മലയാള മിനിസ്ക്രീനിലും സിനിമയിലും സജീവമായ നടനും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമാണ് നന്ദു. ബ്രോക്കര്‍, കണ്ടക്ടര്‍, സര്‍ക്കാര്‍ ഓഫീസിലെ അല്‍പം ഉടായിപ്പ് സ്വഭാവമുള്ള ജീവനക്കാരന്‍, ഭിക്ഷക്കാരന്‍, രാഷ്ട്രീയ പ്രവര്‍ത്തകന്‍, അമ്ബലം കമ്മിറ്റിക്കാരന്‍, കാര്യസ്ഥന്‍ തുടങ്ങിയ ചെറിയ വേഷങ്ങള്‍ ആണെങ്കിലും മികച്ച രീതിയില്‍ കൈകാര്യം ചെയ്യാൻ നന്ദുവിന് സാധിക്കുകയും ചെയ്‌തു. എന്നാൽ ഇന്ന് നടൻ നന്ദു തന്റെ അറുപതാം പിറന്നാള്‍ ആഘോഷിക്കുകയാണ്. ഈ അവസരത്തിൽ ആ അവസരം ലഭിക്കാന്‍ കാരണം ദിലീപ് ആണ് എന്ന് തുറന്ന് പറയുകയാണ് താരം.
ബോബൈയിലെ ജോലിയും കലാപ്രവര്‍ത്തനങ്ങളും വഴി നടന്‍ അബിയുമായി പരിചയമായത് അബിയുടെ ട്രൂപ്പുമായി പ്രവര്‍ത്തിക്കാന്‍ സാഹചര്യമുണ്ടായി. അബി, ദിലീപ്, നാദിര്‍ഷ തുടങ്ങിയവരാണ് തന്നെ മുഖ്യധാരാ സിനിമയിലേയ്ക്ക് എത്തിച്ചതെന്ന് നന്ദു പറയുന്നു. അബി തുടങ്ങിയ കൊച്ചിന്‍ സാഗറിന്റെ പ്രൊഡക്ഷന്‍ മാനേജരായി പ്രവര്‍ത്തിച്ചതോടെ നാദിര്‍ഷയുടെ ശുപാര്‍ശയില്‍ ഒന്നു രണ്ട് സിനിമകളില്‍ അഭിനയിച്ചു.
ദിലീപാണ് എന്നെ സിനിമയുടെ മുഖ്യധാരയിലേക്ക് കൊണ്ടു വന്നത്. സെവന്‍ ആര്‍ട്സ് മോഹന്‍ ചേട്ടന് പരിചയപ്പെടുത്തി. ലാലുവും (ലാല്‍ ജോസ്) വിളിച്ചു പറഞ്ഞു. മോഹനേട്ടനൊപ്പം ലേലത്തിലാണ് ആദ്യമായി പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് ആയത്. ലേലത്തിന്റെ സെറ്റില്‍ വച്ച് ജോഷി സാറുമായി അടുപ്പത്തിലായി. സാറിന്റെ എല്ലാ പടങ്ങളിലും ഞാന്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി.പാണ്ടിപ്പടയാണ് ഞാന്‍ കണ്‍ട്രോളറായ ആദ്യ സിനിമ. ദിലീപാണ് ആ അവസരവും തന്നത്. എന്റെ പേരില്‍ വന്ന ആദ്യ സിനിമ വാധ്യാര്‍ ആണ്. ഇതിനോടകം 12 സിനിമയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായി. എം.രഞ്ജിത്തേട്ടനും എന്നെ ഒരുപാട് പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. സീരിയലിലേക്ക് വഴി തുറന്നതും അദ്ദേഹമാണ്.' വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നന്ദു പറയുന്നു