മലയാളി പ്രേക്ഷകരെ പലതരം മേക്കോവറിലൂടെ അത്ഭുതപെടുത്താറുള്ള നടിയാണ് ലെന. നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഒരിടം നേടിയെടുക്കാൻ ലെനയ്ക്ക് കഴിഞ്ഞിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകരുമായി പങ്കുവച്ച് എത്താറുമുണ്ട്. എന്നാൽ ഇപ്പോൾ താരം നല്കിയ ഒരു അഭിമുഖം വൈറലാവുകയാണ്.
‘മിക്കപ്പോഴും യുവാക്കളുടെ എനര്‍ജി ലെവല്‍ കൂടുന്നത് രാത്രി 12 മണിക്കും മൂന്ന് മണിക്കും ഇടയിലാണ്. 12 മണിക്കും മൂന്ന് മണിക്കും ഇടയിലാണ് മിസ്ഡ് കോള്‍സ് എല്ലാം. മിസ്ഡ് കോള്‍സ് ആണെങ്കില്‍ പോട്ടേ. ഇതിങ്ങിനെ റിങ് ചെയ്തോണ്ടിരിക്കും,’ ആ സമയത്തെ ഫോണ്‍ കോള്‍സ് ശല്യം ഒഴിവാക്കാനായി രാത്രി പത്ത് മണി കഴിഞ്ഞാല്‍ സൈലന്റ് ആക്കിവയ്ക്കുമെന്നും ലെന പറയുന്നു.
മേപ്പടിയാന്, ഭീഷ്മപര്‍വ്വം തുടങ്ങിയ സിനിമകളാണ് ലെനയുടേതായി ഒടുവില്‍ പുറത്തിറങ്ങിയത്. കെജിഎഫ് 2 മലയാളം പതിപ്പില്‍ ഡബ്ബിങ് ആര്ടിസ്റ്റായും പ്രവർത്തിച്ചിട്ടുണ്ട്. ഒരു രാത്രി ഒരു പകല്‍, ആടുജീവിതം, ആര്‍ട്ടിക്കിള്‍ 21, നാന്‍സി റാണി, ഖല്‍ബ്, വനിത തുടങ്ങിയവയാണ് ലെനയുടേതായി ഇനി പുറത്തിറങ്ങാനൊരുങ്ങുന്ന ചിത്രങ്ങൾ.
ആകൃതി എന്ന പേരില്‍ കൊച്ചിയില്‍ ഒരു സംരംഭവും ലെന ആരംഭിച്ചിട്ടുണ്ട്. ലെന തിരക്കഥയൊരുക്കിയ ഓളം എന്ന സിനിമയും അണിയറയില്‍ ഒരുങ്ങുകയാണ്. ”ഫുട്പ്രിന്റ്സ് ഓണ്‍ വാട്ടര്‍” എന്ന ഒരു ബ്രിട്ടീഷ് ഇന്ത്യന്‍ സിനിമയിലും ലെന അഭിനയിച്ചിട്ടുണ്ട്. വൈകാതെ സിനിമാ സംവിധായികയായും താനെത്തുമെന്നാണ് ലെന പറഞ്ഞിട്ടുള്ളത്.
മനഃശാസ്ത്രത്തില്‍ ഉപരി പഠനം നടത്തിയിട്ടുള്ള ലെന നേരത്തെ മുംബൈയില്‍ സൈക്കോളജിസ്റ്റായും ജോലി നോക്കിയിരുന്നു. പിന്നീട് എഷ്യാനെറ്റിന്റെ യുവര്‍ ചൊയ്സ് എന്ന പരിപാടിയില്‍ അവതാരകയാവുകയായിരുന്നു. അതിനു ശേഷം ഓമനത്തിങ്കള്‍ പക്ഷി എന്ന പരമ്പരയില്‍ അഭിനയിച്ചു. ഓഹരി എന്ന അമൃത പരമ്പരയിലും അഭിനയിച്ചിട്ടുണ്ട്. ലെനയുടെ രണ്ടാം വിവാഹം നടന്നു എന്ന വാര്‍ത്തകളും ഇതിനിടയില്‍ വന്നിരുന്നു.
2011 ല്‍ പുറത്തിറങ്ങിയ ട്രാഫിക് എന്ന സിനിമയാണ് ലെനയുടെ സിനിമാ ജീവിതത്തില്‍ ഒരു വഴിത്തിരിവുണ്ടാക്കുന്നത്. തുടർന്ന് സ്നേഹ വീട്, സ്പിരിറ്റ്, തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. വ്യത്യസ്തമായ മേക്കോവറിലൂടെ ആരാധകരെ താരം ഇടയ്ക്കിടെ അമ്പരപ്പിക്കുന്ന തന്ത്രവും ലെനക്കറിയാം.