മലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരനായ താരമാണ് ഏലൂർ ജോർജ്. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കയുകയും ചെയ്തു. എന്നാൽ ഇപ്പോൾ ദിലീപിനെയും നാദിര്‍ഷയെയും ഹരിശ്രീ ട്രൂപ്പിലേക്ക് എത്താന്‍ നിമിത്തമായത് താന്‍ ആണെന്ന് നടനും മിമിക്രി താരവുമായ ഏലൂര്‍ ജോര്‍ജ് തുറന്ന് പറയുകയാണ്. മഹാരാജാസ് കോളേജില്‍ പെര്‍ഫോം ചെയ്ത പയ്യനെയാണ് താന്‍ കൂട്ടിക്കൊണ്ടു വന്നത് എന്നാണ് നടന്‍ പറയുന്നത്.
പറയാം നേടാം എന്ന ഷോയില്‍ എംജി ശ്രീകുമാറിനോടാണ് ഏലൂര്‍ ജോര്‍ജ് സംസാരിച്ചത്. നാദിര്‍ഷ മിമിക്രിയിലേക്ക് വരാനൊരു നിമിത്തമായത് താനാണ്. യാദൃശ്ചികമായി സംഭവിച്ചതാണ് അത്. താനും രമേഷ് കുറുമശ്ശേരിയും. അവിടെ ഒരു ട്രൂപ്പ് ഉണ്ടാക്കി. പിന്നീട് ഹരിശ്രീയിലേക്ക് എത്തി. അതിന് ശേഷമാണ് ദിലീപും ഹരിശ്രീയിലേക്ക് എത്തുന്നത്. ഇങ്ങനൊരു പയ്യന്‍ ഉണ്ടെന്ന് അശോകനോട് താന്‍ പറഞ്ഞു. ദിലീപിന്റെ പെര്‍ഫോമന്‍സ് മഹാരാജാസ് കോളേജില്‍ വച്ച് കണ്ടിരുന്നു. അങ്ങനെയാണ് ആ പയ്യനെ കൂടി കൊണ്ട് വരാമെന്ന് വിചാരിക്കുന്നത്.
ആ കാലഘട്ടം മുതല്‍ ഇപ്പോഴും അതേ സൗഹൃദം തുടര്‍ന്ന് വരികയാണ്. അദ്ദേഹത്തിന്റെ സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ ആണെങ്കിലും താന്‍ ഉണ്ടാവുമെന്നും ഏലൂര്‍ ജോര്‍ജ് പറഞ്ഞു. അതേസമയം, ഹരിശ്രീ മാര്‍ട്ടിനുമായുള്ള സൗഹൃദത്തെ കുറിച്ചും ഏലൂര്‍ ജോര്‍ജ് പറയുന്നുണ്ട്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് മുതലുള്ള സൗഹൃദമാണ് രണ്ടാളും തമ്മില്‍. മാനസികമായൊരു സിങ്ക് ഉണ്ട്. ഒരു മറയും ഇല്ലാതെ പരസ്പരം എല്ലാ കാര്യങ്ങളും തുറന്ന് പറയുന്ന സ്വഭാവമാണ് തങ്ങളുടെത്. എന്നും കാണാന്‍ സാധിച്ചില്ലെങ്കിലും ഫോണില്‍ വിളിക്കാറുണ്ട്. താമസിക്കുന്ന വീട് ഏകദേശം അടുത്താണ് എന്നും ഏലൂര്‍ ജോര്‍ജ് പറഞ്ഞു.