വാശികയറിയാല്‍ മഞ്ജു വാരിയരെ തോല്‍പ്പിക്കാന്‍ ആര്‍ക്കും ആവില്ല; തൂവല്‍ക്കൊട്ടാരം സിനിമയിലെ സംഭവം പറഞ്ഞ് സത്യന്‍ അന്തിക്കാട്

Malayalilife
topbanner
  വാശികയറിയാല്‍ മഞ്ജു വാരിയരെ തോല്‍പ്പിക്കാന്‍ ആര്‍ക്കും ആവില്ല; തൂവല്‍ക്കൊട്ടാരം സിനിമയിലെ സംഭവം പറഞ്ഞ് സത്യന്‍ അന്തിക്കാട്

ലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാറാണ് മഞ്ജു വാര്യര്‍. സിനിമില്‍ തിളങ്ങി നിന്ന സമയത്തും രണ്ടാം വരവില്‍ സിനിമാലോകം ഇരുകയ്യും നീട്ടിയാണ് താരത്തെ സ്വീകരിച്ചത്. വലിയൊരിടവേളയ്ക്ക് ശേഷം അഭിനയത്തിലേക്ക് മടങ്ങിയെത്തിയപ്പോഴും ആ അഭിനയത്തിനും സൗന്ദര്യത്തിനും തെല്ലും മാറ്റമുണ്ടായില്ല. ഇപ്പോള്‍ തന്റെ നാട്ടുകാരിയായ മഞ്ജുവിനെക്കുറിച്ചുളള സത്യന്‍ അന്തിക്കാടിന്റെ വാക്കുകളാണ് വൈറലാകുന്നത്. മാതൃുഭുമിയോടാണ് അദ്ദേഹം വിശേഷം പങ്കുവച്ചത്.  സല്ലാപത്തിന്റെ സെറ്റില്‍ വച്ചാണ് മഞ്ജുവിനെ ആദ്യമായി കാണുന്നതെന്ന് സത്യന്‍ അന്തിക്കാട് പറയുന്നു. പുതുമുഖത്തിന്റെ പകര്ച്ച തെല്ലുമില്ലാതെ ക്യാമറയ്ക്കുമുന്നി സ്വാഭാവികമായി പെരുമാറുന്ന കുറുമ്പിക്കുട്ടി  തന്നെ ആകര്ഷിച്ചിരുന്നുവെന്ന അദ്ദേഹം പറയുന്നു.

മഞ്ജുവിന്റെ രണ്ടാമത്തെ സിനിമ തൂവക്കൊട്ടാരമായിരുന്നു. എന്നെമാത്രമല്ല, ഷൂട്ടിങ് യൂണിറ്റിലെ എല്ലാവരെയും അതിശയിപ്പിക്കുന്നവിധം അനായാസമായാണ് മഞ്ജു അതിലഭിനയിച്ചത്. പാര്വതി മനോഹരി എന്നുതുടങ്ങുന്ന ഒരു ക്ലാസിക്ക ഡാന്സുണ്ട് ആ ചിത്രത്തില്‍ സുകന്യയും മഞ്ജുവും തമ്മിലുള്ള ഒരു നൃത്തമത്സരമാണ് അതിന്റെ സന്ദര്ഭം. മദ്രാസിലെ പ്രസിദ്ധമായ കലാക്ഷേത്രയിനിന്ന് സ്വര്ണമെഡ നേടിയ നര്ത്തകിയാണ് സുകന്യ. സുകന്യയോടൊപ്പം പതിനേഴുകാരിയായ ഈ കുട്ടിക്ക് പിടിച്ചുനിക്കാന് പറ്റുമോ എന്നൊരു സംശയം സ്വാഭാവികമായും എനിക്കുണ്ടായിരുന്നു. കലാമാസ്റ്ററാണ് കൊറിയോഗ്രാഫര്.

ആദ്യത്തെ കുറെ ഷോട്ടുകളെടുത്തുകഴിഞ്ഞപ്പോള് കലാമാസ്റ്റര് പറഞ്ഞു: ഒരു ചെറിയ പ്രശനമുണ്ട് സര്‍. എന്താണ് -ഞാന് ചോദിച്ചു. സുകന്യയുടെമുന്നി മഞ്ജു അവതരിപ്പിച്ച ദേവപ്രഭ എന്ന കഥാപാത്രം തോറ്റുപോകുന്നരീതിയിലാണ് സിനിമയി വേണ്ടത്. പക്ഷേ, പലപ്പോഴും സുകന്യയെക്കാള് നന്നാകുന്നു മഞ്ജുവിന്റെ പ്രകടനം! എത്ര ദൈര്ഘ്യമേറിയ ചുവടുകള് കാണിച്ചുകൊടുത്താലും നിമിഷനേരംകൊണ്ട് അത് പഠിക്കുന്നു. ഒടുവി ഞാന് മഞ്ജുവിനെ മാറ്റിനിര്ത്തി രഹസ്യമായി പറഞ്ഞു: ഇത്ര നന്നായി ചെയ്യേണ്ട, ഗാനത്തിന്റെ അവസാനമാകുമ്പോഴേക്കും ചെറിയൊരു തളര്ച്ചപോലെ തോന്നിപ്പിക്കണം, സുകന്യയുടെ ഒപ്പമെത്താനാകാത്തതുപോലെ. ഇഷ്ടപ്പെട്ടില്ലെങ്കിലും ആ രംഗത്തിനുവേണ്ടി അങ്ങനെ ചെയ്തു.
                                                                                                                                   
അഭിനയമായാലും നൃത്തമായാലും വാശികയറിയാ മഞ്ജുവിനെ തോപ്പിക്കാന് ആര്ക്കുമാവില്ല. സല്ലാപത്തില്‍ മഞ്ജുവിന് ശബ്ദംകൊടുത്തത് ഡബ്ബിങ് ആര്ട്ടിസ്റ്റ് ശ്രീജയായിരുന്നു. ശ്രീജ അത് ഭംഗിയായി ചെയ്തിട്ടുണ്ട്. എങ്കിലും തൂവക്കൊട്ടാരത്തിലെ സ്വാഭാവികതയുള്ള അഭിനയം കണ്ടപ്പോള് ഞാന് മഞ്ജുവിനോട് പറഞ്ഞു: ഈ സിനിമയി സ്വന്തം ശബ്ദം മതി. അയ്യോ വേണ്ടവേണ്ട, എന്റെ ശബ്ദം മഹാ ബോറാണ്, എന്നായി മഞ്ജു. നിര്ബന്ധപൂര്വം ആദ്യത്തെ ഒന്നുരണ്ടു റീലുകള് ഡബ്ബ് ചെയ്യിച്ചു. അത് പ്ലേചെയ്തുകേട്ടപ്പോള് കാതുരണ്ടും പൊത്തിപ്പിടിച്ച് മഞ്ജു പറഞ്ഞു: ബോറാണ്... അങ്കിള് ശ്രീജച്ചേച്ചിയെ വിളിച്ചോളൂ.

സാരമില്ല, നമുക്ക് നോക്കാം. തുടര്ച്ചയായി അടുത്ത എല്ലാ റീലുകളും മഞ്ജുതന്നെ ഡബ്ബ് ചെയ്തു. പകുതിയായപ്പോഴേക്കും ആത്മവിശ്വാസമായി. അവസാനരംഗമായപ്പോഴേക്കും ശബ്ദനിയന്ത്രണത്തിലൂടെ സീനിന് കൂടുത ജീവന് പകരാന് മഞ്ജു സ്വയം പഠിച്ചു. അപ്പോള് ആദ്യത്തെ രണ്ടുമൂന്നു റീലുകള് വീണ്ടും ചെയ്തുനോക്കാമെന്ന് ഞാന് പറഞ്ഞു, മഞ്ജു അത് അതിമനോഹരമായി ചെയ്തു. ഇന്ന് മോഹന്ലാലിന്റെയും മമ്മൂട്ടിയുടെയും ശബ്ദംപോലെ മലയാളിക്ക് പരിചിതമാണ് മഞ്ജുവിന്റെ ശബ്ദവും.
             


 

Read more topics: # sathyan anthikad,# about manju warrier
sathyan anthikad about manju warrier

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES