മലയാള സിനിമയുടെ ചരിത്രത്തിൽ എക്കാലവും ഓർത്തിരിക്കുന്ന ഒരു അനശ്വര കലാകാരനാണ് നടൻ നെടുമുടി വേണു. അദ്ദേഹം തന്റെ കരിയറിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചിട്ടുള്ളതും. മലയാളത്തിന് പുറമെ തമിഴിലും താരം തിളങ്ങിയിട്ടുണ്ട്. തന്റെ അനായാസ അഭിനയശൈലി കൊണ്ട് ഏത് തരം കഥാപാത്രങ്ങളായാലും നടന്‍ മികവുറ്റതാക്കി മാറ്റാറുണ്ട്. അത്തരത്തിൽ നെടുമുടിക്കൊപ്പം ശ്രദ്ധിക്കപ്പെട്ട ഒരു താരമാണ് ഭരത് ഗോപിയും. ഇരുവരും ഒന്നിച്ചഭിനയിച്ച മലയാള ചിത്രങ്ങൾ എല്ലാം തന്നെ ശ്രദ്ധേയമായി മാറിയിരുന്നു. ഒരു നടന്‍ എന്നതിലുപരി ഭരത് ഗോപി തനിക്ക് ആരായിരുന്നുവെന്ന് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ നെടുമുടി വേണു.
അഗാദമായ സ്‌നേഹത്തിനൊപ്പം പരസ്പര ബഹുമാനവും ഞങ്ങള്‍ രണ്ടാളും മനസില്‍ സൂക്ഷിച്ചിരുന്നു. എത്ര നന്നായി അഭിനയിച്ചാലും മറുവശത്തുളള നടന്‍ അതിലും പത്തിരട്ടിയായി തിരിച്ചുതരുന്നത് പോലെയാണ് ഗോപിയേട്ടനൊപ്പം അഭിനയിക്കുമ്പോള്‍ തോന്നാറുളളത്. ഇതൊന്നും ബോധപൂര്‍വ്വം സംഭവിക്കുന്നതല്ല. അറിയാതെ വന്നുചേരുന്നതാണ്. ഭരതേട്ടനും പത്മരാജനും മോഹനും ജോണ്‍പോളും ഗോപിചേട്ടനെയും എന്നെയും വെച്ച് കുറെ കഥകള്‍ പ്ലാന്‍ ചെയ്തിരുന്നു.
ഗോപിചേട്ടന്‍ തളര്‍ന്ന് വീണതിനെ തുടര്‍ന്ന് ആ ചലച്ചിത്ര സംരംഭങ്ങളെല്ലാം ഉപേക്ഷിക്കപ്പെട്ടു. വീണത് ഗോപി ചേട്ടനാണെങ്കിലും തളര്‍ന്നുപോയത് എന്നെപോലെയുളളവരാണ്. അത്രയും പൊരുത്തമുളളവരുടെ കൂടെ അഭിനയിക്കാന്‍ കിട്ടുക പ്രയാസമാണ്. കാഴ്ചയില്‍ പരുക്കനാണെങ്കിലും ഒരു ചെറിയ തമാശ കേട്ടാല്‍ പോലും പൊട്ടിച്ചിരിക്കുന്ന ശുദ്ധ ഹൃദയനാണ് അദ്ദേഹം.
മലയാള ചലച്ചിത്ര മേഖലയിലേക്ക് 1978ല്‍ ജി അരവിന്ദന്‍ സംവിധാനം ചെയ്ത തമ്പ് എന്ന ചിത്രത്തിലൂടെയാണ് നെടുമുടി വേണു എത്തുന്നത്. തുടര്‍ന്ന് അദ്ദേഹം മലയാളത്തില്‍ 500ലധികം സിനിമകളില്‍ അഭിനയിച്ചിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ താരങ്ങള്‍ക്കൊപ്പം നടന് അഭിനയിക്കാൻ സാധിച്ചു. മലയാളസിനിമയൽ എറ്റവും ഒടുവിലയിൽ പ്രിയദര്‍ശന്‍ മോഹന്‍ കൂട്ടുകെട്ടിന്റെ പുതിയ ചിത്രമായ മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലും നെടുമുടി വേണു ശ്രദ്ധേയമായ ഒരു വേഷമാണ് കൈകാര്യം ചെയ്യുന്നത്.