മലയാള സിനിമയിലും മിമിക്രി, സ്കിറ്റ് രംഗത്തും നിറഞ്ഞുനിൽക്കുന്ന കലാകാരനാണ് ഹരീഷ് കണാരൻ, ഹരീഷ് പെരുമണ്ണ, എന്നുകൂടി അറിയപ്പെടുന്ന താരം ടിവി റിയാലിറ്റി ഷോ ആയ കോമഡി ഫെസ്റ്റിവലിൽ ജാലിയൻ കണാരൻ എന്ന വേഷപ്പകർച്ചയിലൂടെ ആണ് മലയാളീമനസ്സിൽ സ്ഥാനം പിടിച്ചത്. തുറന്ന് നിരവധി സിനിമകളാണ് താരത്തെ തേടി എത്തിയതും. താരത്തിന്റെ കോഴിക്കോടൻ ശൈലിയും ആരാധകർ ഏറ്റെടുത്തിരുന്നു. ഇന്ന് മലയാള സിനിമയ്ക്ക് ഹരീഷ് ഒരു അഭിവാജ്യ കടകമായി മാറിയിരിക്കുകയാണ്. ജാലിയൻ കണാരൻ എന്ന ഒറ്റ കഥാപാത്രമാണ് താരത്തെ പ്രേക്ഷകരിലേക്ക് കൂടുതൽ അടിപിച്ചതും. എന്നാൽ ഇപ്പോൾ മമ്മൂട്ടിയോടൊപ്പം അഭിനയിച്ചതിന്റെ അനുഭവം പങ്കുവെച്ച് നടന്‍ ഹരീഷ് കണാരന്‍ രംഗത്ത് എത്തിയിരിക്കുകയാണ്.
പുത്തന്‍പണം, അച്ഛാദിന്‍, ഷൈലോക്ക് എന്നീ സിനിമകളിലാണ് മമ്മൂട്ടിയോടൊപ്പം അഭിനയിച്ചത്. മമ്മൂക്കയോടൊപ്പമുള്ള ആദ്യ സിനിമ, മാര്‍ത്താണ്ഡന്‍ സര്‍ സംവിധാനം ചെയ്ത അച്ഛാദിന്‍ ആയിരുന്നു. എനിക്ക് തമിഴ് ആണ് പറയേണ്ടിരുന്നത്. അത്ര വശമില്ലാത്ത ഭാഷയും. ഒരുവിധം ഒപ്പിച്ച് പറഞ്ഞു. മമ്മൂക്കയെ ആദ്യമായി കാണുമ്പോഴുള്ള ടെന്‍ഷന്‍. തെറ്റിപ്പോകുമോ, തെറ്റിയാല്‍ മൂപ്പര് ഏതെങ്കിലും പറയുമോ എന്നൊക്കെയുള്ള പേടിയുണ്ടായിരുന്നു.
‘ആദ്യ ദിവസം മമ്മൂക്കയെ കാണുകയാണ്. ഞാന്‍ സീനിന് റെഡിയായി മമ്മൂക്കയെ കാത്തുനില്‍ക്കുകയാണ്. അപ്പോഴിതാ മമ്മൂക്ക എന്റെ അടുത്തേക്ക് വരുന്നു. എനിക്കൊരു ഷേക്ക് ഹാന്റ് ഒക്കെ തന്നു. എന്നിട്ട് ചോദിക്കുകയാണ്, എന്തൊക്കെയാണ് ബാബുവേട്ടാ സുഖമല്ലേ എന്ന്. ആ ഒരൊറ്റ ഡയലോഗില്‍ ഞാന്‍ ഫ്രീയായി’, ഹരീഷ് കണാരന്‍ പറഞ്ഞു.
പുറമേ കാണുന്നത് പോലെ അത്ര ഗൗരവക്കാരനൊന്നുമല്ല, ചെറിയ തമാശ കേട്ടാലും പൊട്ടിച്ചിരിക്കുന്ന ആളാണ് മമ്മൂട്ടിയെന്ന് ഹരീഷ് പറയുന്നു.