മലയാള സിനിമയിലെ നാടന്‍ സുന്ദരിമാരുടെ കൂട്ടത്തിലേക്കാണ് നീണ്ട്, ഇടതൂര്‍ന്ന മുടികളുമായി കണ്ണൂര്‍ക്കാരി സംവൃത എത്തിയത്. വിവാഹശേഷം സിനിമയില്‍നിന്ന് ഇടവേളയെടുത്ത സംവൃത ഭര്‍ത്താവിനൊപ്പം അമേരിക്കയിലായിരുന്നു. പിന്നീട് മഴവില്‍ മനോരമയിലെ നായികാ നായകന്‍ റിയാലിറ്റി ഷോയിലൂടെ താരം വീണ്ടും മലയാളികള്‍ക്കു മുന്നിലെത്തി. പിന്നീട് ഏഴുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ബിജുമേനോന്‍ ചിത്രത്തിലൂടെ സിനിമയിലേക്കും സംവൃത തിരിച്ചെത്തിയിരുന്നു.
2004ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത ദിലീപ് ചിത്രമായ രസികനിലൂടെ ചലച്ചിത്രലോകത്ത് എത്തിയ ഈ കണ്ണൂര്‍ക്കാരി പിന്നീട് 2012ല്‍ അമേരിക്കയില്‍ സോഫ്‌റ്റ്വെയര്‍ എന്‍ജിനിയറായ അഖിലിനെ വിവാഹം സംവൃത അഭിനയ രംഗം വിടുകയായിരുന്നു. ലാല്‍ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലെസ്, അയാളും ഞാനും തമ്മില്‍ എന്നീ ചിത്രങ്ങളിലാണ് ഒടുവിലഭിനയിച്ചത്. പിന്നീട് ബിജു മേനോന്‍ ചിത്രമായ സത്യം പറഞ്ഞാ വിശ്വസിക്കുമോയിലൂടെ സംവൃത അഭിനയത്തിലേക്ക് മടങ്ങിയെത്തുകയായിരുന്നു. എന്നാൽ ഇപ്പോൾ സിനിമയില്‍ നിന്ന് വളരെ കുറച്ചു മാത്രം സൗഹൃദം സൂക്ഷിക്കുന്ന സംവൃത സുനില്‍ താന്‍ ജ്യേഷ്ഠ സഹോദരനെ പോലെ കാണുന്ന മണിയന്‍ പിള്ള രാജുവിനെ കുറിച്ച് ഒരു മാധ്യമത്തിന് നൽക അഭിമുഖത്തിലൂടെ തുറന്ന് പറയുകയാണ്.
മലയാള സിനിമ മേഖലയില്‍ എനിക്ക് എപ്പോഴും സമീപിക്കാവുന്ന എന്റെ ജ്യേഷ്ഠ സഹോദരനെ പോലെയുള്ള ഒരാളാണ് രാജു ചേട്ടന്‍. നീ നല്ലൊരു കുട്ടിയാണ് എന്ന് എന്നോട് ആവര്‍ത്തിച്ചു ആവര്‍ത്തിച്ചു പറഞ്ഞിട്ടുള്ള രാജു ചേട്ടനുമായി കൂടുതല്‍ പരിചയപ്പെടുന്നത് ഹാപ്പി ഹസ്ബന്‍ഡ്‌സ് എന്ന സിനിമയ്ക്കിടെയാണ്. എന്റെ ഒരു വെല്‍വിഷര്‍ ആണ് അദ്ദേഹം. രാജു ചേട്ടനുമായി ഒരുപാട് സിനിമകള്‍ ഒന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും രാജു ചേട്ടന്‍ അഭിനയിച്ച ഒരുപാട് സിനിമകള്‍ കുട്ടിക്കാലത്ത് തന്നെ എനിക്ക് കാണാന്‍ ഭാഗ്യം ലഭിച്ചിട്ടുണ്ട്. രാജു ചേട്ടന്‍ നായകനായ അക്കരെ നിന്നൊരു മാരന്‍, ധിം ധരികിട തോം തുടങ്ങിയ സിനിമകളൊക്കെ ഞാന്‍ കണ്ടിട്ടുണ്ട്. മിന്നാരത്തിലെയൊക്കെ കോമഡി സീന്‍ കണ്ടിട്ട് ചിരി നിര്‍ത്താന്‍ കഴിയാത്ത സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്. ലാലേട്ടന്‍ രാജു ചേട്ടന്‍ കോമ്ബിനേഷനിലെ എല്ലാ സിനിമകളും എനിക്ക് പ്രിയപ്പെട്ടതാണ്.