Latest News

എവിടെ പോയാലും തെരഞ്ഞെടുക്കുക 106 എന്ന നമ്പരുള്ള മുറി; താരം ഭാഗ്യനമ്പരായി കണ്ട റൂമില്‍ തന്നെ മരണവും; നടന്‍ നന്ദു കല്പ്പനയുടെ  ശീലത്തെക്കുറിച്ച് പങ്ക് വച്ചത്

Malayalilife
 എവിടെ പോയാലും തെരഞ്ഞെടുക്കുക 106 എന്ന നമ്പരുള്ള മുറി; താരം ഭാഗ്യനമ്പരായി കണ്ട റൂമില്‍ തന്നെ മരണവും; നടന്‍ നന്ദു കല്പ്പനയുടെ  ശീലത്തെക്കുറിച്ച് പങ്ക് വച്ചത്

മലയാള സിനിമയിലെ നിറസാന്നിധ്യമായിരുന്ന നടി കല്‍പന. 2016 ജനുവരി 25ന് പുലര്‍ച്ചെയാണ് സിനിമാലോകത്തെയും ആരാധകരെയും ഒരുപോലെ ഞെട്ടിച്ചുകൊണ്ട് നടി കല്‍പനയുടെ മരണവാര്‍ത്ത പാഞ്ഞെത്തിയത്. ഷൂട്ടിങുമായി ബന്ധപ്പെട്ട് ഹൈദരബാദില്‍ അവര്‍ താമസിച്ചിരുന്ന ഹോട്ടലില്‍ രാവിലെ ബോധരഹിതയായി കണ്ടെത്തുകയായിരുന്നു. പൊടുന്നനെയുണ്ടായ ഹൃദയാഘാതമാണ് പ്രേക്ഷകരുടെ പ്രിയനടിയെ അവരില്‍ നിന്നും ഞൊടിയിടയില്‍ കവര്‍ന്നെടുത്തത്. താരം ഹൈദരാബാദിലെ 106 എന്ന റൂമില്‍ കിടന്നാണ് മരിക്കുന്നത്. അതിന് പിന്നില്‍ ഒരു കഥയുണ്ട്. കല്‍പ്പനയുടെ ഏറ്റവും പ്രിയപ്പെട്ട നമ്പറായിരുന്നു 106 എന്നത്. ഭാഗ്യ നമ്പര്‍ എന്നൊക്കെയാണ് കരുതിയിരുന്നത്. അതുകൊണ്ട് തന്നെ എവിടെ എന്ത് പരിപാടിക്ക് പോയാലും അവര്‍ക്ക് 106 എന്ന റൂം തന്നെ വേണമായിരുന്നു. ഒരു തരം പിടിവാശി എന്ന് തന്നെ പറയാം.

അങ്ങനെയിരിക്കെയാണ് ഹൈദരബാദില്‍ ഒരു പ്രോഗാമിനോ ഷൂട്ടിനോ വേണ്ടി എത്തുന്നത്. സിനിമാ നടന്‍ നന്ദു ആയിരുന്നു അന്ന് ആ പരുപാടിയുടെ കോര്‍ഡിനേറ്റര്‍. നന്ദുവിനെ എപ്പോഴും കല്‍പ്പന വിളിച്ച് പറയുമായിരുന്നു 106 എനിക്ക് തന്നെ തരണേടാ എന്ന്. ഹോട്ടലില്‍ റൂം ബുക്ക് ചെയ്യാന്‍ ചെല്ലുമ്പോള്‍ കല്‍പ്പനയ്ക്ക് 106 റൂം ബുക്ക് ചെയ്ത് താക്കോല്‍ കൊടുത്തിട്ടേ ബാക്കിയുള്ള ആര്‍ട്ടിസ്റ്റകള്‍ക്ക് റൂം നല്‍കാറുള്ളു. ഹൈദരാബാദിലും താരത്തിന് 106 തന്നെ കിട്ടി. കല്‍പ്പനയുടെ ഭാഗ്യ നമ്പറായിരുന്ന 106 എന്നാണ് വിശ്വസിച്ചിരുന്നത്. കൂട്ടുമ്പോള്‍ ഏഴ് വരണം. അതുപോലെ തന്നെ നടുക്ക് സിറോയും വേണം. അതൊരു പിടിവാശിയായിരുന്നു താരത്തിന്. 106 എന്ന റൂം ഉണ്ടെങ്കില്‍ കല്‍പ്പന ഹാപ്പിയാണ്. എന്നാല്‍ അവരുടെ ഭാഗ്യം നിര്‍ഭാഗ്യമായി മാറിയതും അതേ നൂറ്റാറിലാണ്. അതേ 106ല്‍ വച്ചാണ് കല്‍പ്പന മരിക്കുന്നതും.

2016 ജനുവരി 25ന് ഹൈദരബാദില്‍ അവര്‍ താമസിച്ചിരുന്ന ഹോട്ടലില്‍ രാവിലെ ബോധരഹിതയായി കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ അപ്പോളോ ആശുപത്രിയിലെത്തിച്ചങ്കിലും അവിടെ എത്തിക്കും മുമ്പേ മരണം സംഭവിച്ചിരുന്നു. ഹൃദയ, കരള്‍ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. തെലുങ്കിലും തമിഴിലുമായി ചിത്രീകരിക്കുന്ന സിനിമയുടെ ഷൂട്ടിങ്ങിനായിട്ടാണ് കല്‍പ്പന അന്ന് ഹൈദരബാദിലെത്തിയത്. മരിക്കുമ്പോള്‍ 51 വയസായിരുന്നു പ്രായം. നാടകപ്രവര്‍ത്തകരായ വി.പി നായരുടേയും വിജയലക്ഷ്മിയുടേയും മകളായി 1965 ഒക്ടോബര്‍ അഞ്ചിന് ജനനം.

ബാലതാരമായി സിനിമാ ജീവിതം ആരംഭിച്ച കല്‍പ്പന വിടരുന്ന മൊട്ടുകള്‍, ദ്വിഗ് വിജയം എന്നീ ചിത്രങ്ങളിലാണ് ആദ്യം വേഷമിട്ടത്. അരവിന്ദന്റെ പോക്കുവെയിലാണ് കല്‍പ്പനയിലെ നടിയെ അടയാളപ്പെടുത്തിയത്. ഭാഗ്യരാജിനൊപ്പം ചിന്നവീട് എന്ന ചിത്രത്തിലൂടെ തമിഴകത്ത് സാന്നിധ്യമറിയിച്ച കല്‍പ്പന സതി ലീലാവതി ഉള്‍പ്പടെ നിരവധി തമിഴ് ചിത്രങ്ങളിലും വേഷമിട്ടു. ചുരിങ്ങിയ കാലം കൊണ്ട് അവര്‍ തെന്നിന്ത്യന്‍ സിനിമാലോകത്ത് കല്‍പന തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. ഹാസ്യം കൈകാര്യം ചെയ്യാന്‍ മാത്രമല്ല മികച്ച രീതിയില്‍ സ്വഭാവ നടിയായും അവര്‍ വെള്ളിത്തിരയില്‍ മിന്നിമറഞ്ഞു. അവസാന കാലഘട്ടങ്ങളില്‍ ഇവര്‍ ചെയ്ത കഥാപാത്രങ്ങളെല്ലാം തന്നെ തന്മയത്വമുള്ള ശക്തമായ വേഷങ്ങളായിരുന്നു. മാര്‍ട്ടിന്‍ പ്രക്കാട്ട് ഒരുക്കിയ 'ചാര്‍ലി'യാണ് കല്‍പന അഭിനയിച്ച അവസാന ചിത്രം. കന്നഡയിലും, തെലുങ്കിലും അഭിനയിച്ചിട്ടുണ്ട്. 300ലേറെ ചിത്രങ്ങളില്‍ അഭിനയിച്ച കല്‍പ്പനയ്ക്ക് മികച്ച സഹനടിക്കുള്ള അറുപതാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം തനിച്ചല്ല ഞാന്‍ എന്ന സിനിമയിലെ അഭിനയത്തിലൂടെ ലഭിച്ചിട്ടുണ്ട്. ഞാന്‍ കല്‍പ്പന എന്നൊരു മലയാള പുസ്തകം കല്‍പ്പന പ്രസിദ്ധീകരിച്ചിട്ടുണ്ട്. നടിമാരായ കലാരഞ്ജിനിയും ഉര്‍വശിയും സഹോദരിമാരാണ്. കമല്‍ റോയ്, നന്ദു എന്നിവര്‍ സഹോദരന്മാരുമാണ്.

Read more topics: # കല്‍പന
actress kalpana wanted room

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES