Latest News

അമിതമായി മദ്യപിച്ച പ്രിയങ്ക പാര്‍ട്ടിയില്‍ മോശമായി പെരുമാറി; സുശാന്തിന്റെ സഹോദരി തന്നോട് ലൈംഗീകോദ്ദേശ്യത്തോടെ പെരുമാറിയെന്ന് വെളിപ്പെടുത്തി റിയ ചക്രവര്‍ത്തി

Malayalilife
അമിതമായി മദ്യപിച്ച പ്രിയങ്ക പാര്‍ട്ടിയില്‍ മോശമായി പെരുമാറി; സുശാന്തിന്റെ സഹോദരി തന്നോട് ലൈംഗീകോദ്ദേശ്യത്തോടെ പെരുമാറിയെന്ന് വെളിപ്പെടുത്തി റിയ ചക്രവര്‍ത്തി

 ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍, സുശാന്തിന്റെ കുടുംബം ഒരുഭാഗത്തും, കാമുകി റിയാ ചക്രവര്‍ത്തി മറുഭാഗത്തുമായി പോര് തുടരുകയാണ്. ഏറ്റവുമൊടുവില്‍, ഇതുവരെ മൗനം പാലിച്ച റിയ അഭിഭാഷകന്‍ വഴി പ്രസ്താവന ഇറക്കി. റിയയുടെ സഹോദരി പ്രിയങ്കയില്‍ നിന്ന് തനിക്കുണ്ടായ മോശം അനുഭവമാണ് ഹൈലൈറ്റ്. സുശാന്തുമായി ഉള്ള ബന്ധത്തിന്റെ തുടക്കത്തില്‍ റിയ ഒരുദിവസം സുശാന്തിന്റെ വസതിയില്‍ പോയി. ആ സമയത്ത് സഹോദരി പ്രിയങ്കയും ഭര്‍ത്താവ് സിദ്ധാര്‍ഥും സുശാന്തിനൊപ്പമായിരുന്നു താമസം. 2019 ഏപ്രിലില്‍ ഒരുദിവസം രാത്രി റിയയും പ്രിയങ്കയും കൂടി ഒരുപാര്‍ട്ടിക്ക് പോയി. അന്ന് അമിതമായി മദ്യപിച്ച പ്രിയങ്ക പാര്‍ട്ടിയില്‍ പങ്കെടുത്ത പുരുഷന്മാരോടും, സ്ത്രീകളോടും വളരെ മോശമായി ആണ് പെരുമാറിയത്.

വീട്ടില്‍ മടങ്ങി എത്തിക്കഴിഞ്ഞും സുശാന്തും, പ്രിയങ്കയും മദ്യപാനം തുടര്‍ന്നു. പിറ്റേന്ന് രാവിലെ ഷൂട്ട് ഉണ്ടായിരുന്നതുകൊണ്ട് റിയ ഉറങ്ങാന്‍ പോയി. സുശാന്തിന്റെ മുറിയിലാണ് ഉറങ്ങാന്‍ കിടന്നത്. ഇടയ്ക്ക് ശരീരത്തില്‍ എന്തോ പരതുന്നത് പോലെ തോന്നി ഞെട്ടി ഉണര്‍ന്നു. അപ്പോള്‍ പ്രിയങ്ക കിടക്കയില്‍ കടന്നുകൂടി തന്റെ ശരീരത്തില്‍ ലൈംഗികോദ്ദേശ്യത്തോടെ തടവുകയായിരുന്നു. ആകെ ഞെട്ടിപ്പോയ താന്‍ പ്രിയങ്കയോട് മുറി വിട്ടുപോകാന്‍ പറഞ്ഞു.ഇതിന്റെ തുടര്‍ച്ചയായി റിയ തന്നെ സുശാന്തിന്റെ വീട് വിട്ടു. പിന്നീട് സംഭവിച്ച കാര്യം റിയ സുശാന്തിനോട് പറയുകയും അയാളും സഹോദരിയുമായി വാക്ക്തര്‍ക്കം ഉണ്ടാവുകയും ചെയ്തു. ഈ സംഭവത്തോടെ, സുശാന്തിന്റെ കുടുംബവുമായുള്ള ബന്ധം ഉലഞ്ഞു. സുശാന്തിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കേണ്ടവരുടെ പട്ടികയില്‍ നിന്ന് തന്നെ ഒഴിവാക്കി.കേസില്‍ നീതിയുക്തവും നിഷ്പക്ഷവുമായ അന്വേഷണമാണ് താന്‍ ആഗ്രഹിക്കുന്നത്. മുംബൈ പൊലീസിനും എന്‍ഫോഴ്‌മെന്റിനും മുമ്പാകെ താന്‍ ഹാജരായെന്നും വേണ്ട രേഖകള്‍ സമര്‍പ്പിച്ചുവെന്നും റിയയുടെ പ്രസ്താവനയില്‍ പറയുന്നു.

അതേസമയം, ജൂണ്‍ 8ന് മുംബൈ മലാഡിലെ കെട്ടിട സമുച്ചയത്തില്‍ നിന്നു വീണുമരിച്ച സെലിബ്രിറ്റി മാനേജര്‍ ദിഷ സാലിയാനും അന്തരിച്ച സുശാന്തുമായുള്ള വാട്‌സാപ്പ് ചാറ്റിന്റെ വിശദാംശങ്ങള്‍ പുറത്തു വന്നു.അതിനിടെ, സുശാന്തിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ ജൂണ്‍ 14 ന് സുശാന്തിന്റെ വീട്ടിലെത്തിയ അപരിചിതയായ യുവതിയെ വിഡിയോ ദൃശ്യങ്ങളില്‍ നിന്ന് തിരിച്ചറിഞ്ഞു. നീലയും വെള്ളയും വരകളുള്ള ടീ ഷര്‍ട്ട് ധരിച്ച് ബാരികേഡുകള്‍ മറികടന്ന് സുശാന്തിന്റെ വീട്ടിലേക്കു പോകുന്ന പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ പുറത്തു വിട്ടിരുന്നു. സുശാന്തിന്റെ കാമുകി റിയ ചക്രവര്‍ത്തിയുടെ സഹോദരന്‍ ഷോവിക് ചക്രവര്‍ത്തിയുടെ കാമുകി ജമീല കട്ട്വാലയാണ് സിസിടിവി ദൃശ്യങ്ങളിലെ യുവതിയെന്ന് തിരിച്ചറിഞ്ഞു. സുശാന്തിന്റെയും റിയ ചക്രവര്‍ത്തിയുടെയും വാട്‌സാപ്പ് ചാറ്റില്‍ ജമീലയെ കുറിച്ച് പരമാര്‍ശങ്ങളുണ്ട്. മാസ്‌ക് ധരിച്ച് സുശാന്തിന്റെ വീട്ടിലെത്തിയ യുവതിക്ക് സുശാന്തിന്റെ മരണത്തില്‍ പങ്കുണ്ടെന്ന് സമൂഹമാധ്യമങ്ങളില്‍ അഭ്യൂഹം പരന്നതിനെ തുടര്‍ന്നതിനു പിന്നാലെയാണ് യുവതിയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വന്നത്.

സുശാന്ത് വിഷാദ രോഗിയായിരുന്നെന്ന കാമുകി റിയ ചക്രവര്‍ത്തിയുടെ വാദങ്ങളെ പൊളിച്ചെഴുതുന്നതാണ് വാട്‌സാപ്പ് സന്ദേശങ്ങളെന്നും മുന്‍ മാനേജര്‍ ദിഷ സാലിയാനുമായി സുശാന്ത് അടുത്ത ബന്ധം സൂക്ഷിച്ചിരുന്നതായും ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രഫഷനല്‍ കാര്യങ്ങള്‍ ഇരുവരും പരസ്പരം കൈമാറിയിരുന്നു. ദിഷയുടെ അവസാന നാളുകളിലും സുശാന്തിന്റെ പിആര്‍ വര്‍ക്കുകള്‍ അവര്‍ നിര്‍വഹിച്ചിരുന്നു. കഴിഞ്ഞ എപ്രില്‍ വരെയുള്ള ചാറ്റുകളാണ് പുറത്തായത്. ഏപ്രിലില്‍ ഏതാനും ടെലിവിഷന്‍ പരസ്യങ്ങളിലേക്ക് സുശാന്ത് കരാര്‍ ചെയ്യപ്പെട്ടതായി ചാറ്റുകളില്‍ സൂചനയുണ്ട്. ജൂണ്‍ 14നാണ് സുശാന്തിനെ ബാദ്രയിലുള്ള വസതിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുന്നത്. നടന്‍ ആത്മഹത്യ ചെയ്തുവെന്നാണ് പ്രാഥമിക നിഗമനം. സുശാന്തിന്റെ മരണത്തില്‍ ദൂരൂഹതയുണ്ടെന്നാരോപിച്ച് കുടുംബാംഗങ്ങള്‍ രംഗത്ത് വരികയും ബിഹാര്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. നിലവില്‍ കേസ് സിബിഐയുടെ പരിഗണനയിലാണ്.

rhea chakraborty lawyer said sushant sing rajput sisiter priyanka molested rhea

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES