Latest News

വീണ്ടും കത്രിക വെച്ച എമ്പുരാന്‍ ഇന്ന് തീയറ്ററുകളിലെത്തും; മൂന്ന് മിനിറ്റ് വെട്ടിമാറ്റി; സിനിമയിലെ പ്രധാന വില്ലന്റെ പേരും മാറ്റിയേക്കും;  പ്രിയപ്പെട്ടവര്‍ക്ക് ഉണ്ടായ മനോവിഷമത്തില്‍ ആത്മാര്‍ത്ഥമായ ഖേദമുണ്ടെന്ന കുറിപ്പുമായി മോഹന്‍ലാലും രംഗത്ത്

Malayalilife
 വീണ്ടും കത്രിക വെച്ച എമ്പുരാന്‍ ഇന്ന് തീയറ്ററുകളിലെത്തും; മൂന്ന് മിനിറ്റ് വെട്ടിമാറ്റി; സിനിമയിലെ പ്രധാന വില്ലന്റെ പേരും മാറ്റിയേക്കും;  പ്രിയപ്പെട്ടവര്‍ക്ക് ഉണ്ടായ മനോവിഷമത്തില്‍ ആത്മാര്‍ത്ഥമായ ഖേദമുണ്ടെന്ന കുറിപ്പുമായി മോഹന്‍ലാലും രംഗത്ത്

മ്പുരാന്‍ സിനിമാ വിവാദങ്ങള്‍ അടങ്ങുന്നില്ല. വിവാദ ഭാഗങ്ങള്‍ വെട്ടിമാറ്റിയ എമ്പുരാന്‍ സിനിമയുടെ പുതിയ പതിപ്പ് ഇന്ന് തിയേറ്ററുകളിലെത്തും. വൈകിട്ടോടെയാ യിരിക്കും റീ എഡിറ്റ് ചെയ്ത ചിത്രത്തിന്റെ പ്രദര്‍ശനം എന്നാണ ്പുറത്തുവരുന്ന വിവരങ്ങള്‍. ഗര്‍ഭിണിയെ ബലാത്സംഗം ചെയ്യുന്ന രംഗമടക്കം മൂന്ന് മിനിറ്റ് വെട്ടിമാറ്റിയാണ് ചിത്രമെത്തുന്നത്. ചിത്രത്തിലെ ബജ്റംഗിയെന്ന വില്ലന്റെ പേരും മാറ്റിയേക്കും. ഉടന്‍ റീ എഡിറ്റ് ചെയ്ത പതിപ്പ് തിയേറ്ററുകളിലെത്തിക്കണമെന്ന കേന്ദ്ര സെന്‍ര്‍ ബോര്‍ഡിന്റെ നിര്‍ദേശ പ്രകാരമായിരുന്നു അടിയന്തര നടപടിയെന്നാണ് വിവരം. ഇന്നലെയും സിനിമയുടെ റീ എഡിറ്റിംഗ് നടപടികള്‍ നടന്നിരുന്നിരുന്നു. ഇതിനിടെ വിവാദങ്ങള്‍ക്കിടെ ചിത്രം പെരുന്നാള്‍ തിരക്കിലേക്കും കടക്കുകയാണ്. ഇന്നത്തെ ദിവസം അടക്കം വലിയ ബുക്കിംഗാണ് സിനിമക്ക് ലഭിക്കുന്നത്. 

അതേസമയം സിനിമയിലെ വിവാദങ്ങളില്‍ മോഹന്‍ലാല്‍ ഖേദം പ്രകടിപ്പിക്കുയും പ്രൃഥ്വിരാജ് മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവയ്കുകയും ചെയ്തിരുന്നു. കഥയൊരുക്കിയ മുരളി ഗോപി വിവാദങ്ങളില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. സിനിമാ സംഘടനകളും വിഷയത്തില്‍ മൗനത്തിലാണ്. വിവാദങ്ങള്‍ക്കിടയിലും തിയേറ്ററുകളില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ് ചിത്രം. സിനിമയുടെ റെക്കോര്‍ഡ് കളക്ഷന്‍ വിവരങ്ങള്‍ താരങ്ങള്‍ തന്നെ പുറത്തുവിട്ടു. 

വിവാദഭാഗങ്ങള്‍ ഒഴിവാക്കുമെന്ന് വാര്‍ത്തകള്‍ വന്നതോടെ 'എമ്പുരാന്‍' സിനിമ കാണാന്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ഒറ്റദിവസംകൊണ്ട് രണ്ടുലക്ഷം ടിക്കറ്റുകള്‍ വിറ്റതായി നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ ശനിയാഴ്ച സാമൂഹികമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. അതിനിടെയാണ് നായകന്‍ മോഹന്‍ലാല്‍ സിനിമയുടെ പ്രമേയത്തെച്ചൊല്ലിയുണ്ടായ വിവാദത്തില്‍ ഖേദംപ്രകടിപ്പിച്ചു. വിവാദമായ ഭാഗങ്ങള്‍ സിനിമയില്‍നിന്ന് നീക്കാന്‍ തീരുമാനിച്ചതായും അദ്ദേഹം സാമൂഹികമാധ്യമക്കുറിപ്പില്‍ വ്യക്തമാക്കി. സംവിധായകന്‍ പൃഥ്വിരാജും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരും മോഹന്‍ലാലിന്റെ കുറിപ്പ് സ്വന്തം സാമൂഹികമാധ്യമ അക്കൗണ്ടുകളില്‍ പങ്കുവെച്ചിട്ടുണ്ട്. എന്നാല്‍, തിരക്കഥാകൃത്ത് മുരളിഗോപി നിശ്ശബ്ദത തുടര്‍ന്നു. 

ഞായറാഴ്ച മോഹന്‍ലാലിന്റെ കുറിപ്പുവന്നതോടെ ടിക്കറ്റ് വില്‍പ്പന കുതിച്ചുയര്‍ന്നു. മൂന്നുമണിമുതല്‍ നാലുമണിവരെയുള്ള ഒരുമണിക്കൂറില്‍ ടിക്കറ്റ് ബുക്കിങ് ആപ്പായ 'ബുക്ക് മൈ ഷോ'യിലൂടെ ഇരുപതിനായിരത്തോളം ടിക്കറ്റുകളാണ് വിറ്റുപോയത്. 

ഖേദം പ്രകടിപ്പിച്ച മോഹന്‍ലാലിന്റെ കുറിപ്പ് ഇങ്ങനെ: '

ലൂസിഫര്‍' ഫ്രാഞ്ചൈസിന്റെ രണ്ടാംഭാഗമായ 'എമ്പുരാന്‍' സിനിമയുടെ ആവിഷ്‌കാരത്തില്‍ കടന്നുവന്നിട്ടുള്ള ചില രാഷ്ട്രീയ-സാമൂഹിക പ്രമേയങ്ങള്‍ എന്നെ സ്‌നേഹിക്കുന്നവരില്‍ കുറേപ്പേര്‍ക്ക് വലിയ മനോവിഷമമുണ്ടാക്കിയതായി ഞാനറിഞ്ഞു. ഒരു കലാകാരന്‍ എന്നനിലയില്‍ എന്റെ ഒരു സിനിമയും ഏതെങ്കിലും രാഷ്ട്രീയപ്രസ്ഥാനത്തോടോ ആശയത്തോടോ മതവിഭാഗത്തോടോ വിദ്വേഷംപുലര്‍ത്തുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് എന്റെ കടമയാണ്. അതുകൊണ്ടുതന്നെ എന്റെ പ്രിയപ്പെട്ടവര്‍ക്ക് ഉണ്ടായ മനോവിഷമത്തില്‍ എനിക്കും എമ്പുരാന്‍ ടീമിനും ആത്മാര്‍ഥമായ ഖേദമുണ്ട്, അതിന്റെ ഉത്തരവാദിത്വം സിനിമയ്ക്കുപിന്നില്‍ പ്രവര്‍ത്തിച്ച ഞങ്ങള്‍ എല്ലാവരുടേതുമാണ് എന്ന തിരിച്ചറിവോടെ അത്തരം വിഷയങ്ങളെ സിനിമയില്‍നിന്ന് നീക്കാന്‍ ഞങ്ങള്‍ ഒരുമിച്ച് തീരുമാനിച്ചുകഴിഞ്ഞു. 

നാലുപതിറ്റാണ്ട് നിങ്ങളിലൊരാളായാണ് ഞാന്‍ എന്റെ സിനിമാജീവിതം ജീവിച്ചത്. നിങ്ങളുടെ സ്‌നേഹവും വിശ്വാസവും മാത്രമാണ് എന്റെ ശക്തി. അതില്‍ കവിഞ്ഞൊരു മോഹന്‍ലാല്‍ ഇല്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു. 

Read more topics: # എമ്പുരാന്‍
Mohanlal about empuran sensor

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES