Latest News

ഓര്‍ത്തെടുക്കാന്‍ കഴിയാത്ത വിധം നൂറുകണക്കിന് വേശ്യകള്‍ക്കൊപ്പം അന്തിയുറങ്ങി; ഒരുവര്‍ഷം കൂട്ടുകാര്‍ക്കൊപ്പം ഭക്ഷണം കഴിക്കാന്‍ 20 ലക്ഷം ഡോളര്‍ ചെലവ്; മകളെക്കുറിച്ച് മൗനം പാലിക്കുന്ന ജാക്കി ചാന്റെ ജീവിതം ചര്‍ച്ചയാകുന്നു

Malayalilife
ഓര്‍ത്തെടുക്കാന്‍ കഴിയാത്ത വിധം നൂറുകണക്കിന് വേശ്യകള്‍ക്കൊപ്പം അന്തിയുറങ്ങി; ഒരുവര്‍ഷം കൂട്ടുകാര്‍ക്കൊപ്പം ഭക്ഷണം കഴിക്കാന്‍ 20 ലക്ഷം ഡോളര്‍ ചെലവ്;  മകളെക്കുറിച്ച് മൗനം പാലിക്കുന്ന ജാക്കി ചാന്റെ ജീവിതം ചര്‍ച്ചയാകുന്നു


ജാക്കിന്‍ എന്ന സിനിമ നായകനെ അറിയാത്തവര്‍ ആയി ആരും ഉണ്ടായിരിക്കില്ല.എതിരാളികളെ പറന്നടിച്ചുവീഴ്ത്തി ആരാധകരുടെ കൈയടി നേടിയിരുന്ന ജാക്കി ചാന്‍ തന്റെ വ്യക്തിജീവിതത്തിലെ താളപ്പിഴകളെക്കുറിച്ച് തുറന്നുപറയുകയാണ് പുതിയ ആത്മകഥയില്‍. നെവര്‍ ഗ്രോ അപ്പ് എന്ന ആത്മകഥയിലെ പല ഭാഗങ്ങളും ഈ ഹോളിവുഡ് സൂപ്പര്‍സ്റ്റാറിനെക്കുറിച്ചുള്ള പ്രതീക്ഷകള്‍ തകിടംമറിക്കുന്നതാണെന്നാണ് വിലയിരുത്തല്‍. സ്ത്രീകളോട് താനെത്രത്തോളം മോശമായാണ് പെരുമാറിയിരുന്നതെന്നും ജാക്കി ചാന്‍ വെളിപ്പെടുത്തുന്നു. ബോധം കെടുന്നതുവരെ മദ്യപിക്കുകയും പ്രശ്നങ്ങളുണ്ടാക്കുകയുമായിരുന്നു തന്റെ രീതിയെന്ന് ജാക്കി ചാന്‍ പറയുന്നു. ഒരുദിവസം മദ്യപിച്ച് ലക്കുകെട്ട താന്‍, രാവിലെ പോര്‍ഷെ കാര്‍ അടിച്ചുതകര്‍ത്തു. അന്ന് വൈകിട്ട് മേഴ്സിഡസ് ബെന്‍സ് കാറും നശിപ്പിച്ചു. വേശ്യകള്‍ക്കൊപ്പം അന്തിയുറങ്ങുകയെന്നതായിരുന്നു മറ്റൊരു ശീലം. പങ്കാളി ജോവാന്‍ ലിന്നിനോട് യാതൊരു തരത്തിലും വിശ്വസ്തത പുലര്‍ത്തിയില്ലെന്നും ജാക്കി ചാന്‍ തുറന്നുപറയുന്നു.

ജോവാന്‍ ലിന്നിനെ പരിചയപ്പെട്ടപ്പോള്‍ തന്റെ പണവും സ്വര്‍ണവും തട്ടിയെടുക്കാന്‍ വന്നയാളെന്നാണ് ആദ്യം കരുതിയത്. ഭാര്യയായശേഷവും പണം ജോവാനില്‍നിന്ന് മറച്ചുവെച്ചു. പിന്നീട് മിസ് ഏഷ്യയും നടിയുമായ എലെയ്ന്‍ എന്‍ഗെയുമായി ബന്ധം പുലര്‍ത്തിയും ഭാര്യയെ വഞ്ചിച്ചു. കരിയറില്‍ തിരക്കേറിയതോടെ കുടുംബത്തോടൊപ്പം ചെലവഴിക്കാനുള്ള സമയം തീരെകിട്ടാതായെന്നും ജാക്കി ചാന്‍ പറഞ്ഞു. ഭാര്യയുമായുള്ള വഴക്കിനിടെ ഒരിക്കല്‍ മകന്‍ ജേസിയെ സോഫയിലേക്ക് എടുത്തെറിയുകയുണ്ടായെന്നും വെളിപ്പെടുത്തുന്നു.താനൊരു തികഞ്ഞ തെമ്മാടിയായിരുന്നുവെന്ന് തുറന്നുപറയുകയാണ് ജാക്കി ചാന്‍ ഈ പുസ്തകത്തില്‍. സിനിമയില്‍ സൂപ്പര്‍ത്താരമായപ്പോഴും തീരുമാനങ്ങളെടുക്കുന്നതില്‍ താനൊരു പക്വമതിയായിരുന്നില്ലെന്നും അദ്ദേഹം പറയുന്നു. എന്നാല്‍, താന്‍ വീട്ടില്‍നിന്നിറക്കിവിട്ട 19-കാരിയായ മകളെക്കുറിച്ച് ഇതിലെവിടെയും പരാമര്‍ശിക്കുന്നില്ലെന്നത് ശ്രദ്ധേയമാണ്. താനൊരു സ്വവര്‍ഗാനുരാഗിയാണെന്ന് വെളിപ്പെടുത്തിയതിനെത്തുടര്‍ന്ന് മാതാപിതാക്കള്‍ വീട്ടില്‍നിന്ന് ഇറക്കിവിടുകയായിരുന്നുവെന്നാണ് മകള്‍ ഈറ്റ എന്‍ഗെയുടെ ആരോപണം.

തായ്വാന്‍കാരിയായ ജോവാന്‍ ലിന്നിനെ വിവാഹം കഴിച്ചശേഷം എലെയ്ന്‍ എന്‍ഗെയുമായുണ്ടായ ബന്ധത്തിലാണ് ഈറ്റയുടെ ജനനം. എലെയ്ന്‍ ഗര്‍ഭിണിയായിരുന്ന സമയത്ത് തനിക്കൊരു തെറ്റുപറ്റിയെന്ന് ജാക്കി ചാന്‍ പത്രസമ്മേളനം വിളിച്ച് തുറന്നുപറഞ്ഞിരുന്നു. മകളെന്ന നിലയില്‍ തന്നെ ജാക്കി ചാന്‍ ഒരിക്കലും പരിഗണിച്ചിട്ടില്ലെന്ന് ഈറ്റ പറയുന്നു. കഴിഞ്ഞയാഴ്ച കാനഡക്കാരിയായ കാമുകി ആന്‍ഡി ഔട്ട്മനെ ഈറ്റ വിവാഹം ചെയ്തിരുന്നു.താന്‍ ജാക്കി ചാന്റെ മകളാണെന്നും മാതാപിതാക്കള്‍ പുറത്താക്കിയതിനെത്തുടര്‍ന്ന് ഒരുമാസമായി പെരുവഴിയിലാണെന്നും പറഞ്ഞുകൊണ്ട് ഏപ്രിലില്‍ ഈറ്റ പുറത്തുവിട്ട വീഡിയോ വൈറലായിരുന്നു. തന്റെ കാമുകി ആന്‍ഡിക്കൊപ്പമാണ് ഈറ്റ ഈ വീഡിയോ പുറത്തുവിട്ടത്. വീടില്ലാത്തതിനാല്‍ പാലങ്ങള്‍ക്കടിയിലും അതുപോലുള്ള സ്ഥലങ്ങളിലുമാണ് അന്തിയുറങ്ങുന്നതെന്നും വീഡിയോയില്‍ ഈറ്റ പറഞ്ഞു. മകള്‍ ലെസ്ബിയനായി ജീവിക്കുന്നതില്‍ തനിക്ക് എതിര്‍പ്പിലിലെന്ന് ജാക്കി ചാനും ഒരുഘട്ടത്തില്‍ പറഞ്ഞിരുന്നു.

ഹോങ്കോങ്ങുകാരനായ ജാക്കി ചാന്‍ ആയോധന കലകളിലെ അസാമാന്യ പാടവത്തിലൂടെയാണ് ഹോളിവുഡ് കീഴടക്കിയ നടനായി മാറിയത്. ലോകത്തേറ്റവും വരുമാനം പറ്റുന്ന രണ്ടാമത്തെ നടനാണ് അദ്ദേഹമെന്ന് ഫോബ്സ് മാസിക വിലയിരുത്തുന്നു. കഴിഞ്ഞവര്‍ഷം അഞ്ചുകോടി ഡോളറാണ് പ്രതിഫലമായി അദ്ദേഹത്തിന് ലഭിച്ചത്. റോബര്‍ട്ട് ഡൗണി ജൂനിയര്‍ മാത്രമാണ് ജാക്കി ചാനെക്കാള്‍ വരുമാനം നേടുന്ന നടന്‍.

Jackie Chan- life story- he can not- describe- the daughter- love

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES