Latest News

അന്താരാഷ്ട്ര അവാര്‍ഡുകളെല്ലാം തൂവാലയില്‍ പൊതിഞ്ഞ് അമ്മ സൂക്ഷിച്ചുവെച്ചത് സ്വര്‍ണ്ണമാണ് എന്ന് കരുതി;അമ്മയുടെ മരണ ശേഷമാണ് അവ പുറത്തെടുത്ത് സ്റ്റുഡിയോയിലേക്ക് മാറ്റിയത്; എആര്‍ റഹ്‌മാന്‍ പങ്ക് വച്ചത്

Malayalilife
 അന്താരാഷ്ട്ര അവാര്‍ഡുകളെല്ലാം തൂവാലയില്‍ പൊതിഞ്ഞ് അമ്മ സൂക്ഷിച്ചുവെച്ചത് സ്വര്‍ണ്ണമാണ് എന്ന് കരുതി;അമ്മയുടെ മരണ ശേഷമാണ് അവ പുറത്തെടുത്ത് സ്റ്റുഡിയോയിലേക്ക് മാറ്റിയത്; എആര്‍ റഹ്‌മാന്‍ പങ്ക് വച്ചത്

മൂന്ന് പതിറ്റാണ്ട് എണ്ണമറ്റ പുരസ്‌കാരങ്ങള്‍ ലഭിച്ച സംഗീത സംവിധായകനാണ് എആര്‍ റഹ്‌മാന്‍. ഇതില്‍ ഓസ്‌കാര്‍, ഗ്രാമി, ബാഫ്റ്റ, ഗോള്‍ഡന്‍ ഗ്ലോബ് പോലുള്ള പുരസ്‌കാരങ്ങള്‍ ഉള്‍പ്പെടുന്നു. ഫിലിം കമ്പാനിയനുമായുള്ള ഒരു സംഭാഷണത്തില്‍ ഈ അവാര്‍ഡുകള്‍ സൂക്ഷിച്ച രസകരമായ കാര്യം വെളിപ്പെടുത്തുകയാണ് റഹ്‌മാന്‍. 

ഓസ്‌കാര്‍, ഗ്രാമി, ബാഫ്റ്റ, ഗോള്‍ഡന്‍ ഗ്ലോബ് തുടങ്ങിയ അന്താരാഷ്ട്ര അവാര്‍ഡുകളെല്ലാം ഒരു തൂവാലയില്‍ പൊതിഞ്ഞ് അമ്മ സൂക്ഷിച്ചുവെച്ചത് ഇതെല്ലാം പൂര്‍ണ്ണമായും സ്വര്‍ണ്ണമാണ് എന്നാണ് അമ്മ കരുതിയാണെന്ന് എആര്‍ റഹ്‌മാന്‍ പറഞ്ഞു.

പുരസ്‌കാരങ്ങള്‍ ഒന്നും അലമാരയില്‍ സൂക്ഷിക്കാന്‍ തന്റെ അമ്മ സമ്മതിക്കാറില്ലായിരുന്നുവെന്നും പുരസ്‌കാരങ്ങള്‍ തുണിയില്‍ പൊതിഞ്ഞാണ് അമ്മ സൂക്ഷിച്ചിരുന്നത് എന്നാണ് താരം ഇപ്പോള്‍ തുറന്നുപറഞ്ഞിരിക്കുന്നത്.
പുരസ്‌കാരങ്ങള്‍ എല്ലാം സ്വര്‍ണം കൊണ്ടുണ്ടാക്കിയതാണെന്ന് കരുതി അവ തുണിയില്‍ പൊതിഞ്ഞാണ് അമ്മ ദുബായിലെ വസതിയില്‍ സൂക്ഷിച്ചിരുന്നത്. അമ്മയുടെ മരണ ശേഷമാണ് അവ പുറത്തെടുത്ത് ദുബായ് ഫിര്‍ദൗസ് സ്റ്റുഡിയോയില്‍ കൊണ്ട് വച്ചത് എന്നാണ് റഹ്‌മാന്‍ പറയുന്നത്.

2020ല്‍ ആണ് റഹ്‌മാന്റെ അമ്മ കരീന ബീഗത്തിന്റെ വിയോഗം. തന്റെ ആദ്യ സ്റ്റുഡിയോയുടെ നിര്‍മാണത്തിന് പ്രതിസന്ധി നേരിട്ടപ്പോള്‍ അമ്മ ആഭരങ്ങള്‍ നല്‍കിയെന്നും അവ പണയം വച്ചാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയതെന്നും റഹ്‌മാന്‍ പറഞ്ഞു. അമ്മയോട് തീരാ കടപ്പാടുണ്ടെന്നും റഹ്‌മാന്‍ ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

സ്ലംഡോഗ് മില്യണയര്‍ ചിത്രത്തിലെ ജയ് ഹോ എന്ന ട്രാക്കിന് രണ്ട് ഓസ്‌കര്‍ പുരസ്‌കാരങ്ങളും, രണ്ട് ഗ്രാമി, ഒരു ബാഫ്റ്റ, ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ റഹ്‌മാന് ലഭിച്ചിരുന്നു. കൂടാതെ ആറ് ദേശീയ അവാര്‍ഡുകളും 32ല്‍ അധികം ഫിലിംഫെയര്‍ അവാര്‍ഡുകളും റഹ്‌മാന് ലഭിച്ചിട്ടുണ്ട്.

a r rahamn about mother

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES