Latest News

ജാനകിയെന്ന പേര് നിലനിര്‍ത്തി തന്നെ ചിത്രത്തിന് സര്‍ടിഫിക്കറ്റ് നല്‍കണമെന്ന്  ആവശ്യം; സെന്‍സര്‍ ബോര്‍ഡിനെതിരായ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും; പേര് മാറ്റുന്നത് വിദൂരചിന്തയില്‍ പോലും ഇല്ലെന്ന് അണിയറക്കാര്‍

Malayalilife
 ജാനകിയെന്ന പേര് നിലനിര്‍ത്തി തന്നെ ചിത്രത്തിന് സര്‍ടിഫിക്കറ്റ് നല്‍കണമെന്ന്  ആവശ്യം; സെന്‍സര്‍ ബോര്‍ഡിനെതിരായ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും; പേര് മാറ്റുന്നത് വിദൂരചിന്തയില്‍ പോലും ഇല്ലെന്ന് അണിയറക്കാര്‍

ജാനകി vs സ്റ്റേറ്റ് ഓഫ് കേരള എന്ന ചിത്രത്തിന് പ്രദര്‍ശന അനുമതി നിഷേധിച്ചതിനെതിരെ അണിയറ പ്രവര്‍ത്തകര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി പരിഗണിക്കും. ജസ്റ്റിസ് നഗരേഷിന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. സിനിമയ്ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതിന്റെ കാരണം സെന്‍സര്‍ ബോര്‍ഡ് ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും ജാനകി എന്ന പേര് മാറ്റാന്‍ വാക്കാല്‍ ആവശ്യപ്പെട്ടു എന്നുമാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. വിവാദങ്ങള്‍ക്കിടെ സിനിമ വ്യാഴാഴ്ച വീണ്ടും സെന്‍സര്‍ ബോര്‍ഡ് പ്രിവ്യൂവിന് എത്തുമെന്നാണ് വിവരം.

ഇതിനിടെ പേരുമാറ്റുക എന്നത് തങ്ങളുടെ വിദൂരചിന്തകളില്‍ പോലുമില്ലെന്ന് പ്രവീണ്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. പേരുമാറ്റാന്‍ ആവശ്യപ്പെട്ടുള്ള കേന്ദ്ര ഫിലിം സെര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡിന്റെ നോട്ടീസിന് കാത്തിരിക്കുകയാണെന്ന് പ്രവീണ്‍ വ്യക്തമാക്കി.ജാനകി vs സ്റ്റേറ്റ് ഓഫ് കേരള ഇതെഴുതുന്ന ഈ നിമിഷവും ഒരുസിനിമ മാത്രമാണ് എല്ലാവര്‍ക്കും. ഏഴുവര്‍ഷങ്ങള്‍ക്കുമുന്‍പു കണ്ട ഒരു പത്രവാര്‍ത്തയില്‍നിന്ന് തുടങ്ങിയ യാത്ര ഒരുകൂട്ടം കലാകാരന്മാരുടെ വിയര്‍പ്പും സ്വപ്നവും കാത്തിരിപ്പും കൂടിയാണ്. പേര് മാറ്റുക എന്നത് ഞങ്ങളുടെ വിദൂരചിന്തകളില്‍ പോലുമില്ല, 
സിബിഎഫ്സിയുടെ കാരണംകാണിക്കല്‍ നോട്ടീസിന് കാത്തിരിക്കുന്നു.' എന്നായിരുന്നു പ്രവീണ്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത്.

ബിജെപി നേതാവും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി അഭിനയിക്കുന്ന ചിത്രം കോസ്‌മോസ് എന്റര്‍ടൈന്‍മെന്റ് ആണ് നിര്‍മിച്ചിരിക്കുന്നത്. പ്രവീണ്‍ നാരായണനാണ് ചിത്രം സംവിധാനം ചെയ്തിരുന്നത്. വള്ളിയാഴ്ച്ച തിയേറ്ററുകളില്‍ എത്തേണ്ട ചിത്രത്തിനാണ് കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമായി നിഷേധിച്ചത്. 

മലയാളത്തില്‍ ഉള്‍പ്പെടെ മൂന്ന് ഭാഷകളിലായി ഇറങ്ങുന്ന ചിത്രത്തില്‍ 96 ഇടങ്ങളില്‍ ആണ് ജാനകി എന്ന പേര് പരാമര്‍ശിക്കുന്നത്. ഇത് മാറ്റുക എന്നത് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന് സിനിമയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കിരണ്‍ രാജ് പറഞ്ഞു.കേന്ദ്രമന്ത്രി എന്ന നിലയില്‍ സുരേഷ് ഗോപിക്ക് ഇടപെടുന്നതില്‍ പരിധിയുണ്ട്. റിവ്യൂ കമ്മിറ്റി വ്യാഴാഴ്ച്ച വീണ്ടും സിനിമ കാണും. അതിന് ശേഷമുള്ള തീരുമാനത്തിനായി കാത്തിരിക്കുന്നതായി അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.

Janaki NAME removed

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES