Latest News

വെള്ളമടിക്കുന്നതില്‍ എന്നെ ഏറ്റവും കൂടുതല്‍ ഉപദേശിക്കുന്നത് പിഷാരടി; സിനിമയില്‍ നിന്നും ഇടവേള എടുത്തിട്ടില്ല;മനഃപൂര്‍വം ഒഴിവാക്കിയതാകാം;വേഷത്തിനായി ഇതുവരെ ചാന്‍സ് ചോദിച്ചിട്ടില്ല; ധര്‍മ്മജന്‍ ബോള്‍ഗാട്ടിക്ക് പറയാനുള്ളത്

Malayalilife
 വെള്ളമടിക്കുന്നതില്‍ എന്നെ ഏറ്റവും കൂടുതല്‍ ഉപദേശിക്കുന്നത് പിഷാരടി; സിനിമയില്‍ നിന്നും ഇടവേള എടുത്തിട്ടില്ല;മനഃപൂര്‍വം ഒഴിവാക്കിയതാകാം;വേഷത്തിനായി ഇതുവരെ ചാന്‍സ് ചോദിച്ചിട്ടില്ല; ധര്‍മ്മജന്‍ ബോള്‍ഗാട്ടിക്ക് പറയാനുള്ളത്

നിരവധി സിനിമകളിലൂടെയും ടെലിവഷന്‍ പരിപാടികളിലൂടെയും മലയാളികള്‍ക്ക് ഏറെ സുപരിചിതനായ നടനാണ് ധര്‍മ്മജന്‍ ബോള്‍ഗാട്ടി. എന്നാല്‍ നടന്‍ എന്നതിനപ്പുറം ധര്‍മ്മജന്‍ നല്ലൊരു എഴുത്തുകാരന്‍ കൂടിയാണെന്ന് നമ്മളില്‍ പലര്‍ക്കുമറിയില്ല. മൂന്ന് മെഗാ സീരിയലുകള്‍, അഞ്ഞൂറോളം എപ്പിസോഡുകള്‍ വരുന്ന കോമഡി ഷോകള്‍, പ്രമുഖ ടെലിവിഷന്‍ ചാനലുകളിലേതുള്‍പ്പടെ നിരവധി റിയാലിറ്റി ഷോകള്‍ തുടങ്ങി നിരവധി പരിപാടികളാണ് ധര്‍മ്മജന്‍ എഴുതിയത്. ഒരു സമയത്ത് മിഖ്യ സിനിമകളിലും ഒരു കോമഡി വേഷത്തില്‍ ധര്‍മ്മജനെ കാണാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ മലയാള സിനിമ എടുത്താല്‍ ധര്‍മ്മജന്‍ ഉള്ള ചിത്രങ്ങള്‍ വളരെ ചുരുക്കമാണ്. എന്തുകൊണ്ടാണ് ഇപ്പോള്‍ സിനിമകളില്‍ ഒന്നും ഇല്ലാത്തതെന്നും, പിഷാരടിയുമായി എന്തുകൊണ്ട് പരിപാടികള്‍ ഒന്നും ഇല്ലാത്തത് എന്തുകൊണ്ട് എന്നും പറഞ്ഞിരിക്കുകയാണ് ധര്‍മ്മജന്‍ ഇപ്പോള്‍.

സിനിമയില്‍ നിന്നും ഇടവേള എടുത്തതല്ലെന്നും തന്നെ മനഃപൂര്‍വ്വം ഒഴിവാക്കിയതാണെന്നും നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി. വേഷത്തിനായി ഇതുവരെ ചാന്‍സ് ചോദിച്ചിട്ടില്ലെന്നും അതില്‍ ഒരു പരാതി ഇല്ലെന്നും ധര്‍മ്മജന്‍ പറഞ്ഞു. ''എന്നെ മനഃപൂര്‍വം ഒഴിവാക്കിയതായിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്. കൊറോണയുടെ ഒരു ഗ്യാപ്പ് ഉണ്ടായിരുന്നല്ലോ. പിന്നെ ഞാന്‍ സിനിമയ്ക്ക് വേണ്ടി വിളിക്കലൊന്നുമില്ല. ആളുകളെ കോണ്ടാക്ട് ചെയ്യലോ വിളിക്കലോ ഒന്നും എന്റെ ഭാഗത്തു നിന്നുമുണ്ടാകാറില്ല. സിനിമയെ പറ്റി അന്വേഷിക്കുകയോ തിരക്കഥൃത്തുകളെ വിളിച്ച് വേഷം തരുമോ എന്ന് ചോദിക്കുകയോ ചെയ്തിട്ടില്ല. അതിന്റെയൊക്കെയായിരിക്കും''. ജീവിതത്തില്‍ ഇതുവരെ ചാന്‍സ് ചോദിച്ചിട്ടില്ല.

എങ്ങനെയാണ് വരുന്നതെന്ന് അറിയില്ല. ഭയങ്കര ആവശ്യക്കാരനാണെങ്കില്‍ മാത്രമേ നമ്മളെ ഒരു സിനിമയിലേക്ക് വിളിക്കുകയുള്ളൂ. നമ്മള്‍ പക്ഷെ അത്ര ആവശ്യമുള്ളയാളല്ല. പകരക്കാരുള്ള മേഖലയായി മാറിയല്ലോ സിനിമ. പണ്ട് അങ്ങനെയായിരുന്നില്ല. ഇപ്പോള്‍ നമ്മളില്ലെങ്കില്‍ വേറെ ആളുണ്ട്. നമ്മള്‍ ചോദിക്കുന്നുമില്ല, അവര്‍ തരുന്നുമില്ല. എനിക്കതില്‍ പരാതിയുമില്ല...ധര്‍മ്മജന്‍ പറഞ്ഞു. ആകെ ഒറ്റ തവണ മാത്രമാണ് സിനിമയില്‍ അവസരം ചോദിച്ച് പോയിരിക്കുന്നത്. അത് സത്യന്‍ അന്തിക്കാടിന്റെ ചിത്രത്തല്‍ അഭിനയിക്കണം എന്ന് വല്ലാത്ത മോഹം ഉള്ളതുകൊണ്ടാണ്. ഇന്നസെന്റാണ് അന്ന് സത്യന്‍ സാറിനെ കാണാന്‍ അവസരം ഉണ്ടാക്കി തന്നത്. അന്ന് കണ്ടപ്പോഴേ പേക്കോ എന്നാണ് അദ്ദേഹം പറഞ്ഞത്. അത് കേട്ട് ഞെട്ടിപ്പോയി. പിന്നീട് അതിന്റെ അടുത്ത ദിവസം വിളിച്ച് അടുത്ത പടത്തില്‍ ഒരു പ്രധാന കഥാപാത്രമുണ്ട്. ഇത്ര ദിവസത്തെ ഷൂട്ടാണ് എന്ന് പറഞ്ഞ് വിളിച്ചു. അത് ജീവിതത്തില്‍ മറക്കാന്‍ കഴിയാത്ത സംഭവമാണ്. അദ്ദേഹത്തോട് അല്ലാതെ മറ്റാരോടും ചാന്‍സ് ചോദിച്ച് വിളിച്ചിട്ടില്ല.

രമേഷ് പിഷാരടി എന്റെ ഏറ്റവും നല്ല സുഹൃത്താണ്. എന്റെ അച്ഛന്‍ കഴിഞ്ഞാല്‍ ഏറ്റവും വലിയ സ്ഥാനം കൊടുക്കുന്നത് പിഷാരടിക്കാണ്. ഞങ്ങളുടെ ഇടയില്‍ പ്രശ്നങ്ങള്‍ ഉണ്ടെന്ന് പറയുന്നത് വെറുതെയാണ്. ഞാന്‍ വെള്ളമടിക്കുന്നതില്‍ എന്നെ ഏറ്റവും കൂടുതല്‍ ഉപദേശിക്കുന്നത് പിഷാരടിയാണ്. നിരവധി തവണ എന്നെ വിളിച്ചിട്ട് വെള്ളമടിച്ചാല്‍ ഇനി ഒരു ബന്ധവും ഇല്ലെന്ന് പറഞ്ഞ് പോയവനാണ്. കുറച്ച് കഴിഞ്ഞ് വീണ്ടും വിളിച്ച് ഉപദേശിക്കും. അതുകൊണ്ട് പിഷാരടി പറയുന്ന കാര്യങ്ങള്‍ എല്ലാം അനുസരിക്കുകയും ചെയ്യാറുണ്ട്. അവന്‍ തല്ലുന്നതിന് തുല്ല്യമാണ് അവന്റെ ഓരോ വാക്കുകളും. അതുകൊണ്ട് എന്റെ അച്ഛന്‍ കഴിഞ്ഞാല്‍ പിന്നെ അവനാണ്. അവന്‍ പറയുന്നത് എന്തും അനുസരിക്കും എന്നും ധര്‍മ്മജന്‍ പറഞ്ഞു. സ്റ്റേജ് പരിപാടികള്‍ ഒന്നിച്ച് ചെയ്യാറില്ല. പിഷാരടി സ്റ്റേജ് പ്രോഗാമുകള്‍ ഒക്കെ കുറച്ചു. സിനിമയിലേക്ക് മാത്രമായി ഒതുങ്ങിയിരിക്കുകയാണ്. പ്രോഗാമുകള്‍ ഇപ്പോള്‍ പിഷാരടി ചെയ്യുന്നത് വളരെ കുറവുമാണ്. അതുകൊണ്ടാണ് സ്റ്റേജ് ഷോകളിലൊന്നും ഒന്നിച്ച് കാണാത്തത്. അത്തരമൊരു അവസരം കിട്ടിയാല്‍ ഉറപ്പായും ഒന്നിച്ച് ഉണ്ടാകുമെന്നും ധര്‍മ്മജന്‍ പറഞ്ഞു.

നാട്ടിന്‍പുറത്ത് ജീവിച്ച് വളര്‍ന്നതാണ്. മിമിക്രി, കാസറ്റ്, ഷോ എഴുത്ത്, ടിവി അങ്ങനെയാണല്ലോ വന്നത്. പെട്ടെന്ന് വന്നതല്ല, പടി പടിയായി വന്നതാണ്. പെട്ടെന്ന് പൊട്ടി മുളച്ച ആളല്ല. പതുക്കെ പതുക്കെ കഷ്ടപ്പട്ടാണ് വന്നത്. സിനിമയിലും ചാന്‍സ് ചോദിച്ചിട്ടില്ല. ദിലീപേട്ടനായിട്ടാണ് കൊണ്ടു വന്നതായിരുന്നു. മിമിക്രിയിലും ഒരിടത്തും ചാന്‍സ് ചോദിക്കേണ്ടി വന്നിട്ടില്ല. എഴുത്തായിരുന്നു മേഖല. ഒരു ഘട്ടത്തില്‍ അഭിനയത്തിലേക്ക് വഴുതി വീണതാണെന്നും ധര്‍മ്മജന്‍ വ്യക്തമാക്കി. ഇപ്പോള്‍ ചാന്‍സ് ചോദിക്കാന്‍ ആഗ്രഹമുണ്ട്. നല്ല വേഷം കിട്ടണം എങ്കില്‍ ചാന്‍സ് ചോദിക്കണം. ജയസൂര്യയൊക്കെ പറയാറുണ്ട്. ജയനൊക്കെ ഇപ്പോഴും ചാന്‍സ് ചോദിക്കും. നല്ല വേഷങ്ങള്‍ കിട്ടാന്‍ അവനൊക്കെ ഇപ്പോഴും ചോദിക്കും. എന്റെ ക്യാരക്ടറിന്റെ പ്രശ്‌നമാകും. ചോദിച്ചിട്ടില്ല. ചോദിച്ച് മേടിക്കാന്‍ തോന്നിയിട്ടില്ല. ഇനി മുന്നോട്ട് എങ്ങനെയാകും എന്നും അറിയില്ല.

DHARMAJAN BOLGATTY ABOUT PISHARADY

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES