞാന്‍ നിന്നെ അനുവദിക്കില്ല. എന്നെ കൊണ്ട് കടുംകൈ ചെയ്യിക്കല്ലേ കാവ്യേ.

ഇനിയോ ആകാംക്ഷയോടെ കാവ്യ ചോദിച്ചു.
അഞ്ചു ദിവസം ഇല്ലെ. കല്ല്യാണ മണ്ഡപത്തില്‍ നിന്നും വധു ഇഷ്ടപ്പെട്ട കാമുകനോടൊപ്പം ഒളിച്ചോടി പോയിട്ടുണ്ട്. അതിലും ഭേദമല്ലേ. വിവാഹത്തിനു അഞ്ചു ദിവസം മുമ്പേയുള്ള പിന്മാറ്റം. എന്റെ ശത്രുവിനു കൊടുക്കാന്‍ കഴിയുന്ന ഏറ്റവും വലിയ അടിയാണ് നിന്റെ തീരുമാനം. ഇപ്പോള്‍ തന്നെ അവനെ വിളിച്ചു പറ. ഈ വീവഹത്തില്‍ നിന്നും നീ പിന്മാറിയെന്ന്.
അതു വേണോ ദിലീപേട്ടാ നമ്മുടെ തീരുമാനം തെറ്റാണ്. ഈ വിവാഹം നടന്നില്ലെങ്കില്‍ അതു പലരെയും ബാധിക്കും. മഞ്ചു ചേച്ചി ചോദിച്ചാല്‍ എന്തു മറുപടി പറയും.

ഇപ്പോള്‍ ഞാന്‍ മറ്റൊന്നും ചിന്തിക്കുന്നില്ല. അവനെ വിളിച്ചു പറഞ്ഞ ശേഷം വിവഹം എന്നെ അറിയിക്കണം. ഞാന്‍ പറഞ്ഞ നിന്റ മറുപടിക്കു കാത്തിരിക്കും.
ആ രാത്രി കാവ്യയ്ക്ക് കാളരാത്രിയായിരുന്നു. ദിലീപിന്റെ തീരുമാനത്തിന് വിപരീതമായി പ്രവര്‍ത്തിച്ചാല്‍ ഏതു തരത്തിലാണ് പ്രതികരിക്കുന്നതെന്നറിയില്ല. 'സ്നേഹിച്ചാല്‍ നക്കിക്കൊല്ലും, കോപിച്ചാല്‍ കുത്തിക്കൊല്ലും' എന്നു പറയുന്ന സ്വഭാവം. 

ഒടുവില്‍ കാവ്യ ദിലീപിന്റെ വാക്കുകള്‍ അനുസരിക്കാന്‍ തീരുമാനിച്ചു. നിശാലിന്റെ മൊബൈലിലേയ്ക്ക് വിളിച്ച് പെട്ടെന്ന് കട്ട് ചെയ്തു.  ഇങ്ങനെ നാലഞ്ച് പ്രാവശ്യം ആവര്‍ത്തിച്ചപ്പോള്‍ നിശാല്‍ തിരിച്ചു വിളിച്ചു. 'എന്താ കാവ്യേ?'.
'ഈ വിവാഹം നടക്കാന്‍ പാടില്ല. നമുക്ക് ഒരുമിക്കാന്‍ കഴിയില്ല' എന്നു പറഞ്ഞ്, കണ്ണുകള്‍ നിറച്ച് കാവ്യ ഫോണ്‍ സ്വിച്ച് ഓഫാക്കി. നിശാല്‍ വിളിച്ചപ്പോഴൊക്കെ മൊബൈല്‍ സ്വിച്ച് ഓഫ് ആയിരുന്നു. 

നിശാല്‍ കാവ്യ സൂചിപ്പിച്ച കാര്യം അമ്മയെ അറിയിച്ചു. അമ്മ കാവ്യയുടെ വീട്ടുകാരെ വിളിച്ചു. അഞ്ച് ദിവസം മാത്രമുള്ളപ്പോള്‍ വിവാഹം നടക്കില്ലെന്നു പറഞ്ഞതെന്തിനെന്നു ചോദിച്ചപ്പോള്‍ അവര്‍ ഒന്നും തീരുമാനിച്ചിട്ടില്ലെന്നും, നിശ്ചയിച്ച ദിവസം തന്നെ വിവാഹം നടക്കുമെന്നും ഇല്ലെങ്കില്‍ ഞങ്ങള്‍ ജീവിച്ചിരിക്കില്ലെന്നും ്അറിയിച്ചു. 

പക്ഷേ, നിശാല്‍ ഒരുപടി കടന്നു ചിന്തിച്ചു. എന്തായിരിക്കും കാരണം? വിവാഹത്തിു താല്പര്യമില്ലെങ്കില്‍ഡ തുടക്കത്തില്‍ തന്നെ പറയാമായിരുന്നില്ലേ? ഒരു പക്ഷേ, തനിക്കു വന്ന ചില ഫോണ്‍കോളുകളില്‍ ഉണ്ടായ അഭിപ്രായമായിരിക്കുമോ? ദിലീപും കാവ്യയും തമ്മില്‍ ഇപ്പോഴും ബന്ധമുണ്ടോ? അങ്ങിനെ എന്തെങ്കിലും ഉണ്ടായിരുന്നെങ്കില്‍ വിവാഹത്തിന് സമ്മതിക്കുമായിരുന്നോ? എന്തോ കാര്യമുണ്ട്. സത്യം അറിയണമെങ്കില്‍ കാവ്യ തന്നെ മനസ് തുറക്കണം. നിശാല്‍ കാവ്യക്ക് മെസേജ് അയച്ചു. പലപ്രാവശ്യം വിളിച്ചു. മറുപടി കട്ടിയില്ല. 

സത്യമെന്തെന്നറിയാന്‍ നിശാല്‍ അമ്മടോയ് പറഞ്ഞു 'ഞങ്ങള്‍ രണ്ട് വീട്ടുകാരും തീരുമാനിച്ച വിവാഹമാണിത്. അത് നടന്നിരിക്കും. എന്റെ മോന്‍ ആവശ്യമില്ലാത്തത് വിചാരിച്ച് വിഷമിക്കണ്ട'.
അമ്മയുടെ ആശ്വാസവാക്കുകള്‍ അതുകൊണ്ട് നിശാല്‍ മറ്റൊന്നും ചിന്തിച്ചില്ല. 

വിവാഹത്തിന് മൂന്ന് ദിവസം മുമ്പ് കാവ്യയുടെ ഫോണ്‍. നിശാലിന് സന്തോഷം. 
സോറി നിശാല്‍.... കഴിഞ്ഞ ദിവസം എന്റെ മാനസികാവസ്ഥ ശരിയായിരുന്നില്ല. അതാണ് ഞാന്‍ വിവാഹം വേണ്ടെന്ന് വെക്കാന്‍ പറഞ്ഞത്.
സനിശാലിന് സന്തോഷമായി. 
അതേ സമയം ദിലീപ് വീട്ടില്‍ പോകാതെ ഹോട്ടല്‍ മുറിയില്‍ താമസിച്ചു. ഷൂട്ടിംഗിന് പോകാതെ ഹോട്ടലില്‍ മദ്യപിച്ച് കിടന്നു. 

അവസാനമായി കാവ്യയെ വിളിച്ചു. 
'എന്റെ വാക്കുകള്‍ നീ ധിക്കരിച്ച് വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. പക്ഷേ, നിന്നെ ഞാന്‍ വെറുതെ വിടില്ല. ഒരു ദിവസം പോലും ഭര്‍ത്താവിന്റെ കൂടെ മനസമാധനത്തോടെ ജീവിക്കില്ല. നമ്മള്‍ തമ്മിലുണ്ടായിരുന്ന എല്ലാ ബന്ധങ്ങളും ഞാന്‍ പറയും. നമ്മള്‍ സ്നേഹം പങ്കിട്ട നിമിഷങ്ങളുടെ രംഗങ്ങള്‍ അയാള്‍ക്ക് അയച്ചു കൊടുക്കും' .

ദിലീപേട്ടാ... ഞാന്‍ ഈ വിവാഹത്തിന് എതിരാണ്. ഈ വിവാഹം നടന്നില്ലെങ്കില്‍ അച്ഛനും അമ്മയും ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. എന്റെ ദിലീപേട്ടനല്ലേ, നിശ്ചയിച്ച ദിവസം ഈ വിവാഹം നടക്കട്ടെ... കാവ്യ കേണപേക്ഷിച്ചു. ദിലീപ് സമ്മതിച്ചില്ല. 
എല്ലാം നിന്റെ ഇഷ്ടം. പക്ഷേ, ഒരുകാര്യം ഓര്‍മിച്ചോളു. ഇന്നു രാത്രി ഞാന്‍ ഈ ലോകം വിട്ടിരിക്കും. നിനക്ക് നല്ലൊരു വിവാഹ ജീവിതം ആശംസിക്കുന്നു. 

അരുത് ദിലീപേട്ടാ... ആത്മഹത്യ ചെയ്യരുത്... അതാണ് മനസിലിരുപ്പെങ്കില്‍ നമുക്ക് ഒരുമിച്ച് ആത്മഹത്യ ചെയ്യാം.
എന്നെ ധിക്കരിച്ചവളാണ് നീ.... ഇനി നിന്റെ ശബ്ദം എനിക്ക് കേള്‍ക്കണ്ട.
എന്റെ ദിലീപേട്ടനല്ലേ.... വിവാഹം കഴിഞ്ഞാലും ഞാനവിടെ അധികദിവസം താമസിക്കില്ല. ദിലീപേട്ടന്റെ അടുത്തേയ്ക്ക് തിരിച്ചു വരും. എന്നെ വിശ്വസിക്കൂ ദിലീപേട്ടാ... എന്റെ പൊന്നല്ലേ... ആത്മഹത്യയെക്കുറിച്ച് ആലോചിക്കല്ലേ....

മറുപടി പറയാതെ ദിലീപ് മൊബൈല്‍ ഓഫാക്കി. കാവ്യ പൊട്ടിക്കരഞ്ഞു. 
അന്നു രാത്ര, കാവ്യ ആത്മഹത്യക്കു ശ്രമിച്ചു. 

(തുടരും...)

Read more topics: # Palliserry,# Dileep,# series,# Suja karthika,# manjuwarrier
Palliserry series about Dileep continues

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES